Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കാട്ടു പന്നിയുടെ ആക്രമണം രൂക്ഷം: ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തം, മലയോരത്ത് റബ്ബര്‍ ടാപ്പിംഗ് നടത്താന്‍ തൊഴിലാളികൾ ഭീതിയിൽ

വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂള്‍ മൂന്നിലാണ് കാട്ടു പന്നികള്‍. ഇവയെ ഷെഡ്യൂള്‍ അഞ്ചില്‍പ്പെടുത്തിയാലെ ഇല്ലായ്‌മ ചെയ്യാനാകൂ.

വൈ. കൃഷ്ണദാസ്byവൈ. കൃഷ്ണദാസ്
Nov 6, 2021, 12:18 pm IST
inKasargod

കാസര്‍കോട്: മലയോര മേഖലകളില്‍ കാട്ടു പന്നിയുടെ അക്രമണം രൂക്ഷമായതോടെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ ബളാല്‍, വെസ്റ്റ് എളേരി പഞ്ചായത്തുകളിലായി മൂന്നുപേരാണ് കാട്ടു പന്നി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2018 മാര്‍ച്ച് 20ന് രാവിലെ വീടിനുസമീപം റബ്ബര്‍പാല്‍ എടുത്തു കൊണ്ടിരുന്ന ആനമഞ്ഞളിലെ മാടത്താനി ജോസിനെ പിന്നില്‍ നിന്നും വന്ന കാട്ടുപന്നി കുത്തി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.  

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന കുടുംബനാഥനെ നഷ്ടപ്പെട്ടു. 2018 ഡിസംബര്‍ 29ന് രാത്രി സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരികയായിരുന്ന മലോം കാര്യോട്ട് ചാലിലെ കൊടക്കല്‍ കൃഷ്ണനെ കാട്ടു പന്നി ഇടിച്ച് തെറിപ്പിച്ചു. റോഡില്‍ തെറിച്ച് വീണ കൃഷ്ണനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കൂലി പണിയെടുത്ത് ഉപജീവനം നടത്തിയിരുന്ന ഇദ്ദേഹത്തിന്റെ കുടുംബവും അനാഥമായി. 2020 ഫെബ്രുവരി 28ന് വെസ്റ്റ് എളേരി അട്ടക്കാട് കൂട്ടക്കളം കോളനിയിലെ താഴത്തു വീട്ടില്‍ വെള്ളന്‍ എന്ന വയോധികനെ സ്വന്തം പറമ്പില്‍ വെച്ച് കാട്ടു പന്നി അക്രമിച്ചു. ഒരാഴ്ചയോളം ആശുപത്രിയില്‍ കഴിഞ്ഞ വെള്ളനും മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് വെള്ളരിക്കുണ്ട് പാത്തിക്കരയില്‍ കെ.യു.ജോണിനെ കാട്ടു പന്നി കുത്തി പരിക്കേല്‍പിച്ചത്. അക്രമണകാരിയായ പന്നിയെ ലൈലന്‍സുള്ള തോക്ക് കൊണ്ട് വെടിവെച്ചപ്പോഴാണ് പന്നിയുടെ അക്രമണം നേരിടേണ്ടി വന്നത്. ഗുരുതരമായി പരിക്കേറ്റ് ജോണ്‍ മംഗ്ലൂരുവില്‍ ചികിത്സമയിലാണ്. ജനവാസ കേന്ദ്രങ്ങളില്‍ പോലും കാട്ടുപന്നി ഇറങ്ങുന്നത് പതിവായിരിക്കുകയാണ്. മലയോരത്ത് റബ്ബര്‍ ടാപ്പിംഗ് നടത്താന്‍ തൊഴിലാളികള്‍ക്ക് ഭയമാണ്.  

വെള്ളരിക്കുണ്ട് ടൗണില്‍ സമീപം മെക്കാഡം റോഡിലൂടെ പന്നികള്‍ കൂട്ടമായത്തിയത് കഴിഞ്ഞ വര്‍ഷമാണ്. വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂള്‍ മൂന്നിലാണ് കാട്ടു പന്നികള്‍. ഇവയെ ഷെഡ്യൂള്‍ അഞ്ചില്‍പ്പെടുത്തിയാലെ ഇല്ലായ്‌മ ചെയ്യാനാകൂ. കൃഷിയെ നശിപ്പിക്കുന്ന കാട്ടു പന്നിയെ കൊല്ലാന്‍ കഴിഞ്ഞ ജൂലൈ 23നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. കോടതിയെ സമീപിച്ച മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലെ ചില കര്‍ഷകര്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. നിലവില്‍ വനം വകുപ്പിന് മാത്രമേ കൊല്ലാന്‍ അനുവാദമുള്ളു.  

കാട്ടു പന്നിയെ ക്ഷുദ്രജീവിയായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പ്രഖാപിക്കാതെ തുടര്‍ നടപടിയെടക്കാന്‍ സാധിക്കില്ലെന്നാണ് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്.  

Tags: KasaragodattackWild boar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

Entertainment

‘അവരെന്നെ വെട്ടാൻ വാളുമായി പിന്നാലെ വന്നു;നടൻ ദേവൻ

Kerala

സംസ്‌കൃത സര്‍വകലാശാലയില്‍ വി സി സിസ തോമസിനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവം:16 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.