ന്യൂഡൽഹി ; വിവാദ മതപ്രഭാഷകൻ സക്കീർ നായിക്കിനെ പൂട്ടാനുറച്ച് മോദി സർക്കാർ . ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യയുമായുള്ള ചർച്ചകളിൽ ഒളിവിൽ കഴിയുന്ന ഇസ്ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിനെ കൈമാറുന്ന വിഷയം ഉന്നയിച്ചതായി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം സ്ഥിരീകരിച്ചിരുന്നു.
“സാക്കിർ നായിക്കിനെക്കുറിച്ചുള്ള വിഷയം നരേന്ദ്ര മോദിയുമായുള്ള ആഭ്യന്തര ചർച്ചകളിൽ ഉയർന്നുവന്നു. സാക്കിറിനെ കൈമാറണമെന്ന ഇന്ത്യയുടെ അഭ്യർത്ഥനയിൽ ഞങ്ങൾ ഞങ്ങളുടെ രാജ്യത്തെ നിയമം ശ്രദ്ധാപൂർവ്വം പാലിക്കും. നിയമത്തെ ബഹുമാനിക്കുന്നതിനൊപ്പം, ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതും പ്രധാനമാണ്. ഇരു രാജ്യങ്ങളുടെയും താൽപ്പര്യങ്ങൾ കണക്കിലെടുത്ത്, ഈ വിഷയം വളരെ രഹസ്യമായി സൂക്ഷിക്കണമെന്ന് ഞങ്ങൾ കരുതും. ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസവും ബന്ധവും ശക്തിപ്പെടുത്തുന്നതിന് ഞങ്ങൾ മുൻഗണന നൽകും “ എന്നാണ് അൻവർ ഇബ്രാഹിം പറയുന്നത്.
മുസ്ലീം യുവാക്കളെ വിദ്വേഷ പ്രസംഗങ്ങളിലൂടെ ജിഹാദിലേയ്‌ക്ക് എത്തിയ സാക്കിർ നായിക്കിനെതിരെ ഇന്ത്യൻ സർക്കാർ നിരവധി ക്രിമിനൽ കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ ഭാഗമായി അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ശൃംഖലയ്‌ക്കുമെതിരെ അന്വേഷണം ആരംഭിച്ചപ്പോൾ, അറസ്റ്റ് ഭയന്ന് സാക്കിർ 2016 ൽ മലേഷ്യയിലേക്ക് പലായനം ചെയ്തു. അന്നുമുതൽ അവിടെ സ്ഥിര താമസക്കാരനാണ്. പത്ത് വർഷമായി വിചാരണയ്‌ക്കായി ഇയാളെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നുണ്ട് .
2019 ൽ സക്കീര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ക്കു മലേഷ്യ വിലക്കേര്‍പ്പെടുത്തി. ഹിന്ദുക്കള്‍ക്കും ചൈനീസ് വംശജര്‍ക്കുമെതിരെ വംശീയ പരാമര്‍ശം നടത്തിയ സാക്കിര്‍ നായിക്കിനെ അന്ന് പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തു. മലേഷ്യയിലെ ചൈനീസ് വംശജര്‍ രാജ്യം വിടണമെന്നും ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കുള്ളതിനേക്കാള്‍ നൂറിരട്ടി അവകാശങ്ങള്‍ മലേഷ്യയിലെ ഹിന്ദുക്കള്‍ക്കുണ്ടെന്നുമായിരുന്നു നായിക്കിന്റെ പരാമര്‍ശം.
ഇതിനെതിരെ അതിശക്തമായ പ്രതിഷേധമാണ് മലേഷ്യയില്‍ ഉയര്‍ന്നുവന്നത്. പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് ശക്തമായ ഭാഷയില്‍ ഇതിനെ അപലപിച്ചു. വംശീയരാഷ്‌ട്രീയം കളിക്കാനാണ് നായിക്ക് ശ്രമിക്കുന്നതെന്നു വ്യക്തമാക്കുന്ന പരാമര്‍ശമാണിതെന്നു പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ നായിക്കിന് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.നായിക്കിന്റെ നടപടികള്‍ രാജ്യതാല്‍പര്യത്തിനു വിരുദ്ധമാണെങ്കില്‍ മാറിചിന്തിക്കേണ്ടിവരുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
















