Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ഇടനിലക്കാര്‍; ചര്‍ച്ചയ്‌ക്ക് ഒരുക്കമെന്ന് പ്രതികരണം, ‘തീയതിയും സമയവും സര്‍ക്കാര്‍ തീരുമാനിച്ചോളൂ’

അടുത്തവട്ട ചര്‍ച്ചയ്‌ക്ക് തയ്യാറെന്നും യോഗത്തിന്റെ സമയവും തീയതിയും സര്‍ക്കാര്‍ പറയണമെന്നും സമരത്തിന് മുന്നില്‍ നില്‍ക്കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച അംഗവും പ്രക്ഷോഭകരുടെ നേതാവുമായ ശിവ് കുമാര്‍ കക്ക അറിയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2021, 06:44 pm IST
in India

ന്യൂദല്‍ഹി: അടുത്ത ചര്‍ച്ചയ്‌ക്കുള്ള തീയതി തീരുമാനിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന ഇടനിലക്കാര്‍. പ്രക്ഷോഭം അവസാനിപ്പിക്കാനും ചര്‍ച്ചകള്‍ തുടരാനും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സമരക്കാരുടെ നീക്കം. എന്നാല്‍ ‘സമരജീവികള്‍’ എന്നൊരു പ്രത്യേക വിഭാഗം രാജ്യത്തുണ്ടായിട്ടുണ്ടെന്ന മോദിയുടെ രാജ്യസഭയിലെ പരാമര്‍ശത്തോട് സമരക്കാര്‍ അനുകൂലിച്ചില്ല. 

സമരക്കാര്‍ അടുത്തവട്ട ചര്‍ച്ചയ്‌ക്ക് തയ്യാറെന്നും യോഗത്തിന്റെ സമയവും തീയതിയും സര്‍ക്കാര്‍ പറയണമെന്നും സമരത്തിന് മുന്നില്‍ നില്‍ക്കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച അംഗവും പ്രക്ഷോഭകരുടെ നേതാവുമായ ശിവ് കുമാര്‍ കക്ക അറിയിച്ചു.  ‘സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നതിനെ ഞങ്ങള്‍ ഒരിക്കലും എതിര്‍ത്തിട്ടില്ല. എന്നെല്ലാം ചര്‍ച്ചകള്‍ക്ക് വിളിച്ചിട്ടുണ്ടോ, കേന്ദ്രമന്ത്രിമാരുമായി കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ട്. സര്‍ക്കാരുമായി സംസാരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്’-അദ്ദേഹം പറഞ്ഞു. 

11 പ്രാവശ്യം ഇതിനോടകം സമരക്കാരും സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും നിയമങ്ങള്‍ പിന്‍വിക്കണമെന്നും താങ്ങുവില സംബന്ധിച്ച നിയമപരമായ ഉറപ്പുവേണമെന്നുമുള്ള പിടിവാശി തുടരുകയാണ് ഇടനിലക്കാര്‍. നിയമങ്ങള്‍ ഒന്നരവര്‍ഷത്തേക്ക് മരവിപ്പിച്ച് നിര്‍ത്താമെന്ന നിര്‍ദേശം അവസാനവട്ട ചര്‍ച്ചയില്‍ സര്‍ക്കാര്‍ വച്ചുവെങ്കിലും പ്രതിഷേധക്കാര്‍ അതു തള്ളുകയായിരുന്നു. ചന്തകള്‍ ആധുനികവത്കരിക്കുമെന്ന് പ്രധാനമന്ത്രി ഇന്ന് രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു. 

‘താങ്ങുവിലയുണ്ടായിരുന്നു, താങ്ങുവില ഇപ്പോഴുമുണ്ട്, താങ്ങുവില തുടരും’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമരക്കാര്‍ പ്രതിഷേധം അവസാനിപ്പിക്കണമെന്നും ചര്‍ച്ചയ്‌ക്കായി എല്ലാ വാതിലുകളും തുറന്നിട്ടിരിക്കുന്നതിനാല്‍ ഒരുമിച്ചിരുന്ന് പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. ഈ സഭയില്‍നിന്നുകൊണ്ട് അവരെ വീണ്ടും ചര്‍ച്ചയ്‌ക്ക് ക്ഷണിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍മേലുള്ള നന്ദി പ്രമേയത്തില്‍ രാജ്യസഭയിലെ മറുപടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ ക്ഷണം.

  

Tags: modiചര്‍ച്ചfarmerരാജ്യസഭ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

India

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് വിജയ് ; കേന്ദ്ര സർക്കാരിന്റെ പിന്തുണ വേണമെന്ന് അഭ്യർത്ഥന

Kerala

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

India

പരമ്പരാഗത ബംഗാളി വേഷത്തിൽ ആഘോഷത്തിനെത്തി മോദി : ആദ്യ മന്ത്രിസഭ പാസാക്കുന്നത് ആയുഷ്മാൻ ഭാരത് പദ്ധതി

പുതിയ വാര്‍ത്തകള്‍

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തി ബിജെപി; ബംഗാളില്‍ 46 ശതമാനം, ആസാമില്‍ 38

ടാന്‍സാനിയയിലെ ഹിന്ദു സ്വയംസേവക സംഘം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഹിന്ദുപരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഇനി നിയമസഭയിലെ ശബ്ദം... നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി നേതാക്കളായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ബി.ബി. ഗോപകുമാര്‍ എന്നിവര്‍ക്ക് തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ നല്‍കിയ സ്വീകരണത്തില്‍ ഹാരമണിയിച്ചപ്പോള്‍. എ.എന്‍. രാധാകൃഷ്ണന്‍, അനൂപ് ആന്റണി, കരമന ജയന്‍, എസ്. സുരേഷ്, എം.പി. അഞ്ജന, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, ജെ.ആര്‍. പത്മകുമാര്‍ സമീപം

”ഞങ്ങള്‍ പ്രധാന സേവകര്‍, മൂന്നുപേര്‍ മുപ്പതുപേരുടെ കരുത്തില്‍ പ്രവര്‍ത്തിക്കും”

ശബരിമല: നിങ്ങളാരാ, മുഖ്യ പൂജാരിയോ? നിങ്ങളുടെ താത്പര്യമെന്താണ്? ഹര്‍ജിക്കാരെ കടന്നാക്രമിച്ച് സുപ്രീംകോടതി

മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ തമ്മിലടി; സീനിയോറിറ്റി പറഞ്ഞ് ചെന്നിത്തല, ലീഗിന്റെ ശിപാര്‍ശയില്‍ സതീശന്‍

എംഎസ്‌സി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സുകളില്‍ തിരുവനന്തപുരം ഐസറില്‍ പ്രവേശനം

യുഎഇയ്‌ക്ക് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; പ്രതിരോധിച്ച് വ്യോമസേന

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും., പട്ടിനമ്പാക്കത്ത് തിരക്കിട്ട ചർച്ച

യുഎസ് സേനയ്‌ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇറാന്‍ പിന്നെയുണ്ടാകില്ലെന്ന് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.