Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

തൊഴിലില്ലായ്‌മ തുടച്ചു നീക്കാന്‍

പല പാശ്ചാത്യ നാടുകളിലും പണ്ടുകാലം മുതലേ നിര്‍ബന്ധിത സൈനിക സേവനമുണ്ട്. ഇതിന് പകരം വയ്‌ക്കാവുന്നതാണ് സ്വന്തം ഇഷ്ടപ്രകാരമുള്ള നാല് വര്‍ഷത്തെ സൈനിക സേവനം. ദേശസ്‌നേഹികളായ യുവതീയുവാക്കള്‍ക്ക് ഇതിലൂടെ രാഷ്‌ട്ര സേവനത്തിനുള്ള അവസരം ലഭിക്കുമെന്ന് മാത്രമല്ല, വര്‍ഷംതോറും ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ ലഭിക്കുകയും ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2022, 06:00 am IST
in Editorial

രാജ്യത്തെ തൊഴിലന്വേഷകര്‍ക്ക് ഏറ്റവും സന്തോഷകരമായ രണ്ട് പ്രഖ്യാപനങ്ങളാണ് നരേന്ദ്ര മോദി സര്‍ക്കാരില്‍നിന്ന് ഉണ്ടായിരിക്കുന്നത്. അടുത്ത ഒന്നരവര്‍ഷംകൊണ്ട് കേന്ദ്ര സര്‍വീസുകളില്‍ പത്ത് ലക്ഷം പേരെ നിയമിക്കാനും യുവതീയുവാക്കള്‍ക്ക് സായുധസേനകളില്‍ പ്രത്യേക സേവനത്തിനുള്ള അവസരമൊരുക്കാനുമാണ് തീരുമാനം. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2014-20 കാലയളവില്‍ മാത്രം അഞ്ചരലക്ഷത്തിലധികം പേര്‍ക്ക് ജോലി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൂടുതല്‍ നിയമനങ്ങള്‍ നടത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ പ്രധാനമന്ത്രി മോദി തന്നെ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം 2020 മാര്‍ച്ച് ഒന്നുവരെ ഒന്‍പത് ലക്ഷത്തോളം ഒഴിവുകളുണ്ടെന്ന് കണ്ടെത്തുകയുണ്ടായി.  ഇത് നികത്താനാണ് മുന്‍ഗണന നല്‍കുക. ഏതൊക്കെ വകുപ്പുകളില്‍ എത്രയൊക്കെ നിയമനങ്ങളാണ് നടത്തുകയെന്ന കണക്കും പുറത്തുവന്നിരിക്കുന്നു. റെയില്‍വേയിലാണ് ഏറ്റവും കൂടുതല്‍ നിയമനം ഉണ്ടാവുക. ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, പോസ്റ്റല്‍ വകുപ്പ്, റവന്യൂ വകുപ്പ് തുടങ്ങിയവയിലാണ് അവശേഷിക്കുന്ന നിയമനങ്ങള്‍. വ്യവസ്ഥാപിതമായാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടികള്‍ എടുത്തിരിക്കുന്നതെന്ന് ഇതെല്ലാം വ്യക്തമാക്കുന്നുണ്ട്.

കേന്ദ്ര സര്‍വീസില്‍ പത്ത് ലക്ഷം പേരെ നിയമിക്കുന്നതിനു പുറമെയാണ് മൂന്നു സായുധസേനകളിലുമായി ഈ വര്‍ഷം മാത്രം 46,000 പേരെ റിക്രൂട്ട് ചെയ്യാനുള്ള പദ്ധതി. അഗ്നിപഥ് എന്ന പേരിലുള്ള ഈ പദ്ധതിയില്‍ വളരെ ആകര്‍ഷകമായ സേവന-വേതന വ്യവസ്ഥകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഗ്നിവീരര്‍ എന്ന നിലയ്‌ക്കുള്ള നാല് വര്‍ഷത്തെ സേവനത്തിനുശേഷം തുടരണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രവര്‍ത്തനമികവ് പരിശോധിച്ച് വീണ്ടും അവസരം നല്‍കും. ഇവര്‍ക്ക് റഗുലര്‍ കേഡറ്റായി നിയമനം ലഭിക്കും. പതിനഞ്ച് വര്‍ഷമായിരിക്കും സേവന കാലാവധി. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത എസ്എസ്എല്‍സിയായതിനാല്‍ ഒരുപാട് പേര്‍ക്ക് അവസരം ലഭിക്കുമെന്നത് അനുകൂല ഘടകമാണ്. സേവന കാലയളവില്‍ ആകര്‍ഷകമായ ശമ്പളത്തിനും ഇന്‍ഷുറന്‍സിനും പുറമെ നാല് വര്‍ഷത്തിനുശേഷം പിരിയുമ്പോള്‍ 12 ലക്ഷത്തോളം രൂപ സേവാനിധിയായി ലഭിക്കുകയും ചെയ്യും. സൈനിക സേവനത്തിന് പെണ്‍കുട്ടികള്‍ക്കും അവസരമുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. പല പാശ്ചാത്യ നാടുകളിലും പണ്ടുകാലം മുതലേ നിര്‍ബന്ധിത സൈനിക സേവനമുണ്ട്. ഭാരതത്തിന്റെ ജനാധിപത്യ സംവിധാനത്തില്‍ ഇത് അനുഗുണമാണെന്ന് പലരും കരുതുന്നില്ല. ഇതിന് പകരം വയ്‌ക്കാവുന്നതാണ് സ്വന്തം ഇഷ്ടപ്രകാരമുള്ള നാല് വര്‍ഷത്തെ സൈനിക സേവനം. ദേശസ്‌നേഹികളായ യുവതീയുവാക്കള്‍ക്ക് ഇതിലൂടെ രാഷ്‌ട്ര സേവനത്തിനുള്ള അവസരം ലഭിക്കുമെന്ന് മാത്രമല്ല, വര്‍ഷംതോറും ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ ലഭിക്കുകയും ചെയ്യും.  

രാജ്യം ഭരിച്ച മറ്റ് കേന്ദ്രസര്‍ക്കാരുകളില്‍നിന്ന് വ്യത്യസ്തമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് നരേന്ദ്ര മോദി സര്‍ക്കാര്‍ മുന്‍ഗണന നല്‍കുകയുണ്ടായി. പൊതു-സ്വകാര്യ മേഖലകളില്‍ വന്‍തോതില്‍ നിക്ഷേപം നടത്തി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ വയ്‌ക്കുകയും പദ്ധതികളുടെ പ്രവര്‍ത്തനം വേഗത്തിലാക്കുകയും ചെയ്തു. പ്രധാനമന്ത്രി തൊഴിലുത്പാദന പരിപാടി, മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി, ദീനദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്‍ യോജന, ദീനദയാല്‍ അന്ത്യോദയ യോജന തുടങ്ങിയവയിലൂടെയാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. തൊഴില്‍ മേഖലയിലെ ശരിയായ വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചത്. റിക്കാര്‍ഡ് നേട്ടം കൈവരിച്ച റോഡ് നിര്‍മാണത്തിലൂടെയും വിമാനത്താവള നിര്‍മാണത്തിലൂടെയും മറ്റും വര്‍ഷംതോറും ലക്ഷക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നല്‍കി. എന്നാല്‍ ഇതൊക്കെ മറച്ചുപിടിച്ച് രാജ്യത്ത് തൊഴിലില്ലായ്‌മ പെരുകുകയാണെന്ന പ്രചാരണം പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുകയും ചില മാധ്യമങ്ങള്‍ അത് ഏറ്റുപിടിക്കുകയും ചെയ്തു. ഈ പ്രചാരണത്തിന്റെ പൊള്ളത്തരം തുറന്നുകാണിക്കുന്നതാണ് ഒന്നരവര്‍ഷത്തിനുള്ളില്‍ 10 ലക്ഷം സര്‍ക്കാര്‍ നിയമനങ്ങള്‍ നടത്താനും വര്‍ഷം തോറും പതിനായിരക്കണക്കിന് യുവതീയുവാക്കള്‍ക്ക് സൈനിക സേവനത്തിന് അവസരമൊരുക്കാനുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.  

Tags: indiamodiJob
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും , പരോക്ഷമായി പാകിസ്ഥാന് വിമർശനം : സ്വീഡനിൽ തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്തി പ്രധാനമന്ത്രി

World

സ്വീഡന്റെ പരമോന്നത ബഹുമതിയായ റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ കമാൻഡർ ഗ്രാൻഡ് ക്രോസ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു

India

നയതന്ത്രചർച്ചകൾ ഫലം കണ്ടു : ചോള രാജവംശത്തിലെ ചെമ്പുതകിടുകൾ മോദിയ്‌ക്ക് തിരിച്ചുനൽകി നെതർലാൻഡ്‌സ് ; ഇനി ലക്ഷ്യം ഭോജ്ശാലയുടെ വാഗ്ദേവതാ വിഗ്രഹം

India

നരേന്ദ്രമോദിയുടെ വിമാനത്തിന് സ്വീഡീഷ് വ്യോമസേനയുടെ അകമ്പടി : അണിനിരന്നത് ഗ്രിപ്പൻ യുദ്ധവിമാനങ്ങൾ ; മോദിയെ സ്വീകരിക്കാൻ നേരിട്ടെത്തി രാഷ്‌ട്രത്തലവൻ

India

സിന്ധു നദീജല കരാർ : ആർബിട്രേഷൻ കോടതി ഉത്തരവ് തള്ളി ഇന്ത്യ ; രാജ്യത്തിന്റെ പരമാധികാരത്തെ തൊട്ടു കളിക്കരുതെന്ന് താക്കീത്

പുതിയ വാര്‍ത്തകള്‍

ടി. സിദ്ദിഖ് പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സോപ്പിടുന്നു, വയനാട് അമേഠിയാക്കും എന്ന പോസ്റ്ററിനെതിരെ കേസ് കൊടുത്തു

കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് രമേശ് ചെന്നിത്തല

മരുമകന്‍ അഭിഷേക് ബാനര്‍ജി (ഇടത്ത്) അഭിഷേക് ബാനര്‍ജിയ്ക്ക് നിര്‍ദേശം നല്‍കുന്ന മമത (വലത്ത്)

മമതയുടെ മരുമകന് ഇനി പൈലറ്റ് കാർ സൗകര്യം ഇല്ല, നിരവധി തൃണമൂല്‍ നേതാക്കളുടെ സുരക്ഷ പിന്‍വലിച്ച് ബംഗാളിലെ ബിജെപി സര്‍ക്കാര്‍

എഎസ് എംഎല്‍ കമ്പനിയുടെ കൂറ്റന്‍ ലിതോഗ്രഫി സംവിധാനങ്ങള്‍. ഇത് ഗുജറാത്തില്‍ ഒരു ലക്ഷം കോടിരൂപയില്‍ ടാറ്റാ ഇലക്ട്രോണിക്സ് പണിതുകൊണ്ടിരിക്കുന്ന സെമികണ്ടക്ടര്‍ നിര്‍മ്മാണത്തിന് നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ നല്‍കും. മോദിയുടെ സന്ദര്‍ശനത്തിലായിരുന്നു ഈ കരാര്‍ അന്തിമമാണ്.

ഒരു ലക്ഷം കോടിയുടെ ടാറ്റ സെമികണ്ടക്ടര്‍ ഫാബിനാവശ്യമായ ലിത്തോഗ്രാഫി നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ തരും; സെമി കണ്ടക്ടറില്‍ കുതിക്കാന്‍ ഇന്ത്യ

പശുക്കളെ കശാപ്പ് ചെയ്യരുത് , മറ്റുള്ളവരുടെ വിശ്വാസം മാനിക്കണമെന്ന് കൊൽക്കത്ത ഇമാം : ഭരിക്കുന്നത് സുവേന്ദുവാണെന്ന തിരിച്ചറിവിൽ ഇസ്ലാമിസ്റ്റുകൾ

ബംഗാളില്‍ അനധികൃത നിര്‍മ്മാണത്തിനെതിരെ ബുള്‍ഡോസര്‍, കല്ലേറുമായി തൃണമൂല്‍ ഗുണ്ടകള്‍, അരമണിക്കൂറിനകം അടിച്ചൊതുക്കി പൊലീസ്

‘കൊടുങ്കാറ്റിന് മുമ്പത്തെ ശാന്തത’: ഇറാനെതിരെ പുതിയ ആക്രമണങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടയിൽ ട്രംപിന്റെ പുതിയ പോസ്റ്റ്

വിജയിനെപ്പോലെ ഒറ്റയ്‌ക്ക് മത്സരിക്കാത്തത് രാഷ്‌ട്രീയത്തില്‍ സുസ്ഥിരത പ്രധാനമെന്നതിനാല്‍: പവന്‍ കല്യാണ്‍

ബലി പെരുന്നാള്‍ മേയ് 28ന്, ഗള്‍ഫില്‍ 27ന്

കെ മുരളീധരനെ അനുനയിപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം, ചോദിച്ച വകുപ്പുകള്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.