ന്യൂദല്‍ഹി: സിജെപി നടത്തുന്ന നീറ്റ് പരീക്ഷാക്രമക്കേടിനെതിരെ നടത്തുന്ന സമരവേദിയില്‍ നാരെ തക്ബീര്‍ (അള്ളുഹു മഹാനാണ്), അല്ലാഹു അക്ബര്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയരുന്നു. ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ഇന്ത്യയുടെ കൊടി വീശിക്കൊണ്ട് ഇത്തരം മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതിന്റെ വീഡിയോ വൈറലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
NEET പരീക്ഷയെ സംബന്ധിച്ച സമരത്തിൽ “ബോലോ തക്ബീർ, അല്ലാഹു അക്ബർ” പോലുള്ള മുദ്രാവാക്യങ്ങൾ ഉയർന്നത് എന്തുകൊണ്ടാണെന്ന് കോൺഗ്രസും സിപിഐഎമ്മും മപ്രകളും മറുപടി പറയണം.
NEET ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരായ സമരവുമായി ഇത്തരം മുദ്രാവാക്യങ്ങൾക്ക് എന്താണ് ബന്ധം? സമരത്തെ പിന്തുണച്ച കോൺഗ്രസും… pic.twitter.com/pF8Q8c4Iv5
— Sajeesh Satheesan (@Sajeeshsatheesa) July 23, 2026
ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങുന്ന വലിയൊരു സംഘമാണ് ഈ മുദ്രാവാക്യം മുഴക്കുന്നത്. സിജെപി സമരത്തില്‍ പുറത്തുനിന്നുള്ള പല ശക്തികളും പല ഉദ്ദേശ്യങ്ങളോടെയും നുഴഞ്ഞുകയറിയിരിക്കുകയാണ്. ഇത് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചാല്‍ ഈ ഗ്രൂപ്പിനകത്തുള്ള ഛിദ്രശക്തികള്‍ എന്താണ് ചെയ്യുകയെന്ന് പോലും പ്രവചിക്കുക വയ്യ.
അതിനാല്‍ തന്നെ സര്‍ക്കാര്‍ പരമാവധി സംയമനം പാലിച്ച് സമരം ഒത്തുതീര്‍ക്കാനാണ് ശ്രമിക്കുന്നത്. പക്ഷെ ഇരുളിന്റെ മറവില്‍ എന്തും നടക്കാമെന്നതാണ് സ്ഥിതി. കഴിഞ്ഞ ദിവസം ടൈംസ് നൗ, എബിപി, എന്‍ഡിടിവി എന്നീ ടെലിവിഷന്‍ ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ സമരക്കാര്‍ ആക്രമിക്കുന്നതിന്റെ വീഡിയോകള്‍ വൈറലായി പ്രചരിച്ചിരുന്നു. അതുപോലെ ടൈംസ് നൗ ഹിന്ദി ചാനലിന്റെ രണ്ട് വനിതാ റിപ്പോര്‍ട്ടര്‍മാരും ആക്രമണത്തിന് ഇരയായിരുന്നു.
ചില അക്രമിസംഘങ്ങള്‍ പൊലീസിന്റെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അതുപോലെ ഒരു വീഡിയോയില്‍ ഒരു അമേരിക്കന്‍ സൈനികനെ കണ്ടിരുന്നു. ഇത്തരം പല അമേരിക്കക്കാരും നേപ്പാളിലെ ജെന്‍സീ കലാപത്തില്‍ വിദ്യാര്‍ത്ഥികൂട്ടങ്ങള്‍ക്കിടയില്‍ പതുങ്ങി നിന്നിരുന്നു. കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നിറയൊഴിച്ചെന്നും അങ്ങിനെയാണ് നേപ്പാള്‍ കലാപത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ മരിച്ചതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു കാരണം അപ്പോള്‍ നേപ്പാള്‍ പ്രധാനമന്ത്രിയായിരുന്ന കെ.പി. ശര്‍മ്മ ഒലി വിദ്യാര്‍ത്ഥികള്‍ വെടിയേറ്റ് കൊല്ലപ്പെട്ട വാര്‍ത്ത കേട്ട് ഞെട്ടിത്തരിച്ചുപോയി. കാരണം ഒരിയ്‌ക്കലും കലാപം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നിറയൊഴിക്കരുതെന്ന് ശര്‍മ്മ ഒലി പട്ടാളക്കാര്‍ക്ക് പ്രത്യേകം നിര്‍ദേശം നല്‍കിയിരുന്നു. ദല്‍ഹിയിലെ ജന്തര്‍മന്ദറിലും ഒരു വിദ്യാര്‍ത്ഥിയുടെ മുഖത്തും തോളിലും പെല്ലറ്റുകള്‍ തുളഞ്ഞുകയറിയിട്ടുണ്ട്. ആരാണ് പെല്ലറ്റ് തോക്ക് ഉപയോഗിച്ചത്? പെല്ലറ്റ് തോക്കുകള്‍ സമരക്കാര്‍ക്കെതിരെ ഉപയോഗിച്ചില്ലെന്ന് പൊലീസ് പറയുന്നു.
ഇത്തരം അപകടകരമായ മുദ്രാവാക്യങ്ങളുടെ വൈറലായ ക്ലിപ്പുകൾ ശ്രദ്ധയില്‍പ്പെട്ടതോടെ സിജെപി വക്താവ് അശുതോഷ് റാങ്ക പ്രകടനക്കാരെ താക്കീത് ചെയ്തതായി പറയുന്നുണ്ടെങ്കിലും ഇതുപോലെ നിരവധി അപകടകരമായ മുദ്രാവാക്യങ്ങള്‍ ഉയരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പകരം ഭാരത് മാതാ കീ ജയ്, ഇങ്ക്വിലാബ് സിന്ദാബാദ്, ജയ് ഭീം, ധർമ്മേന്ദ്ര പ്രധാൻ ഇസ്തിഫാ ദോ എന്നിങ്ങിനെ നാല് മുദ്രാവാക്യങ്ങള്‍ മാത്രമേ മുഴക്കാന്‍ പാടൂ എന്ന് താക്കീത് ചെയ്തിട്ടുണ്ടെങ്കിലും ആസാദി ഉള്‍പ്പെടെയുള്ള അപകടകരമായ വിഘടനവാദ മുദ്രാവാക്യങ്ങള്‍ പല കോണുകളിലും ഉയരുന്നു.
















