Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പാകിസ്ഥാന്റെ പതനങ്ങള്‍

സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാക്കാതെ അധികാരത്തിന് പുറത്തേക്ക് പോകേണ്ടിവരുന്ന ആദ്യത്തെ പാക് ഭരണാധികാരിയല്ല ഇമ്രാന്‍ഖാന്‍. ഒന്നുകില്‍ സര്‍ക്കാരിലെ ഭിന്നത, അല്ലെങ്കില്‍ ജനരോഷം, അതുമല്ലെങ്കില്‍ സൈനിക അട്ടിമറി. ഇവയിലേതെങ്കിലുംകൊണ്ട് ഏറെക്കുറെ എല്ലാ പാക് ഭരണാധികാരികള്‍ക്കും അധികാരം കൈയൊഴിയേണ്ടി വന്നിട്ടുണ്ട്. ഇമ്രാന്റെ മുന്‍ഗാമികളായ നവാസ് ഷെരീഫ്, പര്‍വേസ് മുഷാറഫ്, ആസിഫ് അലി സര്‍ദാരി, ബേനസീര്‍ ഭൂട്ടോ എന്നിവരൊക്കെ ആഗ്രഹത്തിനു വിരുദ്ധമായി അധികാര നഷ്ടത്തിന്റെ കയ്‌പ്പുനീര്‍ കുടിച്ചവരാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 5, 2022, 05:00 am IST
inEditorial

ആഭ്യന്തരക്കുഴപ്പങ്ങള്‍ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കെ അധികാരത്തില്‍ തുടരാനുള്ള അവസാന ശ്രമമാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് പതിനൊന്നാം മണിക്കൂറില്‍ അനുമതി നിഷേധിച്ചശേഷം ദേശീയ അസംബ്ലി പിരിച്ചുവിട്ടുകൊണ്ടുള്ള ഇമ്രാന്റെ ഇപ്പോഴത്തെ മരണക്കളി വിജയിക്കാനുള്ള സാധ്യത വളരെ കുറവാണ്. അവിശ്വാസ പ്രമേയം അവതരിപ്പിച്ചിരുന്നെങ്കില്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുകയും ഇമ്രാന്‍ അധികാരത്തിന് പുറത്തേക്ക് എടുത്തെറിയപ്പെടുകയും ചെയ്യുമായിരുന്നു എന്നുറപ്പ്. സഖ്യകക്ഷികള്‍ മാത്രമല്ല, സ്വന്തം പാര്‍ട്ടിയായ പിടിഐയുടെ പോലും പൂര്‍ണ പിന്തുണ ഇമ്രാനില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ദേശീയ അസംബ്ലി പിരിച്ചുവിട്ടതിനൊപ്പം തൊണ്ണൂറു ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തുമെന്നും ഇമ്രാന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാലിത് ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരു ഭരണാധികാരിയുടെ സ്വരമല്ലെന്നും അധികാര ദുരുപയോഗത്തിലൂടെ ഭരണ സംവിധാനത്തെ ഒപ്പം നിര്‍ത്താനുള്ള അടവാണെന്നും പ്രത്യേകം പറയേണ്ടതില്ല. ക്രിക്കറ്റിന്റെ ലോകത്തുനിന്ന് ഒരു സുപ്രഭാതത്തില്‍ രാഷ്‌ട്രീയ നേതാവായി മാറുകയും സ്വന്തം പാര്‍ട്ടി രൂപീകരിച്ച് അധികാരത്തിലേറാന്‍ അവസരം ലഭിക്കുകയും ചെയ്ത ഒരു ഷോമാന്‍ മാത്രമാണ് ഇമ്രാന്‍. ഭരണത്തിന്റെ ഉത്തരവാദിത്വങ്ങളൊന്നും ഫലപ്രദമായി നിര്‍വഹിക്കാന്‍ കഴിയാതിരുന്നതിന്റെ ചിത്രമാണ് ഇമ്രാന്‍ നല്‍കുന്നത്.

സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാക്കാതെ അധികാരത്തിന് പുറത്തേക്ക് പോകേണ്ടിവരുന്ന ആദ്യത്തെ പാക് ഭരണാധികാരിയല്ല ഇമ്രാന്‍ഖാന്‍. ഒന്നുകില്‍ സര്‍ക്കാരിലെ ഭിന്നത, അല്ലെങ്കില്‍ ജനരോഷം, അതുമല്ലെങ്കില്‍ സൈനിക അട്ടിമറി. ഇവയിലേതെങ്കിലുംകൊണ്ട് ഏറെക്കുറെ എല്ലാ പാക് ഭരണാധികാരികള്‍ക്കും അധികാരം കൈയൊഴിയേണ്ടി വന്നിട്ടുണ്ട്. ഇമ്രാന്റെ മുന്‍ഗാമികളായ നവാസ് ഷെരീഫ്, പര്‍വേസ് മുഷാറഫ്, ആസിഫ് അലി സര്‍ദാരി, ബേനസീര്‍ ഭൂട്ടോ എന്നിവരൊക്കെ ആഗ്രഹത്തിനു വിരുദ്ധമായി അധികാര നഷ്ടത്തിന്റെ കയ്‌പ്പുനീര്‍ കുടിച്ചവരാണ്. മുഗള്‍ഭരണകാലത്തെ അനുസ്മരിപ്പിക്കും വിധം മ്ലേച്ഛമായ അധികാര തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും കൂട്ടക്കൊലകളുമൊക്കെ ഇതിന്റെ അനിവാര്യഘടകങ്ങളായിരുന്നിട്ടുണ്ട്. പാകിസ്ഥാന്‍ ഒരു മതരാഷ്‌ട്രമാണ്. ജനാധിപത്യം എന്ന തൊപ്പി അതിന് ചേരില്ലെന്ന് ആവര്‍ത്തിച്ച് തെളിയിക്കപ്പെടുകയായിരുന്നു. ഇസ്ലാമും ജനാധിപത്യവും തമ്മില്‍ ഒത്തുപോകാത്തതിന്റെ പ്രശ്‌നങ്ങളാണ് അടിസ്ഥാനപരമായി പാകിസ്ഥാന്‍ അനുഭവിക്കുന്നത്. ഉറുദുവിന്റെ മഹത്വം പാടിപ്പുകഴ്‌ത്തുകയും മതേതരത്വത്തിന്റെ വ്യാമോഹം പേറി നടക്കുന്നവരുമായ ഭാരതത്തിലെ രാഷ്‌ട്രീയ ചില നേതാക്കള്‍ക്കും പാര്‍ട്ടികള്‍ക്കും ഇക്കാര്യം ഇനിയും ശരിയായി മനസ്സിലായിട്ടില്ല. അല്ലെങ്കില്‍ അങ്ങനെ നടിക്കുകയാണ്. പാകിസ്ഥാന്‍ എന്ന രാജ്യം രൂപപ്പെട്ടതിനുശേഷം അവിടുത്തെ ന്യൂനപക്ഷമായ ഹിന്ദുക്കളുടെ ജനസംഖ്യ ക്രമാതീതമായി കുറഞ്ഞ് വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുന്നതിനെക്കുറിച്ചും ദൈവനിന്ദയാരോപിച്ച് അമുസ്ലിങ്ങളെ കൊന്നൊടുക്കുന്നതിനെക്കുറിച്ചും നികൃഷ്ടമായ മൗനം പാലിച്ച് പാകിസ്ഥാന്‍ പ്രേമം കൊണ്ടു നടക്കുന്നവര്‍ അതിന് ജനാധിപത്യരാജ്യത്തിന്റെ പദവി ചാര്‍ത്തിക്കൊടുക്കുന്നത് പരിഹാസ്യമാണ്.

ഭരണം സമ്പൂര്‍ണ പരാജയമാവുകയും അധികാരത്തിനു പുറത്തു പോകേണ്ടി വരുമെന്ന് ഉറപ്പിക്കുകയും ചെയ്തപ്പോള്‍ ഇമ്രാന്‍ഖാന്‍ തന്ത്രപൂര്‍വം പുറത്തെടുത്തിരിക്കുന്നതാണ് വിദേശ ഇടപെടല്‍ എന്ന കാര്‍ഡ്. വാസ്തവത്തില്‍ ഇത്തരമൊരു ആക്ഷേപം ഉന്നയിക്കാനുള്ള ധാര്‍മികവും രാഷ്‌ട്രീയവുമായ അവകാശം ഇമ്രാന്‍ഖാനില്ല. കാരണം ആദ്യം അമേരിക്കയുടെയും പിന്നീട് ചൈനയുടെയും പിന്തുണയോടെയാണ് ഇമ്രാന്‍ഖാന്‍ ഇത്രകാലവും അധികാരത്തില്‍ തുടര്‍ന്നത്. ഭീകരവാദികളുടെ പരിശീലനത്തിനും ആക്രമണങ്ങള്‍ക്കുമായി ചെലവഴിക്കുന്നു എന്നു വന്നപ്പോഴാണ് അമേരിക്ക നല്‍കിക്കൊണ്ടിരുന്ന ഭീമമായ സാമ്പത്തിക സഹായം നിര്‍ത്തലാക്കിയത്. പിന്നീട് ചൈനയ്‌ക്കൊപ്പമായി ഇമ്രാന്റെ നിലനില്‍പ്പ്. ഇരു രാജ്യങ്ങളുടെയും ഭാരത വിരോധം ഇതിന് പ്രേരണയാവുകയും ചെയ്തു. ഇതേ ഇമ്രാന്‍ ഇപ്പോള്‍ ഭാരതത്തിന്റെ വിദേശനയത്തെ ആവര്‍ത്തിച്ചു പുകഴ്‌ത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനുപിന്നിലെ ദുഷ്ടലാക്കും ഗതികേടും പകല്‍പോലെ വ്യക്തം. പാകിസ്ഥാനുമായുള്ള ബന്ധം സാധാരണഗതിയിലാക്കാന്‍  പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഭാവാത്മക ശ്രമങ്ങളെ അട്ടിമറിച്ചാണ് ഇമ്രാന്‍ അധികാരത്തില്‍ വന്നത്. അതേയാള്‍ ഇപ്പോള്‍ മോദിയുടെ കനിവു തേടുകയാണ്. പാകിസ്ഥാനിലെ പ്രതിസന്ധി എളുപ്പം പരിഹരിക്കപ്പെടില്ല. ഇടപെടില്ലെന്ന് സൈനിക നേതൃത്വം പറയുന്നുണ്ടെങ്കിലും അത് മുഖവിലയ്‌ക്കെടുക്കേണ്ടതില്ല. പാകിസ്ഥാന്റെ ഏഴുപതിറ്റാണ്ടിലേറെക്കാലത്തെ ഭരണചരിത്രത്തില്‍ പകുതിയിലേറെയും ഭരിച്ചത് സൈന്യമാണ്. സ്ഥിതിഗതികള്‍ അവിടേക്കാണ് പുരോഗമിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

Tags: pakistanimran khan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

World

മതഭ്രാന്തിന് ഇന്ത്യയുടെ മറുപടി : പാകിസ്ഥാനിലെ 100 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം തകർത്തതിനെ വിമർശിച്ച് വിദേശകാര്യ മന്ത്രാലയം

യഥാര്‍ത്ഥത്തിലുള്ള എസ് സിഒ നേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോ. ഇതില്‍ ഇടത്ത് നിന്ന് ഒമ്പതാമത് മാത്രമാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ സ്ഥാനം. ചുവന്ന വളയത്തിനുള്ളില്‍ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്
India

എന്തൊരു അധപതനം, എസ് സിഒ നേതാക്കളില്‍ മോദി ഉള്‍പ്പെടെ അഞ്ച് പേരെ വെട്ടിമാറ്റി പാക് പ്രധാനമന്ത്രിയെ നടുക്ക് പ്രതിഷ്ഠിച്ച് പാകിസ്ഥാന്റെ കള്ളഫോട്ടോ

പാകിസ്ഥാനില്‍ നടക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനത്തെക്കുറിച്ച് യുഎന്‍ പ്രസിദ്ധീകരിച്ച പ്രതീമാത്മക ചിത്രം (ഇടത്ത്)
India

ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തി, മുസ്ലിമിന് വിവാഹവും കഴിച്ചുകൊടുത്തു

World

ഭീകരവാദത്തിന്റെ മുഴുവൻ സംവിധാനവും തകർക്കണം : എസ്‌സി‌ഒ ഉച്ചകോടിയിൽ ഷെബാസ് ഷെരീഫിനെ നേരിട്ട് ശാസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.