Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

യൂത്ത് കോണ്‍ഗ്രസുകാര്‍ എത്തിയത് യുദ്ധ സജ്ജരായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2016, 11:09 pm IST
inThiruvananthapuram

കല്ലും കമ്പികളുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിനെ നേരിടാന്‍ ഒരുങ്ങുന്നു

കല്ലും കമ്പികളുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിനെ നേരിടാന്‍ ഒരുങ്ങുന്നു

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: മാര്‍ച്ചില്‍ അക്രമം നടത്തുവാനുള്ള തയ്യാറെടുപ്പോടുകൂടിയാണ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റില്‍ എത്തിയത്. കഴിഞ്ഞ ദിവസം അക്രമം നടന്നതിനാല്‍ പോലീസും യുദ്ധസജ്ജരായിരുന്നു. തിങ്കളാഴ്ച രാത്രിയില്‍ തന്നെ അക്രമത്തിനുള്ള കുറുവടികള്‍ പാലോട് വനത്തില്‍ നിന്ന് എത്തിച്ചു. അതിനെ കൊടിക്കമ്പാക്കിയാണ് യൂത്ത് കോണ്‍ഗ്രസ്സുകാര്‍ സമരത്തിനെത്തിയത്. കൂടാതെ കമ്പിയും പൈപ്പുമൊക്കെ കയ്യില്‍ കരുതി. രാവിലെ 11 മുതല്‍ തന്നെ പോലീസ് സംഘം സ്ഥലത്തെത്തി. സമരഗേറ്റ്, ജനറല്‍ ഹോസ്പിറ്റല്‍ റോഡ്, തെക്കേഗേറ്റ് എന്നിവിടങ്ങളില്‍ വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചു. ജലപീരങ്കിയും മറ്റ് സംവിധാനങ്ങളും സമരഗേറ്റില്‍ അണിനിരത്തി.

സമരം ആരംഭിച്ചപ്പോള്‍ തന്നെ സെക്രട്ടേറിയേറ്റിന് മുന്നിലെ വ്യാപാരികളോട് കട അടയ്‌ക്കുവാനും റോഡില്‍ നിന്നവരോട് സ്ഥലം വിടുവാനും പോലീസ് ആവശ്യപ്പെട്ടു. ഇതിനിടയില്‍ സമരഗേറ്റിന് എതിര്‍വശത്തുള്ള ബസ് സ്റ്റോപ്പില്‍ കൂടിനിന്ന എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് ഓടിച്ചു. പോലീസിനുനേരെ ഈ സമയം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും കല്ലേറുണ്ടായി. കല്ലേറില്‍ പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇതോടെ പോലീസ് കൂടുതല്‍ ജാഗരൂകരായി. അക്രമം ഉണ്ടായാല്‍ നേരിടുവാനുള്ള നിര്‍ദ്ദേശം എത്തി.

യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ആദ്യം സമരഗേറ്റിലെത്തി പ്രതിഷേധ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് ഒരു വിഭാഗം അവിടെ നിന്ന് തിരിഞ്ഞ് സമര പന്തലിലേക്ക് പോയി. ഈ സമയം പ്രവര്‍ത്തകര്‍ ജനറല്‍ ഹോസ്പിറ്റല്‍റോഡില്‍ നിന്ന പോലീസുകാര്‍ക്കെതിരെ കല്ലേറും മുട്ടയേറും നടത്തി മനപൂര്‍വ്വം പ്രകോപനം സൃഷ്ടിച്ചു. ഇതോടെ പോലീസും അക്രമാസക്തമായി. പ്രവര്‍ത്തകരും പോലീസും എംജിറോഡില്‍ പലയിടങ്ങളിലായി ഏറ്റുമുട്ടി. ലാത്തിവീശിയ പോലീസിനെ കുറുവടികളും കമ്പിയുമായി പ്രവര്‍ത്തകര്‍ നേരിട്ടു. ശംഖുമുഖം എസി ഉള്‍പ്പെടെയുള്ള സംഘത്തിന് പരിക്കേറ്റതോടെ പോലീസും തിരിച്ചടി തുടങ്ങി.

മൂന്ന് തവണ ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ചെങ്കല്‍ക്കട്ടകളും കസേരകളും പോലീസിനുനേരെ എറിഞ്ഞു. ഈ ഏറുകൊണ്ടാണ് കൂടുതല്‍ യൂത്ത് കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റത്. ഒടുവില്‍ സമരം എങ്ങനെയും അവസാനിപ്പിച്ചാല്‍ മതി എന്നായതോടെയാണ് വി.എം. സുധീരന്‍ റോഡില്‍ കുത്തിയിരുന്നത്. തുടര്‍ന്ന് പോലീസ് നിരാഹാരം കിടന്നവരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരുന്നപ്പോള്‍ തന്നെ പ്രവര്‍ത്തകര്‍ സമരപന്തലും പൊളിച്ചു. തുടര്‍ന്ന് രമേശ് ചെന്നിത്തലയും സംഘവും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി എന്നുവരുത്തുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.