Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വടക്കുകിഴക്കുനിന്നുള്ള സദ്‌വാര്‍ത്തകള്‍

തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് സായുധസേന വെടിവെച്ചതിനെത്തുടര്‍ന്ന് നാഗാലാന്റില്‍ കഴിഞ്ഞ ഡിസംബറില്‍ പതിനാല് സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് അമിത്ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതസമിതി യോഗത്തിലാണ് അഫ്‌സ്പ നിയമം പിന്‍വലിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ സമിതി രൂപീകരിക്കാനുള്ള തീരുമാനമുണ്ടായത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2022, 05:00 am IST
in Editorial

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സമാധാനാന്തരീക്ഷവും വികസനവും പുതിയ വഴിത്തിരിവില്‍ എത്തിയിരിക്കുന്നതിന്റെ ദൃഷ്ടാന്തമാണ് അഫ്‌സ്പ നിയമത്തിന്റെ പരിധിയില്‍നിന്ന് കൂടുതല്‍ പ്രദേശങ്ങളെ ഒഴിവാക്കിയ നടപടി. ആസാം, നാഗാലാന്റ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ അഫ്‌സ്പ നിയമത്തിന്റെ പരിധിയില്‍ വരുന്ന സംഘര്‍ഷപ്രദേശങ്ങളെ ചുരുക്കിക്കൊണ്ടുവരുന്ന കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് പ്രഖ്യാപിച്ചത്. തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനം സജീവമായ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ സായുധസേനകളുടെ നീക്കം സുഗമമാക്കുന്നതിനുവേണ്ടിയായിരുന്നു അഫ്‌സ്പ നിയമം നിലവില്‍വന്നത്. ഈ നിയമത്തിനു കീഴില്‍ സൈന്യത്തിന് പ്രതേ്യക അധികാരമുണ്ടായിരുന്നു. ഇത് ജനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത് അവരെ അടിച്ചമര്‍ത്തുന്നതാണെന്ന വിമര്‍ശനം ശക്തമായിരുന്നു. ഇത്തരം പരാതികളെക്കുറിച്ചും അഫ്‌സ്പ നിയമം പിന്‍വലിക്കുന്നതിനെക്കുറിച്ചും പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ചിരുന്നു. തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് സായുധസേന വെടിവെച്ചതിനെത്തുടര്‍ന്ന് നാഗാലാന്റില്‍ കഴിഞ്ഞ ഡിസംബറില്‍ പതിനാല് സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് അമിത്ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതസമിതി യോഗത്തിലാണ് അഫ്‌സ്പ നിയമം പിന്‍വലിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ സമിതി രൂപീകരിക്കാനുള്ള തീരുമാനമുണ്ടായത്.

കേന്ദ്രസര്‍ക്കാരിന്റെ ചരിത്രപരമായ പുതിയ തീരുമാനത്തോടെ ആസാം, നാഗാലാന്റ്, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ അഫ്‌സ്പ പൂര്‍ണമായി നിലനില്‍ക്കുന്നത് മുപ്പത്തിയൊന്ന് ജില്ലകളിലേക്കും ഭാഗികമായി പന്ത്രണ്ട് ജില്ലകളിലേക്കുമായി ചുരുങ്ങിയിരിക്കുകയാണ്. ഈ നാല് സംസ്ഥാനങ്ങൡലുമായി ആകെയുള്ളത് തൊണ്ണൂറ് ജില്ലകളാണ്. ഇതില്‍ പകുതിയോളം പ്രദേശങ്ങള്‍ സംഘര്‍ഷമുക്തമായിരിക്കുന്നു എന്നതാണ് ഇതിനര്‍ത്ഥം. മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനുശേഷം ത്രിപുരയിലെയും മേഘാലയയിലെയും അഫ്‌സ്പ നിയമം പൂര്‍ണമായി പിന്‍വലിച്ചിരുന്നു. മിസോറാമില്‍ മാത്രമാണ് ഇതിനു മുന്‍പ് ഈ നിയമം പൂര്‍ണമായി പിന്‍വലിച്ചിരുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം രൂപീകൃതമായ സമിതിയുടെ ശിപാര്‍ശകള്‍ പരിഗണിച്ചാണ് കൂടുതല്‍ പ്രദേശങ്ങളെ അഫ്‌സ്പ നിയമത്തില്‍നിന്ന് ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്. നാഗാലാന്റില്‍ സൈനികരുടെ വെടിയേറ്റ് സാധാരണക്കാര്‍ കൊല്ലപ്പെടാനിടയായ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ കണക്കിലെടുത്തത്. സംഭവത്തെ ദൗര്‍ഭാഗ്യകരമെന്നു വിശേഷിപ്പിച്ച ആഭ്യന്തരമന്ത്രി അമിത്ഷാ ഉന്നതതലത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പാര്‍ലമെന്റില്‍ വ്യക്തമാക്കുകയും ചെയ്തു. അഫ്‌സ്പ പിന്‍വലിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ സമിതി രൂപീകരിച്ചതിന് നാഗാലാന്റ് സര്‍ക്കാര്‍ അമിത്ഷായെ നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ജനങ്ങളുടെ ശബ്ദം കേള്‍ക്കുന്നതിനും, അവര്‍ക്ക് നീതി ഉറപ്പുവരുത്തുന്നതിനും ഇത് സഹായകമാകുമെന്ന് പ്രത്യാശിക്കുകയും ചെയ്തു.

അയല്‍സംസ്ഥാനങ്ങളായ ആസാമും നാഗാലാന്റും തമ്മില്‍ അതിര്‍ത്തി സംബന്ധിച്ച് തര്‍ക്കമുള്ള പന്ത്രണ്ട് കാര്യങ്ങളില്‍ എട്ടെണ്ണം പരിഹരിച്ചതായി കഴിഞ്ഞ ദിവസം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വസര്‍മയും മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സങ്മയും ചേര്‍ന്ന് പ്രഖ്യാപിച്ചിരുന്നു. ഇരുവരും ദല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. അതിര്‍ത്തി പ്രശ്‌നം സംബന്ധിച്ച് അഞ്ച് പതിറ്റാണ്ടുകാലമായി നിലനില്‍ക്കുന്ന തര്‍ക്കങ്ങളാണ് പരിഹരിക്കപ്പെട്ടത്. അവശേഷിക്കുന്ന തര്‍ക്കങ്ങള്‍ക്കും ഉടന്‍ പരിഹാരം കാണുമെന്ന് അമിത്ഷാ വ്യക്തമാക്കുകയുമുണ്ടായി. ഇതിനു പിന്നാലെയാണ് അഫ്‌സ്പ നിയമത്തിന്റെ പരിധിയില്‍നിന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ കൂടുതല്‍ പ്രദേശങ്ങളെ ഒഴിവാക്കിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം മേഘാലയ സന്ദര്‍ശിച്ച അമിത്ഷാ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ആസാം വിശാലമനസ്‌കത കാണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനനുസൃതമായാണ് ആസാം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വലിയ വിട്ടുവീഴ്ചകള്‍ ഉണ്ടായിരിക്കുന്നത്. ഇത് മേഖലയിലെ മറ്റ് സംസ്ഥാനങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും വഴിവയ്‌ക്കും. മുന്‍കാലങ്ങളില്‍ ഇങ്ങനെയൊന്ന് സങ്കല്‍പ്പിക്കാനേ കഴിയുമായിരുന്നില്ല. മോദി സര്‍ക്കാരിന് കീഴില്‍ സഹകരണാത്മക ഫെഡറലിസംശക്തിപ്പെടുന്നതിന്റെ തെളിവാണിത്. കോണ്‍ഗ്രസ് ഭരണത്തില്‍ പതിറ്റാണ്ടുകള്‍ തുടര്‍ന്ന വിഘടനവാദവും സംഘര്‍ഷവുമൊക്കെ പഴങ്കഥയായി മാറുന്ന കാലം അതിവിദൂരമല്ലെന്നാണ് പുതിയ സംഭവവികാസങ്ങള്‍ കാണിക്കുന്നത്.

Tags: നരേന്ദ്രമോദിവടക്കുകിഴക്കന്‍indiaകേന്ദ്ര സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്ധു നദീജല കരാർ : ആർബിട്രേഷൻ കോടതി ഉത്തരവ് തള്ളി ഇന്ത്യ ; രാജ്യത്തിന്റെ പരമാധികാരത്തെ തൊട്ടു കളിക്കരുതെന്ന് താക്കീത്

India

ഭാവിലോകത്തെ നയിക്കുക ഭാരതം: ക്രിസ്റ്റഫര്‍ ലാന്‍ഡോ

India

എണ്ണ ബുദ്ധിപൂർവ്വം ഉപയോഗിക്കുക, വർക്ക് അറ്റ് ഹോം മികച്ചത്, ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്: പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ പ്രധാനമന്ത്രിയുടെ സന്ദേശം

News

അതിർത്തി പ്രശ്‌നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കാമെന്ന് നേപ്പാൾ ഭാരതത്തോട് പറയുന്നു

India

ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യയുടെ സൈനികതന്ത്രത്തിലെ അഞ്ച് സുപ്രധാന മാറ്റങ്ങള്‍ അടയാളപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ടി. സിദ്ദിഖ് പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും സോപ്പിടുന്നു, വയനാട് അമേഠിയാക്കും എന്ന പോസ്റ്ററിനെതിരെ കേസ് കൊടുത്തു

കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് രമേശ് ചെന്നിത്തല

മരുമകന്‍ അഭിഷേക് ബാനര്‍ജി (ഇടത്ത്) അഭിഷേക് ബാനര്‍ജിയ്ക്ക് നിര്‍ദേശം നല്‍കുന്ന മമത (വലത്ത്)

മമതയുടെ മരുമകന് ഇനി പൈലറ്റ് കാർ സൗകര്യം ഇല്ല, നിരവധി തൃണമൂല്‍ നേതാക്കളുടെ സുരക്ഷ പിന്‍വലിച്ച് ബംഗാളിലെ ബിജെപി സര്‍ക്കാര്‍

എഎസ് എംഎല്‍ കമ്പനിയുടെ കൂറ്റന്‍ ലിതോഗ്രഫി സംവിധാനങ്ങള്‍. ഇത് ഗുജറാത്തില്‍ ഒരു ലക്ഷം കോടിരൂപയില്‍ ടാറ്റാ ഇലക്ട്രോണിക്സ് പണിതുകൊണ്ടിരിക്കുന്ന സെമികണ്ടക്ടര്‍ നിര്‍മ്മാണത്തിന് നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ നല്‍കും. മോദിയുടെ സന്ദര്‍ശനത്തിലായിരുന്നു ഈ കരാര്‍ അന്തിമമാണ്.

ഒരു ലക്ഷം കോടിയുടെ ടാറ്റ സെമികണ്ടക്ടര്‍ ഫാബിനാവശ്യമായ ലിത്തോഗ്രാഫി നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ തരും; സെമി കണ്ടക്ടറില്‍ കുതിക്കാന്‍ ഇന്ത്യ

പശുക്കളെ കശാപ്പ് ചെയ്യരുത് , മറ്റുള്ളവരുടെ വിശ്വാസം മാനിക്കണമെന്ന് കൊൽക്കത്ത ഇമാം : ഭരിക്കുന്നത് സുവേന്ദുവാണെന്ന തിരിച്ചറിവിൽ ഇസ്ലാമിസ്റ്റുകൾ

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും , പരോക്ഷമായി പാകിസ്ഥാന് വിമർശനം : സ്വീഡനിൽ തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്തി പ്രധാനമന്ത്രി

സ്വീഡന്റെ പരമോന്നത ബഹുമതിയായ റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ കമാൻഡർ ഗ്രാൻഡ് ക്രോസ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു

നയതന്ത്രചർച്ചകൾ ഫലം കണ്ടു : ചോള രാജവംശത്തിലെ ചെമ്പുതകിടുകൾ മോദിയ്‌ക്ക് തിരിച്ചുനൽകി നെതർലാൻഡ്‌സ് ; ഇനി ലക്ഷ്യം ഭോജ്ശാലയുടെ വാഗ്ദേവതാ വിഗ്രഹം

ബംഗാളില്‍ അനധികൃത നിര്‍മ്മാണത്തിനെതിരെ ബുള്‍ഡോസര്‍, കല്ലേറുമായി തൃണമൂല്‍ ഗുണ്ടകള്‍, അരമണിക്കൂറിനകം അടിച്ചൊതുക്കി പൊലീസ്

‘കൊടുങ്കാറ്റിന് മുമ്പത്തെ ശാന്തത’: ഇറാനെതിരെ പുതിയ ആക്രമണങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടയിൽ ട്രംപിന്റെ പുതിയ പോസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.