Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സമാജഭാരം ചുമന്നവര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2017, 08:11 pm IST
in Samskriti

സമാജവും ദേശവുമാണ് തന്നേക്കാള്‍ വലുത്. അവയ്‌ക്കുവേണ്ടി ഓരോരുത്തരും ജീവിതം സമര്‍പ്പിക്കേണ്ടത് ത്യാഗമല്ല, മറിച്ച് കര്‍ത്തവ്യം മാത്രമാണ് എന്ന് ഗ്രഹിച്ച സംഘസ്വയംസേവകര്‍ തങ്ങളുടെ ജീവിതം കര്‍ത്തവ്യമെന്ന നിലയില്‍ത്തന്നെ സമാജത്തിനും ദേശത്തിനും വേണ്ടി ഉഴിഞ്ഞുവെയ്‌ക്കുന്നു. ആധുനിക കാലത്തില്‍ മുമ്പില്ലാതിരുന്ന ഹിന്ദുമിഷണറിമാരെ അതായത് പ്രചാരകന്മാരെ സംഘശാലയില്‍ക്കൂടി സൃഷ്ടിക്കാന്‍ കഴിയുന്നു. ഇത് പൂജനീയ ഡോക്ടര്‍ജിയുടെ മൗലികമായ സംഭാവനയാണ്. സംഘത്തിനുള്ളില്‍ സര്‍വ്വസാധാരണമായിത്തീര്‍ന്ന, ആശാസ്യമായ മാറ്റം വരുത്തുന്നതായും അനുഭവപ്പെടുന്നു.’ ജീവന്‍ പാഴാക്കി’ എന്ന് മുഖം നോക്കി പറയാന്‍ പണ്ടത്തെപ്പോലെ ആരും മുതിരുന്നില്ല, പോരാ, അതിനപ്പുറം ചെന്ന് അവരെ പരസ്യമായി അനുമോദിക്കാന്‍ മടിക്കുന്നില്ല.

കുറച്ചുവര്‍ഷം മുമ്പ് ബോംബെയ്‌ക്കടുത്തുള്ള ഠാണയിലെ എംപിയായ രാംഭാവു മാല്‍ഗിയുടെ ഏകപുത്രന്‍ ഉന്നതബിരുദം നേടിയതിനുശേഷം പ്രചാരകനാകാന്‍ തീരുമാനിച്ചു. കൂട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നല്ല ഒന്നാന്തരം അനുമോദനയോഗവും യാത്രയയപ്പും ആസൂത്രണം ചെയ്തു. യോഗത്തില്‍ അയാളുടെ പ്രിന്‍സിപ്പാളായിരുന്നു അധ്യക്ഷന്‍. സംഘവുമായി ബന്ധമില്ലാതിരുന്നിട്ടും അദ്ദേഹം തന്റെ ശിഷ്യന്റെ സമാജാര്‍ത്ഥമുള്ള ദൗത്യബോധത്തെ കലവറയില്ലാതെ അനുമോദിക്കുകയും ‘ഇന്നുതൊട്ട് താങ്കള്‍ എനിക്ക് ആദരണീയനായിത്തീര്‍ന്നിരിക്കുന്നു’ എന്ന് വികാരാധീനനായി പറയുകയും ചെയ്തു. ഇതുപോലുള്ള മറ്റൊരു യോഗത്തില്‍ പ്രചാരകന്റെ മുത്തച്ഛന്‍ തന്നെയായിരുന്നു അധ്യക്ഷന്‍. ‘ഇതെന്റെ കുടുംബത്തിന്റെ അപൂര്‍വ്വ ഭാഗ്യമാണെ’ന്ന് ആ വൃദ്ധന്‍ തൊണ്ടയിടറി പറഞ്ഞപ്പോള്‍ അവിടെയിരുന്നവരുടേയും കണ്ണുകള്‍ നിറഞ്ഞു. ഇന്നങ്ങനെ എത്രയെത്ര മുത്തച്ഛന്മാര്‍, അച്ഛന്മാര്‍, അമ്മാമന്മാര്‍, അമ്മമാര്‍! വാസ്തവത്തില്‍ ഇത് വൈയക്തികതയില്‍ നിന്ന് സാമൂഹികതയിലേക്കുള്ള സാധാരണക്കാരന്റെ നീക്കമല്ലേ? എന്റെ വീട്ടില്‍ ബുദ്ധനും വിവേകാനന്ദനും ജീവിക്കുന്നതില്‍ വീട്ടുകാരന്‍ അഭിമാനിക്കുന്നു. അതുകൊണ്ടുണ്ടായേക്കാവുന്ന സാമ്പത്തികക്ഷതിയില്‍ വ്യാകുലപ്പെടുന്നില്ല.

ഇതേ ദിശയിലുള്ള മറ്റൊരു വലിയ കാല്‍വെയ്‌പ്പാണ് ബാലാസാഹേബ് ദേവറസ് തന്റെ 1979- ലെ വിജയദശമി സന്ദേശം വഴി മുന്നോട്ടുവച്ചത്. ഉദ്യോഗത്തില്‍ നിന്നും വിരമിക്കാറായ അമ്പതുകാരോട് അദ്ദേഹം പറഞ്ഞു.’ഇതുവരെ നിങ്ങള്‍ വിജയപൂര്‍വ്വം സ്വന്തം ഗൃഹഭാരം നോക്കി. കുട്ടികളൊക്കെ വളര്‍ന്നു കടവുകടന്നു. ഇനിയങ്ങോട്ടുള്ള ഭാരം ഏറ്റെടുക്കാന്‍ പോരുന്നവരുമായി. അതുകൊണ്ട് മുഴുവന്‍ ഭാരവും അവരെ ഏല്‍പ്പിക്കുക. യഥാകാലമോ അതിനുമുമ്പുതന്നെയോ ജോലിയില്‍ നിന്നും വിരമിച്ച് ശേഷിച്ച ജീവിതം സമാജത്തിനുവേണ്ടി ഉഴിഞ്ഞുവയ്‌ക്കുക. തലമുതിര്‍ന്ന പ്രചാരകന്മാരാകുക. നാനാവിധ സേവനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. ഗാര്‍ഹസ്ഥ്യത്തില്‍ നേടിയ പക്വതയും അനുഭവവും ഇനിമേല്‍ സമാജത്തിനുവേണ്ടി തിരിച്ചുവിടുക”.

അതു ചെവിക്കൊണ്ട് അനവധിപേര്‍ പ്രൗഢപ്രചാരകന്മാരായി രംഗത്തിറങ്ങുന്ന പ്രവണത ഇന്ന് കണ്ടുതുടങ്ങിയിരിക്കുന്നു. ഗൃഹഭാരം ഇറക്കിവച്ച് സമാജഭാരം ചുമക്കാന്‍ അവര്‍ തലനീട്ടിക്കൊടുക്കുന്നു. ജീവിതത്തിന്റെ കയ്‌പും മധുരവും ആസ്വദിച്ച് ഇരുത്തംവന്ന അവര്‍ നാടൊട്ടുക്ക് നടക്കുന്ന നാനാവിധ സേവന സംരംഭങ്ങള്‍ക്ക് ശക്തമായ താങ്ങാണ്. പലരും സമയത്തിന് മുന്നേതന്നെ പെന്‍ഷന്‍ പറ്റി53, 54 വയസ്സാകുമ്പോഴേക്കും പ്രചാരകന്മാരായി പറഞ്ഞ പ്രവര്‍ത്തനം ഏറ്റെടുക്കുന്നു. അങ്ങനെ ഇന്ന് അരനൂറ്റാണ്ടായി തുടര്‍ന്നുവരുന്ന ബ്രഹ്മചാരി പ്രചാരകന്മാരുടെ കൈകോര്‍ത്തുപിടിച്ച് ഗൃഹസ്ഥപ്രചാരകന്മാരും അണിയിടുന്നു. ചിലര്‍ അവരെ വാനപ്രസ്ഥി പ്രചാരകന്മാര്‍ എന്ന് വിശേഷിപ്പിക്കുന്നു. അതിനെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുമ്പോഴാണ് ദേവറസ്ജിയുടെ ആഹ്വാനത്തില്‍ കുടിയിരിക്കുന്ന യുഗാനുകൂലമായ പുതിയ വീക്ഷണം മനസ്സിലാകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയുടെ ധ്രുവ് പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കുന്നു
India

അറബിക്കടലിൽ സംഘർഷാവസ്ഥ: പാകിസ്ഥാൻ തന്ത്രപരമായ മിസൈൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു, മിസൈൽ ട്രാക്കിംഗ് കപ്പൽ ധ്രുവിനെ വിന്യസിച്ച് ഇന്ത്യ

India

ആധുനിക യുദ്ധവിമാന എൻജിനുകള്‍ നിര്‍മ്മിക്കാന്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യ പാടെ ഒഴിവാക്കും, യുഎസിലെ ജിഇയുമായി കരാറിലേക്ക്

Kerala

വനിതാബില്ലിനെ തോല്‍പിക്കാന്‍ ഇടതിന്റെ കാല് പിടിക്കാന്‍ രാഹുല്‍ ഗാന്ധി, കേരളത്തില്‍ വരുമ്പോള്‍ സഖ്യകക്ഷികളാണെന്ന ബോധമില്ലേ? വിട്ടുനിന്ന് ഇടത്

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

World

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

ധുരന്ധർ ബ്രഹ്മാണ്ഡഹിറ്റ് ; പിന്നാലെ 119 കോടി രൂപയുടെ അത്യാഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.