Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

യുദ്ധത്തിന് കാരണം നാറ്റോ; യുദ്ധം വന്നപ്പോള്‍ മിണ്ടാട്ടമില്ലാതെ നാറ്റോ

റഷ്യ ഉക്രെയ്‌നെ ആക്രമിച്ചതിന് ഒരൊറ്റ കാരണമാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്- നാറ്റോ. എന്നാല്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഉക്രൈനെ സഹായിക്കാന്‍ നാറ്റോ മുന്നോട്ട് വന്നതുമില്ല. ഈ ധര്‍മ്മസങ്കടം ഉക്രൈന്‍ പ്രസിഡന്‍റ് സെലിന്‍സ്കി തന്നെ ഒറ്റവാചകത്തില്‍ പ്രകടിപ്പിച്ചിരുന്നു- "ഇത് റഷ്യയ്‌ക്കെതിരെ ഉക്രൈന്‍ ഒറ്റയ്‌ക്ക് ചെയ്യുന്ന യുദ്ധമാണ്"- ഈ വാക്കുകളില്‍ സെലിന്‍സ്കിയുടെ നിരാശ പ്രകടവുമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2022, 07:11 pm IST
inWorld

വാഷിംഗ്ടണ്‍: റഷ്യ ഉക്രെയ്‌നെ ആക്രമിച്ചതിന് ഒരൊറ്റ കാരണമാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്- നാറ്റോ. എന്നാല്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഉക്രൈനെ സഹായിക്കാന്‍ നാറ്റോ മുന്നോട്ട് വന്നതുമില്ല. ഈ ധര്‍മ്മസങ്കടം ഉക്രൈന്‍ പ്രസിഡന്‍റ് സെലിന്‍സ്കി തന്നെ ഒറ്റവാചകത്തില്‍ പ്രകടിപ്പിച്ചിരുന്നു- “ഇത് റഷ്യയ്‌ക്കെതിരെ ഉക്രൈന്‍ ഒറ്റയ്‌ക്ക് ചെയ്യുന്ന യുദ്ധമാണ്”- ഈ വാക്കുകളില്‍ സെലിന്‍സ്കിയുടെ നിരാശ പ്രകടവുമായിരുന്നു.  

സോവിയറ്റ് യൂണിയന്‍ വലുതാകുന്നതും ലോകസ്വാധീനം നേടുന്നതും തടയാന്‍ രൂപീകരിച്ച സംഘടനയാണ് നാറ്റോ. നാറ്റോ എന്നാല്‍ നോര്‍ത്ത് അറ്റ്ലാന്‍റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍.  രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കിഴക്കന്‍ യൂറോപ്പിന്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാന്‍ സോവിയറ്റ് യൂണിയന്‍ സമ്മതിച്ചില്ല. ഒപ്പം 1948ല്‍ ജര്‍മ്മനിയെ സോവിയറ്റ് യൂണിയന്‍ വളയുകയും ചെയ്തതോടയാണ് സോവിയറ്റ് യൂണിയന് എതിരായി നാറ്റോ രൂപമെടുക്കുന്നത്. ഇത് 1949ല്‍ നാറ്റോ രൂപീകരിക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ചു.  

തുടക്കത്തില്‍ 12 രാഷ്‌ട്രങ്ങളാണ് നാറ്റോ അംഗങ്ങളായിരുന്നത്- യുഎസ് ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ, ഇറ്റലി, നെതര്‍ലാന്റ്‌സ്, ഐസ്ലാന്റ്, ബെല്‍ജിയം, ലക്‌സംബര്‍ഗ്, നോര്‍വേ, പോര്‍ച്ചുഗല്‍, ഡെന്‍മാര്‍ക്ക് എന്നിവ. ഇപ്പോള്‍ 30 രാഷ്‌ട്രങ്ങള്‍ നാറ്റോയില്‍ അംഗങ്ങളാണ്. ഇതില്‍ 28 എണ്ണം യൂറോപ്യന്‍ രാഷ്‌ട്രങ്ങളും രണ്ടെണ്ണം വടക്കന്‍ അമേരിക്കന്‍ രാഷ്‌ട്രങ്ങളുമാണ്. ഒരു പൊതു സുരക്ഷാനയത്തില്‍ പ്രവര്‍ത്തിക്കുന്ന സൈനിക സഖ്യമാണ് നാറ്റോ. ഏതെങ്കിലും നാറ്റോ രാജ്യത്തെ വേറെ ഒരു രാജ്യം ആക്രമിച്ചാല്‍ അത് അധിനിവേശമായി കണക്കാക്കി എല്ലാ നാറ്റോ രാജ്യങ്ങളും അധിനിവേശത്തിനെതിരെ ആയുധമെടുക്കും.

സോവിയറ്റ് യൂണിയന്‍ തകര്‍ന്നപ്പോള്‍ 1991ല്‍ 15 പുതിയ രാജ്യങ്ങള്‍ രൂപപ്പെട്ടു. അര്‍മേനിയ, അസര്‍ബൈജാന്‍, ബെലാറസ്, എസ്‌തോണിയ, ജോര്‍ജിയ, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ലാത്വിയ, ലിത്വാനിയ, മോള്‍ഡോവ, റഷ്യ, താജിക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, ഉക്രൈന്‍, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവ.

സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ അമേരിക്ക ലോകപൊലീസായി. പിന്നീട് അമേരിക്കയുടെ നേതൃത്വത്തില്‍ നാറ്റോയെ വിപുലീകരിക്കാന്‍ ശ്രമം തുടങ്ങി. സോവിയറ്റ് യൂണിയനില്‍ നിന്നും പുറത്തുവന്ന രാജ്യങ്ങള്‍ ഒന്നൊന്നായി നാറ്റോ അംഗങ്ങളായി. അങ്ങിനെ ലാത്വിയ, ലിത്വാനിയ, എസ്‌തോണിയ എന്നിവ 2004ല്‍ നാറ്റോയില്‍ അംഗങ്ങളായി. ഉക്രൈനെ നാറ്റോയില്‍ ചേര്‍ത്താന്‍ കൊ്ണ്ടുപിടിച്ച ശ്രമം വര്‍ഷങ്ങളായി നടക്കുകയാണ്. നാറ്റോയുടെ വിപുലീകരണത്തെ ശക്തമായി എന്നും പുടിന്‍ എതിര്‍ത്തു.  

ഉക്രൈന്‍ നാറ്റോയില്‍ അംഗരാജ്യമായാല്‍ റഷ്യ പൂര്‍ണ്ണമായും പ്രതിരോധത്തിലാകും. ഇത് പുടിന്റെ ഏറ്റവും വലിയ ഉള്‍ഭയമായിരുന്നു. ഉക്രൈന്‍ പ്രസിഡന്‍റ് സെലിന്‍സ്‌കിയുടെ നേതൃത്വം തുടര്‍ന്നാല്‍ ഉക്രൈന്‍ വൈകാതെ നാറ്റോയില്‍ ചേരുമെന്ന് പുടിന്‍ ഭയന്നു. അതിനാല്‍ നാറ്റോയുടെ വിപുലീകരണം ഏറ്റവും ശക്തമായി തടയുക അത്യാവശ്യമാണെന്ന് പുടിന് തോന്നി. ഉക്രൈന്‍ നാറ്റോ അംഗമായിക്കഴിഞ്ഞാല്‍ റഷ്യയ്‌ക്ക് അവരോട് പിടിച്ച് നില്‍ക്കാന്‍ കഴിയില്ല. നാറ്റോയിലെ 30 അംഗരാഷ്‌ട്രങ്ങള്‍ ഒറ്റക്കെട്ടായി നിന്നാല്‍ റഷ്യയ്‌ക്ക് ചെറുക്കാന്‍ കഴിയില്ല. നാറ്റോയ്‌ക്ക് ആകെ 33 ലക്ഷത്തിലധികം സൈനികര്‍ ഉണ്ട്. റഷ്യയ്‌ക്കാകട്ടെ വെറും 12 ലക്ഷം സൈനികരാണുള്ളത്. അതിനാലാണ് നാറ്റോയില്‍ അംഗത്വമെടുക്കുന്നതിന് മുന്‍പ് ഉക്രൈനെ കാല്‍ക്കീഴിലാക്കാന്‍ പുടിന്‍ ആക്രമണം അഴിച്ചുവിട്ടത്.

Tags: Vladimir Putinjoe bidenഉക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്കിഐഎസ്റഷ്യUkraineയുഎസ്attackറഷ്യ- ഉക്രൈന്‍ യുദ്ധംക്രിമിയനാറ്റോ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

India

അമേരിക്കന്‍ പൗരന്‍ മാത്യു വാന്‍ ഡൈക്കും ആറ് ഉക്രേനിയന്‍ പൗരന്മാരും ഭാരതത്തിൽ നടപ്പിലാക്കാൻ ശ്രമിച്ചത് വൻ ഭീകരാക്രമണങ്ങൾ : എന്‍ഐഎ റിപ്പോർട്ട് പുറത്ത്

Entertainment

‘അവരെന്നെ വെട്ടാൻ വാളുമായി പിന്നാലെ വന്നു;നടൻ ദേവൻ

Kerala

സംസ്‌കൃത സര്‍വകലാശാലയില്‍ വി സി സിസ തോമസിനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവം:16 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.