Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

നവകേരളത്തിനായി നരേന്ദ്ര മോദിക്കൊപ്പം

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 28 ശതമാനത്തിലേറെ വോട്ടാണ് ബിജെപി നേടിയത്. ഇതനുസരിച്ച് 30,000ലേറെ വോട്ടുകള്‍ നേടിയ 36 നിയമസഭാ മണ്ഡലങ്ങളുണ്ട്. എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ജയിക്കാതിരിക്കാന്‍ ഇടതു-വലതു മുന്നണികള്‍ വോട്ടുകള്‍ മറിക്കുമ്പോഴും അതിനെ മറികടന്നും മുന്നേറാന്‍ ബിജെപിക്ക് കഴിയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന രാഷ്‌ട്രീയത്തിനുള്ള അംഗീകാരമാണിത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Mar 9, 2021, 05:00 am IST
inEditorial

കേരളം നിര്‍ണായകമായ ഒരു നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. ഏതൊക്കെ പാര്‍ട്ടികള്‍ ആര്‍ക്കൊപ്പമെന്ന ചിത്രം വ്യക്തമാണ്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ, സിപിഎം നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ്, കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് എന്നിങ്ങനെ മൂന്നുമുന്നണികളെ കേന്ദ്രീകരിച്ചാണ് മത്സരം. അധികാര ത്തുടര്‍ച്ചയ്‌ക്കുവേണ്ടിയാണ് എല്‍ഡിഎഫ് മത്സരിക്കുന്നത്. ഉറപ്പാണ് എല്‍ഡിഎഫ് എന്നൊരു മുദ്രാവാക്യം അവര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. അധികാരത്തില്‍ തിരിച്ചെത്താമെന്ന് യുഡിഎഫും മോഹിക്കുന്നു. നാട് നന്നാകാന്‍ യുഡിഎഫ് എന്നതാണ് യുഡിഎഫിന്റെ മുദ്രാവാക്യം. അര്‍ത്ഥശൂന്യവും ആത്മാര്‍ത്ഥതയില്ലാത്തതുമാണ് ഈ രണ്ട് മുദ്രാവാക്യങ്ങളും. എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്ന മുദ്രാവാക്യവുമായി അധികാരത്തില്‍ വന്നിട്ടും ഒന്നും ശരിയാക്കാന്‍ കഴിയാത്തവര്‍ക്ക് എന്തിന് അധികാരത്തുടര്‍ച്ചയെന്ന ചിന്തയാണ് സാധാരണ ജനങ്ങളിലുള്ളത്. നാടു നന്നാവാന്‍ യുഡിഎഫ് എന്നത് വഞ്ചനാത്മകമായ ഒരു അവകാശവാദവുമാണ്. സംസ്ഥാനം ഭരിക്കാന്‍ നിരവധി തവണ അവസരം ലഭിച്ചിട്ടും നാടു നന്നാക്കണമെന്ന്  തോന്നാത്തവര്‍ക്ക് ഇപ്പോള്‍ ഇങ്ങനെയൊരു വെളിപാടുണ്ടായിരിക്കുന്നതിനു പിന്നില്‍ അധികാരമോഹം മാത്രമാണുള്ളത്. ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴും അധികാരത്തില്‍ വരാന്‍ കഴിയുമെന്ന രീതി  നിലനിന്നതിനാല്‍ സംസ്ഥാനത്ത് ജനക്ഷേമകരമായ ഭരണം നടത്തണമെന്ന ചിന്ത ഇടതു-വലതു മുന്നണികള്‍ക്കില്ലായിരുന്നു എന്നതാണ് സത്യം. ഊഴംവച്ച് അധികാരം കിട്ടുമെന്ന കണക്കുകൂട്ടലുകള്‍ തെറ്റുകയാണെന്ന ഭയം ഇരുമുന്നണികളെയും ഇപ്പോള്‍ ഒന്നുപോലെ പിടികൂടിയിരിക്കുന്നു.

ഇവിടെയാണ് പുതിയ കേരളം മോദിക്കൊപ്പം എന്ന എന്‍ഡിഎ മുദ്രാവാക്യം അനിവാര്യമായ രാഷ്‌ട്രീയ മാറ്റം പ്രതിഫലിക്കുന്ന ദര്‍പ്പണമായി മാറുന്നത്. എല്‍ഡിഎഫും യുഡിഎഫും മാറി മാറി അധികാരത്തില്‍ വരുമ്പോള്‍ കേവലമായ ഭരണമാറ്റം മാത്രമാണ് സംഭവിക്കുന്നത്. മന്ത്രിമാരുടെ മുഖങ്ങള്‍  മാറുമെങ്കിലും നയപരിപാടികളില്‍ അടിസ്ഥാനപരമായ മാറ്റം ഉണ്ടാവാറില്ല. അഴിമതിയും സ്വജനപക്ഷപാതവും വര്‍ഗീയ പ്രീണനവും വികസന മുരടിപ്പും സിപിഎമ്മും കോണ്‍ഗ്രസ്സും നേതൃത്വം നല്‍കുന്ന മുന്നണി സര്‍ക്കാരുകളുടെ മുഖമുദ്രയായി തുടരുന്നു. നയവും പരിപാടികളുമൊക്കെ വ്യത്യസ്തമാകുന്ന മൗലികമായ ഒരു ഭരണമാറ്റത്തെ ഇടതു-വലതു മുന്നണികള്‍                          പരസ്പര ധാരണയോടെ ചെറുക്കുന്നു. ബിജെപിക്കെതിരായ അവിശുദ്ധ സഖ്യമായി ഇത് മാറുകയും ചെയ്യുന്നു. കേരളത്തിന്റെ പുരോഗതിയില്‍ താല്‍പ്പര്യമുള്ള പലരും ഇതിനു മുന്‍പ് ചൂണ്ടിക്കാട്ടിയിട്ടുള്ള ഈ അവസ്ഥയെക്കുറിച്ച് ഇപ്പോള്‍ ജനങ്ങളും ബോധവാന്മാരാണ്. ഇതിനു തെളിവാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിച്ച വിജയ യാത്രയ്‌ക്ക് ലഭിച്ച അഭൂതപൂര്‍വമായ പ്രതികരണം. വിവിധ രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍ മറ്റു പാര്‍ട്ടികളിലേക്കു പോകാതെ ബിജെപിയില്‍ ചേരുന്നത് ഇതിന്റെ ഭാഗമാണ്. സംസ്ഥാനത്തിന്റെ അധികാരം കയ്യാളാന്‍ കെല്‍പ്പുള്ള സഖ്യമായി ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ ഉയര്‍ന്നുവരുന്നു.

ബിജെപി കേരളത്തില്‍ ഇതുവരെ അധികാരത്തില്‍ വന്നിട്ടില്ല. അക്കൗണ്ടു തുറക്കാന്‍ കഴിഞ്ഞതല്ലാതെ അധികം എംഎല്‍എമാരെ ജയിപ്പിക്കാനും കഴിഞ്ഞിട്ടില്ല. പക്ഷേ ഇതൊരിക്കലും എന്‍ഡിഎയുടെ സാധ്യത പരിമിതപ്പെടുത്തുന്നില്ല. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 28 ശതമാനത്തിലേറെ വോട്ടാണ് ബിജെപി നേടിയത്. ഇതനുസരിച്ച് 30,000ലേറെ വോട്ടുകള്‍ നേടിയ 36 നിയമസഭാ മണ്ഡലങ്ങളുണ്ട്. എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ജയിക്കാതിരിക്കാന്‍ ഇടതു-വലതു മുന്നണികള്‍ വോട്ടുകള്‍ മറിക്കുമ്പോഴും അതിനെ മറികടന്നും മുന്നേറാന്‍ ബിജെപിക്ക് കഴിയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന രാഷ്‌ട്രീയത്തിനുള്ള അംഗീകാരമാണിത്. കേരളം ഭരിക്കുന്നത്  ബിജെപി വിരുദ്ധരാണെങ്കിലും കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍ രാഷ്‌ട്രീയമായ യാതൊരു വിവേചനവും കാണിച്ചിട്ടില്ല. തെരഞ്ഞെടുക്കപ്പെട്ട ഒരു എംപി പോലും കേരളത്തില്‍ നിന്ന് ഇല്ലാതിരുന്നിട്ടും സംസ്ഥാനത്തിന്റെ വികസനാവശ്യങ്ങളോട് മോദി സര്‍ക്കാര്‍ മുഖം തിരിക്കുന്നില്ല. അടുത്തിടെ ഉദ്ഘാടനം ചെയ്യപ്പെട്ട ഗെയില്‍ വാതകപൈപ്പ് ലൈന്‍, റിഫൈനറിയിലേതുള്‍പ്പെടെ കൊച്ചി മഹാനഗരത്തിലെ വികസന പദ്ധതികള്‍, ആലപ്പുഴ ബൈപ്പാസ്, ഊര്‍ജ പദ്ധതികള്‍ തുടങ്ങിയ ചില ഉദാഹരണങ്ങള്‍ മാത്രം. ഇന്ന് കേരളത്തിന്റെ വികസന നായകന്‍ ആരാണെന്ന് ചോദിച്ചാല്‍ നരേന്ദ്ര മോദി എന്ന മറുപടിയാണ് നിഷ്പക്ഷമതികള്‍ നല്‍കുക. കാലങ്ങളായി കാര്യമായ മാറ്റങ്ങള്‍ക്ക് വിധേയമാകാത്ത കേരള  രാഷ്‌ട്രീയത്തില്‍ ഇപ്പോള്‍ കാതലായ മാറ്റം സംഭവിക്കുകയാണ്. പുതിയ കേരളം മോദിക്കൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നു. മുന്‍കാലത്തെ അപേക്ഷിച്ച് ഈ നിയമസഭാ തെരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കുന്ന ഘടകവും ഇതായിരിക്കും.

Tags: bjpകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

Kerala

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)
India

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

പുതിയ വാര്‍ത്തകള്‍

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.