ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി ഒരു കുറ്റവും ചെയ്തില്ലെന്നും വെറുതെ അറസ്റ്റ് ചെയ്തതതാണ് എന്നുമുള്ള പ്രചാരണം കോണ്‍ഗ്രസുകാര‍് നടത്തുകയാണ്. എന്നാല്‍ എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്യേണ്ടിവന്നത്, രാഹുല്‍ ഗാന്ധി ചെയ്ത കുറ്റമെന്താണ് എന്ന് അറിയണമെങ്കില്‍ രാഹുലുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്‌ക്ക് പോയ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങ് ഒരു വീഡിയോയില്‍ വിശദമാക്കി.
#WATCH | Delhi: On meeting Rahul Gandhi during over Congress's protest at Lok Kalyan Marg, Union Minister Jitendra Singh says, "Late this afternoon, we got to know that the Congress Party leaders had suddenly sat on the Dharna. So the government found it appropriate to assign me… pic.twitter.com/t5m9VERcxT
— ANI (@ANI) July 21, 2026
ജിതേന്ദ്രസിങ്ങിന്റെ വാക്കുകള്‍:
ഞാൻ മാന്യമായി അദ്ദേഹത്തോട് കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിച്ചു. വാക്കുമാറ്റിപ്പറയുന്നത് മാന്യമായ രീതിയല്ലെന്നും ഞാന്‍ രാഹുല്‍ ഗാന്ധിയോട് പറഞ്ഞു. അപ്പോള്‍ രാഹുല്‍ പറഞ്ഞു, ഇല്ല, ഇത് എന്റെ ആഗ്രഹമാണ്, എന്റെ ആവശ്യങ്ങൾ മാറിയിരിക്കുന്നു എന്ന്. ഒരു പ്രതിപക്ഷ നേതാവ് നിലപാട് ഇടയ്‌ക്കിടെ മാറ്റുന്നത് ശരിയല്ലെന്ന് ഞാന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി വിട്ടുവീഴ്ചയ്‌ക്ക് തയ്യാറല്ലായിരുന്നു. ഇതോടെ ഒത്തുതീര്‍പ്പിന്റെ വഴി വിട്ടുകളയുകയല്ലാതെ ഞങ്ങൾക്ക് മറ്റ് മാർഗമില്ലായിരുന്നു. ഇത്രയും ഉയർന്ന പദവിയുള്ള നേതാവ്, പ്രതിപക്ഷ നേതാവ് ആയ രാഹുല്‍ ഗാന്ധി ഇങ്ങനെ പെരുമാറിയത് വളരെ നിർഭാഗ്യകരമാണ്… പ്രത്യേകിച്ച് ഇന്ന് രാവിലെ പ്രധാനമന്ത്രി മോദി രാജ്യത്തോട് എല്ലാ കാര്യങ്ങളും വ്യക്തമാക്കിയിരുന്നു. പേപ്പർ ചോർച്ച എപ്പിസോഡുകൾക്ക് ഉത്തരവാദികളായ ആരും രക്ഷപ്പെടില്ലെന്നും എല്ലാവരേയും മുഖം നോക്കാതെ ജയിലിലടക്കമെന്നും ഉറപ്പുനല്‍കിയിരുന്നു. വളരെ സത്യസന്ധമായ ഉറപ്പ് നൽകിയപ്പോൾ, രാഹുല്‍ ഗാന്ധിയുടെ ഭാഗത്ത് നിന്നും ഇതുപോലുള്ള വിചിത്ര
പെരുമാറ്റം കാണുന്നത് വളരെ നിർഭാഗ്യകരമാണ്… ഒരു ജനാധിപത്യത്തിന് ഇതിലും നിർഭാഗ്യകരമായ മറ്റൊന്നില്ല എന്ന് ഞാൻ കരുതുന്നു.
വൈകാതെ അറസ്റ്റ്
ഈയിടെ 21 ദിവസം യൂറോപ്യന്‍ യാത്ര എന്ന് പറഞ്ഞ് അജ്ഞാതവാസത്തില്‍ കഴിഞ്ഞ രാഹുല്‍ ഗാന്ധി ഇന്ത്യയിലെ ഭരണം അട്ടിമറിക്കാന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ശക്തികളുമായി പദ്ധതി തയ്യാറാക്കുകയായിരുന്നു എന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഒത്തുതീര്‍പ്പിനില്ലെന്നും മോദിയും അമിത് ഷായും രാജിവെയ്‌ക്കണമെന്നും ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാക്കള്‍ ഒന്നടങ്കം പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പാകെ കുത്തിയിരുന്ന് സമരം തുടര്‍ന്നു. കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍, കര്‍ണ്ണാടക മുഖ്യമന്ത്രി ശിവകുമാര്‍ എന്നിവരുള്‍പ്പെടെ വലിയൊരു നേതൃസഞ്ചയം മുദ്രാവാക്യവുമായി സമരം തുടര്‍ന്നു. ഇതോടെയാണ് രാത്രിയില്‍ തലസ്ഥാനത്ത് കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് രാഹുലിന്റെയും പ്രിയങ്കയുടേതുമെന്ന് ഉറപ്പായി. അതോടെ അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു.
















