Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

30 വര്‍ഷം ചോരയും നീരും കോടുത്ത പ്രസ്ഥാനം- പുറത്താക്കിയാലും അധ്യായം ഇവിടെ അവസാനിക്കില്ലെന്ന് ലതികാ സുഭാഷ് ഫേസ്ബുക്കില്‍

ഒരു പത്രപ്രസ്താവന കൊണ്ട് ഇന്ന് എന്നെ പുറത്താക്കിയിരിക്കുന്നു. കാലത്തിന്റെ ശരിക്ക് ഒപ്പം നിന്നതിന്, ലക്ഷകണക്കിന് സ്ത്രീകളുടെ അന്തസ്സ് ഉയർത്താൻ വേണ്ടി നിലപാട് സ്വീകരിച്ച് പ്രതിഷേധിച്ചതിനാണ് എന്നെ പുറത്താക്കിയിരിക്കുന്നത്. അത് കൊണ്ട് തന്നെ ഈ അദ്ധ്യായം ഇവിടെ കൊണ്ട് അവസാനിക്കുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2021, 10:29 pm IST
inKerala

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കം ചെയ്തതതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ചൊവ്വാഴ്ച അറിയിച്ചപ്പോള്‍ മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതികാസുഭാഷ് ഫേസ് ബുക്കില്‍ കുറിച്ചു: “മുപ്പത് വര്‍ഷം തന്റെ ചോരയും നീരും കൊടുത്ത് കുടുംബം പോലും ഉപേക്ഷിച്ച് ജീവനു തുല്യം സ്‌നേഹിച്ച പ്രസ്ഥാനം ഒരു പത്രപ്രസ്താവന കൊണ്ട് അന്ന് പുറത്താക്കിയിരിക്കുന്നു.”

സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന്‍ മുന്നില്‍ മാധ്യമങ്ങളെയും ജനങ്ങളെയും സാക്ഷിയാക്കി തലമുണ്ഡനം ചെയ്ത ലതികാ സുഭാഷ് ഇപ്പോള്‍ ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ്.

ലതിക സുഭാഷ് ഫേസ് ബുക്കില്‍ ചൊവ്വാഴ്ച എഴുതിയ കുറിപ്പ് ഇതാ:

മുപ്പത് വർഷം എന്റെ ചോരയും നീരും കൊടുത്ത് കുടുബം പോലും ഉപേക്ഷിച്ച് ജീവനു തുല്യം സ്നേഹിച്ച പ്രസ്ഥാനം.

ഒരു പത്രപ്രസ്താവന കൊണ്ട് ഇന്ന് എന്നെ പുറത്താക്കിയിരിക്കുന്നു. കാലത്തിന്റെ ശരിക്ക് ഒപ്പം നിന്നതിന്, ലക്ഷകണക്കിന് സ്ത്രീകളുടെ അന്തസ്സ് ഉയർത്താൻ വേണ്ടി നിലപാട് സ്വീകരിച്ച് പ്രതിഷേധിച്ചതിനാണ് എന്നെ പുറത്താക്കിയിരിക്കുന്നത്. അത് കൊണ്ട് തന്നെ ഈ അദ്ധ്യായം ഇവിടെ കൊണ്ട് അവസാനിക്കുന്നില്ല.

വനിതകൾ മുഖ്യമന്ത്രിമാരായി വരണമെന്നുള്ള ശ്രീ.രാഹുൽ ഗാന്ധിയുടെ ആഹ്വാനമോ, ഇത്തവണ സ്ത്രീകൾക്ക് കൂടുതൽ സീറ്റ്  നൽകണമെന്നുള്ള ശ്രീമതി. സോണിയ ഗാന്ധിയുടെ ആവശ്യമോ അംഗീകരിക്കാതെ, അതിന് പുല്ലവില കൽപ്പിച്ചാണ്  കെപിസിസി നേതൃത്വം സീറ്റ് വിഭജനം പൂർത്തിയാക്കിയത്.  

സീറ്റ് വിഭജന കാര്യത്തിൽ യൂത്ത് കോൺഗ്രസ് , കെ എസ് യു മുതലായ പോഷക സംഘടനകൾക്ക് നൽകുന്ന തുല്യമായ പ്രാതിനിധ്യമാണ് കാലാ കാലങ്ങളായി കോൺഗ്രസ് നേതൃത്തോട് മഹിളാ കോൺഗ്രസ് ആവശ്യപെട്ട് കൊണ്ടിരുന്നത്.  

20 % സീറ്റ് എന്ന മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആവശ്യത്തെ പൂർണ്ണമായും തള്ളി വനിതകൾക്ക് നാമ മാത്രമായ സീറ്റ് നൽകിയ കെപിസിസി നേതൃത്വത്തിനെതിരെ ആയിരുന്നു എന്റെ പ്രതിഷേധം. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദ്ദേശത്തെ പോലും പാടെ അവഗണിച്ചു കൊണ്ടുള്ള സ്ത്രീ വിരുദ്ധ നിലപാട് തുടർച്ചയായി സ്വീകരിച്ചു കൊണ്ടിരിക്കുന്ന കോൺഗ്രസ്  നേതൃത്വനിരയെ മുൻകൂട്ടി അറിയിച്ചതിന് ശേഷം തന്നെയായിരുന്നു എന്റെ പ്രതിഷേധം.

എന്റെ സമരവും, പ്രതിഷേധവും കേവലം  ലതികാ സുഭാഷ് എന്ന സ്ത്രീയുടെ സ്ഥാന ലഭ്യതയ്‌ക്കോ, സീറ്റിന് വേണ്ടിയുള്ളതോ അല്ല.

കാലങ്ങളായി സ്ത്രീകൾക്ക് നാമമാത്രവും, തീരെ ജയ സാദ്ധ്യത ഇല്ലാത്തതുമായ സീറ്റുകൾ നൽകി വഞ്ചിക്കുന്ന സ്ത്രീ വിരുദ്ധ നയമുള്ള കോൺഗ്രസ് നേതൃത്വത്തിനെതിരെയാണ് , അതല്ലാതെ പാർട്ടിക്കെതിരെ ആയിരുന്നില്ല.

പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന ആയിരകണക്കിന് സ്ത്രീ പ്രവർത്തകർക്കും, അതിനുമപ്പുറെ മുഴുവൻ സ്ത്രീ സമൂഹത്തിനും വേണ്ടിയാണ് ഈ സമരം.  

കേരളത്തിലെ സ്ത്രീ സമൂഹത്തിനെതിരെയുള്ള നിലപാടിനെതിരെ പ്രതിഷേധിച്ച എന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ കോൺഗ്രസ് നേതൃത്വത്തിന്റെ സ്ത്രീ വിരുദ്ധ നയത്തിനെതിരെയുള്ള കേരള സമൂഹത്തിന്റെ പ്രതിഷേധം, ഞാൻ സ്വതന്ത്രയായി മത്സരിക്കുന്ന ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ പോളിങ്ങ് ബൂത്തുകളിൽ ജനം രേഖപ്പെടുത്തി എന്നെ വിജയിപ്പിക്കുമെന്ന് നൂറ് ശതമാനം എനിക്ക് ഉറപ്പുണ്ട്.

കേരളീയ സ്ത്രീ സമൂഹവും ജനങ്ങളും നൽകുന്ന പിന്തുണയിലും, സ്നേഹത്തിലും അടിയുറച്ച് വിശ്വസിച്ച് മൂന്ന് പതിറ്റാണ്ടായി ഞാൻ നടത്തുന്ന പൊതുപ്രവർത്തനം പൂർവ്വാധികം ശക്തിയോടെ ചെയ്ത്  ജനങ്ങൾക്കിടയിൽ തന്നെ കാണും.

കാലം തെളിയിക്കട്ടെ ആരാണ് ശരി എന്നത്.

ജയ് ഹിന്ദ്

Tags: congressഫെയ്സ്ബുക്ക്ഏറ്റുമാനൂര്‍ലതികാ സുഭാഷ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരത്തെ അപമാനിച്ച സോണിയയും കോൺഗ്രസ് നേതൃത്വവും മാപ്പ് പറയണം : രൂക്ഷ വിമർശനവുമായി രവിശങ്കർ പ്രസാദ്

India

വന്ദേമാതരത്തെ അപമാനിച്ച സംഭവം: സോണിയ ​ഗാന്ധിക്കെതിരായ പരാതിയിൽ കേസെടുക്കുന്നതിൽ നിയമോപദേശം തേടി ദില്ലി പൊലീസ്

Kerala

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

India

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

Kerala

കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സതീശന്റെ പേര് പറയാതെ കെ സിയെ പുകഴ്‌ത്തി 3 എം എല്‍ എമാര്‍

പുതിയ വാര്‍ത്തകള്‍

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

100ാം ദിന പ്രഖ്യാപനം: 75,000 രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്ന് വിജയ് സര്‍ക്കാര്‍

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

അയോധ്യ വിധിക്കെതിരായ ഹര്‍ജി: അഭിഭാഷകന്‍ മെഹ്‌മൂദ് പ്രാച്ചയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്

അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികള്‍ക്കെതിരെ സുപ്രീംകോടതി, നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്‌പ്പിക്കും

ദേശീയ പതാക വഹിക്കുന്നത് എങ്ങിനെ കുറ്റമാകും? കോയമ്പത്തൂര്‍ പൊലീസിനെതിരായ ബിജെപിയുടെ ഹര്‍ജിയില്‍ കോടതി

ബോളിവുഡ് നടി ഖുഷി കപൂറിനെതിരായ അശ്‌ളീല ഉള്ളടക്കങ്ങള്‍ അടക്കം നീക്കണം: ദല്‍ഹി ഹൈക്കോടതി

പ്രൊഫസർ താരിഖ് മൻസൂറും , കുൻവർ ബാസിത് അലിയും ദേശീയ നേതൃത്വത്തിലേയ്‌ക്ക് ; ന്യൂനപക്ഷങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകി ബിജെപി

മദ്രസയുടെ പേരിൽ പണം പിരിച്ച് ഇന്ത്യയിൽ ജിഹാദ് നടത്താൻ ജെയ്ഷെ മുഹമ്മദിന് കൈമാറി ; മുഹമ്മദ് സഫറിനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

മകള്‍ സുഹാസിനി ഹൈദര്‍ അച്ഛന്‍ സുബ്രഹ്മണ്യം സ്വാമിയ്ക്കൊപ്പം

മകളുടെ പേര് സുഹാസിനി സ്വാമി എന്നാക്കി സുബ്രഹ്മണ്യം സ്വാമി; മകളുടെ ഹൈദര്‍ എന്ന മുസ്ലിമുമായുള്ള വിവാഹബന്ധത്തില്‍ പ്രശ്നമെന്ന് സോഷ്യല്‍മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.