Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിങ്ങള്‍ രാജ്യത്തിന്റെ അംബാസഡര്‍മാര്‍; ലോകവേദിയില്‍ ഭാരതത്തിന്റെ അന്തസ്സ് വര്‍ദ്ധിപ്പിച്ചു; പാരാലിമ്പിക്‌സില്‍ ടീമിനെ ചേര്‍ത്ത്നിര്‍ത്തി പ്രധാനമന്ത്രി

അവരുടെ പ്രകടനം കായികരംഗത്തെക്കുറിച്ചുള്ള അവബോധം അതിവേഗം വര്‍ധിപ്പിക്കുന്നതിനു കാരണമായി. കായികതാരങ്ങളുടെ അചഞ്ചല മനോഭാവത്തെയും ഇച്ഛാശക്തിയെയും പ്രധാനമന്ത്രി പ്രശംസിച്ചു. കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന ജീവിത പശ്ചാത്തലത്തിലും പാരാഅത്‌ലറ്റുകള്‍ നടത്തിയ മികച്ച പ്രകടനം വിലമതിക്കാനാകാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു യഥാര്‍ത്ഥ കായികതാരം പരാജയത്തിലോ വിജയത്തിലോ തളച്ചിടപ്പെടുകയില്ലെന്നും മുന്നോട്ടു പൊയ്‌ക്കൊണ്ടേയിരിക്കുമെന്നും മെഡല്‍ നേടാന്‍ കഴിയാത്തവരുടെ ആത്മവീര്യമുയര്‍ത്തിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2021, 09:42 pm IST
inIndia

ന്യൂദല്‍ഹി: ടോക്കിയോ 2020 പാരാലിമ്പിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വവസതിയില്‍ ആതിഥേയത്വം വഹിച്ചു. കായികതാരങ്ങളും പരിശീലകരും അടങ്ങുന്ന സംഘമാണ് ഇന്ന് പ്രധാനമന്ത്രിയുടെ വസതിയിലെത്തിയത്. സംഘാംഗങ്ങളുമായി തുറന്ന മനസോടെയും അനൗപചാരികവുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തി. ഗെയിംസിലെ ചരിത്രനേട്ടങ്ങള്‍ക്ക് അദ്ദേഹം അവരെ അഭിനന്ദിച്ചു. അവരുടെ നേട്ടം രാജ്യത്തെ മുഴുവന്‍ കായിക സമൂഹത്തിന്റെയും മനോവീര്യം ഗണ്യമായി വര്‍ധിപ്പിക്കും. വളര്‍ന്നുവരുന്ന കായികതാരങ്ങള്‍ക്ക് കായികമേഖലയില്‍ മുന്നേറാന്‍ പ്രോത്സാഹനമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അവരുടെ പ്രകടനം കായികരംഗത്തെക്കുറിച്ചുള്ള അവബോധം അതിവേഗം വര്‍ധിപ്പിക്കുന്നതിനു കാരണമായി. കായികതാരങ്ങളുടെ അചഞ്ചല മനോഭാവത്തെയും ഇച്ഛാശക്തിയെയും പ്രധാനമന്ത്രി പ്രശംസിച്ചു. കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന ജീവിത പശ്ചാത്തലത്തിലും പാരാഅത്‌ലറ്റുകള്‍ നടത്തിയ മികച്ച പ്രകടനം വിലമതിക്കാനാകാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു യഥാര്‍ത്ഥ കായികതാരം പരാജയത്തിലോ വിജയത്തിലോ തളച്ചിടപ്പെടുകയില്ലെന്നും മുന്നോട്ടു പൊയ്‌ക്കൊണ്ടേയിരിക്കുമെന്നും മെഡല്‍ നേടാന്‍ കഴിയാത്തവരുടെ ആത്മവീര്യമുയര്‍ത്തിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

അവര്‍ രാജ്യത്തിന്റെ അംബാസഡര്‍മാരാണ്. മികവുറ്റ പ്രകടനത്തിലൂടെ അവര്‍ ലോകവേദിയില്‍ രാഷ്‌ട്രത്തിന്റെ അന്തസ്സ് വര്‍ദ്ധിപ്പിച്ചു. ജനങ്ങള്‍ തങ്ങളെ വീക്ഷിക്കുന്ന രീതി ‘തപസ്, പരിശ്രമം, കരുത്ത്’ എന്നിവയിലൂടെ പാരാ അത്‌ലറ്റുകള്‍ മാറ്റിയെടുത്തിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഈ ആഘോഷവേളയില്‍, കായികലോകത്തിനു പുറത്തുള്ള ചില മേഖലകള്‍ അവര്‍ തിരിച്ചറിയണമെന്നും അവ ആളുകളെ എങ്ങനെ പ്രചോദിപ്പിക്കുമെന്നും മാറ്റം കൊണ്ടുവരാന്‍ സഹായിക്കുമെന്നും കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് സ്വര്‍ണം, എട്ട് വെള്ളി, ആറ് വെങ്കലവുമടക്കം 19 മെഡലുകളാണ് ഇന്ത്യ ടോക്കിയോയില്‍ സ്വന്തമാക്കിയത്. പാരാലിമ്പിക്‌സിന്റെ ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന മെഡല്‍ വേട്ടയാണ് ഇത്തവണത്തേത്. 1968ലാണ് ഇന്ത്യ ആദ്യമായി പാരാലിമ്പിക്‌സില്‍ മത്സരിക്കുന്നത്. 2016 റിയോ പാരാലിമ്പിക്‌സ് വരെ ഇന്ത്യക്ക് ആകെ നേടാനായത് 12 മെഡലുകള്‍ മാത്രമായിരുന്നു. ടോക്കിയോയ്‌ക്ക് മുന്‍പ് നടന്ന പതിനൊന്ന് പാരാലിമ്പിക്‌സുകളില്‍ നിന്നായി നാല് വീതം സ്വര്‍ണം, വെള്ളി, വെങ്കലമടക്കം 12 മെഡലുകളായിരുന്നു ഇന്ത്യയുടെ സമ്പാദ്യം.

ഇക്കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്‌സില്‍ ഏഴ് മെഡലുകള്‍ നേടിയാണ് ഇന്ത്യ ചരിത്രം കുറിച്ചതെങ്കില്‍ പാരാലിമ്പിക്‌സില്‍ 19 മെഡലുകള്‍ നേടിയാണ് ഇന്ത്യയുടെ പേര് ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അത്‌ലറ്റിക്‌സില്‍ എട്ട്, ഷൂട്ടിങ്ങില്‍ അഞ്ച്, ബാഡ്മിന്റണില്‍ നാല്, അമ്പെയ്‌ത്തില്‍ ഒന്ന്, ടേബിള്‍ ടെന്നിസില്‍ ഒന്ന് എന്നിങ്ങനെയാണ് ഇന്ത്യയുടെ ഇത്തവണത്തെ മെഡല്‍ കണക്ക്.

ഇന്ത്യയുടെ മെഡല്‍ ജേതാക്കള്‍

സ്വര്‍ണം:

അവാനി ലേഖര (ഷൂട്ടിങ്, 10 മീ. എയര്‍ റൈഫിള്‍ എസ്എച്ച് 1), സുമിത് ആന്റില്‍ (പുരുഷ ജാവലിന്‍ എഫ് 64), മനിഷ് നര്‍വാള്‍ (ഷൂട്ടിങ്, മിക്‌സഡ് പി 4 50മീ. പിസ്റ്റള്‍ എസ്എച്ച് 1), പ്രമോദ് ഭഗത് (ബാഡ്മിന്റണ്‍, പുരുഷ സിംഗിള്‍സ് എസ്എല്‍ 3), കൃഷ്ണ നാഗര്‍ (ബാഡ്മിന്റണ്‍, പുരുഷ സിംഗിള്‍സ് എസ്എച്ച് 6).

വെള്ളി:

ഭവിന പട്ടേല്‍ (ടേബിള്‍ ടെന്നീസ്, വനിതാ വ്യക്തിഗത ക്ലാസ് 4), നിഷാദ് കുമാര്‍ (പുരുഷ ഹൈജമ്പ് ടി 47), യോഗേഷ് കതുനിയ (പുരുഷ ഡിസ്‌കസ് ത്രോ എഫ് 56), ദേവേന്ദ്ര ജജാരിയ (ജാവലിന്‍ ത്രോ എഫ് 46), മാരിയപ്പന്‍ തങ്കവേലു (ഹൈജമ്പ് ടി 63), പ്രവീണ്‍കുമാര്‍ (ഹൈജമ്പ് ടി 64), സിങ്‌രാജ് അധാന (മിക്‌സഡ് പി 4 50 മീ. പിസ്റ്റള്‍ എസ്എച്ച് 1), സുഹാസ് യതിരാജ് (ബാഡ്മിന്റണ്‍ സിംഗിള്‍സ് എസ്എല്‍ 4).  

വെങ്കലം:

സുന്ദര്‍ സിങ് ഗുര്‍ജാര്‍ (ജാവലിന്‍ ത്രോ എഫ് 46), സിങ്‌രാജ് അധാന (പി 1 10 മീ. എയര്‍ പിസ്റ്റള്‍ എസ്എച്ച് 1), ശരദ്കുമാര്‍ (ഹൈജമ്പ് ടി 63),  അവാനി ലേഖര (ഷൂട്ടിങ്, ആര്‍8 50 മീ. റൈഫിള്‍ 3 പൊസിഷന്‍ എസ്എച്ച് 1), ഹര്‍വിന്ദര്‍ സിങ് (ആര്‍ച്ചറി, വ്യക്തിഗത റീകര്‍വ് ഓപ്പണ്‍), മനോജ് സര്‍കാര്‍ (ബാഡ്മിന്റണ്‍ സിംഗിള്‍സ് എസ്എല്‍ 3).

Tags: narendramodiടോക്യോ ഒളിമ്പിക്‌സ്പാരാലിമ്പിക്സ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

India

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

പുതിയ വാര്‍ത്തകള്‍

ഹനുമാന്‍ സീതാദേവിക്ക് മുദ്രമോതിരം നല്‍കുന്നു

ചിത്രരാമായണം 20: ഹനുമാന്‍ സീതയെ കണ്ടുമുട്ടുന്നു

നമാമി രാമം 20: മനസുറപ്പിച്ച് മാരീചന്‍

അനില്‍ മേനോന്‍, ജെസീക്ക മെയര്‍

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

കൊല്ലപ്പെടാം, എങ്കിലും ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങും; നടന്നത് വിദ്യാർഥി പ്രക്ഷോഭമല്ല: ഷെയ്ഖ് ഹസീന

രാമസ്പര്‍ശം 20 : ആദ്യസംഗമം; രാമനും ഹനുമാനും

കണ്ണൂര്‍ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്ര വ്യോമയാന മന്ത്രി കെ. രാം മോഹന്‍ നായിഡുവുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കൂടിക്കാഴ്ച്ച നടത്തിയപ്പോള്‍. വിമാനത്താവളം എംഡി ദിനേശ് കുമാര്‍, സിഇഒ അശ്വനികുമാര്‍ എന്നിവര്‍ സമീപം

കണ്ണൂര്‍ വിമാനത്താവള വികസനം: കേന്ദ്ര വ്യോമയാന മന്ത്രിയുമായി സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ചര്‍ച്ച നടത്തി

ഉള്ളടക്കങ്ങള്‍ വിഷലിപ്തം; ഗഡ്കരിക്കെതിരായ ഉള്ളടക്കങ്ങള്‍ നീക്കാന്‍ ഹൈക്കോടതി ഉത്തരവ്

കഴിഞ്ഞ ദിവസം അന്തരിച്ച ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്തിന് ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തകാര്യവാഹ് ടി.വി. പ്രസാദ്ബാബു ആദരാഞ്ജലി അര്‍പ്പിക്കുന്നു. ബിഎംഎസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍, അഖിലേന്ത്യാ സംഘടനാ സെക്രട്ടറി സുരേന്ദ്ര, സംസ്ഥാന സമിതിയംഗം കെ. ജയകുമാര്‍, ക്ഷേത്രീയ സംഘടനാ സെക്രട്ടറി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സമീപം

ജി.കെ. അജിത്തിന് യാത്രാമൊഴി

ഷട്ടറുകളില്ലാത്ത മണിയാര്‍ ഡാമില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുകുന്നു

മണിയാര്‍ ഡാം തുറന്നിട്ടത് മിന്നല്‍ പ്രളയത്തിന് കാരണം; രൂക്ഷമാക്കിയത് സര്‍ക്കാര്‍ അലംഭാവം

13 ദിവസം പിന്നിട്ടിട്ടും പാര്‍ലമെന്റ് സ്തംഭിച്ചുതന്നെ; പ്രതിപക്ഷ ശ്രമം സമ്മേളനം നടക്കാതിരിക്കാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.