Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘മഹിയിലെ മഞ്ജുള മണിവിളക്ക്…’

ശബരിമല ക്ഷേത്രത്തിലെ സുപ്രധാന ആചാരമാണ് മകരവിളക്കുത്സവം. മകര സംക്രമനാള്‍ മുതല്‍ അഞ്ചു നാളുകളിലായാണ് ഉത്സവം നടക്കുക. കളമെഴുത്ത്, എഴുന്നെള്ളത്ത്, നായാട്ടു വിളി, പാട്ട്, ഗുരുതി എന്നിവയാണ് പ്രധാന ചടങ്ങുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2021, 05:00 am IST
inSamskriti

ശബരിമല ക്ഷേത്രത്തിലെ സുപ്രധാന ആചാരമാണ് മകരവിളക്കുത്സവം. മകര സംക്രമനാള്‍ മുതല്‍ അഞ്ചു നാളുകളിലായാണ് ഉത്സവം നടക്കുക. കളമെഴുത്ത്, എഴുന്നെള്ളത്ത്, നായാട്ടു വിളി, പാട്ട്, ഗുരുതി എന്നിവയാണ് പ്രധാന ചടങ്ങുകള്‍.  

പടഹാദി ആചാരമാണ് മകര വിളക്കുത്സവത്തിന് സ്വീകരിച്ചിട്ടുള്ളത്. തീവെട്ടിയുടെ അകമ്പടിയില്‍ വാദ്യഘോഷങ്ങളോടെ ചടങ്ങുകള്‍ നടത്തും. മകരവിളക്ക് ദിവസം മണിമണ്ഡപത്തില്‍ സന്ധ്യാ ദീപാരാധനയ്‌ക്കു ശേഷം ആരംഭിക്കുന്ന കളമെഴുത്ത് അത്താഴ  പൂജക്ക് മുന്‍പ് സമാപിക്കും. ആദ്യ ദിവസം അയ്യപ്പന്റെ ബാലകരൂപത്തിലുള്ള കളമാണ് വരയ്‌ക്കുന്നത്. രണ്ടാം ദിവസം യോദ്ധാവായും, തുടര്‍ന്ന് രാജകുമാരന്‍,  

പുലിവാഹനന്‍, തിരുവാഭരണ ഘോഷിതന്‍ എന്നീ രൂപങ്ങളിലും കളമെഴുതും. കളമെഴുത്ത് പൂര്‍ത്തിയാകുന്നതോടെ തിരുവാഭരണ പെട്ടിയിലെ, കൊമ്പന്‍ മീശയോട് കൂടിയ പ്രധാന തിടമ്പ് മണിമണ്ഡപത്തില്‍ പൂജിക്കും. തിരുവാഭരണപ്പെട്ടിയില്‍ തന്നെ അടക്കം ചെയ്തിരിക്കുന്ന രണ്ടു കൊടിക്കൂറകള്‍ അകമ്പടിയാക്കി തിടമ്പ് എഴുന്നെള്ളിക്കാനാരംഭിക്കും. 18 മലകളില്‍ പ്രധാനികളായ തലപ്പാറമലയെയും, ഉടുമ്പാമലയെയും പ്രധിനിധീകരിക്കുന്ന കൊടിക്കൂറകളാണിവ.  

നിലപാട് തറയും നായാട്ടു വിളിയും 

എഴുന്നെള്ളത്ത് 18ാം പടിക്കു മുന്നിലുള്ള നിലപാട് തറയിലെത്തുമ്പോള്‍ പള്ളി കുറുപ്പ് നിലപാട് നില്‍ക്കും. നായാട്ടു വിളിയാണ് നിലപാട് ചൊല്ല്. 576 ശീലുകളാണ് നായാട്ടു വിളി. ഏകദേശം അരമണിക്കൂര്‍ നായാട്ടു വിളി ഉണ്ടാകും. ഈ സമയം, കൊട്ടാരം രാജ പ്രതിനിധിയും, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രതിനിധികളും നായാട്ടു വിളി കേട്ട് നില്‍ക്കും. ശേഷം വാദ്യ ഘോഷങ്ങളോടെ മണിമണ്ഡപത്തിലെത്തി ചടങ്ങു  പൂര്‍ത്തിയാക്കും.

രണ്ടാം ദിവസം പതിവ് എഴുന്നെള്ളത്തിനൊപ്പം അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ എഴുന്നെള്ളത്തും ഉണ്ടാകും. മൂന്നും, നാലും ദിവസങ്ങളില്‍ എഴുന്നെള്ളത്ത് പതിവ്  പോലെ നടക്കും. അഞ്ചാം ദിവസം എഴുന്നെള്ളത്ത് ശബരീപീഠം വരെ പോകും. ഈ ദിവസം നായാട്ടു വിളിയും മറ്റു ചടങ്ങുകളും ശബരീപീഠത്തിലാണ് നടത്തുക.

തിരികെ സമാധിസ്ഥിതിയിലേക്ക്  നായാട്ടു വിളിക്കു ശേഷം ഭഗവാന്‍ ശബരീപീഠത്തില്‍ ദുഷ്ട നിഗ്രഹം നടത്തും. പ്രതീകാത്മകമായി വച്ചിരിക്കുന്ന കരിക്കിലേക്കു മൂന്നു തവണ അമ്പെയ്തു കൊള്ളിക്കും. ശൈവ വെള്ളാള കുലത്തില്‍ പെട്ട പള്ളിക്കുറുപ്പന്മാരാണ് ഈ ചടങ്ങുകള്‍ ചെയ്യുക. തുടര്‍ന്ന് തീവെട്ടിയും വാദ്യഘോഷങ്ങളും അവസാനിപ്പിക്കും. തിരിച്ചുള്ള യാത്രയില്‍ വഴി കാണാനായി പാണി വിളക്ക് മാത്രമാകും ഉണ്ടാകുക. പ്രകാശ ശബ്ദ അലങ്കാര ഘോഷങ്ങളെല്ലാം തിരസ്‌കരിച്ച് തന്റെ ഭൂത ഗണങ്ങളോടൊപ്പം അയ്യപ്പന്‍ സമാധി സ്ഥിതി പ്രാപിക്കാന്‍ തയ്യാറെടുക്കുന്നു എന്നാണ് ഈ ആചാരത്തിന്റെ സങ്കല്‍പം.  

തുടര്‍ന്ന് ഭൂതഗണങ്ങളോടൊപ്പം ഭഗവാന്‍ തിരിച്ചു മണിമണ്ഡപത്തിലെത്തും. ഇവിടെ കര്‍പ്പൂര ദീപക്കാഴ്ചയും, നിവേദ്യവും സമര്‍പ്പിക്കും. അവസാനമായി പാട്ടു പാടി അയ്യപ്പനെ  സമാധിയിലാക്കും. കേശാദിപാദ സ്തുതിയാണ് പാട്ട്. തുടര്‍ന്ന് നടക്കുന്ന ഗുരുതിയോടെ മണ്ഡല മകര വിളക്കുത്സവം സമാപിക്കും. റാന്നി കുന്നക്കാട് കുറുപ്പന്‍ മാരാണ് ഈ ചടങ്ങുകള്‍ക്ക് ഇപ്പോള്‍ അധികാരിയായിട്ടുള്ളത്.

ഗുരുതിക്കു ശേഷം പതിനെട്ടാം പടി കയറാന്‍ ആരെയും അനുവദിക്കില്ല. എന്നാല്‍ ഇതു വഴി തിരിച്ചിറങ്ങാനാകും. മകരവിളക്കുത്സവത്തിന് എഴുന്നെള്ളിക്കുന്ന തിടമ്പും കൊടികളും പിന്നീട് രണ്ടു ക്ഷേത്രങ്ങളില്‍ കൂടി എഴുന്നെള്ളത്തിന് ഏറ്റും.  

പെരുനാട് കക്കാട്ട് കോയിക്കല്‍ ശാസ്താ ക്ഷേത്രത്തിലും, പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തിലും. ശബരിമലയിലെ ആചാര പദ്ധതികളില്‍ ഏറ്റവും പ്രാമുഖ്യമുള്ള ചടങ്ങാണ് മകരവിളക്കുത്സവം.

Tags: ശബരിമല
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

Kerala

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

Kerala

എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഉന്നതര്‍ക്ക് അറിയാമായിരുന്നു

കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. മഹേഷ് നമ്പൂതിരി തുറക്കുന്നു
Kerala

ദ്വാരപാലക ശില്‍പ്പത്തിന്റെ സ്വര്‍ണപ്പാളികള്‍ സന്നിധാനത്ത് തിരിച്ചെത്തിച്ചു

പുതിയ വാര്‍ത്തകള്‍

ബെൽജിയത്തിൽ മാലിന്യ സംസ്കരണ ജോലിക്കിടെ 18 കാരൻ കണ്ടെത്തിയത് 98 കോടി രൂപയുടെ നിധി : വാരിക്കൂട്ടിയത് സ്വർണ്ണക്കട്ടികളും അപൂർവ നാണയങ്ങളും 

‘സക്ഷം ഉത്സവ് ദേശീയ മേള’; ജനുവരി 20 മുതല്‍ തിരുവനന്തപുരത്ത്

ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ഇടിച്ചു നിര്‍ത്തിയ ബസ്

അമിത ഭാരം: കെഎസ്ആര്‍ടിസി ബസുകള്‍ വഴിയിലാകുന്നു; സ്‌പെയര്‍ പാര്‍ട്‌സിനും ദാരിദ്ര്യം

മാസപ്പടി കേസ്: വീണയ്‌ക്കും റിയാസിനും സൊലാസ് ഡയറക്ടർമാരുമായുള്ള സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കൊൽക്കത്തയിലെ മിർസ ഗാലിബ് സ്ട്രീറ്റിലെ ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിൽ ഒമ്പത് പേർ മരിച്ചു : രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു

കരുവാറ്റ കൊലപാതകം: കൊല്ലപ്പെട്ട വയോധികൻ തന്നെ മോശമായി സ്പർശിച്ചതിന്റെ പ്രതികാരമെന്ന് 13 കാരിയുടെ മൊഴി

മുഖ്യമന്ത്രിയുടെ ഓഫീസ് ലഹരി മാഫിയയുടെ കൂത്തരങ്ങായി മാറി: യുവരാജ് ഗോകുല്‍

സൗജന്യ വൈഫൈ, പാന്‍ട്രി, ടോയ്‌ലറ്റ്… കെഎസ്ആര്‍ടിസിയുടെ എക്‌സി. എസി വോള്‍വോ സര്‍വീസ് നാളെ മുതല്‍

തിരുവോണത്തോണി ക്ഷേത്രക്കടവില്‍ മറിഞ്ഞപ്പോള്‍

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; തിരുവോണത്തോണി മുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.