Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പതനത്തിന് പിന്നില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിലപാടും; ഇടത് ഇക്കോസിസ്റ്റത്തില്‍ വിള്ളല്‍

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
May 6, 2026, 10:22 am IST
in Kerala
കെ. സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍

കെ. സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍

തൃശൂര്‍: എല്‍ഡിഎഫിന്റെ പതനത്തിന് പിന്നില്‍ ഇടത് സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിലപാടും. തുടര്‍ഭരണം പാര്‍ട്ടിയെയും ഇടതുപക്ഷത്തെയും ദുര്‍ബലമാക്കുമെന്ന കെ. സച്ചിദാനന്ദന്റെ പ്രസ്താവനയും ഇതിനെ പിന്തുണച്ച് മറ്റ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ രംഗത്ത് വന്നതും ഇടതുപക്ഷത്തിന് തിരിച്ചടിയായി. സര്‍ക്കാരിന്റെ പോക്കില്‍ മനം മടുത്തിരുന്ന വലിയൊരു വിഭാഗം ഇടത് അനുഭാവികളെ മാറി ചിന്തിപ്പിക്കാന്‍ ഈ പ്രസ്താവനക്ക് കഴിഞ്ഞു. സാറാ ജോസഫ്, വൈശാഖന്‍, എം.എന്‍. കാരശ്ശേരി, എന്‍. പ്രഭാകരന്‍ തുടങ്ങി പ്രമുഖരായ പലരും സച്ചിദാനന്ദന്റെ പ്രസ്താവനയെ പിന്തുണച്ച് രംഗത്ത് വരികയും ചെയ്തിരുന്നു. സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍ തന്നെ സര്‍ക്കാരിനെതിരെ വിമര്‍ശനത്തിന്റെ സ്വരത്തില്‍ സംസാരിച്ചത് ഇടത് അനുഭാവികള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കി. സര്‍ക്കാര്‍ ശരിയായ രീതിയിലല്ല മുന്നോട്ടുപോകുന്നതെന്ന് പ്രതീതി ജനിപ്പിച്ചു. ജനങ്ങളില്‍ നിന്ന് പിണറായി സര്‍ക്കാര്‍ അകന്നുപോയെന്ന ധ്വനിയുണ്ടായിരുന്നു സച്ചിദാനന്ദന്റെ വാക്കുകളില്‍.

പാര്‍ട്ടി മെമ്പര്‍മാരും കടുത്ത പാര്‍ട്ടി അനുഭാവികളും മാറിച്ചിന്തിച്ചില്ലെങ്കിലും ഇടതുപക്ഷത്തിന് വോട്ട് ചെയ്തിരുന്ന വലിയൊരു വിഭാഗം സച്ചിദാനന്ദന്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്ന് ധരിച്ചു. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ പോലും ഈ അനുഭാവിവൃന്ദം മാറി വോട്ട് ചെയ്തിട്ടുണ്ട്. സച്ചിദാനന്ദന്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രസ്താവന പുറത്തുവന്നതോടെ അപകടം മണത്ത സിപിഎം ഇതിനെ പ്രതിരോധിക്കാന്‍ നടത്തിയ ശ്രമങ്ങളും പാളിപ്പോയി. എം.എ. ബേബിയും എം.വി. ഗോവിന്ദനും സച്ചിദാനന്ദനെ ബന്ധപ്പെട്ടു. പ്രസ്താവന പിന്‍വലിക്കാന്‍ നടത്തിയ ശ്രമം വിജയിച്ചില്ല. എം.വി. ഗോവിന്ദന്‍ വീട്ടിലെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും സച്ചിദാനന്ദന്‍ തിരുത്തിയില്ല. പിന്നീട് സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റും പുരോഗമന കലാസാഹിത്യസംഘം ജനറല്‍ സെക്രട്ടറിയുമായ അശോകന്‍ ചരുവില്‍ പാര്‍ട്ടി അറിഞ്ഞുതന്നെ സച്ചിദാനന്ദനെ തള്ളി പരസ്യമായി രംഗത്ത് വന്നു. തുടര്‍ഭരണത്തിനെതിരെ സംസാരിക്കുന്നവര്‍ ഇടതുപക്ഷത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് എന്ന മട്ടിലായിരുന്നു അശോകന്‍ ചരുവിലിന്റെ നേതൃത്വത്തില്‍ നടന്ന കാമ്പയിന്‍. എന്നാല്‍ രണ്ടാം നിരയിലുള്ള ചില എഴുത്തുകാര്‍ മാത്രമാണ് അശോകന്‍ ചരുവിലിനൊപ്പം ഇടതുപക്ഷത്തിനു വേണ്ടി അണിനിരന്നത്.

രണ്ടാം പിണറായി സര്‍ക്കാര്‍ പ്രതിസന്ധിയിലായ ഘട്ടത്തിലെല്ലാം തള്ളിപ്പറയുന്ന സമീപനമാണ് ഒരു വിഭാഗം സാംസ്‌കാരിക പ്രവര്‍ത്തകര്‍ സ്വീകരിച്ചതെന്ന അഭിപ്രായവും പാര്‍ട്ടിക്കുണ്ട്. ഇടതുപക്ഷത്തിന്റെ നോമിനികളായി സാംസ്‌കാരിക സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിതരായവര്‍ പോലും പാര്‍ട്ടിയോട് കൂറ് കാണിച്ചില്ല. നിര്‍ണായക ഘട്ടത്തില്‍ പാര്‍ട്ടിയെ തള്ളിപ്പറയുകയും അതിരൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. തിരുവാതിരപ്പാട്ട് വിവാദസമയത്തും ശബരിമലയിലെ സ്ത്രീപ്രവേശന കേസില്‍ സത്യവാങ്മൂലം തിരുത്തിയ സമയത്തും പാര്‍ട്ടിയെ ന്യായീകരിച്ചില്ല. ഇത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും വാക്കുകള്‍ക്ക് വലിയ വിലയുണ്ട്. സച്ചിദാനന്ദനെ പോലെയുള്ള മുതിര്‍ന്ന എഴുത്തുകാര്‍ തന്നെ ഭരണം മാറണം എന്ന് ആവശ്യപ്പെട്ടത് വലിയ തിരിച്ചടിയായെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. ഇതോടെ ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കിടയിലും വലിയ ഭിന്നത രൂപപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഈ ഭിന്നത രൂക്ഷമായേക്കും.

Tags: Kerala assembly election 2026left ecosystemLDFCPM KeralaLeft cultural activists
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന: പോലീസ് ഇപ്പോഴും സിപിഎമ്മിന് കീഴില്‍ത്തന്നെ

Kerala

ഒടുവില്‍ കൂട്ടുകാരന്റെ മകന് പിന്തുണയുമായി പിണറായി; ബി​നീ​ഷ് കോ​ടി​യേ​രി​ക്ക് പാ​ർ​ട്ടി അം​ഗ​ത്വം പു​തു​ക്കി ന​ൽ​കി

Kerala

ഇഡി റെയ്ഡ്: സിപിഎം കേന്ദ്രങ്ങള്‍ ഞെട്ടി; അണികളെ പിടിച്ചുനിര്‍ത്താന്‍ അക്രമം, ലക്ഷ്യമിട്ടത് മറ്റൊരു കൂത്തുപറമ്പ്

സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ സിപിഎം നീക്കം; ആസൂത്രണം എകെജി സെന്ററില്‍; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലി

പുതിയ വാര്‍ത്തകള്‍

ഉറങ്ങി കിടക്കുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി ലൈംഗികമായി ഉപദ്രമിച്ച കേസ് : പ്രതിക്ക് നാലു ജീവപര്യന്തം തടവ്

സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്:പ്രതികള്‍ സാധാരണ പ്രവര്‍ത്തകര്‍; സിപിഎം നേതാക്കളെ തൊടാതെ പോലീസ്

അഞ്ച് വയസുകാരിയെ ലൈംഗീകമായി ഉപദ്രവിച്ച മധ്യവയസ്കന് എഴുപത്തി രണ്ട് വർഷം കഠിനതടവ്

പ്രൈവറ്റ് ബസ് ജീവനക്കാർ തമ്മിലുണ്ടായ അടിപിടിയിൽ മൂന്നുപേർ അറസ്റ്റ് അറസ്റ്റിൽ

ദൗളി കുന്നിലെ ശാന്തി സ്തൂപം

ശാന്തിയുടെ ദൗളി കുന്നുകള്‍

അതിഥി തൊഴിലാളികൾ വാടകയ്‌ക്ക് താമസിക്കുന്ന വീട്ടിൽ കവർച്ച നടത്തിയ ആറ് പേർ അറസ്റ്റിൽ

ശബരിമല തീർത്ഥാടകർ പമ്പയിൽ വസ്ത്രം നിക്ഷേപിക്കുന്നത് കർശനമായി തടയണമെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് ജൂണ്‍ ഒമ്പത് മുതല്‍ ട്രോളിങ് നിരോധനം

വാങ്ങലും കൊടുക്കലും; യോഗക്ഷേമങ്ങളില്‍ പുലരേണ്ടുന്ന മാനവധര്‍മ്മാണ് ത്യാഗം

വീണ്ടും കാട്ടാന ആക്രമണം; തൃശൂരിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.