Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മിഴിതുറക്കാം, ബഹിരാകാശത്തേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2017, 10:39 pm IST
inVicharam

ചാന്ദ്രയാനും മംഗള്‍യാനും ശേഷം അസ്‌ട്രോസാറ്റ് വിക്ഷേപണത്തില്‍ വിജയക്കൊടി പാറിച്ച ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ രാജ്യത്തിന്റെ യശസ്സ് ചൊവ്വയോളം ഉയര്‍ത്തിയ വേളയിലാണ് ഈ വര്‍ഷത്തെ ബഹിരാകാശ വാരം ആഘോഷിക്കുന്നത്. എല്ലാവര്‍ഷവും ഒക്‌ടോബര്‍ നാല് മുതല്‍ 10 വരെയാണ് ലോക ബഹിരാകാശവാരം. ബഹിരാകാശ വാരാചരണവുമായി ബന്ധപ്പെട്ട് 80ല്‍പരം രാജ്യങ്ങളില്‍ 1400 ല്‍പ്പരം വ്യത്യസ്ത പരിപാടികളാണ് ഇക്കുറി ഒക്‌ടോബര്‍ ആദ്യവാരം നടക്കുന്നത്.

1999 ഡിസംബര്‍ ആറിന് ഐക്യരാഷ്‌ട്ര പൊതുസഭയുടെ സമ്മേളനത്തിലാണ് ലോക ബഹിരാകാശവാരം ആഘോഷിക്കാന്‍ തീരുമാനിച്ചത്. 2000 മുതല്‍ വാരാചരണം തുടങ്ങി. ബഹിരാകാശ രംഗത്ത് പൊതുജന പങ്കാളിത്തത്തോടെ കൊണ്ടാടപ്പെടുന്ന ഏറ്റവും വലിയ ആഘോഷപരിപാടിയാണ് ലോക ബഹിരാകാശവാരം. ബഹിരാകാശത്തിന്റെ ചരിത്രത്തില്‍ വളരെ പ്രാധാന്യം ഉള്ളവയാണ് ഒക്‌ടോബര്‍ 4,10 എന്നീ തീയതികള്‍.

പ്രപഞ്ചമെന്ന മഹാത്ഭുതം എന്നെന്നും ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചിട്ടുണ്ട്. അതിരുകളില്ലാത്ത, പരന്നുകിടക്കുന്ന ആ നിശ്ശബ്ദ സാഗരത്തിന്റെ കാണാപ്പുറങ്ങളെ ശാസ്ത്രത്തിന്റെ ദൂരദര്‍ശിനികള്‍ സശ്രദ്ധം വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അകലങ്ങളിലെ ഈ കണ്ടെത്തലുകളാണ് ഇക്കൊല്ലത്തെ ബഹിരാകാശ വാരത്തിന്റെ വിഷയം.

1957 ഒക്‌ടോബര്‍ നാലിനാണ് യുഎസ് എസ്ആര്‍ ആദ്യ മനുഷ്യനിര്‍മ്മിതായ ബഹിരാകാശ പേടകം സ്പുട്‌നിക് -1 വിക്ഷേപിക്കുന്നത്. അതിനാല്‍ ഒക്‌ടോബര്‍ 4 – ലോകത്ത് ബഹിരാകാശ യുഗത്തിന്റെ പിറവി ആയി കണക്കാക്കപ്പെടുന്നു. തുടര്‍ന്ന് അമേരിക്കയും വലിയ തോതില്‍ ബഹിരാകാശത്തേക്ക് റോക്കറ്റുകളും ഉപഗ്രഹങ്ങളും വിക്ഷേപിക്കാന്‍ തുടങ്ങി.

വന്‍ ശക്തികള്‍ തമ്മിലുള്ള കിടമത്സരം ബഹിരാകാശരംഗത്തേക്കും വ്യാപിച്ചേക്കുമെന്നു വന്നപ്പോള്‍ അത്തരമൊരു വിപത്ത് തടയാന്‍ 1967 ഒക്‌ടോബര്‍ 10 ന് ഐക്യരാഷ്‌ട്ര സംഘടന മുന്‍കയ്യെടുത്ത് ബഹിരാകാശശേഷിയുള്ള രാജ്യങ്ങള്‍ തമ്മില്‍ ഒരു ബഹിരാകാശ ഉടമ്പടി ഒപ്പുവച്ചു.

അണുവായുധങ്ങള്‍ ഉള്‍പ്പെടെയുള്ള വന്‍ നശീകരണ ശേഷിയുള്ള ആയുധങ്ങള്‍ ബഹിരാകാശത്തു നിരോധിക്കപ്പെടണമെന്നും ബഹിരാകാശം മനുഷ്യനന്മയ്‌ക്ക് (സമാധാനപരമായ ആവശ്യങ്ങള്‍ക്ക്) മാത്രമേ ഉപയോഗിക്കാവൂ എന്നുമായിരുന്നു ആ ഉടമ്പടിയുടെ കാതല്‍.

ഇന്ത്യയില്‍ ബഹിരാകാശ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നത് 1950 കളിലാണ്. അക്കാലത്ത് ആണവോര്‍ജ്ജ വകുപ്പാണ് ബഹിരാകാശ ഗവേഷണ പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പിന്നീട് ബഹിരാകാശ ഗവേഷണങ്ങള്‍ക്ക് മാത്രമായി 1962ല്‍ ഇന്ത്യന്‍ നാഷണല്‍ കമ്മിറ്റി ഫോര്‍ സ്‌പേസ് റിസര്‍ച്ച് രൂപവത്കരിച്ചു.

ഇതാണ് 1969 ഓഗസ്റ്റ് 15 ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം ആയത്. ഡോ. വിക്രം സാരാഭായ് ആയിരുന്നു ആദ്യത്തെ ചെയര്‍മാന്‍. അദ്ദേഹത്തെത്തുടര്‍ന്ന് പ്രൊഫ. എം.ജി.കെ. മേനോന്‍, പ്രൊഫ. സതീഷ് ധവാന്‍, ഡോ.ജി. മാധവന്‍നായര്‍, ഡോ. കെ.രാധാകൃഷ്ണന്‍ എന്നിവര്‍ ഐഎസ്ആര്‍ഒയുടെ ചെയര്‍മാന്‍ പദം അലങ്കരിച്ചു. ഇപ്പോഴത്തെ ചെയര്‍മാന്‍ ഡോ.എസ്.കിരണ്‍കുമാറാണ്.

പല രാജ്യങ്ങളുടെയും ബഹിരാകാശ ഗവേഷണ കേന്ദ്രങ്ങള്‍ അവര്‍ നേരത്തെ സായത്തമാക്കിയിരുന്ന സൈനിക ആവശ്യങ്ങള്‍ക്കായുള്ള ബാലിസ്റ്റിക് മിസൈല്‍ സാങ്കേതിക വിദ്യയുടെ ചുവടുപിടിച്ചാണ് വളര്‍ന്നുവന്നത്. എന്നാല്‍ ഇന്ത്യയുടെ ബഹിരാകാശ പദ്ധതി കൃത്രിമ ഉപഗ്രഹങ്ങളെ വിക്ഷേപിക്കുക എന്ന പ്രാവര്‍ത്തിക ലക്ഷ്യം മാത്രം മുന്നില്‍ക്കണ്ട് രൂപീകരിച്ചിട്ടുള്ളവയാണ്.

ഇന്ത്യയുടെ ആദ്യ കൃത്രിമ ഉപഗ്രഹം ആര്യഭട്ടയാണ്. ഒരു സോവിയറ്റ് റോക്കറ്റ് ഉപയോഗിച്ചാണ് ഈ പേടകത്തെ ബഹിരാകാശത്ത് എത്തിച്ചത്. ഇന്ത്യ ആദ്യമായി വിക്ഷേപിച്ച സ്വദേശീയമായ ഉപഗ്രഹം രോഹിണി-1 ആണ്. ആദ്യ പരീക്ഷണ ഉപഗ്രഹമായ ആപ്പിള്‍ 1981 ജൂണ്‍ 18 നാണ് വിക്ഷേപിച്ചത്. 1982 ഏപ്രില്‍ 10 ന് വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളായ ഇന്‍സാറ്റ് പരമ്പരയ്‌ക്ക് തുടക്കമിട്ടു.

ഐആര്‍എസ് -1 എ എന്ന തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യവിദൂര സംവേദന ഉപഗ്രഹത്തെ 1988 മാര്‍ച്ച് 17 ന് ഭ്രമണപഥത്തിലെത്തിച്ചു. 1991-2000 കാലഘട്ടത്തിലാണ് ഐഎസ്ആര്‍ഒ യുടെ വിക്ഷേപണ വാഹനമായ പിഎസ്എല്‍വി വികസിപ്പിച്ചത്. 2004 സെപ്റ്റംബര്‍ 20 ന് ശ്രീഹരിക്കോട്ടയില്‍നിന്ന് വിക്ഷേപിച്ച ജിഎസ്എല്‍വി എന്ന വിക്ഷേപണ വാഹനവും പ്രവര്‍ത്തനക്ഷമമായി. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കു മാത്രമുള്ള ഈ ഉപഗ്രഹം എഡ്യൂസാറ്റ് എന്ന പേരിലറിയപ്പെടുന്നു.

ഭൂപടങ്ങള്‍ തയ്യാറാക്കാന്‍ സഹായകമായ ഉപഗ്രഹങ്ങളാണ് കാര്‍ട്ടോസാറ്റ് എന്നറിയപ്പെടുന്നത്. അമച്വര്‍ റേഡിയോ ഓപ്പറേറ്റര്‍മാര്‍ക്ക് ആശയവിനിമയം എളുപ്പമാക്കാന്‍ സഹായകമായതാണ് ഹാംസാറ്റ്. ഈ രണ്ടു ചെറു ഉപഗ്രഹങ്ങളും 2005 മെയ് അഞ്ചിന് ശ്രീഹരിക്കോട്ടയില്‍നിന്ന് വിക്ഷേപിച്ചു.

കാര്‍ട്ടോസാറ്റ് ശ്രേണിയില്‍ മൂന്ന് ഉപഗ്രഹങ്ങള്‍കൂടി പിന്നീട് വിക്ഷേപിച്ചു. 2008 ഒക്‌ടോബര്‍ 22 ന് ചാന്ദ്രദൗത്യ പേ ടകമായ ചാന്ദ്രയാന്‍-1 വിക്ഷേപിച്ചു. 2013 നവംബര്‍ അഞ്ചിന് ചൊവ്വാ പര്യവേക്ഷണ വാഹനമായ മംഗള്‍യാന്‍ വിക്ഷേപിച്ചു. 2015 സപ്തംബര്‍ 28 ന് ഇന്ത്യയുടെ സ്വന്തം ബഹിരാകാശ ദൂരദര്‍ശിനി അസ്‌ട്രോസാറ്റും വിജയകരമായി വിക്ഷേപിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.