Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അന്ത്യമുണ്ടാവണം, ഈ ദാരുണമരണങ്ങള്‍ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2019, 03:21 am IST
inEditorial

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കുറച്ചുകാലമായി കേള്‍ക്കുന്ന വാര്‍ത്തകള്‍ കരള്‍ പിളര്‍ക്കുന്നതാണ്. പെണ്‍കുട്ടികള്‍ക്കെതിരെ ഉയരുന്ന പ്രാകൃതമായ പ്രതികാരം അവരുടെ ജീവനെടുക്കുകയാണ്. ഏറ്റവും പുതിയ സംഭവമുണ്ടായിരിക്കുന്നത് തൃശൂര്‍ ജില്ലയിലെ ചിയ്യാരത്താണ്. വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറി യുവാവ് ബിടെക് വിദ്യാര്‍ത്ഥിനിയെ കഴുത്തില്‍ കുത്തി പരിക്കേല്‍പ്പിച്ചതിനുശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. പ്രണയം നിരസിച്ചതിന്റെ വൈരാഗ്യമാണത്രേ ഈ അരുംകൊല ചെയ്യാന്‍ യുവാവിനെ പ്രേരിപ്പിച്ചത്. കുട്ടിക്കാലത്തു തന്നെ അമ്മ മരിക്കുകയും അച്ഛന്‍ ഉപേക്ഷിച്ചുപോവുകയും ചെയ്ത് അമ്മൂമ്മയുടെ സംരക്ഷണത്തില്‍ കഴിഞ്ഞ പെണ്‍കുട്ടിയുടെ ജീവിതത്തിനാണ് അതിദാരുണമായ അന്ത്യം സംഭവിച്ചത്. അക്രമിയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിക്കുകയുണ്ടായി.

ചിയ്യാരത്തെ പെണ്‍കുട്ടിയുടെ ഹത്യ ഒറ്റപ്പെട്ടതല്ല. അടുത്തകാലത്തായി ഒന്നിനുപുറകെ ഒന്നെന്നോണം സമാനമായ നിരവധി സംഭവങ്ങള്‍ നടക്കുകയുണ്ടായി. ഒന്നിന്റെ നടുക്കം വിട്ടുമാറുന്നതിനു മുന്‍പേ അടുത്തത് സംഭവിക്കുകയാണ്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചെന്ന കാരണത്താല്‍ തിരുവല്ലയില്‍ പെണ്‍കുട്ടിയെ നടുറോഡില്‍ പട്ടാപ്പകല്‍ കഴുത്തിനു കുത്തിയശേഷം പെട്രോളൊഴിച്ച് കത്തിക്കുകയും, എട്ടാംനാള്‍ ആശുപത്രിയില്‍ മരിക്കുകയും ചെയ്തു. കോട്ടയത്ത് കോളജ് ക്യാമ്പസില്‍ സീനിയര്‍ വിദ്യാര്‍ത്ഥി പെണ്‍കുട്ടിയെ ചേര്‍ത്തുപിടിച്ച് പെട്രോളൊഴിച്ച് കത്തിച്ചതും ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചതും രണ്ട് വര്‍ഷം മുന്‍പാണ്. തിരൂരില്‍ പതിനഞ്ചുകാരിയെ ബംഗാളി യുവാവ് വീട്ടില്‍ കയറി കുത്തിക്കൊന്നതും, പത്തനംതിട്ടയിലെ കടമ്മനിട്ടയില്‍ ഒരു പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീവച്ച് അധികം വൈകാതെ മരിച്ചതും ആരും മറന്നിട്ടില്ല.

എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്ന് ഉറക്കെ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കാലം മാറിയെന്ന് സമ്മതിക്കുന്ന നമ്മിലോരോരുത്തരും പുതിയ കാലത്തെ വ്യക്തിബന്ധങ്ങളില്‍ വന്നിരിക്കുന്ന മാറ്റത്തെ വേണ്ടതുപോലെ തിരിച്ചറിഞ്ഞിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. പ്രലോഭനങ്ങളില്‍ പെട്ടെന്നു വീണുപോകുന്ന ഒരു തലമുറയാണ് ഇന്നുള്ളത്. പഴയ തലമുറയ്‌ക്ക് ലഭ്യമല്ലാതിരുന്ന പല സാഹചര്യങ്ങളും സൗകര്യങ്ങളും ചാനല്‍ ജനറേഷനുണ്ട്. ജീവന്റെ വിലയും സ്‌നേഹത്തിന്റെ മൂല്യവും അറിയാതെയാണ് പലരും വളരുന്നത്. യഥാര്‍ത്ഥലോകത്തല്ല, സൈബറിടങ്ങളിലെ സ്വപ്നലോകത്താണ് പലരും ജീവിക്കുന്നത്. അരുതുകളെ അംഗീകരിക്കാത്തവര്‍, ജീവിതം പൊള്ളയായ ആനന്ദത്തിനുള്ളതാണെന്ന് കരുതുന്നവര്‍, അനുനിമിഷമെന്നോണം അപകടങ്ങളിലേക്ക് നടക്കുകയാണ്.

നമ്മുടെ പെണ്‍കുട്ടികള്‍ ഇരകളാകാന്‍ വിധിക്കപ്പെട്ടവരല്ല. അവരുടെ കാര്യത്തില്‍ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും വലിയ കരുതലുകള്‍ ആവശ്യമാണ്. ക്യാമ്പസുകളിലും അവിവാഹിതകളായ പെണ്‍കുട്ടികള്‍ ഇടപെടുന്ന മേഖലകളിലും വ്യക്തിബന്ധങ്ങളുടെ പാവനതയെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചും ബോധവല്‍ക്കരണം നടക്കണം. കുടുംബത്തിന്റെ അകത്തളങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് സ്‌നേഹം ലഭിക്കണം. ആണ്‍കുട്ടികള്‍ വഴിതെറ്റിപ്പോകാതിരിക്കാനുള്ള ശ്രദ്ധയും മുന്‍കരുതലും മാതാപിതാക്കള്‍ക്ക് ഉണ്ടാകണം. അധ്യാപകര്‍ക്ക് ഇക്കാര്യത്തില്‍ വലിയ പങ്കുവഹിക്കാനുണ്ട്. മക്കളെ, ആണായാലും പെണ്ണായാലും നല്ല രീതിയില്‍ വളര്‍ത്താന്‍ മാതാപിതാക്കള്‍ക്ക് കഴിയണം. സമൂഹമാധ്യമങ്ങളില്‍ ആരോഗ്യകരമായ ഇടപെടലുകള്‍ ആവശ്യമാണെന്നുവന്നാല്‍ സര്‍ക്കാര്‍ അതിന് മടിക്കേണ്ടതില്ല. എന്തു ചെയ്തിട്ടാണെങ്കിലും ‘പ്രണയ’ത്തിന്റെ പേരിലുള്ള പെണ്‍കുട്ടികളുടെ ദാരുണമരണങ്ങള്‍ അവസാനിപ്പിച്ചേ മതിയാകൂ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ വിലക്കിയതല്ല , ഖാർഗെയ്‌ക്ക് കസേര കൊണ്ടുവരാൻ പറഞ്ഞതാണ് ‘ ; സോണിയയെ രക്ഷിക്കാൻ ന്യായീകരണവുമായി ജയറാം രമേശ്

Kerala

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

Article

അരവിന്ദദർശനം: മനുഷ്യനിൽ നിന്ന് മഹാമനുഷ്യനിലേക്കുള്ള പരിണാമയാത്ര

Kerala

ലഹരിക്കേസിലെ പ്രതി താമിര്‍ ജിഫ്രി മരിച്ച സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പുതിയ വാര്‍ത്തകള്‍

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

കോഴിക്കോട് കോര്‍പ്പറേഷനില്‍ നാടകീയ രംഗങ്ങള്‍; ഇടത് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ വന്ദേമാതരം ആലപിച്ച് ബിജെപി അംഗങ്ങൾ

വന്ദേമാതരത്തെ തടസ്സപ്പെടുത്തിയാൽ മൂന്ന് വർഷം വരെ തടവ് : മല്ലികാർജുൻ ഖർഗെയ്‌ക്കും, സോണിയ ഗാന്ധിയ്‌ക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൂചന

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.