ന്യൂഡൽഹി : ഇന്ത്യയെ നക്സൽ വിമുക്തമാക്കാൻ ഏഴ് പതിറ്റാണ്ട് ഭരിച്ച കോൺഗ്രസിന് സാധിച്ചില്ലെന്ന് ബിജെപി നേതാവ് യുവരാജ് ഗോകുൽ . ഇന്ത്യയുടെ ഏറ്റവും വലിയ ആഭ്യന്തര ഭീഷണി മാവോയിസ്റ്റ് തീവ്രവാദമാണെന്ന് തുറന്ന് പറഞ്ഞത് പ്രധാനമന്ത്രിയായിരുന്ന മന്മോഹൻ സിംഗായിരുന്നുവെന്നും യുവരാജ് പറയുന്നു. നക്സലിസം ഉപേക്ഷിച്ച് സാധാരണ ജീവിതത്തിലേയ്‌ക്ക് മടങ്ങി വന്ന മുന്‍ നക്സലുകളായ സ്ത്രീകള്‍ ദേശീയ കൈത്തറി ദിനത്തില്‍ റാംപ് വാക്ക് നടത്തിയതിന്റെ പിന്നാലെയാണ് യുവരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
‘ ഇന്ത്യയുടെ ഏറ്റവും വലിയ ആഭ്യന്തര ഭീഷണി എന്താണ് സര്‍ ??
മന്‍മോഹന്‍ സിംഗ് – അത് മാവോയിസ്റ്റ് തീവ്രവാദമാണ്….
ഒരു വ്യാഴവട്ടം ബിജെപി ഭരിച്ച് കഴിഞ്ഞു….
കഴിഞ്ഞ ദിവസം മുന്‍ നക്സലുകളായ സ്ത്രീകള്‍ ദേശീയ കൈത്തറി ദിനത്തില്‍ റാംപ് വാക്ക് നടത്തുന്നത് കണ്ടു….
ഇന്ന് ഇന്ത്യയിലെ മാവോയിസ്റ്റ് സാന്നിധ്യം തുച്ഛമായി മാറിയിരിക്കുന്നു….
ഏഴു പതിറ്റാണ്ട് ഭരിച്ചവര്‍ക്ക് സാധിക്കാത്തത് ഒരൊറ്റ പതിറ്റാണ്ട് കൊണ്ട് സാധിച്ചു ‘ എന്നാണ് യുവരാജിന്റെ വാക്കുകൾ .
















