Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മന്ത്രിസഭ എന്തിന് ചേരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2018, 01:15 am IST
inEditorial

ബുധനാഴ്ച മന്ത്രിസഭായോഗം എന്നത് കേരളത്തില്‍ തുടര്‍ന്നുവരുന്ന കീഴ്‌വഴക്കമാണ്. ഒരാഴ്ച സര്‍ക്കാര്‍ തലത്തില്‍ എടുക്കേണ്ട തീരുമാനങ്ങള്‍ക്ക് അനുമതി നല്‍കാനാണ് മന്ത്രിസഭായോഗം. നയപരവും ഭരണപരവുമായ അന്തിമതീര്‍പ്പ് കല്‍പ്പിക്കുന്ന ഭരണഘടനാസംവിധാനമാണിത്. അടിയന്തര ഘട്ടത്തില്‍ ബുധനാഴ്ചയ്‌ക്ക് പുറമെയും മന്ത്രിസഭ ചേരാറുണ്ട്. വിഷയമൊന്നുമില്ല എന്നതിന്റെ പേരില്‍ മന്ത്രിസഭായോഗം വേണ്ടെന്നുവച്ചതായി കേട്ടിട്ടില്ല. മുഖ്യമന്ത്രിക്കും ഭൂരിപക്ഷം മന്ത്രിമാര്‍ക്കും തിരുവനന്തപുരത്തെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ യോഗം നീട്ടിവയ്‌ക്കാറുണ്ട്. 

എന്നാല്‍ ബുധനാഴ്ച നടക്കേണ്ടിയിരുന്ന മന്ത്രിസഭായോഗം നടന്നതേയില്ല. മുഖ്യമന്ത്രി അമേരിക്കയിലെ ആശുപത്രിയില്‍ പോയതിനാല്‍ മന്ത്രിസഭായോഗം വേണ്ടെന്ന് തീരുമാനിച്ചതുപോലെയാണ് കാര്യങ്ങള്‍. മുഖ്യമന്ത്രിയുടെ ചുമതല ഏതെങ്കിലും മന്ത്രിയെ ഏല്‍പ്പിക്കുന്ന കീഴ്‌വഴക്കം പാലിച്ചില്ലെങ്കിലും മന്ത്രിസഭയില്‍ അധ്യക്ഷം വഹിക്കാനുള്ള അധികാരം മന്ത്രി ഇ.പി.ജയരാജന് നല്‍കിയാണ് പിണറായിവിജയന്‍ അമേരിക്കയ്‌ക്ക് പറന്നത്. ഇക്കാര്യം ഗവര്‍ണറെവരെ അറിയിക്കുകയും ചെയ്തിരുന്നു. 

എന്നാല്‍ മന്ത്രിസഭായോഗം ചേരാനായില്ല. കാര്യമായ വിഷയമൊന്നുമില്ലായിരുന്നു എന്നതാണ് പറയുന്ന കാര്യം. ഇത് ശുദ്ധ കളവാണെന്നതാണ് യാഥാര്‍ത്ഥ്യം. കേരളം കണ്ട ഏറ്റവും വലിയ ദുരന്തവും അതില്‍ നിന്ന് കരകയറാനുള്ള ശ്രമവുമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനായി അടിയന്തരമായും ആധികാരികമായും ധാരാളം കാര്യങ്ങളില്‍ സര്‍ക്കാരിന് തീരുമാനങ്ങളെടുക്കാനുണ്ട്. കേന്ദ്രസഹായം ലഭിക്കുന്ന കാര്യംതന്നെ ഉദാഹരണം. 

പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യമായ സഹായമെല്ലാം ചെയ്യാമെന്ന് പ്രധാനമന്ത്രിയും കേന്ദ്ര ധനകാര്യമന്ത്രിയുമൊക്കെ ആവര്‍ത്തിച്ചുപറയുന്നു. കേരളം ചെയ്യേണ്ടത് ഒരേയൊരു കാര്യമാണ്. നഷ്ടത്തിന്റെ കണക്ക് തിട്ടപ്പെടുത്തി സഹായമാവശ്യപ്പെട്ട് നിവേദനം നല്‍കുക. പ്രളയം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും നഷ്ടത്തിന്റെ കണക്കുകള്‍ തിട്ടപ്പെടുത്തി നല്‍കാന്‍ വിവിധ വകുപ്പുകള്‍ക്ക് കഴിഞ്ഞിട്ടില്ല. അവ ക്രോഡീകരിച്ച് നിവേദനമാക്കാന്‍ തീരുമാനവുമുണ്ടാകുന്നില്ല. മന്ത്രിസഭ ഇക്കാര്യങ്ങളൊക്കെ ചര്‍ച്ചചെയ്ത് നടപടികള്‍ വേഗത്തിലാക്കേണ്ടതാണ്. മുഖ്യമന്ത്രി ഇല്ലാത്തതിനാല്‍ മന്ത്രിസഭായോഗമേ വേണ്ട എന്ന നിലപാടുമൂലം ചര്‍ച്ചകള്‍ക്കോ തീരുമാനങ്ങള്‍ക്കോ സാധിക്കുന്നില്ല. ഇതുമൂലം വെള്ളത്തില്‍ ഇപ്പോഴും മുങ്ങിക്കിടക്കുന്ന പ്രളയദുരിത ബാധിതരെ സഹായിക്കാനുള്ള അവസരങ്ങള്‍ക്ക് കാലവിളംബം ഉണ്ടാകുകയാണ്. 

വിഷയമില്ലാത്തതല്ല, പാര്‍ട്ടിയിലെയും മുന്നണിയിലെയും വിഷയങ്ങളാണ് മന്ത്രിസഭായോഗം ചേരാതിരിക്കാന്‍ കാരണമെന്നതാണ് സത്യം. മുഖ്യമന്ത്രിയെ ഭയന്ന് നല്ലകുട്ടികളായി കഴിയുന്ന മന്ത്രിമാര്‍ പിണറായിയുടെ അഭാവത്തില്‍ തനിനിറം കാണിക്കുമോ എന്ന പേടിയാണ് പിന്നില്‍. ധനമന്ത്രിയെ കണ്ടുകൂടാത്ത പൊതുമരാമത്ത് മന്ത്രി. പരസ്പരം കുറ്റംചാരാന്‍ പാര്‍ത്തുനടക്കുന്ന വൈദ്യുതിമന്ത്രിയും ജലസേചനമന്ത്രിയും. രണ്ടാംസ്ഥാനം പോയതിന്റെ വിഷമത്തില്‍ കഴിയുന്ന സാംസ്‌കാരിക മന്ത്രി. താന്‍ രണ്ടാമനാകാന്‍ അര്‍ഹനോ എന്ന സംശയത്തില്‍ പുതിയ വ്യവസായമന്ത്രി. ജനങ്ങളെ വെള്ളത്തിലിട്ട് വിദേശത്തേക്ക് പറന്നതിന്റെ ജാള്യതയില്‍ വനം മന്ത്രി. വിദേശയാത്രകള്‍ നഷ്ടപ്പെടുമോ എന്ന വിഷമത്തില്‍ ടൂറിസം മന്ത്രി. ഇങ്ങനെ സ്വന്തം പ്രശ്‌നങ്ങളുമായി നില്‍ക്കുന്ന മന്ത്രിമാര്‍ ഒന്നിച്ചുകൂടാതിരിക്കാന്‍ കാരണം വിഷയം ഇല്ലാത്തതല്ല. 

നിയന്ത്രിക്കാനും പേടിക്കാനും ആളില്ലാതെയാകുമ്പോള്‍ വിഷയങ്ങള്‍ ഉണ്ടാകുമോ എന്നുള്ള ഭയംതന്നെയാണ്. അന്താരാഷ്‌ട്ര ചലച്ചിത്രോത്സവവും സ്‌കൂള്‍ കലോത്സവവും ഒന്നും വേണ്ടാ എന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെയുണ്ടായ പൊട്ടിത്തെറി തന്നെ തെളിവ്. മന്ത്രിസഭ ചേര്‍ന്ന് എടുക്കേണ്ട തീരുമാനമാണ് ഉദ്യോഗസ്ഥന്റെ ഉത്തരവായി പുറത്തുവന്നത്. സാംസ്‌കാരിക മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും എതിര്‍പ്പ് പരസ്യമായി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. തീരുമാനം തീരുമാനം തന്നെയെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് പകരക്കാരനായ വ്യവസായമന്ത്രി നിലപാടെടുത്തു. എതിര്‍പ്പ് പറഞ്ഞ മന്ത്രിമാര്‍ക്ക് പഞ്ചപുച്ഛമടക്കേണ്ടിവന്നു. 

പിണറായിവിജയന്‍ ഇല്ലാതെ മന്ത്രിസഭായോഗം ചേര്‍ന്നാല്‍ എല്ലാ വിഷയത്തിലും ഇത്തരം അഭിപ്രായ വ്യത്യാസമുണ്ടാകുമെന്നും ഉറപ്പാണ്. തങ്ങളുടെ മന്ത്രി വിദേശത്തുപോയതിനെ വിമര്‍ശിച്ചിട്ട് സിപിഎം മന്ത്രിമാര്‍ കൂട്ടത്തോടെ വിദേശയാത്രയ്‌ക്കൊരുങ്ങുന്നിതിന് സിപിഐ തടയിടാന്‍ ശ്രമിക്കും. ദുരന്തത്തിന് കാരണക്കാരായ വൈദ്യുതി മന്ത്രിയും ജലസേചനമന്ത്രിയും കോര്‍ക്കുന്നതിനും സാക്ഷ്യം വഹിക്കേണ്ടിവരും. കേന്ദ്രത്തോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ രാഷ്‌ട്രീയത്തിനുപരിയായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തേണ്ടിവരും. ഇതൊക്കെ ഒഴിവാക്കാന്‍ എളുപ്പമാര്‍ഗ്ഗമാണ് മന്ത്രിസഭായോഗമേ വേണ്ടെന്നുവയ്‌ക്കുന്നത്. വിഷയം ഇല്ലാഞ്ഞിട്ടല്ല, വിഷയമാകാതിരിക്കാനാണിതെന്ന് വ്യക്തം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)
India

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

India

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

Kerala

മദ്യത്തിന് കൈക്കൂലി: ബെവ്‌കോ ഔട്ട്‌ലെറ്റിലെ 2 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

Kerala

ഭാര്യയുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി, വൈക്കം അസി. ലേബര്‍ ഓഫീസറെ വിജിലന്‍സ് കുടുക്കി

Kerala

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

പുതിയ വാര്‍ത്തകള്‍

ഭീകര ശൃംഖലകൾക്കെതിരെ ആക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു: പ്രസിഡന്റ് മുർമു

അര്‍ജുന്‍ ആയങ്കിയെ തിങ്കളാഴ്ചവരെ റിമാന്‍ഡ് ചെയ്തു

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്: ആകെ 124 കേസുകള്‍, ഒന്നില്‍ പോലും കുറ്റപത്രമായിട്ടില്ലെന്ന് വിജിലന്‍സ്

പവിത്ര ഗൗഡ (ഇടത്ത്) കൊലപാതകക്കേസില്‍ ജയിലിലായ കന്നഡ നടന്‍ ദര്‍ശന്‍ (വലത്ത്)

പവിത്ര ഗൗഡ എന്ന കാമുകിക്ക് വേണ്ടി ദര്‍ശന്‍ എന്ന സൂപ്പര്‍ സ്റ്റാര്‍ നടത്തിയ കൊല; കൊല്ലാന്‍ രേണുകസ്വാമിയുടെ നെഞ്ചില്‍ ദര്‍ശൻ ചവിട്ടിനിന്നു

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദിമുര്‍മു

പ്രമുഖ ഹൃദയ ശാസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ടി കെ ജയകുമാറിന് ബൈപ്പാസ് ശസ്ത്രക്രിയ, വിജയകരമെന്ന് അധികൃതര്‍

സമയ് റെയ്നയ്‌ക്കും ടീമിനും എതിരെയുള്ള കേസുകള്‍ സുപ്രീം കോടതി റദ്ദാക്കി, ഒപ്പം അഭിനന്ദനവും

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിതാവ് ശാസിച്ചു: 13 കാരി ജീവനൊടുക്കി

ഗാന്ധി എന്ന് കുടുംബപ്പേരുള്ള ഒരാൾക്ക് ഇത്രയും ലജ്ജാകരമായ പരാമർശം നടത്താൻ കഴിയുമോ ? രാഹുലിനെതിരെ രാജ്നാഥ് സിംഗ് 

‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ : പുരുഷന്മാര്‍ക്ക് റോഡിലൂടെ നടക്കാം, കോണ്‍ക്‌ളേവില്‍ പങ്കെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.