Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഎംശ്രീ വൈകിപ്പിച്ചതിന് വിദ്യാർത്ഥികളോട് സതീശനും പിണറായിയും മാപ്പ് പറയണം – കെ. സുരേന്ദ്രൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2026, 07:05 pm IST
inKerala, India

തിരുവനന്തപുരം: കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളോട് മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും മാപ്പ് പറയണമെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നാലു വർഷം മുമ്പ് തന്നെ നടപ്പിലാക്കേണ്ടിയിരുന്ന പി.എം. ശ്രീ പദ്ധതി രാഷ്‌ട്രീയ കാരണങ്ങളാലും വോട്ട് ബാങ്ക് താൽപര്യങ്ങളാലും വൈകിപ്പിച്ചതിലൂടെ വിദ്യാർത്ഥികളുടെ വലിയ അവസരങ്ങളാണ് ഇരുവരും ചേർന്ന് നഷ്ടപ്പെടുത്തിയത്.

പി.എം. ശ്രീയിൽ നിന്ന് കേരളത്തിന് പിന്മാറാൻ സാധിക്കില്ലെന്നും ഒടുവിൽ പദ്ധതി നടപ്പിലാക്കേണ്ടി വരുമെന്നും ബിജെപി അന്നുതന്നെ വ്യക്തമാക്കിയിരുന്നു.
മതേതരത്വത്തിന്റെ പേരുപറഞ്ഞ് പ്രതിപക്ഷ നേതാവായിരിക്കെ പദ്ധതിയെ ശക്തമായി എതിർത്ത വി.ഡി. സതീശനാണ് ഇന്ന് മുഖ്യമന്ത്രിയായ ശേഷം അതേ പദ്ധതി നടപ്പിലാക്കാൻ നിർബന്ധിതനായിരിക്കുന്നത്.

പദ്ധതി നടപ്പിലാക്കേണ്ടി വന്നാൽ അറബിക്കടൽ വറ്റുമെന്നായിരുന്നു അന്ന് മുസ്ലിം ലീഗ് നേതാക്കൾ പറഞ്ഞിരുന്നത്. ഇപ്പോൾ അറബിക്കടൽ വറ്റിയിട്ടുണ്ടോയെന്ന് അവർ ജനങ്ങളോട് വിശദീകരിക്കണം. പിഎം ശ്രീ നടപ്പിലാക്കേണ്ടി വരുമെന്ന് അന്നേ സതീശന് അറിയാമായിരുന്നു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം പദ്ധതി വിജയകരമായി നടപ്പിലാക്കിയതും അദ്ദേഹം അറിഞ്ഞിരുന്നു.

പി.എം. ശ്രീ പദ്ധതിയിലൂടെ ഓരോ സ്കൂളുകൾക്കും കോടിക്കണക്കിന് രൂപയുടെ വികസനസഹായം ലഭിക്കുമായിരുന്നു. സ്മാർട്ട് ക്ലാസ് മുറികൾ, നൈപുണ്യ വികസന പരിശീലനങ്ങൾ, കലാ-കായിക രംഗത്തെ ആധുനിക സൗകര്യങ്ങൾ, കായിക ഉപകരണങ്ങൾ, വിദ്യാർത്ഥികൾക്കുള്ള മെച്ചപ്പെട്ട പോഷകാഹാര പദ്ധതികൾ, പ്രീ-പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള സമഗ്ര വിദ്യാഭ്യാസ പുരോഗതി എന്നിവ സാധ്യമാകുമായിരുന്നു. കേരളത്തിലെ 1.8 ലക്ഷം വനവാസി
വിദ്യാർത്ഥികൾക്കും ഇതിന്റെ ഗുണം ലഭിക്കുമായിരുന്നു. എന്നാൽ രാഷ്‌ട്രീയ നാടകം കളിച്ചതിലൂടെ വിദ്യാർത്ഥികളുടെ ഭാവിയാണ് എൽഡിഎഫും യുഡിഎഫും ചേർന്ന് തകർത്തത്.

കരിക്കുലത്തിന്റെ പേരിൽ സിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയും മുസ്ലിം ലീഗിനെയും കബളിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി ഇപ്പോൾ നടത്തുന്നത്. കരിക്കുലത്തിൽ കേന്ദ്ര സർക്കാരിന്റെ കൃത്യമായ ഇടപെടൽ ഉണ്ടാകുമെന്നത് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാണ്. ഇന്ത്യ പഠിപ്പിക്കുന്നത് കേരളവും പഠിപ്പിക്കേണ്ടി വരും. ഇഷ്ടമുള്ളത് പോലെ ചരിത്രത്തെ വളച്ചൊടിച്ച് പാഠപുസ്തകങ്ങളിൽ കയറ്റാൻ ഒരു സംസ്ഥാന സർക്കാരിനും സാധിക്കില്ല.

ദേശീയ താൽപര്യങ്ങൾക്കും വിദ്യാഭ്യാസ നിലവാരത്തിനും അനുസരിച്ചുള്ള ഉള്ളടക്കമാണ് രാജ്യത്ത് പഠിപ്പിക്കപ്പെടുക.
കേരളത്തിൽ ഇപ്പോൾ തന്നെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വിവിധ ഘടകങ്ങൾ നടപ്പിലായിക്കൊണ്ടിരിക്കുകയാണ്. എൻ.സി.ഇ.ആർ.ടി.യുടെ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള പാഠ്യവിഷയങ്ങളും അധ്യാപക പരിശീലനങ്ങളും സംസ്ഥാനത്ത് നിലവിലുണ്ട്. എസ്.സി.ഇ.ആർ.ടി. തയ്യാറാക്കുന്ന പാഠപുസ്തകങ്ങൾ പോലും ദേശീയ മാനദണ്ഡങ്ങൾക്ക് വിധേയമാണ്. അതിനാൽ കരിക്കുലത്തിൽ കേന്ദ്ര ഇടപെടൽ അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദം വെറും കാപട്യമാണെന്ന് സുരേന്ദ്രൻ പറഞ്ഞു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തന്നെ പദ്ധതിയിൽ ഒപ്പുവച്ച ശേഷം രാഷ്‌ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങി പിന്നോട്ടുപോയവരാണ് ഇന്ന് വീണ്ടും പദ്ധതി നടപ്പിലാക്കാൻ നിർബന്ധിതരായിരിക്കുന്നത്. കൊത്തിയ പാമ്പിനെ കൊണ്ട് തന്നെ വിഷം എടുപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. വർഷങ്ങളോളം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച ശേഷം ഒടുവിൽ കേന്ദ്ര സർക്കാരിന്റെ പദ്ധതിക്ക് മുന്നിൽ കീഴടങ്ങേണ്ടി വന്നിരിക്കുകയാണ്.

നേരത്തെ പദ്ധതി നടപ്പിലാക്കിയിരുന്നുവെങ്കിൽ ഈ അധ്യയന വർഷമെങ്കിലും വിദ്യാർത്ഥികൾക്ക് അതിന്റെ പൂർണ ഗുണം ലഭിക്കുമായിരുന്നു. ഇപ്പോൾ തങ്ങൾക്ക് ഇഷ്ടമുള്ള സ്കൂളുകളിൽ മാത്രം പി.എം. ശ്രീ നടപ്പിലാക്കുമെന്ന സംസ്ഥാന സർക്കാരിന്റെ നിലപാടും വിദ്യാർത്ഥികളെ വീണ്ടും വഞ്ചിക്കുന്ന സമീപനമാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

Tags: K SurendranPM Shreevd satheesan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് മൂന്ന് മാസമായിട്ടും പ്രൈവറ്റ് സെക്രട്ടറിയായില്ല, പ്രശ്‌നം കെ സി- വി ഡി പോരെന്ന് വിവരം

Kerala

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

India

സ്മൃതി ഇറാനി ബിജെപി ദേശീയ ജനറൽ സെക്രട്ടറി, കെ. സുരേന്ദ്രൻ, അനിൽ ആൻ്റണി ദേശീയ സെക്രട്ടറിമാർ

Kerala

കൊല്ലത്ത് മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

Kerala

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

പുതിയ വാര്‍ത്തകള്‍

2025 ലെ ദേശീയകായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മല്‍ വി, ട്രീസ ജോളി എന്നിവര്‍ക്ക് അര്‍ജുന പുരസ്‌കാരം

രാമായണത്തിന്റെ സന്ദേശത്തെ കുറിച്ച് ആഴത്തിലുള്ള പഠനത്തിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുന്നു : വി. മുരളീധരൻ എംഎൽഎ

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.