തിരുവനന്തപുരം: എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച് എൻഎസ്‌എസ്. തിരുവനന്തപുരം മന്നം ക്ലബ്ബില്‍ നടത്താനിരുന്ന പരിപാടിയാണ് പ്രസ് ക്ലബ്ബിലേക്ക് മാറ്റിയത്. മന്നം റിസർച്ച് ഫൗണ്ടേഷൻ തയ്യാറാക്കിയ ‘ദേവതാരുവിലെ ഇത്തല്‍കണികള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങാണ് മന്നം ക്ലബ്ബില്‍ നടത്താൻ തീരുമാനിച്ചിരുന്നത്.
നായർ സംരക്ഷണ സമിതിയായിരുന്നു സംഘാടകർ. പരിപാടി കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യാനിരിക്കുകയായിരുന്നു. ദേവദാരുവിലെ ഇതില്‍ കണ്ണികള്‍ എന്ന പുസ്തകപേര് അനുയോജ്യമെന്നും ഗണേഷ് കുമാർ പറഞ്ഞു. ദേവദാരു വൃക്ഷത്തില്‍ ഇത്തിള്‍ കണ്ണി പിടിച്ചാല്‍ വെട്ടുക. ഇത്തിള്‍ കണ്ണിയാണ്. ഈ പുസ്തകം നായർ സമുദായ അംഗങ്ങള്‍ മാത്രം അല്ല. എല്ലാവരും വായിക്കണം. മന്നത്തിന്റെ മാതാവ് തുടങ്ങിവച്ച ഈ പ്രസ്ഥാനം ഇന്ന് ചിലർ കയ്യടക്കിയിരിക്കുന്നു. ഇതില്‍ ഇന്ന് ജനാധിപത്യം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ പരിപാടി ആദ്യം നിശ്ചയിച്ചത് മന്നം ക്ലബ്ബില്‍. കാര്യങ്ങള്‍ തുറന്നു പറയാൻ പറ്റുന്ന ഒരിടത്ത് പരിപാടി നടത്തിയാല്‍ പോരെ എന്ന് ഞാൻ ചോദിച്ചു. നായർ സർവീസ് സൊസൈറ്റിക്കെതിരെയല്ല ഈ പുസ്തകമോ ഈ യോഗമോ.സംഘടനയില്‍ ഇന്ന് ചില ഇത്തില്‍ കണ്ണികള്‍ പിടിമുറുക്കിയിരിക്കുന്നു. ഇതില്‍കണ്ണികള്‍ ആജ്ഞാനുവർത്തികളാണ്. മന്നത്തിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാൻ ഭാഗ്യം കിട്ടിയ ആളാണ് ബാലകൃഷ്ണപിള്ള.
ഒരു ഐടി പാർക്ക് തുടങ്ങി സമുദായ അംഗങ്ങള്‍ക്ക് ജോലി നല്‍കാൻ എൻഎസ്‌എസ് ശ്രമിച്ചില്ല പകരം ചെയ്തത് ചായക്കട തുടങ്ങാൻ സഹായം നല്‍കലായിരുന്നു. മന്നം ഇരുന്ന കസേരയില്‍ ഇരിക്കുന്നവർ ആലോചിക്കണം. കനക സിംഹാസനത്തില്‍ ഏത് ശുനകനും ഇരിക്കാം എന്ന ആലോചനയില്‍ ഇരിക്കരുത്. തിരുവനന്തപുരത്ത് എൻഎസ്‌എസ് നേതാക്കള്‍ പലരും ഇന്ന് ചായക്കട നടത്തുന്നു.
ഞാൻ എൻഎസ്‌എസില്‍ അംഗമാണ്, തിരഞ്ഞെടുക്കപ്പെട്ടതാണ്. ഓടിളക്കി വന്നതല്ല. ഡയറക്ടർ ബോർഡില്‍ നിന്ന് മാറ്റിയതില്‍ കാര്യമുണ്ട്. ഞാൻ ചില ചോദ്യങ്ങള്‍ ചോദിച്ചു. മറുപടി നല്‍കിയത് സമദൂര നിലപാടാണ്. ഹരികുമാർ കോയിക്കലിന്റെ മൃതദേഹം സംസ്കരിക്കുന്നതിന് മുമ്പ് തന്നെ അനുശോചന യോഗം കൂടി. മകനെ ഭാരവാഹിയായി തെരഞ്ഞെടുത്തു.
ഇതില്‍ കണ്ണികളെ പറിച്ചു കളയാം. ഇത് അതിനു കഴിയില്ല. ധനലക്ഷ്മി ബാങ്കില്‍ എന്താണ് നടക്കുന്നത്. ധനലക്ഷ്മി ബാങ്കില്‍ കിടന്ന കോടികണക്കിന് രൂപ താലൂക്ക് യൂണിയനുകളെ കൊണ്ട് ഒരു ദിവസം കൊണ്ട് പിൻവലിപ്പിച്ചു. മന്നത്തിന്റെ ചെറു മക്കള്‍ക്ക് അവിടെ കയറാൻ കഴിയില്ല. അവിടെ പുഷ്പാർച്ചന നടത്താൻ എല്ലാ നായർ സമുദായ അംഗങ്ങള്‍ക്കും അവകാശമുണ്ട്
ഞാൻ മന്നത്തിന് ബലിയിടാൻ ഭാഗ്യം ലഭിച്ച ആർ ബാലകൃഷ്ണപിള്ളയുടെ മകനാണ്. ഇന്ദിരാഗാന്ധിയുടെ സ്മൃതി മണ്ഡപം സോണിയ ഗാന്ധിക്ക് പൂട്ടി വയ്‌ക്കാനാകുമോ. ശിവഗിരിയില്‍ എത്ര ലോക, ദേശീയ നേതാക്കള്‍ വന്നു. എന്തുകൊണ്ട് ഇങ്ങനെയുള്ളവരെ ചങ്ങനാശ്ശേരിയില്‍ എത്തിക്കാൻ ആകുന്നില്ലെന്നും ഗണേഷ്‌കുമാർ വിമർശിച്ചു.
മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല. ഇടുങ്ങിയ മനസ്സാണ് കാരണം. എൻഎസ്‌എസ്സിനിതിരെ ആദ്യം പരാതി നല്‍കിയത് ജനറല്‍ സെക്രട്ടറിയുടെ മകളാണ്. ചട്ടമ്പിസ്വാമിയെ അറിയാത്ത ആളാണ് ജനറല്‍ സെക്രട്ടറിയായി ഇരിക്കുന്നത്. എന്റെ അച്ഛൻ എന്നോട് പറഞ്ഞു NSS നെതിരെ നില്‍ക്കരുത് എന്ന്.
എന്നാല്‍ എൻഎസ്‌എസ്നെ തിരുത്താൻ ഞാൻ ഉണ്ടാകും. എൻഎസ്‌എസിനെതിരെ പ്രതിഷേധിക്കുന്നവർ ഒന്നിക്കുക. പ്രതിഷേധിക്കുന്നവർ പൂവ് കൊണ്ടു വന്ന് സ്മൃതി മണ്ഡപത്തിലേക്ക് മതിലിനും മുകളിലൂടെ അർപ്പിക്കുക. ചങ്ങനാശ്ശേരിയിലേക്ക് ഒരു ജാഥ നടത്തേണ്ടിയിരിക്കുന്നു. രാജ്യം ആദരിക്കുന്നവരെ കൊണ്ടുവന്ന് മന്നത്തിനെ സ്മരിക്കണം.
ഡല്‍ഹിയിലെ സിജെപി നടത്തിയത് പോലെ നായന്മാർ ഒന്നിച്ചൊഴുകണം. തിരുവനന്തപുരത്തെ നായന്മാർ ലജ്ജിപ്പിക്കുന്ന സമരത്തിന് ഇറങ്ങരുത്. മന്നത്തിനായി നിങ്ങള്‍ ഇറങ്ങു. സുരേഷ് ഗോപി കയറിയാല്‍ എന്താണ് കുഴപ്പം. അയാള്‍ ഒരു സമുദായ അംഗമല്ലേ. മുഖ്യമന്ത്രിയെ കുറിച്ച് പറഞ്ഞത് അവൻ നമ്മുടെ കാലു പിടിക്കുമെന്ന്. പറവൂർ മണ്ഡലത്തിലെ ഏതെങ്കിലും പ്രായം ചെന്ന സമുദായ അംഗത്തിന്റെ കാലുപിടിച്ചാല്‍ മതിയോ. അതോ ഇവിടെ വരണമോ എന്ന് ഞാൻ ചോദിച്ചുവെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
















