Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വടക്കുകിഴക്കുനിന്നുള്ള സദ്‌വാര്‍ത്തകള്‍

തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് സായുധസേന വെടിവെച്ചതിനെത്തുടര്‍ന്ന് നാഗാലാന്റില്‍ കഴിഞ്ഞ ഡിസംബറില്‍ പതിനാല് സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് അമിത്ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതസമിതി യോഗത്തിലാണ് അഫ്‌സ്പ നിയമം പിന്‍വലിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ സമിതി രൂപീകരിക്കാനുള്ള തീരുമാനമുണ്ടായത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2022, 05:00 am IST
inEditorial

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സമാധാനാന്തരീക്ഷവും വികസനവും പുതിയ വഴിത്തിരിവില്‍ എത്തിയിരിക്കുന്നതിന്റെ ദൃഷ്ടാന്തമാണ് അഫ്‌സ്പ നിയമത്തിന്റെ പരിധിയില്‍നിന്ന് കൂടുതല്‍ പ്രദേശങ്ങളെ ഒഴിവാക്കിയ നടപടി. ആസാം, നാഗാലാന്റ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ അഫ്‌സ്പ നിയമത്തിന്റെ പരിധിയില്‍ വരുന്ന സംഘര്‍ഷപ്രദേശങ്ങളെ ചുരുക്കിക്കൊണ്ടുവരുന്ന കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് പ്രഖ്യാപിച്ചത്. തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനം സജീവമായ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ സായുധസേനകളുടെ നീക്കം സുഗമമാക്കുന്നതിനുവേണ്ടിയായിരുന്നു അഫ്‌സ്പ നിയമം നിലവില്‍വന്നത്. ഈ നിയമത്തിനു കീഴില്‍ സൈന്യത്തിന് പ്രതേ്യക അധികാരമുണ്ടായിരുന്നു. ഇത് ജനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത് അവരെ അടിച്ചമര്‍ത്തുന്നതാണെന്ന വിമര്‍ശനം ശക്തമായിരുന്നു. ഇത്തരം പരാതികളെക്കുറിച്ചും അഫ്‌സ്പ നിയമം പിന്‍വലിക്കുന്നതിനെക്കുറിച്ചും പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ചിരുന്നു. തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് സായുധസേന വെടിവെച്ചതിനെത്തുടര്‍ന്ന് നാഗാലാന്റില്‍ കഴിഞ്ഞ ഡിസംബറില്‍ പതിനാല് സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് അമിത്ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതസമിതി യോഗത്തിലാണ് അഫ്‌സ്പ നിയമം പിന്‍വലിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ സമിതി രൂപീകരിക്കാനുള്ള തീരുമാനമുണ്ടായത്.

കേന്ദ്രസര്‍ക്കാരിന്റെ ചരിത്രപരമായ പുതിയ തീരുമാനത്തോടെ ആസാം, നാഗാലാന്റ്, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ അഫ്‌സ്പ പൂര്‍ണമായി നിലനില്‍ക്കുന്നത് മുപ്പത്തിയൊന്ന് ജില്ലകളിലേക്കും ഭാഗികമായി പന്ത്രണ്ട് ജില്ലകളിലേക്കുമായി ചുരുങ്ങിയിരിക്കുകയാണ്. ഈ നാല് സംസ്ഥാനങ്ങൡലുമായി ആകെയുള്ളത് തൊണ്ണൂറ് ജില്ലകളാണ്. ഇതില്‍ പകുതിയോളം പ്രദേശങ്ങള്‍ സംഘര്‍ഷമുക്തമായിരിക്കുന്നു എന്നതാണ് ഇതിനര്‍ത്ഥം. മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനുശേഷം ത്രിപുരയിലെയും മേഘാലയയിലെയും അഫ്‌സ്പ നിയമം പൂര്‍ണമായി പിന്‍വലിച്ചിരുന്നു. മിസോറാമില്‍ മാത്രമാണ് ഇതിനു മുന്‍പ് ഈ നിയമം പൂര്‍ണമായി പിന്‍വലിച്ചിരുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം രൂപീകൃതമായ സമിതിയുടെ ശിപാര്‍ശകള്‍ പരിഗണിച്ചാണ് കൂടുതല്‍ പ്രദേശങ്ങളെ അഫ്‌സ്പ നിയമത്തില്‍നിന്ന് ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്. നാഗാലാന്റില്‍ സൈനികരുടെ വെടിയേറ്റ് സാധാരണക്കാര്‍ കൊല്ലപ്പെടാനിടയായ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ കണക്കിലെടുത്തത്. സംഭവത്തെ ദൗര്‍ഭാഗ്യകരമെന്നു വിശേഷിപ്പിച്ച ആഭ്യന്തരമന്ത്രി അമിത്ഷാ ഉന്നതതലത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പാര്‍ലമെന്റില്‍ വ്യക്തമാക്കുകയും ചെയ്തു. അഫ്‌സ്പ പിന്‍വലിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ സമിതി രൂപീകരിച്ചതിന് നാഗാലാന്റ് സര്‍ക്കാര്‍ അമിത്ഷായെ നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ജനങ്ങളുടെ ശബ്ദം കേള്‍ക്കുന്നതിനും, അവര്‍ക്ക് നീതി ഉറപ്പുവരുത്തുന്നതിനും ഇത് സഹായകമാകുമെന്ന് പ്രത്യാശിക്കുകയും ചെയ്തു.

അയല്‍സംസ്ഥാനങ്ങളായ ആസാമും നാഗാലാന്റും തമ്മില്‍ അതിര്‍ത്തി സംബന്ധിച്ച് തര്‍ക്കമുള്ള പന്ത്രണ്ട് കാര്യങ്ങളില്‍ എട്ടെണ്ണം പരിഹരിച്ചതായി കഴിഞ്ഞ ദിവസം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വസര്‍മയും മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സങ്മയും ചേര്‍ന്ന് പ്രഖ്യാപിച്ചിരുന്നു. ഇരുവരും ദല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. അതിര്‍ത്തി പ്രശ്‌നം സംബന്ധിച്ച് അഞ്ച് പതിറ്റാണ്ടുകാലമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങളാണ് പരിഹരിക്കപ്പെട്ടത്. അവശേഷിക്കുന്ന തര്‍ക്കങ്ങള്‍ക്കും ഉടന്‍ പരിഹാരം കാണുമെന്ന് അമിത്ഷാ വ്യക്തമാക്കുകയുമുണ്ടായി. ഇതിനു പിന്നാലെയാണ് അഫ്‌സ്പ നിയമത്തിന്റെ പരിധിയില്‍നിന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ കൂടുതല്‍ പ്രദേശങ്ങളെ ഒഴിവാക്കിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം മേഘാലയ സന്ദര്‍ശിച്ച അമിത്ഷാ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ആസാം വിശാലമനസ്‌കത കാണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനനുസൃതമായാണ് ആസാം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വലിയ വിട്ടുവീഴ്ചകള്‍ ഉണ്ടായിരിക്കുന്നത്. ഇത് മേഖലയിലെ മറ്റ് സംസ്ഥാനങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും വഴിവയ്‌ക്കും. മുന്‍കാലങ്ങളില്‍ ഇങ്ങനെയൊന്ന് സങ്കല്‍പ്പിക്കാനേ കഴിയുമായിരുന്നില്ല. മോദി സര്‍ക്കാരിന് കീഴില്‍ സഹകരണാത്മക ഫെഡറലിസംശക്തിപ്പെടുന്നതിന്റെ തെളിവാണിത്. കോണ്‍ഗ്രസ് ഭരണത്തില്‍ പതിറ്റാണ്ടുകള്‍ തുടര്‍ന്ന വിഘടനവാദവും സംഘര്‍ഷവുമൊക്കെ പഴങ്കഥയായി മാറുന്ന കാലം അതിവിദൂരമല്ലെന്നാണ് പുതിയ സംഭവവികാസങ്ങള്‍ കാണിക്കുന്നത്.

Tags: indiaകേന്ദ്ര സര്‍ക്കാര്‍നരേന്ദ്രമോദിവടക്കുകിഴക്കന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

World

‘ഹരേ കൃഷ്ണ’ എന്ന് ഒൻപത് ദിവസം ജപിച്ചു , ജന്മാഷ്ടമി ദിനത്തിൽ രക്ഷപ്പെട്ടു : നേപ്പാൾ തുരങ്കത്തിൽപ്പെട്ട തൊഴിലാളിയുടെ വാക്കുകൾ ഭക്തിനിർഭരം

Cricket

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

India

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

Editorial

ഭാരത-ഉസ്‌ബെക് ബന്ധം പുതിയ ഉയരത്തില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.