Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പാകിസ്ഥാന്റെ പതനങ്ങള്‍

സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാക്കാതെ അധികാരത്തിന് പുറത്തേക്ക് പോകേണ്ടിവരുന്ന ആദ്യത്തെ പാക് ഭരണാധികാരിയല്ല ഇമ്രാന്‍ഖാന്‍. ഒന്നുകില്‍ സര്‍ക്കാരിലെ ഭിന്നത, അല്ലെങ്കില്‍ ജനരോഷം, അതുമല്ലെങ്കില്‍ സൈനിക അട്ടിമറി. ഇവയിലേതെങ്കിലുംകൊണ്ട് ഏറെക്കുറെ എല്ലാ പാക് ഭരണാധികാരികള്‍ക്കും അധികാരം കൈയൊഴിയേണ്ടി വന്നിട്ടുണ്ട്. ഇമ്രാന്റെ മുന്‍ഗാമികളായ നവാസ് ഷെരീഫ്, പര്‍വേസ് മുഷാറഫ്, ആസിഫ് അലി സര്‍ദാരി, ബേനസീര്‍ ഭൂട്ടോ എന്നിവരൊക്കെ ആഗ്രഹത്തിനു വിരുദ്ധമായി അധികാര നഷ്ടത്തിന്റെ കയ്‌പ്പുനീര്‍ കുടിച്ചവരാണ്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 5, 2022, 05:00 am IST
in Editorial

ആഭ്യന്തരക്കുഴപ്പങ്ങള്‍ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കെ അധികാരത്തില്‍ തുടരാനുള്ള അവസാന ശ്രമമാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് പതിനൊന്നാം മണിക്കൂറില്‍ അനുമതി നിഷേധിച്ചശേഷം ദേശീയ അസംബ്ലി പിരിച്ചുവിട്ടുകൊണ്ടുള്ള ഇമ്രാന്റെ ഇപ്പോഴത്തെ മരണക്കളി വിജയിക്കാനുള്ള സാധ്യത വളരെ കുറവാണ്. അവിശ്വാസ പ്രമേയം അവതരിപ്പിച്ചിരുന്നെങ്കില്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുകയും ഇമ്രാന്‍ അധികാരത്തിന് പുറത്തേക്ക് എടുത്തെറിയപ്പെടുകയും ചെയ്യുമായിരുന്നു എന്നുറപ്പ്. സഖ്യകക്ഷികള്‍ മാത്രമല്ല, സ്വന്തം പാര്‍ട്ടിയായ പിടിഐയുടെ പോലും പൂര്‍ണ പിന്തുണ ഇമ്രാനില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ദേശീയ അസംബ്ലി പിരിച്ചുവിട്ടതിനൊപ്പം തൊണ്ണൂറു ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തുമെന്നും ഇമ്രാന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാലിത് ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരു ഭരണാധികാരിയുടെ സ്വരമല്ലെന്നും അധികാര ദുരുപയോഗത്തിലൂടെ ഭരണ സംവിധാനത്തെ ഒപ്പം നിര്‍ത്താനുള്ള അടവാണെന്നും പ്രത്യേകം പറയേണ്ടതില്ല. ക്രിക്കറ്റിന്റെ ലോകത്തുനിന്ന് ഒരു സുപ്രഭാതത്തില്‍ രാഷ്‌ട്രീയ നേതാവായി മാറുകയും സ്വന്തം പാര്‍ട്ടി രൂപീകരിച്ച് അധികാരത്തിലേറാന്‍ അവസരം ലഭിക്കുകയും ചെയ്ത ഒരു ഷോമാന്‍ മാത്രമാണ് ഇമ്രാന്‍. ഭരണത്തിന്റെ ഉത്തരവാദിത്വങ്ങളൊന്നും ഫലപ്രദമായി നിര്‍വഹിക്കാന്‍ കഴിയാതിരുന്നതിന്റെ ചിത്രമാണ് ഇമ്രാന്‍ നല്‍കുന്നത്.

സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാക്കാതെ അധികാരത്തിന് പുറത്തേക്ക് പോകേണ്ടിവരുന്ന ആദ്യത്തെ പാക് ഭരണാധികാരിയല്ല ഇമ്രാന്‍ഖാന്‍. ഒന്നുകില്‍ സര്‍ക്കാരിലെ ഭിന്നത, അല്ലെങ്കില്‍ ജനരോഷം, അതുമല്ലെങ്കില്‍ സൈനിക അട്ടിമറി. ഇവയിലേതെങ്കിലുംകൊണ്ട് ഏറെക്കുറെ എല്ലാ പാക് ഭരണാധികാരികള്‍ക്കും അധികാരം കൈയൊഴിയേണ്ടി വന്നിട്ടുണ്ട്. ഇമ്രാന്റെ മുന്‍ഗാമികളായ നവാസ് ഷെരീഫ്, പര്‍വേസ് മുഷാറഫ്, ആസിഫ് അലി സര്‍ദാരി, ബേനസീര്‍ ഭൂട്ടോ എന്നിവരൊക്കെ ആഗ്രഹത്തിനു വിരുദ്ധമായി അധികാര നഷ്ടത്തിന്റെ കയ്‌പ്പുനീര്‍ കുടിച്ചവരാണ്. മുഗള്‍ഭരണകാലത്തെ അനുസ്മരിപ്പിക്കും വിധം മ്ലേച്ഛമായ അധികാര തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും കൂട്ടക്കൊലകളുമൊക്കെ ഇതിന്റെ അനിവാര്യഘടകങ്ങളായിരുന്നിട്ടുണ്ട്. പാകിസ്ഥാന്‍ ഒരു മതരാഷ്‌ട്രമാണ്. ജനാധിപത്യം എന്ന തൊപ്പി അതിന് ചേരില്ലെന്ന് ആവര്‍ത്തിച്ച് തെളിയിക്കപ്പെടുകയായിരുന്നു. ഇസ്ലാമും ജനാധിപത്യവും തമ്മില്‍ ഒത്തുപോകാത്തതിന്റെ പ്രശ്‌നങ്ങളാണ് അടിസ്ഥാനപരമായി പാകിസ്ഥാന്‍ അനുഭവിക്കുന്നത്. ഉറുദുവിന്റെ മഹത്വം പാടിപ്പുകഴ്‌ത്തുകയും മതേതരത്വത്തിന്റെ വ്യാമോഹം പേറി നടക്കുന്നവരുമായ ഭാരതത്തിലെ രാഷ്‌ട്രീയ ചില നേതാക്കള്‍ക്കും പാര്‍ട്ടികള്‍ക്കും ഇക്കാര്യം ഇനിയും ശരിയായി മനസ്സിലായിട്ടില്ല. അല്ലെങ്കില്‍ അങ്ങനെ നടിക്കുകയാണ്. പാകിസ്ഥാന്‍ എന്ന രാജ്യം രൂപപ്പെട്ടതിനുശേഷം അവിടുത്തെ ന്യൂനപക്ഷമായ ഹിന്ദുക്കളുടെ ജനസംഖ്യ ക്രമാതീതമായി കുറഞ്ഞ് വംശനാശത്തിന്റെ വക്കിലെത്തിയിരിക്കുന്നതിനെക്കുറിച്ചും ദൈവനിന്ദയാരോപിച്ച് അമുസ്ലിങ്ങളെ കൊന്നൊടുക്കുന്നതിനെക്കുറിച്ചും നികൃഷ്ടമായ മൗനം പാലിച്ച് പാകിസ്ഥാന്‍ പ്രേമം കൊണ്ടു നടക്കുന്നവര്‍ അതിന് ജനാധിപത്യരാജ്യത്തിന്റെ പദവി ചാര്‍ത്തിക്കൊടുക്കുന്നത് പരിഹാസ്യമാണ്.

ഭരണം സമ്പൂര്‍ണ പരാജയമാവുകയും അധികാരത്തിനു പുറത്തു പോകേണ്ടി വരുമെന്ന് ഉറപ്പിക്കുകയും ചെയ്തപ്പോള്‍ ഇമ്രാന്‍ഖാന്‍ തന്ത്രപൂര്‍വം പുറത്തെടുത്തിരിക്കുന്നതാണ് വിദേശ ഇടപെടല്‍ എന്ന കാര്‍ഡ്. വാസ്തവത്തില്‍ ഇത്തരമൊരു ആക്ഷേപം ഉന്നയിക്കാനുള്ള ധാര്‍മികവും രാഷ്‌ട്രീയവുമായ അവകാശം ഇമ്രാന്‍ഖാനില്ല. കാരണം ആദ്യം അമേരിക്കയുടെയും പിന്നീട് ചൈനയുടെയും പിന്തുണയോടെയാണ് ഇമ്രാന്‍ഖാന്‍ ഇത്രകാലവും അധികാരത്തില്‍ തുടര്‍ന്നത്. ഭീകരവാദികളുടെ പരിശീലനത്തിനും ആക്രമണങ്ങള്‍ക്കുമായി ചെലവഴിക്കുന്നു എന്നു വന്നപ്പോഴാണ് അമേരിക്ക നല്‍കിക്കൊണ്ടിരുന്ന ഭീമമായ സാമ്പത്തിക സഹായം നിര്‍ത്തലാക്കിയത്. പിന്നീട് ചൈനയ്‌ക്കൊപ്പമായി ഇമ്രാന്റെ നിലനില്‍പ്പ്. ഇരു രാജ്യങ്ങളുടെയും ഭാരത വിരോധം ഇതിന് പ്രേരണയാവുകയും ചെയ്തു. ഇതേ ഇമ്രാന്‍ ഇപ്പോള്‍ ഭാരതത്തിന്റെ വിദേശനയത്തെ ആവര്‍ത്തിച്ചു പുകഴ്‌ത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനുപിന്നിലെ ദുഷ്ടലാക്കും ഗതികേടും പകല്‍പോലെ വ്യക്തം. പാകിസ്ഥാനുമായുള്ള ബന്ധം സാധാരണഗതിയിലാക്കാന്‍  പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഭാവാത്മക ശ്രമങ്ങളെ അട്ടിമറിച്ചാണ് ഇമ്രാന്‍ അധികാരത്തില്‍ വന്നത്. അതേയാള്‍ ഇപ്പോള്‍ മോദിയുടെ കനിവു തേടുകയാണ്. പാകിസ്ഥാനിലെ പ്രതിസന്ധി എളുപ്പം പരിഹരിക്കപ്പെടില്ല. ഇടപെടില്ലെന്ന് സൈനിക നേതൃത്വം പറയുന്നുണ്ടെങ്കിലും അത് മുഖവിലയ്‌ക്കെടുക്കേണ്ടതില്ല. പാകിസ്ഥാന്റെ ഏഴുപതിറ്റാണ്ടിലേറെക്കാലത്തെ ഭരണചരിത്രത്തില്‍ പകുതിയിലേറെയും ഭരിച്ചത് സൈന്യമാണ്. സ്ഥിതിഗതികള്‍ അവിടേക്കാണ് പുരോഗമിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

Tags: pakistanimran khan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

India

ഡൽഹി ലക്ഷ്യമിട്ടെത്തി പാക് മിസൈൽ ; ആകാശത്ത് വച്ച് തകർത്തെറിഞ്ഞ് ഇന്ത്യയും , ഇസ്രായേലും ചേർന്നൊരുക്കിയ ബരാക് 8

News

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

World

ട്രംപിന്റെ തന്ത്രങ്ങൾ വിജയിക്കുമോ ? അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ച തിങ്കളാഴ്ച പാകിസ്ഥാനിൽ നടക്കുമെന്ന് റിപ്പോർട്ട്

World

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷികത്തില്‍ പൂര്‍വ്വാഞ്ചലിനെ വ്യോമസേനയുടെ എമര്‍ജന്‍സി ലാന്‍ഡിംഗ് സംവിധാനം പരീക്ഷിച്ചു, 100 ശതമാനം വിജയം

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.