Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അരിയെത്ര? പയറഞ്ഞാഴി

കേരളസമൂഹത്തില്‍ രൂക്ഷമായി നിലനില്‍ക്കുന്ന സംശയങ്ങളാണ് അമിത് ഷാ.

ഉത്തരന്‍ by ഉത്തരന്‍
Mar 10, 2021, 05:00 am IST
in Article

വിജയയാത്ര ഞായറാഴ്ചയാണ് തിരുവനന്തപുരത്ത് സമാപിച്ചത്. ശംഖുംമുഖത്ത് ചേര്‍ന്ന സമാപനസമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത ഷാ മുഖ്യമന്ത്രിക്ക് നേരെ ചോദ്യം ഉയര്‍ത്തിയതില്‍ പിണറായി വിജയനെ മാത്രമല്ല, കോണ്‍ഗ്രസ് നേതാക്കളെയും ചൊടിപ്പിച്ചിരിക്കുകയാണ്. പിണറായി വിജയന്‍ ധര്‍മ്മടത്തും കോണ്‍ഗ്രസുകാര്‍ ദല്‍ഹിയിലുമാണ് അമിത് ഷാക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.

കേരളസമൂഹത്തില്‍ രൂക്ഷമായി നിലനില്‍ക്കുന്ന സംശയങ്ങളാണ് അമിത് ഷാ. ചോദ്യമായി ഉയര്‍ത്തിയത്. അതിലൊന്നിലും നേര്‍വഴിക്ക് ഉത്തരം നല്‍കാന്‍ പിണറായി വിജയന്‍ തയ്യാറായില്ല. അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ പയര്‍ അഞ്ഞാഴി എന്ന പോലെ പിണറായിയുടെ മറുപടി. അതോടൊപ്പം ബാലിശമായ മറുചോദ്യങ്ങള്‍. അതോടൊപ്പം തര്‍ക്കുത്തരങ്ങളും. പെട്ടുപോയി എന്ന് തിരിച്ചറിയുമ്പോള്‍ പ്രതിക്കുണ്ടാകുന്ന മാനസികാവസ്ഥയായിരുന്നു മുഖ്യമന്ത്രിക്ക്. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ചോദ്യം വ്യക്തമായിരുന്നു. ശരിയെങ്കില്‍ ശരിയെന്ന് പറയാം. തെറ്റെങ്കില്‍ തെറ്റ് എന്ന് പറയാം. പക്ഷേ പിണറായി അതിനല്ല മുതിര്‍ന്നത്.

ഡോളര്‍ക്കടത്ത് കേസിലെ പ്രധാന പ്രതി നിങ്ങളുടെ ഓഫീസില്‍ ജോലി ചെയ്തിരുന്ന ആളാണെന്നത് ശരിയാണോ? സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതിയെ മാസം മൂന്ന് ലക്ഷം രൂപ നല്‍കി നിങ്ങള്‍ നിയമിച്ചത് ശരിയാണോ? നിങ്ങളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഈ പ്രതിക്ക് വ്യാജബിരുദത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ജോലി നല്‍കിയത് ശരിയാണോ? നിങ്ങളും നിങ്ങളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വിദേശയാത്രയില്‍ പ്രതിയായ ഈ സ്ത്രീയെ സര്‍ക്കാര്‍ ചെലവില്‍ പങ്കെടുപ്പിച്ചുവോ? സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്ത്രീ മുഖ്യമന്ത്രിയുടെ ഓഫീസിലെ സന്ദര്‍ശകയാണെന്ന ആരോപണം ശരിയാണോ? സ്വര്‍ണക്കടത്ത് ഉണ്ടായപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സമ്മര്‍ദമുണ്ടായിട്ടുണ്ടോ? ആ നടപടി ശരിയാണോ? സംശയാസ്പദമായ ഒരു മരണം ഉണ്ടായി. അതില്‍ ശരിയായ ദിശയില്‍ അന്വേഷണം നടന്നോ? തുടങ്ങിയ ചോദ്യങ്ങളാണ് അമിത് ഷാ ഉന്നയിച്ചത്.  പൊതുജീവിതം നയിക്കുന്നവര്‍ ചോദ്യങ്ങള്‍ക്ക് സുതാര്യമായി മറുപടി പറയണം. എന്തെങ്കിലും വിളിച്ചു പറഞ്ഞിട്ടു കാര്യമില്ല. മുഖ്യമന്ത്രിയെ ആശയക്കുഴപ്പത്തിലാക്കാന്‍ അല്ല ചോദ്യങ്ങള്‍ ചോദിക്കുന്നത്. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയാല്‍ മതിയെന്നും അമിത് ഷാ പറഞ്ഞതാണ്.

കേരളത്തില്‍ 1,56,000 കോടിയുടെ വികസനപദ്ധതികളാണ് ആറുവര്‍ഷം കൊണ്ട് മോദി സര്‍ക്കാര്‍ കൊണ്ടുവന്നത്. യുപിഎ പത്ത് വര്‍ഷം ഭരിച്ചപ്പോള്‍ എന്തു കൊണ്ടുവന്നുവെന്ന് ഉമ്മന്‍ചാണ്ടി പറയണം. പിണറായി സര്‍ക്കാരിന് തങ്ങളുടെ വികസനകണക്കുകള്‍ അവതരിപ്പിക്കാമോ.

അന്വേഷണം നേര്‍വഴിക്ക് നീങ്ങുമ്പോള്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് എന്തിനാണെന്നും മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ സംഘം നിര്‍ബന്ധിച്ചുവെന്ന മൊഴികള്‍ താങ്കള്‍ അറിഞ്ഞില്ലേയെന്നും പിണറായി ചോദിച്ചിരിക്കുന്നു.

നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയതിന് പിന്നിലെ  പ്രധാനി സംഘപരിവാറുകാരനല്ലേ, എന്നാണ് മറ്റൊരു ചോദ്യം.

സ്വര്‍ണ്ണക്കള്ളക്കടത്ത് തടയേണ്ടതിന്റെ  പൂര്‍ണ ഉത്തരവാദിത്തം കസ്റ്റംസിനല്ലേ? തിരുവനന്തപുരം വിമാനത്താവളം കേന്ദ്രത്തിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലല്ലേ? നയതന്ത്ര ബാഗേജല്ലെന്ന് പറയാന്‍ പ്രതിയെ പ്രേരിപ്പിച്ച വ്യക്തി താങ്കളുടെ ചാനലിന്റെ  മേധാവിയല്ലേ? അന്വേഷണം നേര്‍വഴിക്ക് നീങ്ങുമ്പോള്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് എന്തിന്? മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്ന മൊഴികള്‍ താങ്കള്‍ അറിഞ്ഞില്ലേ? അന്വേഷണം സംസ്ഥാന സര്‍ക്കാരിനെതിരെ തിരിച്ചുവിടാന്‍ ഏജന്‍സിയെ പ്രേരിപ്പിച്ചതാരാണ്? കള്ളക്കടത്ത് കൂടിയത് ബിജെപി അധികാരത്തില്‍ വന്നതിന് ശേഷമല്ലേ? സ്വര്‍ണം എത്തിച്ചയാളെ എട്ട് മാസമായിട്ടും ചോദ്യം ചെയ്‌തോ? എന്നീ വിചിത്രവും വിരോധാഭാസവുമായ ചോദ്യങ്ങളാണ് മുഖ്യമന്ത്രി വിളമ്പിയത്.

സ്വര്‍ണക്കടത്ത് അന്വേഷണം മരവിപ്പിച്ചില്ലേ എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ദല്‍ഹിയില്‍ ചോദിച്ചത്. മരവിപ്പിച്ചെങ്കില്‍ എന്തിനാണ് ഇപ്പോള്‍ വെപ്രാളപ്പെടുത്തുന്നത്. കോണ്‍ഗ്രസും കമ്യൂണിസ്റ്റുകാരും മച്ചമ്പിമാരല്ലേ. ബംഗാളില്‍ മാത്രമല്ല, തമിഴ്‌നാട്ടിലും ഇരുകൂട്ടരും ഒത്തൊരുമിച്ചല്ലേ പ്രവര്‍ത്തിക്കുന്നത്.

അമിത് ഷാക്കെതിരെ പുലഭ്യം വിളമ്പുന്ന പിണറായി വിജയന്‍ വാടിക്കല്‍ രാമകൃഷ്ണനെ കൊന്ന കേസിലെ പ്രതിയായിരുന്നില്ലേ എന്ന കെ. സുരേന്ദ്രന്റെ ചോദ്യത്തില്‍ എല്ലാം അടങ്ങിയിട്ടുണ്ട്.

Tags: amit-shahpinarayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പേമാരി, വെള്ളപ്പൊക്കം: ജമ്മു കശ്മീരില്‍ മരണസംഖ്യ 12 ആയി, എല്ലാ സഹായവും വാഗ്ദാനം ചെയ്ത് അമിത്ഷാ

Kerala

റെയില്‍വേ ട്രാക്കില്‍ മലം വീഴാതിരിക്കാന്‍ ബയോ ടോയ് ലറ്റ് എന്ന ആശയവുമായി അമിത് ഷായെ കണ്ടു, ഉടനെ പദ്ധതി നടപ്പാക്കി അമിത് ഷാ

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

Kerala

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

India

എഐയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തലെ ഏറ്റവും സ്മാര്‍ടായ അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യ ഏര്‍പ്പെടുത്തുമെന്ന് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കള്ളന്‍ വിജയന്‍ ലേഖനം, പിന്നാലെ ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ കൊടുക്കുന്നില്ല

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

ഇടതുപക്ഷം തകര്‍ന്നടിയാത്തത് സംന്യാസിവര്യന്മാരുടെ പങ്ക് അംഗീകരിച്ചതിനാല്‍: പ്രൊഫ. എം.ജി. ശശിഭൂഷണ്‍

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.