Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കേരളം ഇപ്പോഴും ഭീകരരുടെ താവളം

എഡിറ്റോറിയൽbyഎഡിറ്റോറിയൽ
Mar 1, 2024, 03:31 am IST
inEditorial

ആഗോള ഇസ്ലാമിക ഭീകരസംഘടനയായ ഐഎസിലേക്ക് തീവ്രവാദികളെ റിക്രൂട്ട് ചെയ്തതിന് എന്‍ഐഎ അന്വേഷിക്കുന്ന കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സാദിഖ് ബാഷ വട്ടിയൂര്‍ക്കാവില്‍നിന്ന് വീണ്ടും പിടിയിലായ സംഭവം വലിയ ആശങ്ക ജനിപ്പിക്കുന്നതാണ്. വട്ടിയൂര്‍ക്കാവില്‍ ഇയാള്‍ക്ക് ഒരു ഭാര്യയുണ്ട്. ഇവരെ മൊഴി ചൊല്ലുന്നതിനായി വിളിച്ചുവരുത്തിയപ്പോള്‍ സംശയം തോന്നിയാണ് പിടിയിലായത്. പോലീസിന്റെ സ്റ്റിക്കര്‍ ഒട്ടിച്ച വാഹനത്തിലാണ് സാദിഖ് ഉള്‍പ്പെടുന്ന സംഘം മലയോര മേഖല വഴി കേരളത്തിലെത്തിയെന്നാണ് വിവരം. സംശയം തോന്നി പരിശോധിച്ചപ്പോള്‍ സംഘത്തില്‍പ്പെടുന്ന ഒരാളുടെ ബന്ധു പോലീസിലാണെന്നും, ഇയാളുടെ വാഹനമാണെന്നും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇത് തെറ്റാണെന്നും, എന്‍ഐഎ എടുത്ത കേസില്‍ തമിഴ്‌നാട് ജയിലിലായിരുന്ന ഇയാള്‍ ജാമ്യം നേടി പുറത്തുവന്നതാണെന്നും, അവിടെ നിന്നാണ് വളരെ രഹസ്യമായി തിരുവനന്തപുരത്ത് എത്തിയതെന്നും വ്യക്തമായത്. ഇയാള്‍ക്ക് തിരുവനന്തപുരത്ത് എത്താന്‍ ആരുടെയൊക്കെ സഹായം ലഭിച്ചു, നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടില്‍പ്പെടുന്നവരുടെ സഹായം ലഭിച്ചിട്ടുണ്ടോ, പ്രാദേശികമായി ആരെയൊക്കെയാണ് ഇയാള്‍ ബന്ധപ്പെട്ടത് എന്നൊക്കെയുള്ള കാര്യങ്ങള്‍ അന്വേഷിച്ചു കണ്ടുപിടിക്കേണ്ടതുണ്ട്. കളിയിക്കാവിളയില്‍ ഇസ്ലാമിക തീവ്രവാദികള്‍ പോലീസ് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ചു കൊലപ്പെടുത്തിയതില്‍ സാദിഖ് ബാഷയ്‌ക്ക് പങ്കുള്ളതായി തമിഴ്‌നാട് പോലീസ് സംശയിക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് എത്തുന്നതിനു മുന്‍പാണ് സാദിഖ് ബാഷയും സംഘവും അറസ്റ്റിലായതെന്ന കാര്യം വളരെ ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ പഴുതടച്ചുള്ള സുരക്ഷാ പരിശോധന നടത്തേണ്ടതാണ്. ഇതിനിടെയാണ് ഭീകരനായ സാദിഖ് ബാഷ തടസ്സങ്ങളൊന്നുമില്ലാതെ തിരുവനന്തപുരത്ത് എത്തിയത്. ഐഎസ് റിക്രൂട്ട്‌മെന്റ് കേസുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷം മുന്‍പ് എന്‍ഐഎ നിരവധി സംസ്ഥാനങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍നിന്നുള്ള എന്‍ഐഎ സംഘം വട്ടിയൂര്‍ക്കാവില്‍ രണ്ടാം ഭാര്യയുടെ വീട്ടിലെത്തി സാദിഖിനെ പിടികൂടുകയുമായിരുന്നു. ഇങ്ങനെയൊരു സംഭവം നടന്ന് പത്രക്കുറിപ്പ് ഇറക്കിയശേഷമാണ് ഈ വിവരം കേരളാ പോലീസ് അറിയുന്നത്. ഇയാള്‍ പലതവണ വട്ടിയൂര്‍ക്കാവിലെ ഭാര്യാവീട്ടില്‍ വന്നുപോയിരുന്നു. ഇതൊന്നും കേരളാ പോലീസ് അറിഞ്ഞില്ല. തിരുവനന്തപുരത്ത് നിരവധി അക്രമങ്ങള്‍ക്ക് പദ്ധതിയിട്ട സാദിഖ് ബാഷയും കൂട്ടരും ശ്രീപത്മനാഭ സ്വാമി ക്ഷേത്രവും പാങ്ങോട് സൈനിക താവളവും ലക്ഷ്യമിട്ടിരുന്നതായാണ് അറിയുന്നത്. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഇവര്‍ പലതവണ കടന്നതായും അറിയാന്‍ കഴിഞ്ഞു. ഇവര്‍ക്കൊപ്പമുള്ള സ്ത്രീ പ്രവേശിച്ചതിനെത്തുടര്‍ന്ന് ഉത്സവ ചടങ്ങുകള്‍ നിര്‍ത്തിവച്ച് ശുദ്ധികലശം നടത്തേണ്ട സ്ഥിതിവരെയുണ്ടായി. ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ സംഘത്തിന്റെ ഹിറ്റ്‌ലിസ്റ്റില്‍ ഉണ്ടായിരുന്നതായാണ് അറിയാന്‍ കഴിഞ്ഞത്.

കേരളം ഇപ്പോഴും ഇസ്ലാമിക ഭീകരരുടെ താവളമായി തുടരുന്നു എന്നാണ് സാദിഖ് ബാഷയുടെ തിരുവനന്തപുരം സന്ദര്‍ശനം തെളിയിക്കുന്നത്. സംസ്ഥാനത്തെ ഭരണസംവിധാനം ഇസ്ലാമിക ഭീകരസംഘടനകളുടെ പ്രവര്‍ത്തനത്തെ ഇപ്പോഴും ഗൗരവത്തിലെടുക്കുന്നില്ല എന്നര്‍ത്ഥം. ഭീകര പ്രവര്‍ത്തനം തെളിഞ്ഞതിനെ തുടര്‍ന്നു പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചുവെങ്കിലും അവരുടെ രാഷ്‌ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐ സജീവമായി രംഗത്തുണ്ട്. ഈ പാര്‍ട്ടിയുമായി സിപിഎമ്മും ഇടതുമുന്നണിയും ബന്ധം സ്ഥാപിച്ചിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പിഎഫ്‌ഐയെ നിരോധിച്ചതിനെ സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും അനുകൂലിക്കുന്നില്ല. ഇവരെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള പ്രസ്താവനയിറക്കാന്‍ സിപിഎം ഇതുവരെ തയ്യാറായിട്ടില്ലെന്ന വസ്തുത ശ്രദ്ധേയമാണ്. അക്രമാസക്ത ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചതിനെതിരെ പിഎഫ്‌ഐ ഭീകരരെ പ്രതിചേര്‍ത്ത് കേസെടുക്കാനും, നഷ്ടപരിഹാരം ഈടാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുപോലും സംസ്ഥാന സര്‍ക്കാര്‍ വിമുഖത കാണിക്കുകയായിരുന്നു. പോലീസിലെ ഒരു വിഭാഗം പോപ്പുലര്‍ ഫ്രണ്ട് ഭീകരരുമായി ഒത്തുകളിക്കുന്നതിന്റെ നിരവധി വിവരങ്ങള്‍ പുറത്തുവരികയുണ്ടായി. ഇതൊന്നും ഗൗരവത്തില്‍ കാണാതെ നടപടിയെടുത്തെന്ന് വരുത്തുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എസ്ഡിപിഐയുമായും ഇസ്ലാമിക ഭീകരവാദികളുമായും സിപിഎം സഖ്യമുണ്ടാക്കുമെന്ന കാര്യം ഉറപ്പാണ്. ക്രമസമാധാനത്തിന് ഭീഷണി ഉയര്‍ത്തുന്നതും രാജ്യസരുക്ഷ അപകടപ്പെടുത്തുന്നതുമൊന്നും സിപിഎം ഒരു പ്രശ്‌നമായി കാണുന്നില്ല. സാദിഖ് ബാഷയെപ്പോലുള്ളവര്‍ കേരളം സുരക്ഷിത താവളമായി കാണാനുള്ള കാരണം ഇതാണ്. ഇതിനെതിരെ കേന്ദ്ര ഏജന്‍സികള്‍ ജാഗ്രത പാലിക്കുകയും ശക്തമായ നടപടികള്‍ എടുക്കുകയും വേണം.

 

Tags: keralaPICKISIS Terroristbase for terrorists
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം
Kerala

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടി നിലീന്‍ സാന്ദ്രയും സംവിധായകന്‍ ശ്യാമിന്‍ ഗിരീഷും

യുവസംവിധായകന്‍ ശ്യാമിന്‍ ഗിരീഷും കരിക്ക് വെബ് സീരീസ് നടി നിലീന്‍ സാന്ദ്രയും വിവാഹിതരായി

ഓപ്പറേഷൻ സിന്ദൂറിന്റെ നായകൻ, മികച്ച ടെസ്റ്റ് പൈലറ്റ് ; രാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സിഇഒ ജിതേന്ദ്ര മിശ്ര

സ്വന്തം നഗ്‌നചിത്രം സ്റ്റാറ്റസാക്കിയ വികൃതി: പോലീസ് അസോസിയേഷന്‍ നേതാവിന് സസ്‌പെന്‍ഷന്‍

200 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് ബെത്ലഹേം കുടുംബ യൂണിറ്റ്; നിവിന്‍ പോളിയുടെ ആദ്യ 200 കോടി സിനിമ, മമിതയ്‌ക്ക് മൂന്നാമത്തെ 200 കോടി പടം

ഇഷ്ടപ്പെട്ട കറി ഉണ്ടാക്കിയില്ലെന്നതിന്‌റെ പേരില്‍ മദ്യപിച്ചെത്തിയയാള്‍ ഭാര്യയെ കുത്തിക്കൊന്നു

അഞ്ച് വർഷത്തിനിടെ ബ്രിട്ടനിൽ 100-ലധികം കുട്ടികൾ വിവാഹിതരായി ; 27 പേരും അഞ്ച് വയസ്സിന് താഴെയുള്ളവർ

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടല്ലോ അല്ലേ ?

പിണറായി വിജയന്റേത് ഏത് പാര്‍ട്ടി രീതിയാണെന്ന് ടി കെ ഗോവിന്ദന്‍,കെ കെ രാഗേഷ് പാര്‍ട്ടിയില്‍ വന്നത് വയറിംഗ് തൊഴിലാളിയായി,സ്വത്ത് വിവരം അന്വേഷിക്കണം

സ്ത്രീകളെ ജോലിയ്‌ക്ക് വിടാതെ ഉണക്കാനിട്ട കുടംപുളി കണക്ക് ഒളിച്ചുവെക്കുന്നത് അവകാശ സംരക്ഷണമൊന്നുമല്ല ഉസ്താദേ, മനുഷ്യാവകാശ ലംഘനമാണ് ; ഡോ ഷിംന അസീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.