Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കശ്മീരില്‍ വേണ്ടത് കടുത്ത നടപടികള്‍

കശ്മീരിന്റെ കാര്യത്തില്‍ എന്താണ് വേണ്ടതെന്ന് പഞ്ചാബ് കാണിച്ചുതരുന്നുണ്ട്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ കെപിഎസ് ഗില്‍ എന്ന പോലീസുദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ സിഖ് ഭീകരരെ നിഷ്‌കരുണം അടിച്ചമര്‍ത്തുകയാണുണ്ടായത്. കശ്മീരിലും ഇതാണ് പോംവഴി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2022, 05:00 am IST
in Editorial

ചെറിയൊരു ഇടവേളയ്‌ക്കുശേഷം നിരപരാധികളെ അരുംകൊല ചെയ്ത് കശ്മീര്‍ താഴ്‌വരയിലെ സമാധാനം കെടുത്താനുള്ള ഭീകരരുടെ ശ്രമങ്ങള്‍ക്കെതിരെ ശക്തമായ സൈനിക നടപടിക്കൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ദല്‍ഹിയില്‍ ആഭ്യന്തരമന്ത്രി അമിത്ഷായുടെ അധ്യക്ഷതയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കശ്മീര്‍ ഗവര്‍ണര്‍ മനോജ് സിന്‍ഹ, സൈനിക-രഹസ്യാന്വേഷണ വിഭാഗം മേധാവികള്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ ഇതു സംബന്ധിച്ച നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടിരിക്കുകയാണ്. വിഘടനവാദത്തിന് വളംവയ്‌ക്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന്, താഴ്‌വരയില്‍നിന്ന് ആട്ടിയോടിക്കപ്പെട്ട കശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടിരുന്നു. ആറായിരത്തോളം പണ്ഡിറ്റുകളെ തിരിച്ചെത്തിച്ച് അവര്‍ക്ക് ജോലിയും സുരക്ഷിതത്വവും നല്‍കുക മാത്രമല്ല, നഷ്ടപ്പെട്ടുപോയ അവരുടെ ഭൂമി വീണ്ടെടുക്കാനുള്ള നിയമ നടപടികളും ആരംഭിക്കുകയുണ്ടായി. പലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകളെ ജന്മനാട്ടില്‍ പുനരധിവസിപ്പിക്കുമെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാഴ്‌വാക്കല്ലെന്ന് ഇതിലൂടെ ലോകത്തിന് ബോധ്യമായി. ഇതാണ് ഭീകരവാദികളെ പ്രകോപിപ്പിച്ചത്. അടുത്തിടെ പണ്ഡിറ്റുകളായ ഒരു അധ്യാപികയെയും ബാങ്കുദ്യോഗസ്ഥനെയും ഇതര സംസ്ഥാന തൊഴിലാളികളെയും കൊലപ്പെടുത്തി, ഭീകരര്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയുണ്ടായി.

കശ്മീരിന്റെ കാര്യത്തില്‍ അസാധ്യമെന്ന് വിധിയെഴുതിയ കാര്യമാണ് മൂന്നു പതിറ്റാണ്ടുകാലത്തെ പണ്ഡിറ്റുകളുടെ നീതി നിഷേധത്തിന് അറുതിവരുത്തി നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്യുന്നത്. കശ്മീരിനെ മുള്‍മുനയില്‍ നിര്‍ത്തി മുതലെടുക്കാന്‍ രാജ്യത്തിനകത്തും പുറത്തുമുള്ള സ്ഥാപിതശക്തികളെ അനുവദിക്കില്ലെന്നതാണ് മോദി സര്‍ക്കാരിന്റെ നയം. സമാധാനം ഉറപ്പുവരുത്താനെന്ന പേരില്‍ മുന്‍കാലത്ത് കേന്ദ്ര സര്‍ക്കാരുകളില്‍നിന്ന് അനന്തമായ നേട്ടങ്ങള്‍ കൊയ്തിരുന്നവര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ അങ്ങേയറ്റം നിരാശരാണ്. അതിര്‍ത്തിക്കപ്പുറത്തെ ശത്രുക്കളുമായി ഒത്തുകളിച്ച് വിഘടനവാദത്തെ സഹായിക്കുകയായിരുന്നു ഈ രാഷ്‌ട്രീയ പാര്‍ട്ടികള്‍. എല്ലാറ്റിനുമുപരി കശ്മീരിലെ മുസ്ലിങ്ങളെ ഇവര്‍ ഭാരതത്തിനെതിരാക്കുകയും ചെയ്തു. ഇപ്പോള്‍ ‘ഗുപ്കാര്‍’ സഖ്യം എന്നറിയപ്പെടുന്ന ഇവര്‍ കശ്മീരില്‍ ജിഹാദികള്‍ നടത്തുന്ന കൊലപാതകങ്ങളില്‍ ഉള്ളുകൊണ്ട് സന്തോഷിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ കശ്മീരില്‍ പരാജയപ്പെട്ടിരിക്കുന്നു എന്നു വരുത്തിത്തീര്‍ക്കാന്‍ ഇക്കൂട്ടര്‍ കാണിക്കുന്ന തിടുക്കം അപലപനീയമാണ്. അതേസമയം താഴ്‌വരയില്‍ നിന്നും പാകിസ്ഥാനില്‍നിന്നുമുള്ള സഹായങ്ങള്‍ കൈപ്പറ്റി ഭീകരവാദികളെ സഹായിക്കുന്ന വിഭാഗത്തെക്കുറിച്ച് ഈ പാര്‍ട്ടികള്‍ മൗനം പാലിക്കുകയും ചെയ്യുന്നു. ഭീകരരെയും അവര്‍ക്ക് സഹായം നല്‍കുന്നവരെയും  സൈന്യം അടിച്ചമര്‍ത്തുമ്പോള്‍ അത് ന്യൂനപക്ഷ വേട്ടയായും ഫാസിസമൊക്കെയായും ചിത്രീകരിക്കുന്നു. കശ്മീരിലെ മുസ്ലിങ്ങളില്‍ ഭൂരിപക്ഷവും നിശ്ശബ്ദരായിരിക്കുമ്പോള്‍ മറ്റൊരു വിഭാഗം ഭീകരവാദികളെ സഹായിക്കുന്നവരാണ്. ഈ സത്യം മറച്ചുപിടിച്ചിട്ടു കാര്യമില്ല.

കശ്മീര്‍ താഴ്‌വരയില്‍ മുസ്ലിങ്ങളല്ലാത്തവരെ താമസിക്കാന്‍ അനുവദിക്കില്ലെന്നതാണ് വിഘടനവാദികളുടെയും ഭീകരവാദികളുടെയും നയം. ഒരിക്കല്‍ തങ്ങള്‍ ഇവരെ ആട്ടിയോടിച്ചതാണല്ലോ. തുടര്‍ച്ചയായ കൊലപാതകങ്ങൡലൂടെ സുരക്ഷിതരല്ലെന്ന തോന്നല്‍ താഴ്‌വരയില്‍ തിരിച്ചെത്തിയിരിക്കുന്ന പണ്ഡിറ്റുകളില്‍ ഭീകരര്‍ സൃഷ്ടിച്ചിരിക്കുന്നു. തങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന ആവശ്യം പണ്ഡിറ്റുകളില്‍നിന്നും മറ്റു ചിലരില്‍നിന്നും ഉയരുകയാണ്. കശ്മീരി പണ്ഡിറ്റുളെ താഴ്‌വര വിടാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന ആരോപണം കോണ്‍ഗ്രസ്സ് പാര്‍ട്ടിയും മറ്റും ആഹ്ലാദത്തോടെ ഉന്നയിക്കുകയും ചെയ്യുന്നു. ഭീകരരുടെ ആക്രമണ ഭീഷണി നേരിടുന്നവരെ താത്കാലികമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്. എന്നാല്‍ ഇത് ശാശ്വതമായ പരിഹാരമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. കശ്മീരിന്റെ കാര്യത്തില്‍ എന്താണ് വേണ്ടതെന്ന് പഞ്ചാബ് കാണിച്ചുതരുന്നുണ്ട്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ കെപിഎസ് ഗില്‍ എന്ന പോലീസുദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ സിഖ് ഭീകരരെ നിഷ്‌കരുണം അടിച്ചമര്‍ത്തുകയാണുണ്ടായത്. കശ്മീരിലും ഇതാണ് പോംവഴി. ഭീകരര്‍ക്കും അവരെ സഹായിക്കുന്നവര്‍ക്കും ഇടമുണ്ടാവരുത്. ഇങ്ങനെ സംഭവിച്ചാല്‍ ഇതുവരെ ഭയപ്പെട്ട് നിശ്ശബ്ദരായി കഴിയുന്ന മുസ്ലിംസമൂഹം വിഘടനവാദികള്‍ക്കെതിരെ രംഗത്തുവരും. സത്യത്തിന്  നിലനില്‍ക്കാന്‍ ശക്തിയുടെ അടിത്തറ വേണമെന്ന ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ വാക്കുകള്‍ക്ക് വലിയ പ്രസക്തിയുണ്ട്. നാം ആരെയും ജയിക്കാന്‍ ആഗ്രഹിക്കുന്നില്ല, എന്നാല്‍ ദുഷ്ടജനങ്ങള്‍ നമ്മെ ജയിക്കാന്‍ അനുവദിക്കരുതെന്ന് സര്‍സംഘചാലക് തുടര്‍ന്നു പറയുന്നതിന്റെ സന്ദേശം ഉള്‍ക്കൊള്ളണം.

Tags: Amith shanarendramodiകേന്ദ്ര സര്‍ക്കാര്‍കശമീര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സോമനാഥ് അമൃത് മഹോത്സവത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി; 75 രൂപയുടെ പ്രത്യേക നാണയവും തപാൽ സ്റ്റാമ്പും പ്രകാശനം ചെയ്യും

Kerala

മഖൻലാൽ സർക്കാർ: ചരിത്രത്തോടൊപ്പം നടന്ന ധീരൻ; രാഷ്‌ട്രത്തിന്റെ, പാർട്ടിയുടെയും…

News

ഉജ്ജ്വല മുഹൂർത്തം; ബംഗാളിൽ ബിജെപിയുടെ ‘അധികാരി’, സാക്ഷിയാകാൻ എത്തിയവരിൽ ‘ചരിത്ര’വും

India

ധൈര്യമുണ്ടെങ്കിൽ നാലാം തീയതി കൊൽക്കത്തയിൽ വരാൻ അമിത് ഷായെ വെല്ലുവിളിച്ച അഭിഷേക് ബാനർജി ; ഇന്ന് തൃണമൂൽ പ്രവർത്തകരെ സംരക്ഷിക്കണമെന്ന് അപേക്ഷ

India

ബംഗാളിനെ മാറ്റും, ഭയമുക്തമാക്കും, തൊഴില്‍ ലഭ്യമാക്കും, ഇത് മോദിയുടെ ഗ്യാരണ്ടി, കേരള- ബംഗാള്‍ പ്രവര്‍ത്തകര്‍ക്ക് വിജയം സമര്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

ടി. സിദ്ദിഖ് പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സോപ്പിടുന്നു, വയനാട് അമേഠിയാക്കും എന്ന പോസ്റ്ററിനെതിരെ കേസ് കൊടുത്തു

കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് രമേശ് ചെന്നിത്തല

മരുമകന്‍ അഭിഷേക് ബാനര്‍ജി (ഇടത്ത്) അഭിഷേക് ബാനര്‍ജിയ്ക്ക് നിര്‍ദേശം നല്‍കുന്ന മമത (വലത്ത്)

മമതയുടെ മരുമകന് ഇനി പൈലറ്റ് കാർ സൗകര്യം ഇല്ല, നിരവധി തൃണമൂല്‍ നേതാക്കളുടെ സുരക്ഷ പിന്‍വലിച്ച് ബംഗാളിലെ ബിജെപി സര്‍ക്കാര്‍

എഎസ് എംഎല്‍ കമ്പനിയുടെ കൂറ്റന്‍ ലിതോഗ്രഫി സംവിധാനങ്ങള്‍. ഇത് ഗുജറാത്തില്‍ ഒരു ലക്ഷം കോടിരൂപയില്‍ ടാറ്റാ ഇലക്ട്രോണിക്സ് പണിതുകൊണ്ടിരിക്കുന്ന സെമികണ്ടക്ടര്‍ നിര്‍മ്മാണത്തിന് നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ നല്‍കും. മോദിയുടെ സന്ദര്‍ശനത്തിലായിരുന്നു ഈ കരാര്‍ അന്തിമമാണ്.

ഒരു ലക്ഷം കോടിയുടെ ടാറ്റ സെമികണ്ടക്ടര്‍ ഫാബിനാവശ്യമായ ലിത്തോഗ്രാഫി നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ തരും; സെമി കണ്ടക്ടറില്‍ കുതിക്കാന്‍ ഇന്ത്യ

പശുക്കളെ കശാപ്പ് ചെയ്യരുത് , മറ്റുള്ളവരുടെ വിശ്വാസം മാനിക്കണമെന്ന് കൊൽക്കത്ത ഇമാം : ഭരിക്കുന്നത് സുവേന്ദുവാണെന്ന തിരിച്ചറിവിൽ ഇസ്ലാമിസ്റ്റുകൾ

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും , പരോക്ഷമായി പാകിസ്ഥാന് വിമർശനം : സ്വീഡനിൽ തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്തി പ്രധാനമന്ത്രി

സ്വീഡന്റെ പരമോന്നത ബഹുമതിയായ റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ കമാൻഡർ ഗ്രാൻഡ് ക്രോസ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു

നയതന്ത്രചർച്ചകൾ ഫലം കണ്ടു : ചോള രാജവംശത്തിലെ ചെമ്പുതകിടുകൾ മോദിയ്‌ക്ക് തിരിച്ചുനൽകി നെതർലാൻഡ്‌സ് ; ഇനി ലക്ഷ്യം ഭോജ്ശാലയുടെ വാഗ്ദേവതാ വിഗ്രഹം

ബംഗാളില്‍ അനധികൃത നിര്‍മ്മാണത്തിനെതിരെ ബുള്‍ഡോസര്‍, കല്ലേറുമായി തൃണമൂല്‍ ഗുണ്ടകള്‍, അരമണിക്കൂറിനകം അടിച്ചൊതുക്കി പൊലീസ്

‘കൊടുങ്കാറ്റിന് മുമ്പത്തെ ശാന്തത’: ഇറാനെതിരെ പുതിയ ആക്രമണങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടയിൽ ട്രംപിന്റെ പുതിയ പോസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.