കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെടിവച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത് . തോക്ക് കിട്ടിയാൽ പ്രധാനമന്ത്രിയെ വധിക്കുമെന്നായിരുന്നു യുവതി പറഞ്ഞത് . പൊട്ടിച്ചിരിച്ച് കൊണ്ടുള്ള യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പിന്നാലെ യുവതിയ്‌ക്കെതിരെ കടുത്ത വിമർശനം ഉയർന്നു. പലരും പൊലീസിനെ ടാഗ് ചെയ്ത് പോസ്റ്റുകളും പങ്ക് വച്ചിരുന്നു.അതിനു പിന്നാലെയാണ് യുവതി മാപ്പ് അപേക്ഷയുമായി എത്തിയത്.
സിനിമയ്‌ക്ക് പോയപ്പോൾ റിവ്യൂ ചോദിച്ചപ്പോൾ ആവേശത്തിൽ പറഞ്ഞതാണെന്നും ,പൊട്ടബുദ്ധി തോന്നിയതാണെന്നുമാണ് യുവതി മാപ്പ് അപേക്ഷയുമായി എത്തിയ വീഡിയോയിൽ പറയുന്നത് .
‘ ആ ചാനലുകാർ ചോദിച്ചപ്പോൾ ഞാനും അതേ ആവേശത്തിൽ പറഞ്ഞതാണ് . ഒരിക്കലും മോദിജിയെ വധിക്കണമെന്നോ , രാജ്യത്തിന് ദ്രോഹം ചെയ്യണമെന്നോ ഞാൻ കരുതിയിട്ടില്ല . ഞാൻ ആത്മാർത്ഥമായി മോദി സർകാരിനോടും എല്ലാവരോടും മാപ്പ് പറയുന്നു. ഞാൻ പാർട്ടി ബേയ്സല്ല , ഞാൻ ഒരു പാർട്ടിയിലുമില്ല.എനിക്ക് ഒരു അബദ്ധം പൊട്ടത്തരം പറ്റിപോയതാണ് . എല്ലാവരോടും എന്നോട് ക്ഷമിക്കുക.
ഞാൻ വല്ലാത്ത ഒരു അവസ്ഥയിലാണ് . പുറത്തിറങ്ങാൻ പോലും പറ്റുന്നില്ല. ആരോടും സംസാരിക്കാൻ പോലും സാധിക്കുന്നില്ല. ഞാൻ റൂമിൽ അടച്ച് ഇരിക്കുകയാണ് . രണ്ട് ദിവസമായി ഞാൻ ആഹാരം കഴിച്ചിട്ട് . എനിക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല . നിങ്ങളുടെ മോളെ പോലെ, സഹോദരിയെ പോലെ കരുതി ക്ഷമിക്കണം ‘ എന്നാണ് യുവതി പറയുന്നത് .
















