ന്യൂദല്‍ഹി:: ഇന്ത്യയിൽ അടിയന്തരാവസ്ഥയാണെന്ന് പ്രസംഗിച്ച് നടന്‍ ജോജു ജോര്‍ജ്ജ്. സിജെപി ജന്തര്‍മന്തറില്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ പ്രസംഗത്തിലായിരുന്നു ജോജു ജോര്‍ജ്ജിന്റെ ഈ പ്രസംഗം. കൊച്ചിയില്‍ ആഷിക് അബുവും കൂട്ടരും സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു ജോജു.
ജോജുവിന്റെ ഈ പ്രസ്താവനയ്‌ക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. “അടിയന്തരാവസ്ഥ ഒരിയ്‌ക്കല്‍ മാത്രമേ ഇന്ത്യയില്‍ ഉണ്ടായിട്ടുള്ളൂ. അത് കോണ്‍ഗ്രസ് 1975ല്‍ പ്രഖ്യാപിച്ചതാണ്. വിമര്‍ശിക്കുമ്പോള്‍ അല്‍പം ചരിത്രബോധം ഉണ്ടായാല്‍ നന്ന്”-ഒരാള്‍ പ്രതികരിച്ചു.
“അടിയന്തരാവസ്ഥ എന്നൊരു സംഭവം ഉണ്ടായിരുന്നെങ്കിൽ മൈക്കും പിടിച്ച് ഈ ഡയലോഗ് അടിക്കാൻ നിനക്ക് പുറത്തിറങ്ങി നിൽക്കാൻ പറ്റും എന്ന് തോന്നുന്നുണ്ടോ?” -എന്നും വിമര്‍ശനം ഉയരുന്നു. “ബിജെപിയാണ് ഏറ്റവും വലിയ ഫാസിസ്റ്റ് അല്ലേ? ഈ ചിത്രത്തിൽ കാണുന്നത് ബിജെപിക്കാരാണോ? മറന്നെങ്കിൽ ഞങ്ങൾ ഓർമ്മിപ്പിക്കാം ഇത് നിന്നെ റോഡിൽ കൈകാര്യം ചെയ്ത കോൺഗ്രസുകാരാണ്. അവരുടെ സമരത്തിന് എതിരെ നീ അന്ന് പ്രതികരിച്ചപ്പോൾ നിന്നെ അവർ ജനാധിപത്യരീതിയിൽ ആണോ അന്ന് കൈകാര്യം ചെയ്തത്?? ഇതിനെയൊക്കെയാണ് ഫാസിസം എന്ന് വിളിക്കുന്നത്.” – കൊച്ചിയില്‍ ജോജുവിനെ കോണ്‍ഗ്രസുകാര്‍ തടഞ്ഞ സംഭവത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചാണ് ഒരാള്‍ പ്രതികരിച്ചത്. അന്ന് കോണ്‍ഗ്രസുകാര‍് ജോജുവിന്റെ റീത്ത് വെച്ച് പ്രതിഷേധിച്ചതിന്റെ പടവും പങ്കുവെച്ചിരിക്കുന്നു.
” ഇപ്പോൾ ഭാരതത്തിൽ അടിയന്തരാവസ്ഥയാണ് എന്ന് പറയാൻ നിനക്ക് നാണമില്ലേ സെലക്റ്റീവ് പ്രതികരണക്കാരാ…” എന്ന പ്രതികരണവും ഉയരുന്നു.
















