Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കശ്മീരില്‍ വേണ്ടത് കടുത്ത നടപടികള്‍

കശ്മീരിന്റെ കാര്യത്തില്‍ എന്താണ് വേണ്ടതെന്ന് പഞ്ചാബ് കാണിച്ചുതരുന്നുണ്ട്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ കെപിഎസ് ഗില്‍ എന്ന പോലീസുദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ സിഖ് ഭീകരരെ നിഷ്‌കരുണം അടിച്ചമര്‍ത്തുകയാണുണ്ടായത്. കശ്മീരിലും ഇതാണ് പോംവഴി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2022, 05:00 am IST
in Editorial

ചെറിയൊരു ഇടവേളയ്‌ക്കുശേഷം നിരപരാധികളെ അരുംകൊല ചെയ്ത് കശ്മീര്‍ താഴ്‌വരയിലെ സമാധാനം കെടുത്താനുള്ള ഭീകരരുടെ ശ്രമങ്ങള്‍ക്കെതിരെ ശക്തമായ സൈനിക നടപടിക്കൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ദല്‍ഹിയില്‍ ആഭ്യന്തരമന്ത്രി അമിത്ഷായുടെ അധ്യക്ഷതയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കശ്മീര്‍ ഗവര്‍ണര്‍ മനോജ് സിന്‍ഹ, സൈനിക-രഹസ്യാന്വേഷണ വിഭാഗം മേധാവികള്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ ഇതു സംബന്ധിച്ച നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടിരിക്കുകയാണ്. വിഘടനവാദത്തിന് വളംവയ്‌ക്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന്, താഴ്‌വരയില്‍നിന്ന് ആട്ടിയോടിക്കപ്പെട്ട കശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടിരുന്നു. ആറായിരത്തോളം പണ്ഡിറ്റുകളെ തിരിച്ചെത്തിച്ച് അവര്‍ക്ക് ജോലിയും സുരക്ഷിതത്വവും നല്‍കുക മാത്രമല്ല, നഷ്ടപ്പെട്ടുപോയ അവരുടെ ഭൂമി വീണ്ടെടുക്കാനുള്ള നിയമ നടപടികളും ആരംഭിക്കുകയുണ്ടായി. പലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകളെ ജന്മനാട്ടില്‍ പുനരധിവസിപ്പിക്കുമെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാഴ്‌വാക്കല്ലെന്ന് ഇതിലൂടെ ലോകത്തിന് ബോധ്യമായി. ഇതാണ് ഭീകരവാദികളെ പ്രകോപിപ്പിച്ചത്. അടുത്തിടെ പണ്ഡിറ്റുകളായ ഒരു അധ്യാപികയെയും ബാങ്കുദ്യോഗസ്ഥനെയും ഇതര സംസ്ഥാന തൊഴിലാളികളെയും കൊലപ്പെടുത്തി, ഭീകരര്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയുണ്ടായി.

കശ്മീരിന്റെ കാര്യത്തില്‍ അസാധ്യമെന്ന് വിധിയെഴുതിയ കാര്യമാണ് മൂന്നു പതിറ്റാണ്ടുകാലത്തെ പണ്ഡിറ്റുകളുടെ നീതി നിഷേധത്തിന് അറുതിവരുത്തി നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്യുന്നത്. കശ്മീരിനെ മുള്‍മുനയില്‍ നിര്‍ത്തി മുതലെടുക്കാന്‍ രാജ്യത്തിനകത്തും പുറത്തുമുള്ള സ്ഥാപിതശക്തികളെ അനുവദിക്കില്ലെന്നതാണ് മോദി സര്‍ക്കാരിന്റെ നയം. സമാധാനം ഉറപ്പുവരുത്താനെന്ന പേരില്‍ മുന്‍കാലത്ത് കേന്ദ്ര സര്‍ക്കാരുകളില്‍നിന്ന് അനന്തമായ നേട്ടങ്ങള്‍ കൊയ്തിരുന്നവര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ അങ്ങേയറ്റം നിരാശരാണ്. അതിര്‍ത്തിക്കപ്പുറത്തെ ശത്രുക്കളുമായി ഒത്തുകളിച്ച് വിഘടനവാദത്തെ സഹായിക്കുകയായിരുന്നു ഈ രാഷ്‌ട്രീയ പാര്‍ട്ടികള്‍. എല്ലാറ്റിനുമുപരി കശ്മീരിലെ മുസ്ലിങ്ങളെ ഇവര്‍ ഭാരതത്തിനെതിരാക്കുകയും ചെയ്തു. ഇപ്പോള്‍ ‘ഗുപ്കാര്‍’ സഖ്യം എന്നറിയപ്പെടുന്ന ഇവര്‍ കശ്മീരില്‍ ജിഹാദികള്‍ നടത്തുന്ന കൊലപാതകങ്ങളില്‍ ഉള്ളുകൊണ്ട് സന്തോഷിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ കശ്മീരില്‍ പരാജയപ്പെട്ടിരിക്കുന്നു എന്നു വരുത്തിത്തീര്‍ക്കാന്‍ ഇക്കൂട്ടര്‍ കാണിക്കുന്ന തിടുക്കം അപലപനീയമാണ്. അതേസമയം താഴ്‌വരയില്‍ നിന്നും പാകിസ്ഥാനില്‍നിന്നുമുള്ള സഹായങ്ങള്‍ കൈപ്പറ്റി ഭീകരവാദികളെ സഹായിക്കുന്ന വിഭാഗത്തെക്കുറിച്ച് ഈ പാര്‍ട്ടികള്‍ മൗനം പാലിക്കുകയും ചെയ്യുന്നു. ഭീകരരെയും അവര്‍ക്ക് സഹായം നല്‍കുന്നവരെയും  സൈന്യം അടിച്ചമര്‍ത്തുമ്പോള്‍ അത് ന്യൂനപക്ഷ വേട്ടയായും ഫാസിസമൊക്കെയായും ചിത്രീകരിക്കുന്നു. കശ്മീരിലെ മുസ്ലിങ്ങളില്‍ ഭൂരിപക്ഷവും നിശ്ശബ്ദരായിരിക്കുമ്പോള്‍ മറ്റൊരു വിഭാഗം ഭീകരവാദികളെ സഹായിക്കുന്നവരാണ്. ഈ സത്യം മറച്ചുപിടിച്ചിട്ടു കാര്യമില്ല.

കശ്മീര്‍ താഴ്‌വരയില്‍ മുസ്ലിങ്ങളല്ലാത്തവരെ താമസിക്കാന്‍ അനുവദിക്കില്ലെന്നതാണ് വിഘടനവാദികളുടെയും ഭീകരവാദികളുടെയും നയം. ഒരിക്കല്‍ തങ്ങള്‍ ഇവരെ ആട്ടിയോടിച്ചതാണല്ലോ. തുടര്‍ച്ചയായ കൊലപാതകങ്ങൡലൂടെ സുരക്ഷിതരല്ലെന്ന തോന്നല്‍ താഴ്‌വരയില്‍ തിരിച്ചെത്തിയിരിക്കുന്ന പണ്ഡിറ്റുകളില്‍ ഭീകരര്‍ സൃഷ്ടിച്ചിരിക്കുന്നു. തങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന ആവശ്യം പണ്ഡിറ്റുകളില്‍നിന്നും മറ്റു ചിലരില്‍നിന്നും ഉയരുകയാണ്. കശ്മീരി പണ്ഡിറ്റുളെ താഴ്‌വര വിടാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന ആരോപണം കോണ്‍ഗ്രസ്സ് പാര്‍ട്ടിയും മറ്റും ആഹ്ലാദത്തോടെ ഉന്നയിക്കുകയും ചെയ്യുന്നു. ഭീകരരുടെ ആക്രമണ ഭീഷണി നേരിടുന്നവരെ താത്കാലികമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്. എന്നാല്‍ ഇത് ശാശ്വതമായ പരിഹാരമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. കശ്മീരിന്റെ കാര്യത്തില്‍ എന്താണ് വേണ്ടതെന്ന് പഞ്ചാബ് കാണിച്ചുതരുന്നുണ്ട്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ കെപിഎസ് ഗില്‍ എന്ന പോലീസുദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ സിഖ് ഭീകരരെ നിഷ്‌കരുണം അടിച്ചമര്‍ത്തുകയാണുണ്ടായത്. കശ്മീരിലും ഇതാണ് പോംവഴി. ഭീകരര്‍ക്കും അവരെ സഹായിക്കുന്നവര്‍ക്കും ഇടമുണ്ടാവരുത്. ഇങ്ങനെ സംഭവിച്ചാല്‍ ഇതുവരെ ഭയപ്പെട്ട് നിശ്ശബ്ദരായി കഴിയുന്ന മുസ്ലിംസമൂഹം വിഘടനവാദികള്‍ക്കെതിരെ രംഗത്തുവരും. സത്യത്തിന്  നിലനില്‍ക്കാന്‍ ശക്തിയുടെ അടിത്തറ വേണമെന്ന ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ വാക്കുകള്‍ക്ക് വലിയ പ്രസക്തിയുണ്ട്. നാം ആരെയും ജയിക്കാന്‍ ആഗ്രഹിക്കുന്നില്ല, എന്നാല്‍ ദുഷ്ടജനങ്ങള്‍ നമ്മെ ജയിക്കാന്‍ അനുവദിക്കരുതെന്ന് സര്‍സംഘചാലക് തുടര്‍ന്നു പറയുന്നതിന്റെ സന്ദേശം ഉള്‍ക്കൊള്ളണം.

Tags: narendramodiകേന്ദ്ര സര്‍ക്കാര്‍കശമീര്‍Amith sha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കടകൾ അടച്ചുപൂട്ടണമെന്ന് അടിയന്തിര ഉത്തരവ് ; പിന്നാലെ നാലു മണിക്കൂർ നീണ്ട ചർച്ചയ്‌ക്കിറങ്ങി അമിത് ഷാ ; അകത്താകുമെന്ന നില വന്നതോടെ മനസ് മാറ്റി വാങ്ചുക്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

Kerala

സാവരിയ കേസിൽ അമിത് ഷാ ഇടപെട്ടേക്കും ; കേരളത്തിലെ മതപരിവർത്തനങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷിക്കുമെന്ന് സൂചന

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

പുതിയ വാര്‍ത്തകള്‍

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഹൈജാക്ക് നീക്കം പൊളിഞ്ഞു, അടിപതറി കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.