Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

നമ്പര്‍ വണ്‍ കേരളത്തിലെ നരകാവസ്ഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2024, 01:57 am IST
inEditorial

തിരുവനന്തപുരത്ത് മാലിന്യം നീക്കാന്‍ ആമയിഴഞ്ചാന്‍ തോട്ടിലിറങ്ങിയ കരാര്‍ തൊഴിലാളിയുടെ ദാരുണ മരണം മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ജോയി എന്ന പാവപ്പെട്ട കരാര്‍ തൊഴിലാളി തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനു കീഴെയുള്ള തുരങ്കത്തില്‍ കുടുങ്ങി, മാലിന്യത്തില്‍ മുങ്ങി ശ്വാസംകിട്ടാതെ മരിക്കുകയാണുണ്ടായത്. ജോയിയെ ജീവനോടെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുകയും, മൂന്നു ദിവസം കഴിഞ്ഞ് ഒരു കിലോമീറ്റര്‍ അകലെയുള്ള തോട്ടില്‍നിന്ന് മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ജീവിക്കാന്‍ വേണ്ടി ഒരു മനുഷ്യന് ഇക്കാലത്ത് ഇങ്ങനെയൊക്കെ ചെയ്യേണ്ടി വരുന്നത് കഷ്ടമെന്നേ പറയാനാവൂ. മാറിയ കാലത്ത് ഓടകളിലിറങ്ങിയും മറ്റും മാലിന്യം വാരേണ്ടത് മനുഷ്യന്‍ ചെയ്യേണ്ട ജോലിയല്ല. തോട്ടിപ്പണി നിര്‍ത്തലാക്കിയതുപോലെ ഇതും മനുഷ്യന്‍ ചെയ്യുന്നത് അവസാനിപ്പിക്കണം. റോബോട്ടുകളെ ഉപയോഗിക്കുകയും, മറ്റു സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയുമാണ് വേണ്ടത്. ഇതിനെക്കുറിച്ചൊന്നും പഠിക്കാതെയും യാതൊന്നും ചെയ്യാതെയും ആലോചിക്കാന്‍പോലും തയ്യാറാവാതെയും ഭരണാധികാരികള്‍ വിലസുമ്പോള്‍ ഒരു ചാണ്‍ വയറിനുവേണ്ടി എന്തും ചെയ്യാന്‍ നിര്‍ബന്ധിതരാവുന്ന ഹതഭാഗ്യരായ മനുഷ്യരുടെ ഗതികേടിനെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിച്ചേ തീരൂ. സമ്പത്തും അധികാരവുമുള്ളവര്‍ക്കു മാത്രമാണ് അന്തസ്സായി ജീവിക്കാന്‍ അര്‍ഹതയുള്ളൂവെന്നും, ഇതൊന്നുമില്ലാത്തവര്‍ വെറും കീടങ്ങളാണെന്നും കരുതുന്ന വരേണ്യസങ്കല്‍പ്പം പൊളിച്ചെഴുതേണ്ടതുണ്ട്. കുറച്ചുവര്‍ഷം മുന്‍പ് ശുചീകരണത്തൊഴിലാളികളുടെ ദുരിത ജീവിതം ചിത്രീകരിക്കുന്ന ‘മാന്‍ഹോള്‍’ എന്നൊരു സിനിമയിറങ്ങിയിരുന്നു. സിനിമയെ പലരും വാഴ്‌ത്തിപ്പാടിയെങ്കിലും ഭരണാധികാരികളുടെയും സമൂഹത്തിന്റെയും മനസ്സ് മാറിയിട്ടില്ല.

തലസ്ഥാനത്ത് എന്തുകൊണ്ട് ഇങ്ങനെയൊരു ദാരുണസംഭവമുണ്ടാകുന്നു, ആര്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്വം എന്നൊക്കെ പരിശോധിക്കേണ്ടിയിരിക്കുന്നു. കോര്‍പ്പറേഷനും റെയില്‍വെയും പരസ്പരം ചെളിവാരിയെറിഞ്ഞതുകൊണ്ട് പ്രശ്‌നപരിഹാരമാകുന്നില്ല. മാന്‍ഹോളിലിറങ്ങിയ യുവാവ് മരിക്കാനിടയായ സംഭവത്തിന്റെ ഉത്തരവാദിത്വം റെയില്‍വെക്കാണെന്ന് കുറ്റപ്പെടുത്തുന്ന കോര്‍പ്പറേഷന്‍ കണ്ണടച്ചിരുട്ടാക്കുകയാണ്. റെയില്‍വെ പ്ലാറ്റ്‌ഫോമിനു താഴെയുള്ളത് ചെറിയൊരു തുരങ്കം മാത്രമാണ്. ആമയിഴഞ്ചാന്‍ തോടിന്റെ നീളം ഇതിനെക്കാള്‍ എത്രയോ ഇരട്ടിയാണ്. റെയില്‍വേ മാലിന്യം മാത്രമല്ല ഈ തോട്ടിലൂടെ ഒഴുകുന്നത്. അപ്പോള്‍ റെയില്‍വെയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് ഒരു കാരണവശാലും നീതീകരിക്കാനാവില്ല. ഇവിടെ അടിസ്ഥാനപരമായ പ്രശ്‌നം മാലിന്യനീക്കത്തിന്റേതാണ്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ വേണ്ടവിധം ഇതുചെയ്യുന്നില്ല. തലസ്ഥാന നഗരത്തിലെ മാലിന്യനീക്കത്തിന് അനുവദിച്ച തുകയില്‍ ചെറിയ ശതമാനം മാത്രമാണ് ചെലവഴിച്ചിട്ടുള്ളതെന്ന് മന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിട്ടുള്ളതുമാണ്. തുക മുഴുവന്‍ ചെലവഴിച്ച് മാലിന്യം നീക്കാതിരുന്നത് റെയില്‍വേയുടെ കുറ്റംകൊണ്ടാണോ? ഇതിന് മറുപടി പറയാനുള്ള ബാധ്യത കോര്‍പ്പറേഷന്‍ ഭരിക്കുന്നവര്‍ക്കുണ്ട്. അത് ചെയ്യാതെ ഒരു പാവം മനുഷ്യനെ കൊലയ്‌ക്കു കൊടുത്തിട്ട് ജനങ്ങളെ കബളിപ്പിക്കാന്‍ ദുഃഖം അഭിനയിക്കുന്നതും കണ്ണീര്‍വാര്‍ക്കുന്നതും തരംതാണ നടപടിയാണ്. കെഎസ്ആര്‍ടിസി ബസ്സിനെ പിന്തുടര്‍ന്ന് പിടിച്ച് ഡ്രൈവറെ ചട്ടം പഠിപ്പിക്കുന്നതിലല്ല, മാലിന്യനീക്കം പോലുള്ള അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് സാമര്‍ത്ഥ്യം കാണിക്കേണ്ടത്.

മാലിന്യ നിര്‍മാര്‍ജനം സാമൂഹ്യജീവിതത്തിന് ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒന്നാണ്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരങ്ങളിലാവുമ്പോള്‍ സമയബന്ധിതമായി ചെയ്തുതീര്‍ക്കേണ്ട കാര്യമാണിത്. ഇക്കാര്യത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്റെയും മേയറുടെയും അനാസ്ഥയും കെടുകാര്യസ്ഥയുമാണ് ഒരു പാവപ്പെട്ട മനുഷ്യന്റെ ജീവനെടുത്തിരിക്കുന്നത്. അസ്ഥാനത്തെ സമ്പത്താണ് മാലിന്യമെന്നു പറയാറുണ്ട്. അത് ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കുകയും വേണം. അധികൃതരുടെ വീഴ്ച കൊണ്ടുമാത്രമാണ് ഇത് സംഭവിക്കാത്തത്. മഴക്കാല പൂര്‍വ ശുചീകരണം എന്നൊന്നുണ്ട്. മഴയെത്തുന്നതിനു മുന്‍പാണ് ഇത് നടക്കേണ്ടത്. യഥാസമയം ഇത് ചെയ്യാത്തതിനാല്‍ മഴ വരുമ്പോള്‍ പലയിടങ്ങളില്‍നിന്നും ഒഴുകിയെത്തുന്ന മാലിന്യങ്ങളെക്കൊണ്ട് ഓടകള്‍ നിറയുന്നു. ചുറ്റുപാടുകള്‍ ദുര്‍ഗന്ധപൂരിതമാവുകയും, രോഗാണുക്കള്‍ പെരുകി പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുകയും ചെയ്യുന്നു. കേരളം പനിക്കിടക്കയിലാവുന്നു. വര്‍ഷംതോറും മുറതെറ്റാതെ സംഭവിക്കുന്ന ഒന്നാണ് ഇതെങ്കിലും കേരളം കാലങ്ങളായി ഭരിക്കുന്നവര്‍ ഇതിനെതിരെ ഫലപ്രദമായി ഒന്നും ചെയ്യാന്‍ തയ്യാറാവുന്നില്ല. മാലിന്യം നീക്കം ചെയ്യുന്നതിലുള്ള അനാസ്ഥയാണ് തിരുവനന്തപുരത്ത് ശുചീകരണത്തൊഴിലാളിയുടെ ജീവനെടുത്തിരിക്കുന്നത്. ഒരു കണക്കിന് ഇതൊരു നരഹത്യ തന്നെയാണ്. കുറ്റവാളികള്‍ക്കെതിരെ കേസെടുക്കണം. കോടതിയുടെ ഇടപെടലുണ്ടാവണം. ഇനിയൊരാള്‍ക്കും ഇങ്ങനെ സംഭവിക്കില്ലെന്ന് ഉറപ്പുവരുത്തണം. മരിച്ച ജോയിയുടെ കുടുംബത്തെ എല്ലാ നിലയ്‌ക്കും സംരക്ഷിക്കണം.

 

 

Tags: hell condition in KeralaAmayizhanjan Canal incidentkerala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം
Kerala

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വീണ്ടും കൈകോര്‍ത്തു: നാരങ്ങാനം പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്‌റായി

ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട മാണി സി. കാപ്പന്‍ എം.എല്‍.എ സ്ഥാനം രാജി വയ്‌ക്കണം: ഷോണ്‍ ജോര്‍ജ്

ലൈഫ് ഭവന പദ്ധതിയില്‍ വ്യാജരേഖ ചമച്ച് ലക്ഷങ്ങളുടെ ക്രമക്കേട് : സീതത്തോട് വിഇഒ കസ്റ്റഡിയില്‍

നടി നിലീന്‍ സാന്ദ്രയും സംവിധായകന്‍ ശ്യാമിന്‍ ഗിരീഷും

യുവസംവിധായകന്‍ ശ്യാമിന്‍ ഗിരീഷും കരിക്ക് വെബ് സീരീസ് നടി നിലീന്‍ സാന്ദ്രയും വിവാഹിതരായി

ഓപ്പറേഷൻ സിന്ദൂറിന്റെ നായകൻ, മികച്ച ടെസ്റ്റ് പൈലറ്റ് ; രാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സിഇഒ ജിതേന്ദ്ര മിശ്ര

സ്വന്തം നഗ്‌നചിത്രം സ്റ്റാറ്റസാക്കിയ വികൃതി: പോലീസ് അസോസിയേഷന്‍ നേതാവിന് സസ്‌പെന്‍ഷന്‍

200 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് ബെത്ലഹേം കുടുംബ യൂണിറ്റ്; നിവിന്‍ പോളിയുടെ ആദ്യ 200 കോടി സിനിമ, മമിതയ്‌ക്ക് മൂന്നാമത്തെ 200 കോടി പടം

ഇഷ്ടപ്പെട്ട കറി ഉണ്ടാക്കിയില്ലെന്നതിന്‌റെ പേരില്‍ മദ്യപിച്ചെത്തിയയാള്‍ ഭാര്യയെ കുത്തിക്കൊന്നു

അഞ്ച് വർഷത്തിനിടെ ബ്രിട്ടനിൽ 100-ലധികം കുട്ടികൾ വിവാഹിതരായി ; 27 പേരും അഞ്ച് വയസ്സിന് താഴെയുള്ളവർ

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.