Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലേക്ക് നിര്‍മ്മാണത്തൊഴിലാളികളെന്ന ലേബലില്‍ എത്തുന്നവരില്‍ നല്ലൊരു ശതമാനം ബംഗ്ലാദേശ് ഭായിമാര്‍; കേരളം ഭയക്കണം

കേരളത്തിലേക്ക് കെട്ടിടനിര്‍മ്മാണത്തൊഴിലാളികള്‍ എന്ന മറവില്‍ നല്ലൊരു ശതമാനം ബംഗ്ലാദേശ് ഭായിമാര്‍ എത്തുന്നതായി റിപ്പോര്‍ട്ട്. വ്യാജമായ ആധാര്‍കാര്‍ഡ് നിര്‍മ്മിച്ച് വരുന്നതിനാല്‍ ഇവരെ പിടികൂടാനും ബുദ്ധിമുട്ടാണ്. ഇന്ത്യക്കാരെന്ന പേരില്‍ കേരളത്തിലേക്ക് ഒഴുകുന്ന ഈ ഭായിമാര്‍ നാളെ കേരളത്തിന് തലവേദനയാകുമെന്നാണ് ആശങ്ക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2025, 05:25 pm IST
inKerala

തിരുവനന്തപുരം: കേരളത്തിലേക്ക് കെട്ടിടനിര്‍മ്മാണത്തൊഴിലാളികള്‍ എന്ന മറവില്‍ നല്ലൊരു ശതമാനം ബംഗ്ലാദേശ് ഭായിമാര്‍ എത്തുന്നതായി റിപ്പോര്‍ട്ട്. വ്യാജമായ ആധാര്‍കാര്‍ഡ് നിര്‍മ്മിച്ച് വരുന്നതിനാല്‍ ഇവരെ പിടികൂടാനും ബുദ്ധിമുട്ടാണ്. ഇന്ത്യക്കാരെന്ന പേരില്‍ കേരളത്തിലേക്ക് ഒഴുകുന്ന ഈ ഭായിമാര്‍ നാളെ കേരളത്തിന് തലവേദനയാകുമെന്നാണ് ആശങ്ക.

കേരളം ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന കെട്ടിടനിര്‍മ്മാണരംഗം മുതല്‍ തെരുവില്‍ പച്ചക്കറികളും ഭക്ഷണസാധനങ്ങളും വില്‍ക്കുന്നത് വരെയുള്ള ജോലികളില്‍ ഈ ഭായിമാര്‍ നിറഞ്ഞിരിക്കുന്നു. ഇവര്‍ കുടുംബത്തോടെയാണ് എത്തുന്നതെന്നതിനാല്‍ സ്ത്രീകളും ഉണ്ട്. ഇക്കൂട്ടത്തില്‍ ക്രിമിനല്‍ സ്വഭാവമുള്ളവരും ഉണ്ടെന്നതാണ് പൊലീസിനെ കുഴക്കുന്നത്. കേരളത്തിലാകട്ടെ മയക്കമരുന്ന് മുതല്‍ ക്വട്ടേഷന്‍ സംഘത്തിന്റെ വരെ സ്വാധീനം വര്‍ധിച്ചുവരികയാണ്.

സയീദ് മുഹമ്മദിന്റെ മന്നത്തെ കെട്ടിടത്തില്‍ ഒളിച്ചുകഴിഞ്ഞത് 27 ബംഗ്ലാദേശികള്‍

ഇക്കഴിഞ്ഞ ദിവസം ഏറണാകുളം ജില്ലയിലെ പിറവം താലൂക്കിലെ മന്നത്ത് നിന്നും 27 ബംഗ്ലാദേശ് ഭായിമാരെ കണ്ടെത്തിയിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ ആഴമില്ലാത്ത ഒരു നദി മുറിച്ച് കടന്നാണ് ഇവര്‍ ബംഗാളില്‍ എത്തിയത്. അവിടെ നിന്നാണ് കേരളത്തില്‍ എത്തിയത്. ഇത്തരക്കാരെ കേരളത്തില്‍ എത്തിക്കാന്‍ ബംഗാളില്‍ പ്രത്യേക ഏജന്‍റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ എറണാകുളം റൂറല്‍ പൊലീസ് ഭീകരവിരുദ്ധ സ്ക്വാഡുമായി ചേര്‍ന്ന് ഓപ്പറേഷന്‍ ക്ലീന്‍ എന്ന പേരില്‍ ബംഗ്ലാദേശികളെ കണ്ടെത്തി നാടുകടത്താന്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് 27 പേരെ കണ്ടെത്തി പൊക്കിയത്. ഭീകരവാദ വിരുദ്ധ സ്ക്വാഡാണ് ഇത് സംബന്ധിച്ച രഹസ്യവിവരം നല്കിയത്. ഇത് പ്രകാരം സയീദ് മുഹമ്മദ് എന്നയാളുടെ കെട്ടിടം 100 പൊലീസുകാരാണ് വളഞ്ഞത്. സ്വദേശിയായ ഹര്‍ഷദ് ഹുസൈന്‍ എന്ന ഒരാളുടെ പേരിലാണ് ഇവര്‍ കെട്ടിടം വാടകയ്‌ക്കെടുത്തത്. ഈ ബംഗ്ലാദേശികള്‍ ഒരു കോണ്‍ട്രാക്ടര്‍ക്ക് വേണ്ടി ജോലി ചെയ്ത് വരികയായിരുന്നു. ഇതുവരെ 35 പേരെ എറണാകുളം റൂറല്‍ പൊലീസ്  പിടികൂടിയിട്ടുണ്ട്. 28 വയസ്സായ തസ്ലിമ ബീഗം എന്ന ബംഗ്ലദേശുകാരിയെ രണ്ടാഴ്ച മുന്‍പ് അറസ്റ്റ് ചെയ്തതായി എറണാകുളം റൂറല്‍ എസ് പി വൈഭവ് സക്സേന പറഞ്ഞു.

അസമില്‍ നിന്നും കേരളത്തിലേക്ക്

അസമില്‍ പൗരത്വ രജിസ്ട്രി ആരംഭിച്ചതിനാല്‍ അനധികൃതമായി അവിടെ തങ്ങുന്ന ബംഗ്ലാദേശികളും കേരളത്തിലേക്ക് ഒഴുകുന്നുവെന്ന് പറയുന്നു. കേരളം അതിഥിത്തൊഴിലാളികളെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതാണ് ഇവര്‍ മറയാക്കുന്നത്. ഇവര്‍ അസമില്‍ നിന്നും ആദ്യം കേരളത്തിലേക്കും അവിടെ നിന്ന് ചിലപ്പോള്‍ കര്‍ണ്ണാടകത്തിലേക്കും തെലുങ്കാനയിലേക്കും കുടിയേറുമെന്നും പറയുന്നു. ര്‍ണ്ണാടകയില്‍ കുടക് പൊലുള്ള എസ്റ്റേറ്റുകള്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ ഇവര്‍ക്ക് ജോലികിട്ടാന്‍ സാധ്യത കൂടുതലാണ്. പക്ഷെ ഇന്ത്യന്‍ പൗരത്വം ഉണ്ടെങ്കില്‍ മാത്രമേ ഇവിടെ ജോലി ലഭിക്കൂ. അതിനാല്‍ വ്യാജ ആധാര്‍കാര്‍ഡ് നിര്‍മ്മിക്കുക എന്നതാണ് പ്രധാന പരിപാടി.

ബംഗ്ലാദേശികള്‍ക്ക് ഇന്ത്യക്കാരെന്ന പേരില്‍ വ്യാജ ആധാര്‍ കാര്‍ഡും

ബംഗ്ലാദേശിലെ ഏജന്‍റുമാര്‍ തന്നെയാണ് വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മിച്ചുകൊടുക്കുന്നത്. മുന്‍പൊക്കെ അന്യസംസ്ഥാനത്തൊഴിലാളികള്‍ കേരളത്തില്‍ എത്തിയാല്‍ രജിസ്ട്രേഷന്‍ ചെയ്യുന്ന പതിവുണ്ടായിരുന്നു. ഇപ്പോള്‍ കൂട്ടത്തോടെ കൂടുതല്‍ പേര്‍ എത്തുന്നതോടെ ഈ രജിസ്ട്രേഷന്‍ പഴയതുപോലെ നടക്കുന്നില്ല. ഇത് ഇവരെ പിടികൂടിയാല്‍ തന്നെ മേല്‍വിലാസം ലഭിക്കുന്നതിന് തടസ്സമാകുന്നു.

അന്യസംസ്ഥാനത്തൊഴിലാളികള്‍കേരളത്തില്‍ പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നത് കൂടുന്നു

നല്ല കൂലി കിട്ടും എന്നതാണ് കേരളത്തിലേക്ക് ഇവര്‍ കൂട്ടത്തോടെ ഒഴുകുന്നത്. മാത്രമല്ല, മര്യാദയുള്ള സാമൂഹ്യഅന്തരീക്ഷവും ഇവരെ ആകര്‍ഷിക്കുന്നു. അന്യസംസ്ഥാനത്തൊഴിലാളികള്‍ തന്നെ 75 ഓളം പേര്‍ കേരളത്തില്‍ നിന്നുള്ള പെണ്‍കുട്ടികളെ വിവാഹം കഴിച്ചതായി സര്‍ക്കാര്‍ രേഖകളിലുണ്ട്. രേഖകളില്ലാതെയും പലരും കേരളത്തിലെ പെണ്‍കുട്ടികളെ വിവാഹം കഴിച്ച സ്ഥിതിയുണ്ട്.

സംഘമായി അന്യസംസ്ഥാനത്തൊഴിലാളികള്‍ തമ്പടിക്കുന്ന പെരുമ്പാവൂര്‍ പോലുള്ള സ്ഥലങ്ങള്‍ കേരളത്തിന്‍റേതല്ല എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി പരാതികള്‍ ഉയരുന്നുണ്ട്. ഇവിടെ ഭായിമാരുടെ തനതായ നിയമമാണെന്നും കഞ്ചാവ് വില്‍പനയും ലൈംഗികത്തൊഴിലും ഉള്‍പ്പെടെയുള്ള അസന്മാര്‍ഗികപ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്ന ഇടമാണെന്നും പരാതിയുണ്ട്.

സിഐടിയുവിന്റെ അതിഥിത്തൊഴിലാളി സ്നേഹം

സിഐടിയുക്കാരും അതിഥിത്തൊഴിലാളികളുടെ കേരളത്തിലേക്കുള്ള വരവിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കേരളത്തിന് ഇവര്‍ അവിഭാജ്യഘടകം ആയതിനാല്‍ ഇവരെ വെച്ച് ഭാവിയില്‍ ഒരു അതിഥിത്തൊഴിലാളി സംഘടന ശക്തമായി രൂപീകരിക്കാമെന്നതും പിന്നീട് ഇവര്‍ പാര്‍ട്ടിയുടെ വോട്ട് ബാങ്ക് ആയി മാറുമെന്നതുമാണ് സിഐടിയു ഗൂഢലക്ഷ്യം. ഇതിന്റെ മറവിലും ബംഗ്ലാദേശ് ഭായിമാരെ ബംഗാളില്‍ നിന്നും കടത്തിവിടുന്നുണ്ട്.

 

Tags: ErnakulamRuralBangladeshPerumbavoorATSmigrantsAntiterroristsquadBangladeshibayiOperationclean
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗ്ലാദേശില്‍ വൈദ്യുതി ക്ഷാമം; ഭാരത സഹായം തേടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)
World

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

World

ബംഗ്ലാദേശ് മറ്റൊരു പാകിസ്ഥാൻ ആയി മാറുന്നുവെന്ന് ഷെയ്ഖ് ഹസീനയുടെ മകൻ വസീദ് ജോയ് ; ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ടെന്നും മുതിർന്ന അവാമി ലീഗ് നേതാവ്

World

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് തീയിടാൻ ശ്രമം : പെട്രോൾ ബോംബ് എറിഞ്ഞത് ഷെയ്ഖ് ഹസീനയുടെ പരിപാടിയിൽ പങ്കെടുത്ത ശേഷം

Ernakulam

വീട്ടിൽ കയറി ഭീഷണി മുഴക്കിയ അഞ്ച് പേർ പെരുമ്പാവൂരിൽ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

‘ ചെങ്കോട്ടയിലേയ്‌ക്ക് പോകും മുൻപേ അവരെത്തി ‘ ; മയിലുകളെയും, ഗോക്കളെയും പരിപാലിക്കുന്ന വീഡിയോ പങ്ക് വച്ച് നരേന്ദ്ര മോദി

‘ ഇന്ത്യയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു ‘ ; ജയ് മുഴക്കി സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ച് കെവിൻ പീറ്റേഴ്‌സൺ

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

കമ്യൂണിസ്റ്റ് ഭീകരരെ പറഞ്ഞപ്പോൾ കോൺഗ്രസ് നേതാവിന് വേദനിച്ചു : ഞാൻ ഒരു മാനസിക നക്സൽ ആയതിൽ അഭിമാനിക്കുന്നുവെന്ന് ചിദംബരം

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

രാജ്യം കണ്ട അസാധാരണ രാഷ്‌ട്രതന്ത്രജ്ഞൻ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

ലതാജീയുടെ തെറ്റ് , ജോണ്‍സണ് ശരി; ജോണ്‍സണ്‍ മാഷ് ഓര്‍മയായിട്ട് ആഗസ്ത് 18ന് പതിനഞ്ച് വര്‍ഷം തികയുന്നു

വാരണാസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ എയർ ഇന്ത്യ യാത്രക്കാരന്റെ തോക്ക് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

യാത്ര: ആത്മാവിനെ തൊട്ടൊരു യാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.