Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കോണ്‍ഗ്രസ് പ്ലീനറി അവസാന ഇന്നിങ്‌സ്

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനിയും ഒരു വര്‍ഷമുണ്ട്. അതിനിടെ കോണ്‍ഗ്രസിന് എന്തൊക്കെ സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. അഴിമതിക്കാരായ അതിന്റെ നേതാക്കളില്‍ ആരൊക്കെ ജയിലിനു പുറത്തുണ്ടാവുമെന്ന് കാത്തിരുന്നു കാണണം. ജോഡോ യാത്രയോടെ തന്റെ ഇന്നിങ്‌സ് അവസാനിച്ചെന്നാണ് സോണിയ പ്ലീനറി സമ്മേളനത്തില്‍ പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ പലനിലയ്‌ക്കും ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ കോണ്‍ഗ്രസിന്റെ ഇന്നിങ്‌സാണ് അവസാനിക്കുന്നത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2023, 10:10 am IST
inEditorial

ഛത്തീസ്ഗഢിലെ റായ്‌പൂരില്‍ ഏറെ കൊട്ടിഘോഷിച്ച് നടന്ന സോണിയാ കോണ്‍ഗ്രസ്സിന്റെ പ്ലീനറി സമ്മേളനത്തിന് കൊടിയിറങ്ങിയപ്പോള്‍ തെളിഞ്ഞത് പാര്‍ട്ടിയുടെ ആശയക്കുഴപ്പവും അവസരവാദവും ഒറ്റപ്പെടലും വിഭാഗീയ രാഷ്‌ട്രീയവും. ഇന്ത്യാ മഹാരാജ്യത്ത് കോണ്‍ഗ്രസ്സ് ഭരണം അവശേഷിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലൊന്നാണ് ഛത്തീസ്ഗഢ്. അധികാരത്തിന്റെ ബലത്തില്‍ ഇവിടെ സംഘടിപ്പിച്ച പ്ലീനറി സമ്മേളനം ദേശീയ രാഷ്‌ട്രീയത്തില്‍ ഒരു ചലനവുമുണ്ടാക്കാന്‍ പോകുന്നില്ല. സമ്മേളനം കഴിഞ്ഞതോടെ ഇനി പുതിയ കോണ്‍ഗ്രസ് എന്നൊക്കെ ചില മാധ്യമങ്ങളെക്കൊണ്ട് പറയിക്കുകയുണ്ടായെങ്കിലും പാര്‍ട്ടി പഴയതിനേക്കാള്‍ വഷളാവാനുള്ള സ്ഥിതിയാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ കാണുന്നത്. ഭാരത് ജോഡോ യാത്ര കഴിഞ്ഞപ്പോള്‍ ഇനി പക്വതയുള്ള പുതിയ രാഹുല്‍ എന്ന് ചിലര്‍ ആവേശംകൊണ്ടിരുന്നു. ഇതുവരെ നേതാവിന് പക്വതയില്ലായിരുന്നു എന്ന പരിഹാസത്തിന് അടിവരയിടുകയാണ് തങ്ങളെന്ന് ഈ വിധേയന്മാര്‍ ചിന്തിച്ചില്ല. കശ്മീരില്‍ ജോഡോ യാത്രയുടെ സമാപനത്തില്‍ ആങ്ങളയും പെങ്ങളും പരസ്പരം മഞ്ഞുവാരിക്കളിച്ചപ്പോള്‍ പക്വതയുടെ ഊതിവീര്‍പ്പിച്ച ബലൂണ്‍ പൊട്ടിപ്പോവുകയും ചെയ്തു. ഇതുതന്നെയാണ് റായ്‌പൂര്‍ പ്ലീനത്തിനും സംഭവിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് കൂടുതല്‍ പേരെ തെരഞ്ഞെടുപ്പിലൂടെ ഉള്‍പ്പെടുത്തുമെന്നായിരുന്നു പ്രഖ്യാപനം. സംഭവിച്ചത് നേരെ മറിച്ചും. തെരഞ്ഞെടുപ്പ് നടന്നില്ലെന്നു മാത്രമല്ല, അത് വേണ്ടെന്ന് വയ്‌ക്കുകയും എല്ലാവരെയും പ്രസിഡന്റ് മല്ലികാര്‍ജുന ഖാര്‍ഗെ നാമനിര്‍ദേശം ചെയ്യുമെന്ന് പ്രഖ്യാപിക്കുകയുമാണുണ്ടായത്. സോണിയാ കുടുംബത്തിന് വിടുപണി ചെയ്യുന്ന ഖാര്‍ഗെ ഇനി ആരെയൊക്കെയാണ് തെരഞ്ഞെടുക്കുകയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

യഥാര്‍ത്ഥത്തില്‍ ഒരു തെരഞ്ഞെടുപ്പ് നടത്താനുള്ള ആരോഗ്യമൊന്നും ഈ മുത്തശ്ശിപാര്‍ട്ടിയില്‍ അവശേഷിച്ചിട്ടില്ലെന്ന് രാഷ്‌ട്രീയം ശ്രദ്ധിക്കുന്ന ആര്‍ക്കും അറിയാം. എന്നിട്ടും ജനാധിപത്യത്തിന്റെ മേലങ്കിയണിഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. പാര്‍ട്ടി അധ്യക്ഷനായാലും പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രിയായാലും സോണിയാ കുടുംബത്തിന് താല്‍പ്പര്യമുള്ളവര്‍ക്ക് മാത്രമാണ് നറുക്കുവീഴുകയെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? ജനാധിപത്യം എന്നത് കോണ്‍ഗ്രസ്സിന് അരോചകമാണ്. സോണിയാ കുടുംബത്തിലെ അംഗങ്ങളെ പ്രവര്‍ത്തക സമിതിയിലെ ആജീവനാന്ത അംഗങ്ങളാക്കിയതു മാത്രം മതി ഇതിന് തെളിവായി. മറ്റു ചിലരെയും ഇപ്രകാരം ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അത് പാര്‍ട്ടിയില്‍ കുടുംബവാഴ്ചയില്ലെന്നു വരുത്താനുള്ള കുതന്ത്രം മാത്രമാണ്. ഇക്കൂട്ടരെ ഏതു നിമിഷം വേണമെങ്കിലും പദവിയില്‍നിന്ന് ഇറക്കിവിടും. പാര്‍ട്ടി അധ്യക്ഷനെപ്പോലും അപമാനിച്ച് പുറത്താക്കാന്‍ മടിക്കാത്തവര്‍ മറ്റുള്ളവരെ എന്തു ചെയ്യുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഉദയ്‌പൂര്‍ ചിന്തന്‍ ശിബിരത്തില്‍ ഒരാള്‍ക്ക് ഒരു പദവി എന്നൊക്കെ നേതാക്കള്‍ വാചാലരാവുകയുണ്ടായെങ്കിലും റായ്‌പൂരിലെത്തിയപ്പോള്‍ അതെല്ലാം സൗകര്യപൂര്‍വം മറന്നിരിക്കുന്നു. ഇതു സംബന്ധിച്ച യാതൊരു വര്‍ത്തമാനവും ഒരു നേതാവിന്റെയും നാവില്‍നിന്ന് ഉണ്ടായില്ല. ‘ഒരു പാര്‍ട്ടി ഒരേയൊരു കുടുംബം’ എന്നതാണ് സോണിയാ കോണ്‍ഗ്രസ്സിന്റെ എക്കാലത്തെയും നയം. കോണ്‍ഗ്രസ്സിന്റെ ഇല്ലാത്ത മഹത്വം ഘോഷിക്കുന്ന ശശി തരൂരിനെപ്പോലുള്ളവര്‍ അശ്ലീലമായ ഈ കുടുംബാധിപത്യത്തെക്കുറിച്ച്  മൗനം പാലിക്കുന്നത് പദവികള്‍ അകന്നുപോകും എന്നതുകൊണ്ടാണ്.

അധികാരത്തില്‍ നിന്ന് പുറത്തായതിന്റെ അമര്‍ഷവും, എങ്ങനെയെങ്കിലും അധികാരത്തില്‍ തിരിച്ചെത്താനുള്ള ആര്‍ത്തിയുമാണ് റായ്‌പൂര്‍ പ്ലീനത്തില്‍ തെളിഞ്ഞുകണ്ടത്. ഇതിനുവേണ്ടി ജനങ്ങളെ വിഭജിക്കുകയെന്ന കുതന്ത്രമാണ് കോണ്‍ഗ്രസ് പയറ്റുന്നത്. ബിജെപിയുടെ ബഹുജനാടിത്തറയും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ജനങ്ങളുടെ ആഭിമുഖ്യവും തകര്‍ക്കാന്‍ ഇതല്ലാതെ മാര്‍ഗമില്ലെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഭരണത്തിന്റെ വ്യത്യാസം എന്തെന്ന് രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. കോണ്‍ഗ്രസ്സിന്റെ ആറുപതിറ്റാണ്ടുകാലത്തെ ഭരണത്തില്‍ ഇല്ലാതിരുന്ന ജനക്ഷേമത്തിന്റെ സദ്ഫലങ്ങള്‍ ജനങ്ങള്‍ അനുഭവിക്കുകയാണ്. ദരിദ്ര പിന്നാക്ക ദുര്‍ബല ജനവിഭാഗങ്ങളെ ചേര്‍ത്തുനിര്‍ത്തുകയും, അവര്‍ക്ക് ജീവനോപാധികള്‍ നല്‍കുകയും ചെയ്യുന്ന മോദി ഭരണത്തില്‍ ജനങ്ങള്‍ സംതൃപ്തരാണ്. എല്ലാ മേഖലയിലും മുന്നേറുന്ന ഇന്ത്യയെ ലോകരാജ്യങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു. ഇതൊക്കെ കീഴ്‌മേല്‍ മറിയണമെന്ന് കോണ്‍ഗ്രസിന് ആഗ്രഹമുണ്ടെങ്കിലും ജനങ്ങള്‍ അനുകുലമല്ല. ബിജെപിയോടുള്ള കോണ്‍ഗ്രസിന്റെ വിരോധവും പ്രധാനമന്ത്രി മോദിയോടുള്ള വിദ്വേഷവും വിലപ്പോകില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനിയും ഒരു വര്‍ഷമുണ്ട്. അതിനിടെ കോണ്‍ഗ്രസിന് എന്തൊക്കെ സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. അഴിമതിക്കാരായ അതിന്റെ നേതാക്കളില്‍ ആരൊക്കെ ജയിലിനു പുറത്തുണ്ടാവുമെന്ന് കാത്തിരുന്നു കാണണം. ജോഡോ യാത്രയോടെ തന്റെ ഇന്നിങ്‌സ് അവസാനിച്ചെന്നാണ് സോണിയ പ്ലീനറി സമ്മേളനത്തില്‍ പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ പലനിലയ്‌ക്കും ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ കോണ്‍ഗ്രസിന്റെ ഇന്നിങ്‌സാണ് അവസാനിക്കുന്നത്.

Tags: Rahul GandhicongressSoniya Gandhiplenary
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നടന്‍ വിജയിന്റെ മൗനം ഗാന്ധി രാജവംശത്തെ ഭയപ്പെടുത്തുന്നു, ഗാന്ധി കുടുംബവാഴ്ച ഇന്ത്യയില്‍ അവസാനിക്കുന്നോ?

India

മനുസ്മൃതിയിലെ പുരുഷാധിപത്യം തകര്‍ക്കണമെന്ന് പെണ്‍കുട്ടികളോട് ആഹ്വാനം ചെയ്ത രാഹുല്‍ ഗാന്ധിക്ക് കാന്തപുരത്തിന്റെ പുരുഷാധിപത്യത്തെ തൊടാന്‍ പേടി

Kerala

മനുസ്മൃതി കത്തിക്കണമെന്ന് ആവശ്യപ്പെടുന്ന രാഹുൽ ഗാന്ധിക്ക് കാന്തപുരത്തിന്റെ പ്രസ്താവനയിൽ നിലപാടില്ല: എം.ടി രമേശ്

India

രാജ്യം വളരുമ്പോൾ ചിലർ ‘ ജൂട്ട് കി ഗൂഞ്ച് ‘ പ്രചരിപ്പിക്കുന്നു : 7.8 ജിഡിപി വളർച്ചയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി മോദി

Kerala

കേസെടുത്താല്‍ രാഹുല്‍ ഗാന്ധി പേടിക്കില്ലെന്ന് സതീശന്‍, പേടിച്ചുവെന്ന് സാക്ഷ്യപ്പെടുത്തി കെ സിയുടെ സര്‍ക്കുലര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നിങ്ങളൊരു കാൻസർ രോ​ഗിയാണെന്ന് ഓർമ്മ വേണം ;അവാർഡ് തള്ളിയപ്പോൾ അവർക്കത് മനസിലായി

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദുസമഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

ഫിനാൻഷ്യൽ ത്രില്ലറുമായി ശ്രീനാഥ് ഭാസി; ‘ക്രെഡിറ്റ് സ്കോർ’ ടീസർ സെപ്റ്റംബർ 3ന്!

“വല്ലി ” ടൈറ്റിൽ പോസ്റ്റർ റിലീസായി.

ഗംഭീര ബുക്കിങ്ങുമായി ബുക്ക് മൈ ഷോ ട്രെൻഡിങ്ങിൽ ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം”; ചിത്രത്തിന്റെ ആഗോള റിലീസ് നാളെ

കുറ്റം എന്നായാലും മറനീക്കി പുറത്തുവരും ” പൊലീസ് ഡിപ്പാർട്ട്മെൻ്റിന്റെ ഉള്ളറകളിലൂടെ പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ ടീസർ എത്തി

ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചു; മുഖ്യമന്ത്രി മാപ്പ് പറയണം, ആവശ്യം ഉന്നയിച്ച് സമസ്ത കാന്തപുരം വിഭാഗം

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത് മൊസാംബിക്കന്‍ സൈനികര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.