Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഗ്രാമീണ ഭാരതത്തിന്റെ സമഗ്ര പുരോഗതിക്ക്

സബ്കാ സാത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്നത് കേള്‍ക്കാന്‍ ഇമ്പമുള്ള വെറുമൊരു മുദ്രാവാക്യം മാത്രമല്ലെന്നും, ജനജീവിതത്തിന്റെ പുരോഗതി ഉറപ്പുവരുത്താനുള്ള ആത്മാര്‍ത്ഥതയില്‍നിന്ന് ഉയര്‍ന്നുവന്നതാണെന്നും നരേന്ദ്ര മോദി സര്‍ക്കാര്‍ ഇതിനോടകം തെളിയിച്ചുകഴിഞ്ഞതാണ്. അടിസ്ഥാന മേഖലകളുടെ വികസനം, ജനക്ഷേമ പദ്ധതികള്‍ എന്നിവയ്‌ക്കായി എട്ടുവര്‍ഷംകൊണ്ട് 100 ലക്ഷത്തോളം കോടി രൂപയാണ് മോദി സര്‍ക്കാര്‍ ചെലവിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2022, 06:00 am IST
inEditorial

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സമഗ്രമായ പുരോഗതിയും കാര്യക്ഷമതയും ലക്ഷ്യമിട്ടുള്ള രാഷ്‌ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍ പദ്ധതി നാല് വര്‍ഷത്തേക്കുകൂടി നീട്ടിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം രാജ്യത്ത് എട്ടു വര്‍ഷമായി തുടരുന്ന ജനക്ഷേമ ഭരണത്തിന്റെ നാഴികക്കല്ലുകളിലൊന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തികകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ യോഗമാണ് ചരിത്രപരമായ ഈ തീരുമാനമെടുത്തത്. 2026 ലെ സാമ്പത്തികവര്‍ഷം അവസാനിക്കുന്നതുവരെ നീട്ടിയിരിക്കുന്ന പദ്ധതിക്കായി 6000 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 2018 ല്‍ തുടക്കമിട്ട ഈ പദ്ധതിയിലൂടെ പട്ടിണിയില്ലാത്തതും ആവശ്യത്തിന് കുടിവെള്ളം ലഭിക്കുന്നതും, അടിസ്ഥാന സൗകര്യങ്ങളെല്ലാം ഉറപ്പുവരുത്തുന്നതുമായ ശിശു സൗഹൃദ ഗ്രാമം കെട്ടിപ്പടുക്കലാണ് ലക്ഷ്യംവയ്‌ക്കുന്നത്. ഇതുവഴി സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കുന്നവിധം ഗ്രാമസഭകളെ ശക്തിപ്പെടുത്തി സാമൂഹ്യനീതിയും സാമ്പത്തിക വികസനവും ഉറപ്പുവരുത്തും. 2021-22 സാമ്പത്തികവര്‍ഷംവരെ 2400 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ഗ്രാമസ്വരാജ് അഭിയാനുവേണ്ടി അനുവദിച്ചത്. ഇതിനു പിന്നാലെയാണ് 6000 കോടി രൂപകൂടി വകയിരുത്തിക്കൊണ്ടുള്ള സുപ്രധാനമായ തീരുമാനം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.

ഐക്യരാഷ്‌ട്രസഭയുടെ സുസ്ഥിര വികസനത്തിനുള്ള കാര്യപദ്ധതിയുടെ ഭാഗമായ പ്രധാനപ്പെട്ട വികസന ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഗ്രാമീണ ഭാരതത്തെ സഹായിക്കുന്നതിനുവേണ്ടിയുള്ളതാണ് രാഷ്‌ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍. 2015 ല്‍ യുഎന്‍ അംഗരാജ്യങ്ങളെല്ലാം അംഗീകരിച്ച ഈ കാര്യപരിപാടിയുടെ ആദ്യ ലക്ഷ്യം 2030 പിന്നിടുന്നതോടെ എല്ലാ രൂപത്തിലുമുള്ള ദാരിദ്ര്യം അവസാനിപ്പിക്കുകയെന്നതാണ്. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ കാലാവധി ദീര്‍ഘിപ്പിച്ചിരിക്കുന്ന പദ്ധതി ഒന്‍പത് മേഖലകളിലെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. ഗ്രാമങ്ങളിലെ ദാരിദ്ര്യം ഇല്ലാതാക്കി ഉപജീവനമാര്‍ഗം വികസിപ്പിക്കുക, ഗ്രാമീണ ആരോഗ്യസംവിധാനം ശക്തിപ്പെടുത്തുക, ഗ്രാമങ്ങളെ ശിശുസൗഹൃദമാക്കുക, മതിയായ തോതില്‍ വെള്ളമെത്തിക്കുക, ശുചിത്വമുള്ളതും ഹരിത സൗഹൃദവുമാക്കുക, സ്വയംപര്യാപ്തതയ്‌ക്ക് അടിസ്ഥാന സൗകര്യങ്ങള്‍  സജ്ജീകരിക്കുക, സാമൂഹ്യസുരക്ഷിതത്വം ഉറപ്പാക്കുക, സദ്ഭരണം പ്രദാനം ചെയ്യുക എന്നിവയാണിത്. പദ്ധതിയുടെ ഭാഗമായ എല്ലാ വികസന പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രം പഞ്ചായത്തുകളായിരിക്കും. പദ്ധതികള്‍ നടത്തിപ്പില്‍ വരുത്തുന്നതിന് പഞ്ചായത്തുതലത്തില്‍ പട്ടികജാതി-വര്‍ഗങ്ങളില്‍നിന്നും വനിതകളില്‍നിന്നുമുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തി സമിതികള്‍ രൂപീകരിക്കും. സാമ്പത്തിക വികസനവും സാമൂഹ്യനീതിയും സമന്വയിപ്പിക്കുന്നതിനാണിത്.

സബ്കാ സാത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്നത് കേള്‍ക്കാന്‍ ഇമ്പമുള്ള വെറുമൊരു മുദ്രാവാക്യം മാത്രമല്ലെന്നും, ജനജീവിതത്തിന്റെ പുരോഗതി ഉറപ്പുവരുത്താനുള്ള ആത്മാര്‍ത്ഥതയില്‍നിന്ന് ഉയര്‍ന്നുവന്നതാണെന്നും നരേന്ദ്ര മോദി സര്‍ക്കാര്‍ ഇതിനോടകം തെളിയിച്ചുകഴിഞ്ഞതാണ്. അടിസ്ഥാന മേഖലകളുടെ വികസനം, ജനക്ഷേമ പദ്ധതികള്‍ എന്നിവയ്‌ക്കായി എട്ടുവര്‍ഷംകൊണ്ട് 100 ലക്ഷത്തോളം കോടി രൂപയാണ് മോദി സര്‍ക്കാര്‍ ചെലവിട്ടത്. എന്നാല്‍ 2007 മുതല്‍ 10 വര്‍ഷം അധികാരത്തിലിരുന്ന യുപിഎ സര്‍ക്കാര്‍ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവിട്ടത് 49 ലക്ഷം കോടി രൂപമാത്രവും. അഴിമതിയും കെടുകാര്യസ്ഥതയുംകൊണ്ട് ഈ തുകയുടെ ഗുണംപോലും ജനങ്ങള്‍ക്ക് ലഭിച്ചില്ല. കോണ്‍ഗ്രസ് സര്‍ക്കാര്‍ എണ്ണകമ്പനികള്‍ക്കു നല്‍കിയ ഓയില്‍ ബോണ്ടിന്റെ ബാധ്യതപോലും തീര്‍ക്കുന്നത് മോദി സര്‍ക്കാരാണ്. 2026 വരെ ഇതിനായി ഒന്നരലക്ഷം കോടി രൂപയാണ് സര്‍ക്കാരിന് നല്‍കേണ്ടിവന്നത്. ഇങ്ങനെയൊരു ബാധ്യത ഇല്ലായിരുന്നുവെങ്കില്‍ അന്താരാഷ്‌ട്ര വിപണിയിലെ അസംസ്‌കൃത എണ്ണയുടെ വിലവര്‍ധനവ് കണക്കിലെടുക്കാതെതന്നെ കുറഞ്ഞ നിരക്കില്‍ ഇന്ധനം വിതരണം ചെയ്യാന്‍ കഴിയുമായിരുന്നു. ഭക്ഷണം, എണ്ണ, വളം എന്നിവയുടെ സബ്സിഡിക്കായി മോദി സര്‍ക്കാര്‍ ഇതുവരെ 25 ലക്ഷം കോടി രൂപ ചെലവിട്ടപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎ സര്‍ക്കാര്‍ ചെലവിട്ടത് 14 ലക്ഷം കോടി രൂപ മാത്രമാണ്. ബിജെപി സര്‍ക്കാരിന് എന്തുകൊണ്ട് ഭരണത്തുടര്‍ച്ച ലഭിക്കുന്നു എന്ന ചോദ്യത്തിനുള്ള മറുപടി ഈ കണക്കുകളിലുണ്ട്.

Tags: indiavillageരാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

World

‘ഹരേ കൃഷ്ണ’ എന്ന് ഒൻപത് ദിവസം ജപിച്ചു , ജന്മാഷ്ടമി ദിനത്തിൽ രക്ഷപ്പെട്ടു : നേപ്പാൾ തുരങ്കത്തിൽപ്പെട്ട തൊഴിലാളിയുടെ വാക്കുകൾ ഭക്തിനിർഭരം

Cricket

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

India

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

Editorial

ഭാരത-ഉസ്‌ബെക് ബന്ധം പുതിയ ഉയരത്തില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.