ന്യൂദൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാൻ വിമാനത്തെ 314 കിലോമീറ്റർ അകലെവെച്ച് തകർത്തതായി പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പരാമർശം. ആക്രമണത്തിന് ഇന്ത്യയുടെ S-400 വ്യോമപ്രതിരോധ സംവിധാനമാണ് ഉപയോഗിച്ചതെന്നാണ് റിപ്പോർട്ടിലെ വിശദീകരണം. ഇത്രയും ദൂരെയുള്ള ലക്ഷ്യത്തെ തകർക്കാൻ കഴിഞ്ഞത് S-400ന്റെ ദീർഘദൂര പ്രഹരശേഷിയുടെ നിർണായക തെളിവാണെന്നാണ് പ്രതിരോധ മന്ത്രാലയം വിലയിരുത്തുന്നത്.
ഓപ്പറേഷൻ സിന്ദൂറിൽ S-400 വ്യോമപ്രതിരോധ സംവിധാനത്തിന് പ്രധാന പങ്കുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.പാകിസ്ഥാനിൽ നിന്നുണ്ടായ വ്യോമാക്രമണ ശ്രമങ്ങളെ ഫലപ്രദമായി നേരിടുന്നതിലൂടെ ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനത്തിന്റെ ശേഷി പ്രകടമായെന്നും പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഓപ്പറേഷൻ സിന്ദൂറിനിടെ ദീർഘദൂര വ്യോമഭീഷണികൾ നേരിടുന്നതിൽ S-400 നിർണായകമായിരുന്നുവെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ.
















