Categories: IndiaDefence

റഫാലിനെ പേടിച്ച് പാകിസ്ഥാന്‍; ഇതിനൊപ്പം ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലായ വിക്രാന്തും കൂടി ചേര്‍ന്നാല്‍ പിന്നെ ഇന്ത്യയോട് യുദ്ധം ചെയ്തിട്ട് കാര്യമില്ല

ഇന്ത്യയിലേക്ക് പുതുതായി എത്തുന്ന റഫാലിന്‍റെ ഏറ്റവും പുതിയ പതിപ്പായ റഫാല്‍ എം എത്തിയാല്‍ പിന്നെ പാകിസ്ഥാന് രക്ഷയില്ലെന്ന് പാകിസ്ഥാനിലെ പ്രതിരോധ വിദഗ്ധര്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ഇന്ത്യയിലേക്ക് പുതുതായി എത്തുന്ന റഫാലിന്റെ ഏറ്റവും പുതിയ പതിപ്പായ റഫാല്‍ എം എത്തിയാല്‍ പിന്നെ പാകിസ്ഥാന് രക്ഷയില്ലെന്ന് പാകിസ്ഥാനിലെ തന്നെ പ്രതിരോധ വിദഗ്ധര്‍ പറയുന്നു. എന്താണ് റഫാല്‍ എം? റഫാല്‍ മറൈന്‍ എന്നതിന്റെ ചുരുക്കപ്പേരാണിത്. യുദ്ധക്കപ്പലില്‍ വിന്യസിക്കുന്ന റഫാല്‍ എന്നാണര്‍ത്ഥം.

26 റഫാല്‍ മറൈന്‍ ആണ് ഇന്ത്യയിലേക്കെത്താന്‍ പോകുന്നത്. ഏകദേശം 63000 കോടി രൂപയാണ് ഇന്ത്യ ചെലവഴിക്കുന്നത്. പാകിസ്ഥാന്റെ കയ്യിലാകട്ടെ ആകെയുളളത് 36 ജെ10സിഇ യുദ്ധവിമാനങ്ങളാണ്. ഇവയ്‌ക്ക് ഈ റഫാല്‍ എമ്മിനോട് പൊരുതിനില്‍ക്കാനാവില്ല.

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച വിമാനവാഹിനിക്കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. ഇതിലാണ് ഈ റഫാല്‍ വിമാനങ്ങള്‍ വിന്യസിക്കുക. ഐഎന്‍എസ് വിക്രാന്തില്‍ നിന്നും കുതിച്ചുയരുന്ന റഫാല്‍ എമ്മിനോട് മുട്ടാന്‍ ശ്രമിക്കാതിരിക്കുന്നതാണ് ബുദ്ധിയെന്നും പാക് പ്രതിരോധ വിദഗ്ധര്‍ അസിം മുനീറിനെ ഉപദേശിക്കുന്നു.

ഇപ്പോള്‍ പാകിസ്ഥാന്റെ കയ്യിലുള്ള ഏറ്റവും ശക്തമായ യുദ്ധവിമാനം ചൈനയില്‍ നിന്നും കിട്ടിയ ജെ-10സിഇ ആണ്. ഇതിനൊന്നും റഫാല്‍ എമ്മിനോട് പൊരുതി നില‍്ക്കാനാവില്ല. ഇന്ത്യയുടെ യുദ്ധത്തിനൊരുങ്ങി വരുന്ന റഫാല്‍ എം നിരയും ബ്രഹ്മോസ് ഉള്‍പ്പെടെയുള്ള മിസൈലുകളും ഒന്നിച്ചെത്തിയാല്‍ പാകിസ്ഥാന്റെ ജെ10സിഇയ്‌ക്ക് അവയ്‌ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്നും പാക് പ്രതിരോധ വിദഗ്ധര്‍ പാകിസ്ഥാനെ ഉപദേശിക്കുന്നു.

റഫാല്‍ എം സാങ്കേതിക വിദ്യ, ആയുധശേഷി, യുദ്ധപരിചയം എന്നിവയുടെ കാര്യത്തില്‍ ജെ10സിഇയേക്കാള്‍ ബഹുദൂരം മുന്നിലാണ്. റഫാലിനെ റഡാറുകളുടെ കണ്ണുവെട്ടിക്കാനുള്ള ശേഷി അധികമാണ്. സാങ്കേതികമായി പറഞ്ഞാല്‍ റഫാല്‍ റെഡ് ക്രോസ് സെക്ഷന്‍ കുറവാണ്. ജെ10സിഇയേക്കാള്‍ കൂടുതല്‍ മിസൈലുകള്‍ റഫാലില്‍ പിടിപ്പിക്കാന്‍ സാധിക്കും.

റഫാല്‍ മറൈന്‍ എന്ന നാവികകപ്പലിന് വേണ്ടി രൂപകല്‍പന ചെയ്ത വിമാനത്തിന് കടലിന് മുകളിലും കരയിലും യുദ്ധം ചെയ്യാന്‍ സാധിക്കും. ഒരു എഞ്ചിന്‍ ഓഫായാലും സുരക്ഷിതമായി മടങ്ങാന്‍ മറ്റൊരു എക്സ്ട്രാ എഞ്ചിന്‍ ഉണ്ട്.

ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലായ വിക്രാന്ത് ഒരു കോട്ടപോലെയാണ് സമുദ്രത്തില്‍ പ്രവര്‍ത്തിക്കുക. ഇവയെ സംരക്ഷിക്കാന്‍ ഇരുവശത്തുമായി ഡിസ്ട്രോയറുകളും ഉണ്ടാകും. അതായത് റഫാല്‍ എമ്മിനെയും പേറി ഡിസ്ട്രോയര്‍ കപ്പലുകളുടെ അകമ്പടിയോടെ പാകിസ്ഥാനിലേക്ക് യുദ്ധത്തിനൊരുങ്ങിയെത്തുന്ന കാരിയര്‍ സ്ട്രൈക്ക് ഗ്രൂപ്പിനെ പാകിസ്ഥാന് നേരിടാനാകില്ലെന്നും പാകിസ്ഥാന്‍ ഭസ്മമാകുമെന്നും പാക് പ്രതിരോധവിദഗ്ധര്‍ പറയുന്നു. ഇനി പാകിസ്താന്‍ ഇവയെആക്രമിക്കാനൊരുമ്പെട്ടാലോ ഇവയ്‌ക്ക് സുരക്ഷയൊരുക്കുന്ന വ്യോമപ്രതിരോധസംവിധാനം ശക്തമാണ്.