Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

നിത്യതയില്‍ ആ ബ്രഹ്മപാദാനന്ദം

കഴിഞ്ഞ ദിവസം സമാധിയായ ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമം-മിഷന്‍ പ്രസ്ഥാനങ്ങളുടെ അധ്യക്ഷനായ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതിയെ കുമ്മനം രാജശേഖരന്‍ അനുസ്മരിക്കുന്നു

കുമ്മനം രാജശേഖരന്‍byകുമ്മനം രാജശേഖരന്‍
Aug 19, 2025, 08:03 am IST
inMain Article

ഇത്ര പെട്ടെന്ന് ബ്രഹ്മപാദാനന്ദ സരസ്വതി സ്വാമികള്‍ വിടപറയുമെന്ന് വിചാരിച്ചില്ല. ആശ്രമ കാര്യങ്ങളിലെല്ലാം നിരന്തരം ശ്രദ്ധിച്ചും ഭക്തര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയും പ്രവര്‍ത്തന നിര തനായിരുന്നു. പെട്ടെന്ന് രോഗബാധിതനായി. ഗുരുതരാവസ്ഥയിലായപ്പോഴും തിരിച്ചു വരവുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ ആ നിഷ്‌കാമ കര്‍മയോഗി അന്ത്യനിദ്രക്ക് വഴിമാറി.

നാടെമ്പാടും രാമായണമാസാചരണം സമാപിപ്പിച്ചു കൊണ്ട് ശ്രീരാമപട്ടാഭിഷേകം പാരായണം വായിക്കുന്ന സന്ദര്‍ഭമായിരുന്നു അത്. നിത്യേന രാമായണം വായിക്കുന്ന ശ്രീരാമദാസ മഠത്തിന്റെ അധ്യക്ഷന്‍ ആ സമയം നിത്യതയിലായി.

ജഗദ്ഗുരു സത്യാനന്ദസരസ്വതി തൃപ്പാദങ്ങളാണ് അദ്ദേഹത്തെ ആശ്രമ ജീവിതത്തിലേക്ക് നയിച്ചത്. പൂജയും തന്ത്രവുമൊക്കെയായി കഴിഞ്ഞിരുന്ന യൗവന കാലത്ത് തനിക്ക് മറ്റൊരു ദൗത്യം നിര്‍വ്വഹിക്കാനുണ്ടെന്ന തിരിച്ചറിവ് ലഭിച്ചതോടെ അത് ജീവിതത്തിലെ വഴിത്തിരിവായി മാറി. അങ്ങനെ എല്ലാവരുടേയും പോറ്റി സ്വാമിയായി.

പാലുകാച്ചി മലയിലെ വിഗ്രഹ ധ്വംസനത്തിനെതിരെ സത്യാനന്ദസ്വാമിജി നയിച്ച പോരാട്ടങ്ങള്‍ പോറ്റി സ്വാമിയില്‍ പുത്തന്‍ ചിന്തയും കാഴ്ചപ്പാടും ഉണ്ടാക്കി. തുടര്‍ന്ന് സത്യാനന്ദ സ്വാമിയെ ഒരു നിഴല്‍ പോലെ പിന്തുടര്‍ന്നു. 1983 ലെ നിലയ്‌ക്കല്‍ പ്രക്ഷോഭ കാലത്ത് കാര്യപരിപാടികള്‍ക്കെല്ലാം രൂപം നല്‍കിയത് ആശ്രമത്തില്‍ വച്ചായിരുന്നു. ശബരിമല ക്ഷേത്രത്തിന്റെ പൂങ്കാവനം, ക്ഷേത്രത്തിന്റെ ആചാര പൂജാവിധാനവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയത് പോറ്റി സ്വാമിയാണ്. 18 മലയും 18 പടിയും 18-ാം പടിപൂജയും പൂങ്കാവനവുമായി ബന്ധപ്പെട്ടതാണെന്ന നിഗമനം നിലയ്‌ക്കല്‍ പ്രക്ഷോഭത്തിന് കരുത്തു പകര്‍ന്നു.

ഓള്‍ കേരള പുലയമഹാസഭയുടെ ജനറല്‍ സെക്രട്ടറി ടി.എ. ഭാസ്‌കരന്‍ ഒരു ദിവസം ആശ്രമത്തിലെത്തി സത്യാനന്ദസ്വാമിജിയോട് ഒരു സങ്കടം ഉണര്‍ത്തിച്ചു.’ഞങ്ങള്‍ പുലയന്മാര്‍ക്ക് ഒരു ക്ഷേത്രമില്ല. മഠത്തില്‍ നിന്ന് ഒരു ക്ഷേത്രം പണിതു തരാമോ?’

സ്വാമിജി: ക്ഷേത്രം പണിതു തരാം. പക്ഷേ പൂജ പഠിക്കാന്‍ ഒരാളെ തരാമോ?

ഭാസ്‌കരന്‍: തരാം.
സ്വാമിജി പോറ്റി സ്വാമിയെ വിളിച്ച് ഭാസ്‌കരന്റെ ആവശ്യം ഉണര്‍ത്തിച്ചു. ബഹു സമ്മതം. അമ്പലം പണിയാം. പൂജയും പഠിപ്പിക്കാം. ഒട്ടും താമസിച്ചില്ല. പോറ്റി സ്വാമി ഭാസ്‌കരനോടൊപ്പം കൊല്ലത്തിന് യാത്രയായി. ഒരു കുഗ്രാമത്തില്‍ കോളനി പ്രദേശത്ത് ക്ഷേത്രത്തിന് സ്ഥലം കണ്ടു. പണി തുടങ്ങി. അതോടൊപ്പം പൂജാ പഠന പരിശീലനവും. അമ്പലം പണി പൂര്‍ത്തിയായി. സ്വാമിജി ഉദ്ഘാടനം ചെയ്യാനെത്തി. ഗംഭീര സ്വീകരണം. പോറ്റി സ്വാമി പ്രതിഷ്ഠ നിര്‍വ്വഹിച്ചു. പൂജാരിയെ അവരോധിച്ചു.

ഒരു കോളനിയില്‍ പട്ടികജാതി വിഭാഗത്തില്‍ പെട്ട സഹോദരങ്ങള്‍ക്ക് ക്ഷേത്രവും പൂജാരിയെയും നല്‍കിയ സംഭവം സാമൂഹ്യ സമത്വത്തിന്റെ വിപ്ലവകരമായ ചുവടുവയ്‌പായിരുന്നു. പോറ്റി സ്വാമിയുടെ വിശാല മനസാണ് ഈ മഹാസംഭവത്തിന് വഴിയൊരുക്കിയത്.

2006ല്‍ സംന്യാസ ദീക്ഷ സ്വീകരിച്ച് ബ്രഹ്മപാദാനന്ദ സരസ്വതിയായി. ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ രക്ഷാധികാരി, ശ്രീരാം ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. നൂറില്‍പരം ക്ഷേത്രങ്ങളുടെ ആചാര്യനായി.

ജടായു പാറ കോദണ്ഡരാമസ്വാമി ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ കര്‍മത്തിന് നേതൃത്വവും നല്‍കി. ചെങ്കോട്ടുകോണം ശ്രീരാമദാസ മഠത്തില്‍ രാമായണ ശീലുകള്‍ ശ്രീരാമ സീതാ സവിധത്തില്‍ നിന്നും ഉയരുമ്പോള്‍ അപ്പുറത്ത് മുറിയില്‍ ഭക്തര്‍ക്ക് ഭസ്മക്കുറിയിട്ട് അനുഗ്രഹിക്കുകയാവും സ്വാമിജി. കൂടെ ചെവിയിലേക്ക് ജയ് സീതാറാം എന്ന മന്ത്രവും. ശാന്തി തേടി ആശ്രമത്തിലെത്തിയ ആയിരങ്ങള്‍ക്ക് സ്വാമിജി ആശ്വാസം പകര്‍ന്നു. ലളിതമായ ജീവിതത്തിലൂടെ വാത്സല്യവും കാരുണ്യവും നല്‍കി ഏവരേയും അനുഗ്രഹിച്ച ബ്രഹ്മപാദാനന്ദ സ്വാമിയുടെ ധന്യസ്മരണക്ക് മുന്നില്‍ അനന്തകോടി നമസ്‌കാരം

 

Tags: Kummanam RajasekharanChenkottukonamSwami Brahmapadananda SaraswatiSree Ramadasa Mission Universal SocietySree Ramadasa AshramCommemrance
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു
Kerala

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

Kerala

ധീരനായ മാധ്യമാചാര്യശ്രേഷ്ഠന്‍

Kerala

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

പുതിയ വാര്‍ത്തകള്‍

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

പാസ് വേർഡ് പോലുമില്ല ; ഛത്രോം കി ഗൂഞ്ചിലെ ഒന്നരലക്ഷം വിദ്യാർത്ഥികളുടെ വ്യക്തി വിവരങ്ങൾ ചോർന്നേക്കാം : വൻ തട്ടിപ്പുകൾക്ക് സാധ്യതയെന്ന് ഐടി വിദഗ്ധർ

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.