Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മകളെ പൊലീസ് സ്റ്റേഷനില്‍ കാണാനെത്തിയ സോണിയ…മോദിയെ നശിപ്പിക്കാന്‍ അധികാരം ഉപയോഗിച്ച് നടത്തിയ ക്രൂരതകള്‍ക്ക് കാലം നല്‍കിയ തിരിച്ചടി

ഇത് കാലത്തിന്റെ കാവ്യനീതിയാണ്. ഒരു കാലത്ത് മോദി എന്ന ശക്തനായ നേതാവിനെ മുച്ചൂടും നശിപ്പിക്കാന്‍ സോണിയാഗാന്ധി നടത്തിയ കുപ്രസിദ്ധമായ കരുനീക്കങ്ങളുടെ കര്‍മ്മഫലം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2026, 05:32 pm IST
in India
സോണിയാഗാന്ധി മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ തടങ്കലില്‍ വെച്ച പ്രിയങ്ക ഗാന്ധിയെ കാണാന്‍ എത്തുന്നു (വലത്ത്)

സോണിയാഗാന്ധി മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ തടങ്കലില്‍ വെച്ച പ്രിയങ്ക ഗാന്ധിയെ കാണാന്‍ എത്തുന്നു (വലത്ത്)

ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം സോണിയാഗാന്ധി ദല്‍ഹിയിലെ മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ അറസ്റ്റിലായ മകള്‍ പ്രിയങ്ക ഗാന്ധിയെ കാണാന്‍ എത്തി. തലസ്താനത്ത് അപ്പോള്‍ പ്രധാനമന്ത്രിക്കസേരയില്‍ ഇരിക്കുന്നത് മോദിയെന്ന പണ്ട് ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്ന നരേന്ദര്‍ ദാമോദര്‍ മോദി. ഇത് കാലത്തിന്റെ കാവ്യനീതിയാണ്. ഒരു കാലത്ത് മോദി എന്ന ശക്തനായ നേതാവിനെ മുച്ചൂടും നശിപ്പിക്കാന്‍ സോണിയാഗാന്ധി നടത്തിയ കുപ്രസിദ്ധമായ കരുനീക്കങ്ങളുടെ കര്‍മ്മഫലം.

വാജ്പേയിക്ക് ശേഷം മോദി എന്ന ശക്തനായ ഭരണാധികാരി മോദി എന്ന നേതാവ് ദല്‍ഹിയില്‍ പ്രധാനമന്ത്രിയായി വരാന്‍ സാധ്യതയുണ്ടെന്ന് സോണിയാഗാന്ധിയും കൂട്ടരും കോണ്‍ഗ്രസിന്റെ ഭരണകാലത്ത് തിരിച്ചറിഞ്ഞിരുന്നു. മോദിയെ തടയാന്‍ സോണിയാഗാന്ധി നടത്തിയത് ക്രൂരമായ ഗൂഢപദ്ധതികള്‍ നിരവധിയായിരുന്നു. .

തീസ്തസെതല്‍വാദിനെയും സഞ്ജീവ് ഭട്ടിനെയും ആര്‍.ബി. ശ്രീകുമാറിനെയും ഉപയോഗിച്ച് മോദിയെ ഇരുട്ടറിയില്‍ തള്ളാന്‍ പദ്ധതി

2002ല്‍ ഗുജറാത്ത് കലാപമുണ്ടായതിന് ശേഷം മോദിയെ ആ കലാപത്തിന്റെ മുഖ്യപ്രതിയാക്കി മാറ്റി എന്നെന്നേയ്‌ക്കുമായി ഇരുട്ടറയില്‍ അടക്കുക എന്നതായിരുന്നു സോണിയയുടെ ഗൂഢപദ്ധതി. 2004ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതിന് ശേഷമായിരുന്നു ഈ പദ്ധതി നടപ്പാക്കിയത്. കാരണം വാജ് പേയിയുടെ പിന്‍ഗാമിയായി മോദി ദേശീയരാഷ്‌ട്രീയത്തിലേക്ക് വന്നേക്കുമെന്ന അഭ്യൂഹം ദല്‍ഹിയില്‍ ശക്തമായിരുന്നു. അതോടെ മോദിയെ കേസില്‍ കുടുക്കി ജയിലില്‍ തള്ളുക എന്നതായി ലക്ഷ്യം.

ഇതിനായി അമേരിക്കയിലെ ഫോര്‍ഡ് ഫൗണ്ടേഷനില്‍ നിന്നും വിദേശ ഫണ്ട് വാങ്ങുന്ന എന്‍ജിഒ സംഘടനയുടെ നേതാവ് തീസ്ത സെതല്‍വാദിനെ സോണിയ കൂട്ടുപിടിച്ചു. ഇവരെക്കൊണ്ട് ഗുജറാത്ത് വര‍്ഗ്ഗീയകലാപത്തെക്കുറിിച്ച് മോദിയെ പ്രതിയാക്കി കോടതിയില്‍ കേസ് നടത്തിച്ചു. മോദിയ്‌ക്കെതിരെ തെളിവ് ഉണ്ടാക്കാന്‍ അന്ന് ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ടിനെയും ഇന്‍റലിജന്‍സ് ബ്യൂറോ മേധാവി ആര്‍.ബി. ശ്രീകുമാര‍് എന്നിവരെയും സോണിയ കൂട്ടുപിടിച്ചു. കള്ളത്തെളിവുകള്‍ മോദിയ്‌ക്കെതിരെ സൃഷ്ടിച്ച് മോദിയെ പൂട്ടിയാല്‍ ഡബിള്‍ പ്രൊമോഷനായിരുന്നു വാഗ്ദാനം. മോദിയ്‌ക്കെതിരെ കേസ് നടത്താന്‍ ആദ്യം 30 ലക്ഷം രൂപയാണ് തീസ്ത സെതല്‍വാദിന് നല്‍കാനായി അഹമ്മദ് പട്ടേലിന്റെ കൈവശം സോണിയ കൊടുത്തയച്ചത്. നിരവധി വര്‍ഷങ്ങളാണ് വിവിധ കോടതികളില്‍ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള കേസ് കറങ്ങിനടന്നത്. ദേശീയ മാധ്യമങ്ങളെ ഉപയോഗിച്ച് ഗുജറാത്ത് കലാപത്തിലെ മുഖ്യവില്ലന്‍ എന്ന രീതിയില്‍ ചിത്രീകരിച്ച് മോദിയെ പല കുറിയാണ് വിചാരണ ചെയ്തത്.

എന്നാല്‍ ഈ കള്ളത്തെളിവുകള്‍ക്കെതിരെ മോദി കോടതിയില്‍ പോരാടി. ഒടുവില്‍ സുപ്രീംകോടതി തന്നെ മോദിയെ കുറ്റവിമുക്തനാക്കി. ഗുജറാത്തിലെ മോദി ഭരണത്തെ അട്ടിമറിക്കാൻ കോൺഗ്രസ് നേതാക്കളുടെ സഹായത്തോടെ സാമ്പത്തിക നേട്ടം കൈപ്പറ്റി തീസ്ത ഗൂഢാലോചന നടത്തിയെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു. സോണിയയുടെ വലംകയ്യായ അഹമ്മദ് പട്ടേലായിരുന്നു തീസ്ത സെതല്‍വാദിന് പണം നല്‍കിയത്.

ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് തെളിയിക്കാൻ ആവശ്യമായ തെളിവുകളില്ലെന്ന് സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തിയിരുന്നു. 2022 ജൂണിൽ ഈ കണ്ടെത്തൽ സുപ്രീം കോടതി ശരിവെക്കുകയും മോദിക്ക് പൂർണ്ണ ക്ലീൻ ചിറ്റ് നൽകുകയും ചെയ്തു

മോദിയെ വധിക്കാനെത്തിയ ലഷ്കര്‍ ഭീകരരായ ഇസ്രത്ത് ജഹാനും കൂട്ടരും

2004 ജൂൺ 15-ന് അഹമ്മദാബാദിന് സമീപം വെച്ച് ഗുജറാത്ത് പൊലീസിന്റെ ക്രൈംബ്രാഞ്ചും കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോയും (IB) ചേർന്നാണ് ഇസ്രത്ത് ജഹാൻ, ജാവേദ് ഷെയ്ഖ് (പ്രാണേഷ് പിള്ള) എന്നിവരടങ്ങുന്ന നാലംഗ സംഘത്തെ വെടിവെച്ചുകൊന്നത്. ഇവർ മുഖ്യമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ വന്ന ഭീകരരാണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട്. .എന്നാല്‍ സോണിയാ ഗാന്ധി രാഷ്‌ട്രീയ സമ്മര്‍ദ്ദം ഉപയോഗിച്ച് ഈ റിപ്പോര്‍ട്ട് തിരുത്തിയെഴുതിച്ചു.

ഇസ്രത്ത് ജഹാനും കൂട്ടരും നരേന്ദ്ര മോദിയെ വധിക്കാൻ ലക്ഷ്യമിട്ടെത്തിയ ലഷ്‌കർ-ഇ-തൊയ്ബ (LeT) ഭീകരരായിരുന്നു എന്ന ആദ്യ സത്യവാങ്മൂലം സോണിയ ഗാന്ധി അട്ടിമറിച്ചു. പകരം അവരെ ഏറ്റുമുട്ടലിലൂടെ കൊല ചെയ്യുകയായിരുന്നു എന്നാക്കി റിപ്പോര്‍ട്ട് മാറ്റിയെഴുതിച്ചു. അവര്‍ ഭീകരരല്ല എന്നും വരുത്തിച്ചു. ഇസ്രത്ത് ജഹാന്‍ മുസ്ലിം ആയതിനാല്‍ മോദിയുടെ നേതൃത്വത്തിലുള്ള ഹിന്ദു ഭീകരതയുടെ ഇരയായിരുന്നു എന്നും കഥ മാറ്റിയെഴുതി. ഈ ലക്ഷ്യത്തിന് സിബിഐയെ വരെ ഉപയോഗപ്പെടുത്തി മോദിയും കൂട്ടരും ചേര്‍ന്ന് പൊലീസിനെ ഉപയോഗിച്ച് വ്യാജ ഏറ്റുമുട്ടലില്‍ ഇസ്രത്ത് ജഹാനെയും കൂട്ടരെയും കൊലപ്പെടുത്തിയെന്നും ഹിന്ദു ഭീകരതയുടെ ഭാഗമായാണ് ഈ കൊലപാതകമെന്നും ആണ് സോണിയയുടെ നിര്‍ദേശപ്രകാരം റിപ്പോര്‍ട്ട് തിരുത്തിയെഴുതിച്ചതെന്ന് ഈയിടെ ആര്‍വിഎസ് മണി എന്ന കേന്ദ്ര ആഭ്യന്തര ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയത് കേട്ട് ഭാരതം ഞെട്ടി. എന്തായാലും സോണിയാ സൃഷ്ടിച്ച തീക്കടലെല്ലാം നീന്തിക്കടന്ന് മോദി ഗുജറാത്ത് മുഖ്യമന്ത്രിക്കസേരയില്‍ നിന്നും ഇന്ത്യയുടെ പ്രധാനമന്ത്രിപദം വരെ എത്തി.

M

Tags: Ishrat Jahan caseStop ModimodiSonia GandhiLashkar-e-TaibaTeesta SetalvadLatest newsNEET row
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സോനം വാങ്ചുകിനെ മെഡന്‍റ് ആശുപത്രിയില്‍ ചെന്ന് കണ്ട് കേന്ദ്രമന്ത്രിമരായ ജെ.പി.നദ്ദയും ജിതേന്ദ്ര സിങ്ങും
India

സോനം വാങ്ചുക് അയഞ്ഞു… പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പ് ലഭിച്ചാൽ നിരാഹാരം അവസാനിപ്പിക്കുമെന്ന് സോനം വാങ്ചുക്ക്

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)
Kerala

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

India

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)
India

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

India

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പുതിയ വാര്‍ത്തകള്‍

വെമ്പായത്തെ ബാറിലെ തീവയ്‌പ്: പൊളളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു

വനിതാ മാധ്യമപ്രവർത്തകയെ അക്രമിച്ച് പാറ്റകൾ , അശ്ലീല പ്രദർശനവും : ടൈംസ് നൗ റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി: ആക്രമിച്ചത് ഒപ്പം താമസിച്ച യുവാവ്

പൊലീസുകാരുടെ മർദ്ദനമേറ്റ് പെൺകുട്ടി മരിച്ചു ; വ്യാജവാർത്ത പ്രചരിപ്പിച്ച് ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾ ; പൊളിച്ചടുക്കി പി ഐ ബി

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

സോണിയാഗാന്ധി മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ തടങ്കലില്‍ വെച്ച പ്രിയങ്ക ഗാന്ധിയെ കാണാന്‍ എത്തുന്നു (വലത്ത്)

മകളെ പൊലീസ് സ്റ്റേഷനില്‍ കാണാനെത്തിയ സോണിയ…മോദിയെ നശിപ്പിക്കാന്‍ അധികാരം ഉപയോഗിച്ച് നടത്തിയ ക്രൂരതകള്‍ക്ക് കാലം നല്‍കിയ തിരിച്ചടി

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.