കൊച്ചി: ചെഗുവേരയേയും മാവോയേയും ആരാധിച്ചിരുന്ന കാലത്ത് നിന്ന് മാവോയിസം അവസാനിച്ച കാലഘട്ടത്തിലേക്ക് നാം എത്തിയതായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഹരി എസ്. കര്‍ത്ത. വിശ്വസംവാദകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന നാരദ ജയന്തി ആഘോഷത്തില്‍ ‘ആഗോള കമ്പോള ശക്തികളും മാധ്യമങ്ങളും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ രംഗങ്ങളും മൂല്യത്തില്‍ നിന്ന് മൂലധനത്തിലേയ്‌ക്ക് മാറിയിരിക്കുകയാണ്. മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ മുമ്പേ പറക്കുന്ന പക്ഷികളാണ്. ഒരു കാലത്ത് പത്രങ്ങള്‍ അറിയപ്പെട്ടിരുന്നത് പത്രാധിപരുടെ പേരിലായിരുന്നു. ഇന്ന് കച്ചവട തന്ത്രങ്ങളാണ് പത്രത്തിന്റെ വളര്‍ച്ച നിര്‍ണയിക്കുന്നത്. ഒരു വാര്‍ത്ത വരണോ, എങ്ങനെ വരണം എന്ന് നിശ്ചയിക്കുന്നത് പരസ്യവിഭാഗം ആണ്. ലക്ഷ്യവും മാര്‍ഗവും ലാഭം എന്നതാണ്. ഇതിനിടയിലും ജന്മഭൂമി പോലുള്ള ചില മാധ്യമങ്ങള്‍ രജതരേഖകള്‍ ആയി നിലനില്‍ക്കുന്നുണ്ട് എന്നതാണ് ആശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
വിശ്വസംവാദ കേന്ദ്രം അധ്യക്ഷന്‍ എം. രാജശേഖര പണിക്കര്‍ അധ്യക്ഷനായ ചടങ്ങില്‍ മാധ്യമ രംഗത്തെ സമഗ്രസംഭാവനയ്‌ക്ക് ഫോട്ടോ ജേര്‍ണലിസ്റ്റ് ടി. രാജന്‍ പൊതുവാളിനെ ആദരിച്ചു. എം.എല്‍. രമേശ് രാജന്‍ പൊതുവാളിനെ പരിചയപ്പെടുത്തി. എം. രാജശേഖരപ്പണിക്കര്‍ നാരദ ജയന്തി സന്ദേശം നല്‍കി. സക്ഷമ സംസ്ഥാന വൈസ് പ്രസിഡന്റ് പി. സുന്ദരം പ്രൊഫ. എം.പി. മന്മഥനെ അനുസ്മരിച്ചു. വിശ്വസംവാദകേന്ദ്രം സെക്രട്ടറി ഷൈജു ശങ്കരന്‍, സ്വാഗതസംഘം കണ്‍വീനര്‍ എ. രാജീവന്‍ എന്നിവര്‍ സംസാരിച്ചു.
നാരദ ജയന്തിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ പ്രൊഫ. എം.പി. മന്മഥന്‍ സ്മാരക മാധ്യമ പുരസ്‌കാരങ്ങള്‍ അച്ചടി വിഭാഗത്തില്‍ കേരള കൗമുദിയിലെ സ്‌പെഷല്‍ കറസ്‌പോ
ണ്ടന്റ് എം.എസ്. സജീവനും ദൃശ്യമാധ്യമ വിഭാഗത്തില്‍ ജനം ടിവിയിലെ ചീഫ് റിപ്പോര്‍ട്ടര്‍ ജിജീഷ് കരുണാകരനും സമ്മാനിച്ചു.
















