Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപി, ആര്‍ എസ്എസ് നേതാക്കളെ വധിക്കാന്‍ അല്‍ഉമ പദ്ധതി: ഗൂഢാലോചന പുഴല്‍ ജയിലില്‍

തമിഴ്‌നാട്ടിലെ ബിജെപി, ആര്‍എസ്എസ് നേതാക്കളെ വധിക്കാനും വര്‍ഗീയ കലാമുണ്ടാക്കാനും ഇസഌമിക ഭീകര സംഘടനയായ അല്‍ഉമ പദ്ധതിയിട്ടു. പുഴല്‍ ജയിലില്‍ കഴിയുന്ന മൂന്ന് അല്‍ഉമ ഭീകരര്‍ ജയിലില്‍ വച്ചാണ് ഇതിനുള്ള ഗൂഢാലോചന നടത്തിയതെന്നും അടുത്തിടെ പുറത്തിറങ്ങിയ ഭീകരന്റെ നേതൃത്വത്തില്‍ ആക്രമണങ്ങള്‍ നടത്താനായിരുന്നു പദ്ധതിയെന്നും വെളിവായിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2023, 01:00 am IST
inIndia

ചെന്നൈ: തമിഴ്‌നാട്ടിലെ ബിജെപി, ആര്‍എസ്എസ് നേതാക്കളെ വധിക്കാനും വര്‍ഗീയ കലാമുണ്ടാക്കാനും ഇസഌമിക ഭീകര സംഘടനയായ അല്‍ഉമ പദ്ധതിയിട്ടു. പുഴല്‍ ജയിലില്‍ കഴിയുന്ന മൂന്ന് അല്‍ഉമ ഭീകരര്‍ ജയിലില്‍ വച്ചാണ് ഇതിനുള്ള ഗൂഢാലോചന നടത്തിയതെന്നും അടുത്തിടെ പുറത്തിറങ്ങിയ ഭീകരന്റെ നേതൃത്വത്തില്‍ ആക്രമണങ്ങള്‍ നടത്താനായിരുന്നു പദ്ധതിയെന്നും വെളിവായിട്ടുണ്ട്.

തിരുനല്‍വേലി മേലേപ്പാളം സ്വദേശി പന്ന ഇസ്മായില്‍, മധുര നെല്‍പ്പട്ടി സ്വദേശികളായ ബിലാല്‍ മാലിക്കും ഫക്രൂദിനുമാണ് ജയിലില്‍ കഴിയുന്ന അല്‍ഉമ ഭീകരര്‍. 1998ല്‍ എല്‍.കെ. അദ്വാനിയെ വധിക്കാന്‍ ലക്ഷ്യമിട്ട് കോയമ്പത്തൂരില്‍ സ്‌ഫോടന പരമ്പര നടത്തിയത് അല്‍ഉമയായിരുന്നു. 2012ല്‍ ഡോ. അരവിന്ദ് റെഡ്ഡി, 2013ല്‍ ബിജെപി മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ. മുരുകന്‍ എന്നിവരെ അല്‍ഉമയാണ് വധിച്ചത്. വെല്ലൂരിലേക്ക് പോകും വഴി ഹിന്ദുമുന്നണി നേതാവ് വെള്ളയപ്പന്‍, ചാര്‍േട്ടഡ് അക്കൗണ്ടന്റും ബിജെപി  നേതാവുമായ രമേഷ് എന്നിവരെ വധിച്ചത് അല്‍ഉമ തന്നെ. ഈ കേസുകളുമായി ബന്ധമുള്ളവരാണ്, 2013ല്‍ അറസ്റ്റിലായ ബിലാല്‍ മാലിക്കും പന്ന  ഇസ്മായിലും. 2019ല്‍ ജയില്‍ ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലും പ്രതികളാണ്. ജയിലില്‍ ഹോട്ടല്‍ ബിരിയാണി അടക്കം ലഭിക്കുന്ന ഇവര്‍ അവിടെ ആഡംബര ജീവിതമാണ് നയിക്കുന്നത്. സെല്‍ ഫോണുകളും മയക്കുമരുന്നുകളും ആവശ്യാനുസരണം ജയിലില്‍ ലഭിക്കുന്ന ഇവര്‍ പലകുറി ജയിലില്‍ കലാപം ഉണ്ടാക്കിയിട്ടുമുണ്ട്.  

പുഴല്‍ ജയിലില്‍ വച്ചാണ് വീണ്ടും ബിജെപി,  ആര്‍എസ്എസ് നേതാക്കളെ വധിക്കാന്‍ ഇവര്‍ ഗൂഢാലോചന നടത്തിയത്. മറ്റൊരു കേസില്‍ ജയിലില്‍ കഴിയുന്ന ശരവണന്‍ എന്നയാളെ ഇവര്‍ മനസുമാറ്റി കൂടെച്ചേര്‍ത്തിട്ടുണ്ട്.  

ഇസഌമിസ്റ്റായി മാറിയ ഇയാള്‍ക്ക് ഇപ്പോള്‍ അല്‍ഉമയുടെ ഭീകരതയോടാണ് താല്പ്പര്യം. ബോംബ് അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിക്കാനും ഇയാള്‍ പഠിച്ചിട്ടുണ്ട്. ഭീകരാശയങ്ങളില്‍ ആകൃഷ്ടനായ ഇയാള്‍, അടുത്തിടെ ജയിലില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. ഹിറ്റ്‌ലിസ്റ്റുമായിട്ടാണ് ഇയാള്‍ ഇറങ്ങിയതെന്നാണ് വിവരം. ഇവര്‍ ജയിലില്‍ നിന്ന് ചിലരെ ബന്ധപ്പെട്ട ഇയാള്‍ക്ക് സാമ്പത്തിക സഹായങ്ങളും ചെയ്തു നല്‍കിയിട്ടുണ്ട്.  ഭീകരാക്രമണങ്ങള്‍ക്ക് വേണ്ട സാങ്കേതിക സഹായവും ഇവര്‍ ചെയ്തു നല്‍കി.

ഗൂഢാലോചനയുടെ വിവരം ചെന്നൈ സിറ്റി പോലീസ് കമ്മിഷണര്‍ക്കാണ് ലഭിച്ചത്. ഇതോടെ പോലീസ് ശരവണനെ നിരന്തരം നിരീക്ഷിക്കുന്നുണ്ടായിരുന്നു.അടുത്തിടെ ഒരു കള്ളപ്പണക്കേസില്‍ ഇയാളെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്തതോടെയാണ്, ജയിലിലെ ഗൂഢാലോചന സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.

Tags: ആര്‍എസ്എസ്bjpterroristsഅല്‍ഉമ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

India

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.