
തിരുവനന്തപുരം : ജനാധിപത്യ ഭാരതത്തിന്റെ പ്രധാനമന്ത്രിയെ അപമാനിക്കാൻ നടത്തുന്ന ശ്രമങ്ങളെ ഒരു കാരണവശാലും വെറുതെ വിടില്ലെന്ന് നിയമസഭാ കക്ഷി നേതാവും, എം എൽ എയുമായ ബി ഗോപകുമാർ എം എൽ എ.
ഇത്തരം അരാജകത്വ നടപടികൾക്ക് അതേ നാണയത്തിൽ മറുപടി നൽകാൻ കരുത്തുള്ള കോടിക്കണക്കിന് വരുന്ന ബിജെപി പ്രവർത്തകരുടെ പിന്തുണ രാജ്യത്തിന്റെ പ്രധാനമന്ത്രിക്കൊപ്പമുണ്ടെന്നും ബിജെപി മാർച്ചിൽ പങ്കെടുത്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ വസതി ഉൾപ്പെടുന്ന അതീവ സുരക്ഷാ മേഖലയിലേക്ക് നിയമങ്ങൾ ലംഘിച്ചുകൊണ്ട് അതിക്രമിച്ചു കയറാൻ ശ്രമിക്കുന്നത് തികച്ചും പ്രതിഷേധാർഹമാണ്. മുൻപ് നടന്ന കർഷക സമരത്തിലെ പോലെ, നീറ്റ് പരീക്ഷയുടെ പേരിൽ ഇപ്പോൾ നടക്കുന്ന അക്രമസമരങ്ങൾക്ക് പിന്നിലും വിദേശ ഏജൻസികളുടെ പങ്കും വിദേശ ധനസഹായവുമുണ്ടോ എന്നത് അടിയന്തരമായി അന്വേഷിക്കേണ്ടതുണ്ട്.
സിജെപി സമരത്തിന് പിന്നിലെ കൃത്യമായ ഗൂഢാലോചനയും കേരള മുഖ്യമന്ത്രിയുടെ സമരത്തിലെ സാന്നിധ്യവും അന്വേഷണപരിധിയിൽ വരണമെന്നും അദ്ദേഹം പറഞ്ഞു.