Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

തൊഴിലില്ലായ്‌മ തുടച്ചു നീക്കാന്‍

പല പാശ്ചാത്യ നാടുകളിലും പണ്ടുകാലം മുതലേ നിര്‍ബന്ധിത സൈനിക സേവനമുണ്ട്. ഇതിന് പകരം വയ്‌ക്കാവുന്നതാണ് സ്വന്തം ഇഷ്ടപ്രകാരമുള്ള നാല് വര്‍ഷത്തെ സൈനിക സേവനം. ദേശസ്‌നേഹികളായ യുവതീയുവാക്കള്‍ക്ക് ഇതിലൂടെ രാഷ്‌ട്ര സേവനത്തിനുള്ള അവസരം ലഭിക്കുമെന്ന് മാത്രമല്ല, വര്‍ഷംതോറും ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ ലഭിക്കുകയും ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2022, 06:00 am IST
inEditorial

രാജ്യത്തെ തൊഴിലന്വേഷകര്‍ക്ക് ഏറ്റവും സന്തോഷകരമായ രണ്ട് പ്രഖ്യാപനങ്ങളാണ് നരേന്ദ്ര മോദി സര്‍ക്കാരില്‍നിന്ന് ഉണ്ടായിരിക്കുന്നത്. അടുത്ത ഒന്നരവര്‍ഷംകൊണ്ട് കേന്ദ്ര സര്‍വീസുകളില്‍ പത്ത് ലക്ഷം പേരെ നിയമിക്കാനും യുവതീയുവാക്കള്‍ക്ക് സായുധസേനകളില്‍ പ്രത്യേക സേവനത്തിനുള്ള അവസരമൊരുക്കാനുമാണ് തീരുമാനം. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2014-20 കാലയളവില്‍ മാത്രം അഞ്ചരലക്ഷത്തിലധികം പേര്‍ക്ക് ജോലി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൂടുതല്‍ നിയമനങ്ങള്‍ നടത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ പ്രധാനമന്ത്രി മോദി തന്നെ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം 2020 മാര്‍ച്ച് ഒന്നുവരെ ഒന്‍പത് ലക്ഷത്തോളം ഒഴിവുകളുണ്ടെന്ന് കണ്ടെത്തുകയുണ്ടായി.  ഇത് നികത്താനാണ് മുന്‍ഗണന നല്‍കുക. ഏതൊക്കെ വകുപ്പുകളില്‍ എത്രയൊക്കെ നിയമനങ്ങളാണ് നടത്തുകയെന്ന കണക്കും പുറത്തുവന്നിരിക്കുന്നു. റെയില്‍വേയിലാണ് ഏറ്റവും കൂടുതല്‍ നിയമനം ഉണ്ടാവുക. ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, പോസ്റ്റല്‍ വകുപ്പ്, റവന്യൂ വകുപ്പ് തുടങ്ങിയവയിലാണ് അവശേഷിക്കുന്ന നിയമനങ്ങള്‍. വ്യവസ്ഥാപിതമായാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടികള്‍ എടുത്തിരിക്കുന്നതെന്ന് ഇതെല്ലാം വ്യക്തമാക്കുന്നുണ്ട്.

കേന്ദ്ര സര്‍വീസില്‍ പത്ത് ലക്ഷം പേരെ നിയമിക്കുന്നതിനു പുറമെയാണ് മൂന്നു സായുധസേനകളിലുമായി ഈ വര്‍ഷം മാത്രം 46,000 പേരെ റിക്രൂട്ട് ചെയ്യാനുള്ള പദ്ധതി. അഗ്നിപഥ് എന്ന പേരിലുള്ള ഈ പദ്ധതിയില്‍ വളരെ ആകര്‍ഷകമായ സേവന-വേതന വ്യവസ്ഥകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഗ്നിവീരര്‍ എന്ന നിലയ്‌ക്കുള്ള നാല് വര്‍ഷത്തെ സേവനത്തിനുശേഷം തുടരണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രവര്‍ത്തനമികവ് പരിശോധിച്ച് വീണ്ടും അവസരം നല്‍കും. ഇവര്‍ക്ക് റഗുലര്‍ കേഡറ്റായി നിയമനം ലഭിക്കും. പതിനഞ്ച് വര്‍ഷമായിരിക്കും സേവന കാലാവധി. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത എസ്എസ്എല്‍സിയായതിനാല്‍ ഒരുപാട് പേര്‍ക്ക് അവസരം ലഭിക്കുമെന്നത് അനുകൂല ഘടകമാണ്. സേവന കാലയളവില്‍ ആകര്‍ഷകമായ ശമ്പളത്തിനും ഇന്‍ഷുറന്‍സിനും പുറമെ നാല് വര്‍ഷത്തിനുശേഷം പിരിയുമ്പോള്‍ 12 ലക്ഷത്തോളം രൂപ സേവാനിധിയായി ലഭിക്കുകയും ചെയ്യും. സൈനിക സേവനത്തിന് പെണ്‍കുട്ടികള്‍ക്കും അവസരമുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. പല പാശ്ചാത്യ നാടുകളിലും പണ്ടുകാലം മുതലേ നിര്‍ബന്ധിത സൈനിക സേവനമുണ്ട്. ഭാരതത്തിന്റെ ജനാധിപത്യ സംവിധാനത്തില്‍ ഇത് അനുഗുണമാണെന്ന് പലരും കരുതുന്നില്ല. ഇതിന് പകരം വയ്‌ക്കാവുന്നതാണ് സ്വന്തം ഇഷ്ടപ്രകാരമുള്ള നാല് വര്‍ഷത്തെ സൈനിക സേവനം. ദേശസ്‌നേഹികളായ യുവതീയുവാക്കള്‍ക്ക് ഇതിലൂടെ രാഷ്‌ട്ര സേവനത്തിനുള്ള അവസരം ലഭിക്കുമെന്ന് മാത്രമല്ല, വര്‍ഷംതോറും ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ ലഭിക്കുകയും ചെയ്യും.  

രാജ്യം ഭരിച്ച മറ്റ് കേന്ദ്രസര്‍ക്കാരുകളില്‍നിന്ന് വ്യത്യസ്തമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് നരേന്ദ്ര മോദി സര്‍ക്കാര്‍ മുന്‍ഗണന നല്‍കുകയുണ്ടായി. പൊതു-സ്വകാര്യ മേഖലകളില്‍ വന്‍തോതില്‍ നിക്ഷേപം നടത്തി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ വയ്‌ക്കുകയും പദ്ധതികളുടെ പ്രവര്‍ത്തനം വേഗത്തിലാക്കുകയും ചെയ്തു. പ്രധാനമന്ത്രി തൊഴിലുത്പാദന പരിപാടി, മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി, ദീനദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്‍ യോജന, ദീനദയാല്‍ അന്ത്യോദയ യോജന തുടങ്ങിയവയിലൂടെയാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. തൊഴില്‍ മേഖലയിലെ ശരിയായ വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചത്. റിക്കാര്‍ഡ് നേട്ടം കൈവരിച്ച റോഡ് നിര്‍മാണത്തിലൂടെയും വിമാനത്താവള നിര്‍മാണത്തിലൂടെയും മറ്റും വര്‍ഷംതോറും ലക്ഷക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നല്‍കി. എന്നാല്‍ ഇതൊക്കെ മറച്ചുപിടിച്ച് രാജ്യത്ത് തൊഴിലില്ലായ്‌മ പെരുകുകയാണെന്ന പ്രചാരണം പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുകയും ചില മാധ്യമങ്ങള്‍ അത് ഏറ്റുപിടിക്കുകയും ചെയ്തു. ഈ പ്രചാരണത്തിന്റെ പൊള്ളത്തരം തുറന്നുകാണിക്കുന്നതാണ് ഒന്നരവര്‍ഷത്തിനുള്ളില്‍ 10 ലക്ഷം സര്‍ക്കാര്‍ നിയമനങ്ങള്‍ നടത്താനും വര്‍ഷം തോറും പതിനായിരക്കണക്കിന് യുവതീയുവാക്കള്‍ക്ക് സൈനിക സേവനത്തിന് അവസരമൊരുക്കാനുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.  

Tags: indiamodiJob
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

India

80-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

News

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

News

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

Editorial

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.