Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ആത്മീയതയുടെ ശിലാവിസ്മയം

തമിഴ്‌നാടിന്റെ നെല്ലറയായ തഞ്ചാവൂരില്‍ സ്ഥിതിചെയ്യുന്ന പെരിയകോവില്‍ അഥവാ ബൃഹദീശ്വരം ക്ഷേത്രം ആത്മീയതയുടെ ശിലാവിസ്മയമാണ്. ആഗ്രയിലെ താജ്മഹലിനെ ലോകാദ്ഭുതമെന്നു പ്രകീര്‍ത്തിക്കുന്ന നമ്മള്‍ പത്താം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട, ആറ് ഭൂചലനങ്ങളെ അതിജീവിച്ച വാസ്തു കലയെ വേണ്ടത്ര പരിഗണിക്കാതെ പോകുന്നതില്‍ അനൗചിത്യമുണ്ട്. യുനസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഇടംപിടിച്ച ഈ ക്ഷേത്ര സങ്കേതത്തിലൂടെ....

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2020, 03:00 am IST
inVaradyam

ചോഴ ചക്രവര്‍ത്തിമാരില്‍ ഏറ്റവും പ്രസിദ്ധനും കലിംഗം മുതല്‍ ശ്രീലങ്ക വരെയുള്ള ഭൂഭാഗങ്ങളുടെ അധിപനുമായിരുന്ന അരുള്‍മൊഴി വര്‍മന്‍ എന്ന രാജരാജചോഴന്‍ 11-ാം നൂറ്റാണ്ടിലാണ് ബൃഹദീശ്വരക്ഷേത്രം നിര്‍മ്മിച്ചത്. പെരുവുടയര്‍ കോവില്‍ എന്നായിരുന്നു ആദ്യനാമം.

80 ടണ്‍ ഭാരമുള്ള ഒറ്റക്കല്ലില്‍ തീര്‍ത്ത വിമാനം (കലശം) 216 അടി ഉയരമുള്ള ശ്രീകോവിലിനെ അലങ്കരിക്കുന്നു. ക്ഷേത്രത്തില്‍നിന്നും ഏഴ് മൈല്‍ അകലെയുള്ള സാരപ്പള്ളത്തുനിന്ന് മണല്‍ ഉപയോഗിച്ച് ചരിവുണ്ടാക്കി മനുഷ്യഗജ പ്രയത്‌നം മൂലമാണ് 80 ടണ്‍ ഭാരമുള്ള ശില ശ്രീകോവിലിനു മുകളില്‍ സ്ഥാപിച്ചതെന്നും, അതല്ല സിദ്ധ പരമ്പരയുടെ സഹായത്താല്‍ സൗണ്ട് ഫ്രിക്വന്‍സി മാജിക് ഉപയോഗിച്ചാണെന്നും വാദങ്ങള്‍ നിലനില്‍ക്കുന്നു.

16 അടി നീളവും 13 അടി ഉയരവുമുള്ള ഒറ്റക്കാല്‍ നന്ദി വിഗ്രഹം പ്രത്യേകതയാണ്. ശിവലിംഗ പീഠത്തിന് ആറ് അടി ഉയരവും 55 അടി ചുറ്റളവുമുണ്ട്. അതിനു മുകളില്‍ 13 അടിയാണ് ശിവലിംഗത്തിന്റെ ഉയരം. 36 പരിവാരമൂര്‍ത്തികളുണ്ട്. ഗര്‍ഭഗൃഹത്തില്‍ സ്ത്രീകള്‍ക്കും പ്രവേശനമുണ്ട് എന്നതും പ്രത്യേകത.

ചുറ്റുമതിലില്‍ 1008 നന്ദി വിഗ്രഹങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. പതിവു രീതി വിട്ട് നമസ്‌കാര മണ്ഡപത്തില്‍ പ്രതിഷ്ഠിക്കാതെ 247 അടി അകലെ നന്ദിക്കായി മണ്ഡപം തന്നെ സ്ഥാപിച്ചു. ഇന്നുകാണുന്ന വലിയനന്ദി നായ്‌ക് രാജവംശം സ്ഥാപിച്ചതാണ്. പഴയ നന്ദി വാരാഹിക്ഷേത്രത്തിനു സമീപം പ്രതിഷ്ഠിച്ചു. ശരഭോജി രാജാക്കന്മാരുടെ കാലത്താണ് ഗണപതി വിഗ്രഹം പ്രതിഷ്ഠിച്ചത്. അക്കാലത്താണ് ബൃഹദീശ്വരം എന്ന പേര് പ്രചാരത്തില്‍ വന്നത്. നാട്യകലയും നാടകകലയും ചിത്രകലയും പോഷിപ്പിച്ച രാജരാജ ചോഴന്‍ 400 നര്‍ത്തകിമാരെയും 100 ഗായകരെയും തേവാരം പാടാന്‍ മാത്രം 48 ആളുകളെയും നിയമിച്ചു. ഭരതനാട്യത്തിന്റെ 108 പ്രകരണങ്ങള്‍ ശില്‍പ്പങ്ങളാക്കി കൊത്തിവച്ചു. അഞ്ച് കൂറ്റന്‍ ക്ഷേത്രരഥങ്ങള്‍ ഉണ്ടാക്കി.

ക്ഷേത്രനിര്‍മാണത്തിന് ധനസഹായം നല്‍കിയ മുഴുവന്‍ ആളുകളുടെയും പേരിനൊപ്പം ധനമില്ലാത്തതിനാല്‍ ശില്‍പ്പികള്‍ക്ക് നിത്യവും മോര് നല്‍കിയ  ‘അഴകി’ എന്ന സാധുവിന്റെ പേരും ചുമരില്‍ കൊത്തിവച്ചിട്ടുണ്ട്.

കുഞ്ചരമല്ലന്‍ എന്ന സ്ഥപതിയുടെ മേല്‍നോട്ടത്തില്‍ 600 ശില്‍പ്പികള്‍ പതിനായിരക്കണക്കിന് പണിക്കാര്‍ 3000 ആനകള്‍ എന്നിവ നിര്‍മാണത്തില്‍ പങ്കാളികളായി. ഗുരുവായ കാവിരിക്കരൈ കരുവുരാര്‍ സിന്ധരുടെ ആജ്ഞാനുസരണമാണ് രാജരാജന്‍ ക്ഷേത്രനിര്‍മാണം നടത്തിയത്.

സംസ്‌കൃതത്തിലും തമിഴിലുമുള്ള ചുമരെഴുത്തുകള്‍ നിറഞ്ഞ ക്ഷേത്രം ദ്രാവിഡ ശില്‍പ്പകലയുടെ കേദാരമാണ്. ക്ഷേത്രത്തിനു ചുറ്റും കിടങ്ങ്, ക്ഷേത്രമതിലിനുള്ളില്‍ ആയുധപ്പുര, ഖജനാവ്, ഠാണാവ് മുതലായവയോടു കൂടിയാണ് സമുച്ചയം നിര്‍മിച്ചത്.

മതിലിനു ചേര്‍ന്ന് അഞ്ച് നിലയുള്ള കേരളാന്തകന്‍ തിരുവാതില്‍ പണിതു. ചേരരാജാവ് ഭാസ്‌കര രവിവര്‍മനെ പരാജയപ്പെടുത്തിയതിന്റെ സ്മരണയ്‌ക്കായി നിര്‍മിച്ചതാണ് ഈ ഗോപുരം. അടുത്ത ഗോപുരം മൂന്ന് നിലയുള്ള രാജരാജന്‍ തിരുവാതില്‍. രണ്ടു വാതിലും കടന്നാല്‍ വിശാലമായ തിരുമുറ്റം. നന്ദി മണ്ഡപം, മുഖമണ്ഡപം, മഹാമണ്ഡപം, അര്‍ധമണ്ഡപം, ശ്രീകോവില്‍ എന്ന ക്രമത്തിലാണ് നിര്‍മാണം.

സുന്ദരചോഴന്റെയും മഹാദേവിയുടെയും പുത്രനായി ജനിച്ച രാജരാജചോഴന്‍ പുത്ര ഭാഗ്യത്തിനുവേണ്ടിയാണ് പെരിയകോവില്‍നിര്‍മിച്ചതെന്നാണ് ചരിത്രം. ഭൂകമ്പ പ്രതിരോധ ഉപാധിയോടെ നിര്‍മിച്ചിരിക്കുന്ന പെരിയകോവില്‍ ആറ് വന്‍ ഭൂചലനങ്ങളെ അതിജീവിച്ചിട്ടുണ്ട്. രാജരാജന്റെ സ്വന്തം ദേവനെന്ന  നിലയില്‍ രാജരാജേശ്വരന്‍ എന്നും ദേവന്‍ വിളിക്കപ്പെടുന്നു.

രണ്ടരലക്ഷം ടണ്‍ കരിങ്കല്ല് 60 കിലോ മീറ്ററിലധികം ദൂരെനിന്നു കൊണ്ടുവന്ന് നിര്‍മിച്ച ക്ഷേത്രത്തില്‍ ദക്ഷിണമേരു വിടംഗന്‍ എന്നു വിളിക്കപ്പെടുന്ന മഹാദേവനെയാണ് പ്രധാന ദേവതയായി ആരാധിക്കുന്നത്. ശിവന്റെ അഞ്ച് ഭാവങ്ങള്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.  

ആര്‍. ആര്‍. ജയറാം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പകല്‍ കുറഞ്ഞ നിരക്ക്, രാത്രി കൂടിയ നിരക്ക്, അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്‌കരണത്തിനുള്ള കരട് നിര്‍ദേശങ്ങളുമായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍

റഷ്യയില്‍ ഇറങ്ങിയ അമേരിക്കയുടെ സൈനിക വിമാനം
World

റഷ്യയിൽ അമേരിക്കയുടെ സൈനിക വിമാനം ഇറങ്ങിയതില്‍ ദുരൂഹത; ഉക്രൈന്‍-റഷ്യ യുദ്ധം മുറുകിയിരിക്കെ എന്തിന് യുഎസ് വിമാനം റഷ്യില്‍ പോയി?

Kerala

പ്രിയദര്‍ശിനി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതില്‍ പ്രതികളെ തെരഞ്ഞ് പൊലീസ്

Kerala

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

Kerala

വയനാട്ടിലെ മെഗാ പൂക്കളം വിസ്മയമായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.