Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ചെങ്ങന്നൂരിലെ വോട്ടുരാഷ്‌ട്രീയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2018, 02:15 am IST
in Vicharam

സമകാലീന രാഷ്‌ട്രീയത്തിലെ മുഴുവന്‍ വിഴുപ്പലക്കുകളും നിര്‍ത്തിവച്ച് ഇടതു-വലത് രാഷ്‌ട്രീയപാര്‍ട്ടികള്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. സമാനതകളില്ലാത്തവിധം അധഃപതിച്ച് കേരളരാഷ്‌ട്രീയത്തെ അഴുക്കുചാലിലൂടെ വലിച്ചിഴയ്‌ക്കുന്ന സിപിഎമ്മിനെ സംബന്ധിച്ച് ഇത് ജീവന്‍മരണ പോരാട്ടമാണ്. അതുകൊണ്ട് ഒരു പൊതു തെരഞ്ഞെടുപ്പിനെ നേരിടുന്ന സര്‍വ്വസന്നാഹങ്ങളുമായിട്ടാണ് ഈ ഉപതെരഞ്ഞെടുപ്പിനെ അവര്‍ നേരിടുന്നത്. എന്‍ഡിഎയുടെ ത്രിപുരയിലെ അട്ടിമറി വിജയത്തിന്റെ ആഘാതത്തില്‍ നിന്ന് ഇനിയും കരകയറാനായിട്ടില്ല എന്ന സത്യം മറച്ചുവച്ച് എന്ത് വൃത്തികേട് കാണിച്ചും അധികാരത്തിന്റെ മറവില്‍ മണ്ഡലം നിലനിര്‍ത്താനുള്ള അവസാനശ്രമവും അവര്‍ നടത്തും. 

അഹങ്കാരത്തിന്റെയും അധികാരത്തിന്റെയും തണലില്‍ വര്‍ഷങ്ങളോളം ജനാധിപത്യ ധ്വംസനവും, സ്വേച്ഛാധിപപത്യഭരണവും നടത്തി അടക്കിവാണ കോട്ടകൊത്തളങ്ങള്‍ ഒന്നൊഴിയാതെ കടപുഴകി വീണ വിപ്ലവ പ്രസ്ഥാനത്തിന് ആകെ ആശ്രയം കരിന്തിരി കത്തുന്ന കേരളം എന്ന ഈ കൊച്ചുസംസ്ഥാനമാണ്. ഈ തുരുത്ത് പിടിച്ചുനിര്‍ത്തിയേ അവര്‍ക്ക് മതിയാകൂ. ഭരണപരമായി ഒരു ഭയപ്പാടിന്റെ ആവശ്യം ഇപ്പോള്‍ ഇല്ലെങ്കിലും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയ ഗുണിതങ്ങളില്‍ അക്കങ്ങളുടെ പെരുക്കങ്ങള്‍ കുറയാന്‍ ഈ തെരഞ്ഞെടുപ്പ് വഴിയൊരുക്കും എന്നുള്ള തിരിച്ചറിവും സിപിഎമ്മിനെ അങ്കലാപ്പിലാക്കുന്നു. എതിരാളികളെ ക്രൂരവും പൈശാചികവുമായ രീതിയില്‍ മൃഗതൃഷ്ണയോടെ അരുംകൊലചെയ്യുന്ന സിപിഎമ്മിലെ മനോവൈകല്യം ബധിച്ചവരുടെ അക്രമരാഷ്‌ട്രീയത്തെ അരിയിട്ട് വാഴിക്കുന്ന നേതൃത്വത്തിന്റെ സാഡിസമനോഭാവത്തിന് മുമ്പില്‍ മനഃസാക്ഷി മരവിച്ചിട്ടില്ലാത്ത ജനാധിപത്യ സമൂഹം വിറങ്ങലിച്ച് നില്‍ക്കുകയാണ്. ഇവര്‍ക്ക് മുമ്പില്‍ ആദര്‍ശരാഷ്‌ട്രീയത്തെ  പടിയടച്ച് പിണ്ഡംവച്ച് ചോരച്ചാലുകള്‍ തീര്‍ത്ത് വിപ്ലവത്തിന് അരങ്ങൊരുക്കുകയാണ് കേരളത്തില്‍ സിപിഎം. 

ഇന്ത്യന്‍ രാഷ്‌ട്രീയഭൂപടത്തില്‍നിന്ന് അസാധാരണമാംവിധം മാഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സിന് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ചലനം സൃഷ്ടിക്കാന്‍ ആവുമെന്ന് തോന്നുന്നില്ല. 2006- ല്‍ സിറ്റിങ് എംഎല്‍എ ശോഭനാ ജോര്‍ജ്ജില്‍ നിന്ന് അകാരണമായി പിടിച്ചുവാങ്ങിയ സീറ്റ് ഇപ്പോള്‍ സ്വയം ഒഴിഞ്ഞുകൊടുത്ത വിഷ്ണുനാഥ് മണ്ഡലത്തിലെ രാഷ്‌ട്രീയ വിഭാഗീയത മനസ്സിലാക്കി എന്നുവേണം കരുതാന്‍. ഒരു തോല്‍വികൂടി തന്റെ രാഷ്‌ട്രീയ ജീവിതത്തില്‍ എഴുതിച്ചേര്‍ക്കേണ്ട എന്നും വിഷ്ണുനാഥ് കരുതിയിരിക്കണം. ശോഭനാ ജോര്‍ജ്ജിന്റെ കൂറുമാറ്റവും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ക്ഷീണമാകും. തന്നെയുമല്ല ഐക്യജനാധിപത്യ മുന്നണി സഥാനാര്‍ത്ഥിയുടെ വിജയമോ, പരാജയമോ കേരള രാഷ്‌ട്രീയത്തില്‍ ഇനി ഒരു ചര്‍ച്ചയാവില്ല. എന്‍ഡിഎ സഖ്യത്തെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സിന് വോട്ട് നല്‍കാനും മടിയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗവും നാം കൂട്ടിവായിക്കേണ്ടതാണ്. 

ഈ തെരഞ്ഞെടുപ്പുകൂടി കഴിഞ്ഞാല്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ഒന്നിച്ചുള്ള മുന്നണിയായിരിക്കും എല്ലായിടത്തും മല്‍സരിക്കുക. ഭരണവൈകല്യം കൊണ്ടും അധികാര ഗര്‍വ്വുകൊണ്ടും രാഷ്‌ട്രീയ തിമിരം ബാധിച്ച ഇവരുടെ ബാന്ധവം സമാനതകളില്ലാത്ത അടിയറവുതന്നെയാണ്. വര്‍ഷങ്ങളായി ആളറിയാതെ നടത്തിയിരുന്ന പടിപ്പുരബന്ധം താലികെട്ടി നാലുകെട്ടിനുള്ളിലേക്കാവാം എന്ന തീരുമാനം കോണ്‍ഗ്രസ്സിന്റെ പൂര്‍ണ്ണപതനത്തിന് അവര്‍ തന്നെ വഴിയൊരുക്കലാണ്. സ്വയം ചിതയൊരുക്കി മരണം കാത്തിരിക്കുന്നവരെപ്പോലെ ആസന്നമൃത്യുവിന് വായ്‌ക്കുരവയിട്ട് വരം തേടുന്ന ഒരു വിഭാഗം ജനങ്ങള്‍ ആഫ്രിക്കന്‍ ഗോത്രവര്‍ഗ്ഗത്തിലുണ്ടത്ര. ചെങ്ങന്നൂരിലെ ഈ ഉപതെരഞ്ഞെടുപ്പോടുകൂടി കേരളത്തിലും അത് നേരിട്ട് ബോധ്യമാകും. 

കോണ്‍ഗ്രസ് അപ്രസക്തമാകുന്ന ചെങ്ങന്നൂരില്‍ ഭരണകക്ഷിയായ സിപിഎമ്മും എന്‍ഡിഎയും തമ്മില്‍ നേരിട്ടുള്ള മത്സരമാകും നടക്കുക. ഇരുമുന്നണികളുടെയും അഡ്ജസ്റ്റ്‌മെന്റ് രാഷ്‌ട്രീയത്തിന് അതീതമായി ജനഹൃദയങ്ങളിലേക്കിറങ്ങിച്ചെല്ലാന്‍ എന്‍ഡിഎ സഖ്യത്തിന് കഴിഞ്ഞു എന്നുള്ളതിന്റെ തെളിവാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ നം കണ്ടത്. 1987- ല്‍ ബിജെപി സ്ഥാനാര്‍ത്ഥി എം.ജി.എം. നമ്പൂതിരി 5393 വോട്ടുനേടിയപ്പോള്‍ 2016- ല്‍ എന്‍ഡിഎ സഖ്യത്തില്‍ മത്സരിച്ച അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള 42682 വോട്ട് നേടി. ഒരു പാര്‍ട്ടിക്കും മണ്ഡലത്തില്‍ ഈ വളര്‍ച്ച നേടാന്‍ കഴിഞ്ഞിട്ടില്ല എന്ന് നാം ഓര്‍ക്കണം. 1957- ല്‍ സിപിഎം സ്ഥാനാര്‍ത്ഥി ആര്‍. ശങ്കരനാരായണന്‍ തമ്പി 19538 വോട്ട് നേടിയാണ് ഇവിടെനിന്ന് ജയിച്ചത്.   

1957 മുതല്‍ 2006 വരെ

1957 മുതല്‍ മാറിയും മറിഞ്ഞും ചിലപ്പോള്‍ സ്വതന്ത്രരെ പുല്‍കിയും മനസ്സ് തുറക്കാതെ ചെങ്ങന്നൂര്‍ നിലകൊള്ളുമ്പോള്‍ കാലഘട്ടത്തിന്റെ മാറ്റം ആഗ്രഹിക്കുന്ന പുതുതലമുറ ആരെ പുല്‍കും എന്നത് ശ്രദ്ധേയമാണ്. ഇന്ത്യ ഒട്ടാകെ മാറ്റത്തിന്റെ കാഹളം മുഴക്കി ഭാരതത്തെ ലോകനെറുകയിലെത്തിക്കാന്‍ കുതിക്കുന്ന രാഷ്‌ട്രീയ ചിന്താധാരയില്‍നിന്ന് മാറി അവര്‍ ചിന്തിക്കുമെന്ന് തോന്നുന്നില്ല. 

1957 ലെ പൊതുതെരഞ്ഞെടുപ്പില്‍ ശങ്കരനാരായണന്‍തമ്പി. ആര്‍ (സിപിഐ), സരസ്വതിയമ്മ കെ. ആര്‍. (കോണ്‍ഗ്രസ്-ഐഎന്‍സി), രാമചന്ദ്രന്‍ നായര്‍ സി.കെ. (പിഎസ്പി) എന്നിവര്‍ മത്സരിച്ചപ്പോള്‍ 52% വോട്ട് നേടി സിപിഐയുടെ നാരായണന്‍ തമ്പിയാണ് വിജയിച്ചത്. 36% വോട്ട് ഐഎന്‍സി നേടിയപ്പോള്‍ 4% വോട്ട് പി.എസ്പിയ്‌ക്ക് ലഭിച്ചു. 

1960- ല്‍ കോണ്‍ഗ്രസിലെ കെ.ആര്‍. സരസ്വതിയമ്മയും സിപിഎമ്മിലെ പത്മനാഭനും തമ്മിലുള്ള മത്സരത്തില്‍ 31964 വോട്ട് നേടി കോണ്‍ഗ്രസ്  വിജയിച്ചു (62%). സിപിഐയ്‌ക്ക് 20026 (37%) മാത്രമാണ് ലഭിച്ചത്.

1965- ല്‍ 50 ശതമാനം വോട്ട് നേടി കെ.ആര്‍. സരസ്വയിമ്മ (കെസി) വിജയിച്ചപ്പോള്‍  505 വോട്ട് മാത്രമാണ് സിപിഐയിലെ ആര്‍. ശങ്കരനാരായണന്‍തമ്പിക്ക് ലഭിച്ചത്. സ്വതന്ത്രനായി മത്സരിച്ച കെ. പ്രഭാകരന്‍ നായര്‍ക്ക് 11410 വോട്ട് ലഭിക്കുകയുണ്ടായി.

1967-ല്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച മണ്ഡലമായിരുന്നു ചെങ്ങന്നൂര്‍. ആറുപേരാണ് മത്സരിച്ചത്. പി.ജി.പി. പിള്ള (സിപിഐ), എന്‍എസ്‌കെ പിളള (കോണ്‍ഗ്രസ്), കെ. ആര്‍. സരസ്വതിയമ്മ (കെഇസി), കെ. തോമസ് (സ്വതന്ത്രന്‍), സി.ടി. മാസ്റ്റര്‍ (സ്വതന്ത്രന്‍), ടി. കെ. രാജന്‍ (ബിജെഎസ്). ഇതില്‍ 17524 (34.76%) വോട്ട് നേടി പി.ജി.പി. പിള്ള വിജയം വരിച്ചു. 

1970 ലും വിജയം സിപിഎമ്മിനായിരുന്നു. പി. ജി. പുരുഷോത്തമന്‍പിള്ള വോട്ട് നില മെച്ചപ്പെടുത്തി. 21687 (36%) വോട്ട് നേടി വിജയിച്ചു. സരസ്വതി രുഗ്മണിക്ക് (കെഇസി) 19443 വോട്ട് ലഭിച്ചു.  

1977-ല്‍ അച്യുതമേനോന്‍ സര്‍ക്കാരിന്റെ നീണ്ട ഏഴ് വര്‍ഷത്തെ ഭരണത്തിനുശേഷം വന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിഹ്നത്തില്‍  മത്സരിക്കാതെ തങ്കപ്പന്‍പിള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് 33909 (53.13%) വോട്ട് നേടി വിജയിച്ചു. 1980- ല്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് കെ.ആര്‍. സരസ്വതിയമ്മ 35910 വോട്ട് നേടി ഒരിക്കല്‍ക്കൂടി മണ്ഡലം തിരിച്ചുപിടിച്ചു. എതിരാളിയായ  തോമസ് കുതിരവട്ടത്തിന് 31610 വോട്ട് ലഭിച്ചു- (45.79%).

1982- ല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എസ്. രാമചന്ദ്രന്‍പിള്ള 31156 വോട്ട് നേടി വിജയിച്ചു. കെ. ആര്‍. സരസ്വതിയമ്മയ്‌ക്ക് 4615 വോട്ട് മാത്രമേ ലഭിച്ചുള്ളൂ. സിപിഎമ്മിലെ പി. കെ. നമ്പ്യാര്‍ 27865 വോട്ട് നേടി രണ്ടാം സ്ഥാനത്ത് എത്തി. ഏഴ് പേര്‍ മത്സര രംഗത്തുണ്ടായിരുന്നു. 1987-ല്‍ ഐസിഎസിലെ മാമ്മന്‍ ഐപ്പ് 39836 (49.70%) വോട്ട് നേടി വിജയിച്ചപ്പോള്‍ ആര്‍. രാമചന്ദ്രന്‍ നായര്‍ 24133 വോട്ട് നേടി രണ്ടാം സ്ഥാനത്തും, ബിജെപിയിലെ എം.ജി.എം. നമ്പൂതിരി 5393 വോട്ട് നേടി മൂന്നാം സ്ഥാനത്തും എത്തി. 

1987 മുതല്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് രംഗത്തും, ബൂത്ത് അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനത്തിലും ബിജെപി തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിച്ചിരുന്നു. 1991-ല്‍ 40208 വോട്ട് നേടി കോണ്‍ഗ്രസ്സിലെ ശോഭനാ ജോര്‍ജ്ജ് ജയിച്ചപ്പോള്‍ ബിജെപിയുടെ ശശിധരന്‍ കരിങ്ങാലില്‍ 1987- ലെ നില മെച്ചപ്പെടുത്തി 6075 വോട്ട് നേടുകയുണ്ടായി. 1996 ലും 2001 ലും ഭൂരിപക്ഷം കുറഞ്ഞെങ്കിലും മണ്ഡലം നിലനിര്‍ത്താന്‍ ശോഭനാ ജോര്‍ജ്ജിന് കഴിഞ്ഞു. 1996-ല്‍ ബിജെപിക്കു വേണ്ടി മത്സരിച്ച രാജന്‍ മൂലവീട്ടില്‍ 10976 വോട്ട് നേടി. 

2001- ല്‍  ബിജെപിയിലെ എം.ടി. രമേശിന് 12598 (13.33%) വോട്ട് ലഭിക്കുകയുണ്ടായി. 2006 ലും 2011 ലും പി. സി. വിഷ്ണുനാഥാണ് (കോണ്‍ഗ്രസ്) വിജയിച്ചത്. 2006- ല്‍ വിഷ്ണുനാഥിന് 5132 വോട്ടിന്റെയും 2011- ല്‍ 12500 വോട്ടിന്റെ ഭൂരിപക്ഷവും ലഭിച്ചിരുന്നു. 2016 ല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അഡ്വ. ശ്രീധരന്‍പിള്ളയ്‌ക്ക് 42682 വോട്ട്  ലഭിച്ചു.

ചെങ്ങന്നൂര്‍ നഗരസഭയില്‍ ചെങ്ങന്നൂര്‍ താലൂക്കിലെ ആല, ബുധനൂര്‍, ചെറിയനാട്, മാന്നാര്‍, മുളക്കുഴ, പാണ്ടനാട്, പുലിയൂര്‍, തിരുവന്‍വണ്ടൂര്‍, വെണ്‍മണി എന്നീ പഞ്ചായത്തുകളും, മാവേലിക്കര താലൂക്കിലെ ചെന്നിത്തല, തൃപ്പെരുംന്തുറ പഞ്ചായത്തും അടങ്ങുന്നതാണ് ചെങ്ങന്നൂര്‍ മണ്ഡലം. 2016 ലെ സെന്‍സസ് അനുസരിച്ച്  88218 പുരുഷന്മാരും 103073 സ്ത്രീകളും ഉള്‍പ്പെടെ മൊത്തം 191291 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്.

മണ്ഡലത്തിലെ 1987 മുതലുള്ള പ്രവര്‍ത്തനം നിരീക്ഷിച്ചാല്‍ എം.ജി.എം.നമ്പൂതിരി മത്സരത്തിന് ഇറങ്ങിയത് മുതല്‍  കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെയും അടിസ്ഥാനപരമായി വന്‍ വളര്‍ച്ച കൈവരിക്കാന്‍ എന്‍ഡിഎ കൂട്ടുകെട്ടിന് സാധിച്ചിട്ടുണ്ട്. നിസ്വാര്‍ത്ഥമായ പ്രവര്‍ത്തന ശൈലിയിലൂടെ മണ്ഡലത്തിലെ താഴെത്തട്ടുവരെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുവാനും പ്രവര്‍ത്തകരെ  ആത്മവിശ്വാസത്തിലെടുക്കാനും ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ അഭൂതപൂര്‍വ്വമായ ജനസമ്മതിയും ദീര്‍ഘവീക്ഷണത്തോടുകൂടിയ പ്രവര്‍ത്തനവും ഭരണരീതിയും, രണ്ട് വര്‍ഷം തികയുന്ന പിണറായി സര്‍ക്കാരിന്റെ കൊലപാതക രാഷ്‌ട്രീയത്തോടുള്ള അസഹിഷ്ണുതയും ചെങ്ങന്നൂരില്‍ തിളങ്ങുന്ന വിജയം എന്‍ഡിഎയ്‌ക്ക് സമ്മാനിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ജനങ്ങള്‍.  

(ഫോണ്‍: 9496107399)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

Kerala

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

Thiruvananthapuram

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.