Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

നിഷേധം മുഖമുദ്ര ആക്കിയ സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2018, 01:15 am IST
inEditorial

ദുരന്തത്തിന്റെ പേരില്‍ വീടുകയറി ഭീഷണപ്പെടുത്തി പിരിവു നടത്തുന്നവര്‍ അന്ധമായ കേന്ദ്ര വിരോധത്തിന്റെ പേരില്‍ ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതിനെ ന്യായീകരിക്കാനാവില്ല. കേരളത്തിലെ ഭരണസംവിധാനം രാഷ്‌ട്രീയ വൈരത്തിനു ജനങ്ങളെ കരുവാക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇക്കഴിഞ്ഞ ദിവസം കണ്ടത്. രാജ്യത്തെ ജനസംഖ്യയുടെ നല്ലൊരു ഭാഗത്തിനും പ്രയോജനപ്പെടുന്ന ആയുഷ്മാന്‍ ഭാരത് സൗജന്യ ചികിത്സാ പദ്ധതിയില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള കേരളത്തിന്റെ തീരുമാനം ഫലത്തില്‍ ജനവഞ്ചനയായേ കാണാനൊക്കൂ. 

സംസ്ഥാനത്തിന് സ്വന്തമായൊരു ഇന്‍ഷുറന്‍സ് പദ്ധതിയുണ്ട് എന്ന നിലപാട് വെറും തൊടുന്യായം മാത്രമാണ്. അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ചോദിച്ചുവാങ്ങാനുള്ള വിദ്യാഭ്യാസമോ പരിചയമോ ഇല്ലാത്ത നിര്‍ധനരേയും സാധാരണക്കാരേയും സഹായിക്കാന്‍ നിസ്സാരമായ നടപടിക്രമങ്ങളോടെ ആരംഭിച്ചതാണ് ഈ പദ്ധതി. കേരളത്തെ സംബന്ധിച്ച് ഇതൊരു തുടര്‍ച്ചയാണ്. കേന്ദ്ര സര്‍ക്കാര്‍ പാവപ്പെട്ടവരെ മുന്നില്‍ക്കണ്ടു പ്രഖ്യാപിക്കുന്ന പല പദ്ധതികളും മന:പ്പൂര്‍വം ജനങ്ങളില്‍ നിന്ന് മറച്ചുവയ്‌ക്കുകയോ അന്വേഷിച്ചുവരുന്നവരെ നിരുത്സാഹപ്പെടുത്തുകയോ ചെയ്യുന്ന പ്രവണതയാണ് കണ്ടുവരുന്നത്. 

കേന്ദ്ര പദ്ധതിയുടെ പ്രയോജനം ജനങ്ങളിലെത്തിയാല്‍ തങ്ങളുടെ വോട്ടുബാങ്കില്‍ വിള്ളല്‍ വീഴുമോ എന്ന പേടിയാണ് ഭരണ മുന്നണിക്ക്. പദ്ധതികള്‍ പലതും ഇതിന്റെ പേരില്‍ പേരുമാറ്റി നടപ്പാക്കുന്ന നടപടിയും നടന്നു വരുന്നു. രാജ്യമെങ്ങും നടപ്പാകുന്ന സേവന പദ്ധതികള്‍ കേരത്തിലെ ജനങ്ങള്‍ക്ക് മാത്രം, രാഷ്‌ട്രീയ വൈരംമൂലം നിഷേധിക്കപ്പെടുകയാണ്.  

അടല്‍ പെന്‍ഷന്‍ യോജന, പ്രധാനമന്ത്രി ആവാസ് യോജന, മുദ്രാലോണ്‍, സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍, ബീമാ സുരക്ഷാ യോജന, വനിതകള്‍ക്കുള്ള സ്വയംതൊഴില്‍ പദ്ധതികള്‍, കര്‍ഷകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതിയായ പ്രധാനമന്ത്രി ഫസല്‍ ബീമ യോജന തുടങ്ങി എത്രയെത്ര കേന്ദ്ര പദ്ധതികളാണ് സംസ്ഥാന സര്‍ക്കാരും സര്‍ക്കാര്‍ അനുകൂല സംഘടനകളും ഇവിടത്തെ ജനങ്ങളില്‍നിന്നും മറച്ചു പിടിക്കുന്നത്. പേരുമാറ്റി സ്വന്തം കുപ്പിയിലാക്കി വിതരണം ചെയ്യുന്നതുകൊണ്ട് പ്രധാനമന്ത്രി ആവാസ് യോജന എന്ന ഭവന നിര്‍മ്മാണ പദ്ധതിയുടെ ഫലം ജനങ്ങള്‍ക്ക് കിട്ടുന്നുണ്ടെന്ന് സമാധാനിക്കാം. 

ആയിരത്തിലേറെ രോഗങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ വരെ സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ പ്രായപരിധി നോക്കാതെ അംഗമാകാം. ആധാര്‍കാര്‍ഡ് പോലും നിര്‍ബന്ധമല്ല. അറിവില്ലായ്‌മയുടെ പേരില്‍ ആര്‍ക്കും സേവനം നിഷേധിക്കപ്പെടാതിരിക്കാന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ആശുപത്രികളില്‍ രോഗികളെ സഹായിക്കാന്‍ ഹെല്‍പ്പ് ഡസ്‌കുകള്‍വരെ വിഭാവനം ചെയ്തിട്ടുണ്ട്. പക്ഷേ, കേരളത്തിന് പദ്ധതി വേണ്ട. ‘ഞങ്ങളുടെ കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളാമെന്ന’ സംസ്ഥാന സര്‍ക്കാര്‍ നിലപാട് ജനത്തിന് വരുത്തുന്ന നഷ്ടം ചെറുതല്ല.  

‘ഞങ്ങളുടെ കാര്യം ഞങ്ങള്‍ നോക്കുന്ന’ സര്‍ക്കാര്‍ ശൈലി എങ്ങനെയെന്ന് ജനം നന്നായി കാണുന്നുണ്ട്. പ്രളയത്തിന്റെ പേരില്‍ സാലറി ചലഞ്ച് എന്ന ഓമനപ്പേരിട്ട് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്ന രീതി കൊള്ളയടിക്കലിലേയ്‌ക്കു മാറിയിട്ടു കുറച്ചുനാളായി. അതിപ്പോള്‍ വീടുകയറിക്കൊള്ളയിലേയ്‌ക്കു കടക്കുകയാണ്. ഗുണ്ടാപ്പിരിവിന് സമാനം. സമ്മതപത്രം നല്‍കാത്തവര്‍ക്ക് അതു നല്‍കാന്‍ ഒരു അവസരം കൂടി നല്‍കുന്നു എന്നാണ് ധനമന്ത്രി പറയുന്നതെങ്കിലും ഫലത്തില്‍ അത് അവരെ ഭീഷണപ്പെടുത്തി വരുതിക്ക് നിര്‍ത്താനുള്ള അവസരമായാണ് ഉപയോഗിക്കുന്നത്. 

അതിന്റെ പേരിലാണിപ്പോള്‍ വീടുകളില്‍ ചെന്ന് സ്ഥലംമാറ്റം അടക്കമുള്ള ഭീഷണികള്‍വഴിയുള്ള പിരിവ്. ആവശ്യത്തിന് പണം സ്വരൂപിക്കലല്ല ആവശ്യം പോലെ പിരിച്ചെടുക്കലാണ് ഇപ്പോള്‍ നടക്കുന്നത്. വിസമ്മതിക്കുന്നവരെ വൈരാഗ്യബുദ്ധിയോടെ പിഴിയുന്നതായിരിക്കും അടുത്തഘട്ടമെന്നാണ് ജീവനക്കാരുടെ പേടി. ദുരിതാശ്വാസ ക്യാംപില്‍ നിന്ന് നല്ലതുനോക്കി കടത്തിക്കൊണ്ടുപോയവര്‍ അതും ചെയ്യും. ഇല്ലാത്ത വിദേശ സഹായം നിഷേധിച്ചെന്ന പേരില്‍ കേന്ദ്രത്തെ പഴിപറഞ്ഞു നടക്കുന്നവരാണ് കേന്ദ്രം കൈ നീട്ടിത്തരുന്ന സൗജന്യങ്ങള്‍ സ്വന്തം നാട്ടുകാര്‍ക്ക് നിഷേധിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

Kerala

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

Kerala

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

India

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

Kerala

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

പുതിയ വാര്‍ത്തകള്‍

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

ആക്രിക്കടയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു, മൂന്നു പൊലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

മദ്യത്തിന് കൈക്കൂലി: ബെവ്‌കോ ഔട്ട്‌ലെറ്റിലെ 2 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

ഭാര്യയുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി, വൈക്കം അസി. ലേബര്‍ ഓഫീസറെ വിജിലന്‍സ് കുടുക്കി

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.