Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നടപടി തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2016, 10:21 pm IST
in Kottayam

കോട്ടയം: ഇടവിട്ട് പെയ്യുന്ന വേനല്‍മഴ കര്‍ഷകരെ ആശങ്കയിലാക്കുന്നു. കൊയത് കഴിഞ്ഞതും കഴിയാത്തതുമായ പാടശേഖരങ്ങളിലെ കര്‍ഷകരെ അലട്ടുന്നത് വ്യത്യസ്തമായ വിഷയങ്ങളാണ്. കൊയ്‌തെടുത്ത നെല്ല് സുരക്ഷിതമായി സൂക്ഷിക്കാന്‍ ഇടമില്ലാത്തതാണ് ഏറെ ദുരിതമാകുന്നത്. പല പാടശേഖരങ്ങള്‍ക്കും നെല്ല് കൂട്ടാന്‍ ചിറ ഉണ്ടാവില്ല. ഇങ്ങനെയുള്ള സാഹചര്യത്തില്‍ പാടത്തുതന്നെ കച്ചിവിതറി പടുതവിരിച്ച് അതിനുമേലാണ് നെല്ലുകൂട്ടുന്നത്. മഴ കനത്താല്‍ പാടത്ത് വെള്ളം കെട്ടി നെല്ല് വെള്ളത്തിലാവും. വെള്ളക്കെട്ടില്‍ മൂടയ്‌ക്കിട്ടിരിക്കുന്ന നെല്ല് ആവിച്ച് മുളച്ചു തുടങ്ങുമെന്നതാണ്് കര്‍ഷകരെ ഭീതിയാലക്കുന്നത്. ഈ സാഹചര്യത്തെ മില്ലുടമകള്‍ ചൂഷണം ചെയ്യുന്നതായും പരാതിയുണ്ട്. ഉണങ്ങിയ ഒരു ക്വിന്റല്‍ നെല്ലിന് ചാക്ക് ഉള്‍പ്പെടെ 2കിലോ 700ഗ്രാം തൂക്കമാണ് മില്ലുടമകള്‍ സാധാരണ തൂക്കത്തില്‍ കുറവുചെയ്യുന്നത്. എന്നാല്‍ നെല്ല് നനഞ്ഞാല്‍ ഇക്കാരണത്താല്‍ തൂക്കം കൂടുതല്‍ കുറയ്‌ക്കുവാനുള്ള സമ്മര്‍ദ്ദമുണ്ടാവും. മുന്‍വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ ഒരു ക്വിന്റല്‍ നെല്ലിന് 7മുതല്‍ 11കിലോവരെ തൂക്കം കുറച്ചിരുന്നു. പാടശേഖര സമിതികളിലെ ചിലരും, ഇക്കാര്യങ്ങളില്‍ നിരീക്ഷണം നടത്തേണ്ട പാടി ആഫീസറന്മാരും മില്ലുടമകളുടെ ചില വാഗ്ദാനങ്ങളില്‍ പ്രലോഭിതരായി ഇതിന് ഒത്താശ ചെയ്യുന്നതായും ആക്ഷേപമുണ്ട്.

വേനല്‍ കൃഷിയിലെ 120 ദിവസത്തെ വിളവെത്തിയ നെല്ല് സമയത്ത് കൊയ്യാന്‍ യന്ത്രം ലഭിക്കാത്തതും കര്‍ഷകരെ വലയ്‌ക്കുന്നുണ്ട്. കൊയ്ത് സമയത്ത് നടക്കാതിരുന്നാല്‍ മഴയത്ത് ചെടികള്‍ വീണടിയുകയും തുടര്‍ന്ന് ഇവ കിളിര്‍ക്കുവാനും തുടങ്ങും. കൊയ്ത് വേഗത്തിലാക്കാന്‍ കര്‍ഷകര്‍ നടത്തുന്ന ശ്രമത്തിനിടയില്‍ യന്ത്രവുമായെത്തുന്ന ദല്ലാളന്മാരും ഇവരെ ചൂഷണം ചെയ്യുന്നുണ്ട്. സാധാരണ നിലയില്‍ ഒരേക്കറിന് 1200 രൂപയാണ് കൂലിയെങ്കില്‍ 1400മുതല്‍ 1600രൂപവരെ സമ്മര്‍ദ്ദതന്ത്രം പ്രയോഗിച്ച് ദല്ലാളന്മാര്‍ കൈക്കലാക്കുന്നുണ്ട്. സര്‍ക്കാര്‍ സംവിധാനത്തില്‍ നിരവധി യന്ത്രങ്ങള്‍ ഉണ്ടെങ്കിലും ഈ യന്ത്രങ്ങളൊന്നും സമയത്ത് ലഭിക്കാറില്ല. ഇതാണ് ദല്ലാളന്മാരെ ആശ്രയിക്കേണ്ട സ്ഥിതിയില്‍ എത്തിക്കുന്നത്. തകരാറിലായ യന്ത്രങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ ചുമതലയുള്ള ചില പാടി ആഫീസറന്മാര്‍ യന്ത്ര ഉടമകളുമായി ഉണ്ടാക്കുന്ന രഹസ്യധാരണയുടെ അടിസ്ഥാനത്തില്‍ പണികള്‍ നടത്താറില്ലെന്നും കര്‍ഷകര്‍ക്കിടയില്‍ ആക്ഷേപമുണ്ട്. അതാത് പാടത്തെ വിതയും കൊയ്‌ത്തും പാടി ആഫീസില്‍ കര്‍ഷകര്‍ കൃത്യമായി അറിയിക്കാറുണ്ട്. നെല്ല് വിളവെത്തുമ്പോള്‍ യന്ത്രം നല്‍കാനുള്ള ധാര്‍മ്മികമായ ഉത്തരവാദിത്വം പാടി ആഫീസുകള്‍ക്ക് ഉള്ളതാണ്. എന്നാല്‍ യന്ത്രത്തിന്റെ ലഭ്യതകുറച്ച് സ്വകാര്യ കമ്പനികളെ ആശ്രയിക്കേണ്ട സ്ഥിതിയിലേക്ക് കര്‍ഷകരെ എത്തിക്കുകയാണ് ഈ ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്.

തുടര്‍ച്ചയായി പെയ്ത മഴയിലുംകാറ്റിലും ചിലപ്രദേശങ്ങളില്‍ നെല്‍ച്ചെടികള്‍ വീണ് തുടങ്ങിയതിനാല്‍ കൊയ്‌ത്ത് വേഗമാക്കുകയാണ് കര്‍ഷകര്‍. കുമരകം, തിരുവാര്‍പ്പ് ഭാഗങ്ങളില്‍ പല പാടത്തും ഞായറാഴ്ചയും കൊയ്‌ത്തും അനുബന്ധ പണിയും നടന്നു. ചെടികള്‍ വെള്ളത്തില്‍ വീണ് പോയാല്‍ കൊയ്‌ത്ത് ദുഷ്‌കരമാണ്. പാടത്തുണ്ടാകുന്ന വെള്ളക്കെട്ടുമൂലം കൊയ്‌ത്ത് യന്ത്രം പാടത്തിറക്കാനും ബുദ്ധിമുട്ടാകും. കൊയ്യാന്‍ കൂടുതല്‍ സമയവും വേണ്ടിവരും. ഇത് പരോക്ഷമായി കൊയ്‌ത്ത് ചെലവ് വര്‍ധിപ്പിക്കും. ഇതിനിടയില്‍ പാടത്തെ വെള്ളക്കെട്ടിന്റെ പേരില്‍ യന്ത്ര ദല്ലാളന്മാര്‍ അമിതകൂലി ഈടാക്കുന്നതായും പരാതിയുണ്ട്. കൂടാതെ ഒരുമണിക്കൂര്‍ കൊണ്ട് കൊയ്യേണ്ട നെല്ല് കൊയ്‌തെടുക്കാന്‍ ഒന്നരമണിക്കൂര്‍വരെ കാലതാമസം ഉണ്ടാക്കുന്നതായും കര്‍ഷകര്‍ക്ക് പരാതിയുണ്ട്. കൃഷിയില്‍ പ്രോത്സാഹനം നല്‍കേണ്ട സര്‍ക്കാര്‍ പോലും കര്‍ഷക വഞ്ചനയാണ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷം സബ്‌സിഡി ഇനത്തില്‍ ഏക്കറിന് 8000രൂപ സര്‍ക്കാര്‍ വാഗ്ദാനം ചെയ്‌തെങ്കിലും നല്‍കിയത് 4000 രൂപമാത്രമാണ്. നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കൃഷിയെ പരിപോഷിപ്പിക്കേണ്ട സര്‍ക്കാരും ഉദ്യോഗസ്ഥരും തുടരുന്ന കര്‍ഷകദ്രേഹ നടപടികള്‍ കാര്‍ഷിക രംഗത്തെ തകര്‍ക്കാന്‍ ഇടയാക്കുമെന്നാണ് ഈരംഗത്തെ വിദഗ്ദാഭിപ്രായം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സിന്ധു ജലകരാര്‍ പുനഃസ്ഥാപിക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം തള്ളി കാനഡ

Kerala

1272 വിദേശ ഉത്പന്നങ്ങള്‍ ഭാരതം നിര്‍മ്മിക്കും; ഇറക്കുമതിക്ക് പൂട്ടിടാന്‍ കേന്ദ്രസര്‍ക്കാര്‍

Kerala

മതവികാരം വ്രണപ്പെടുത്താന്‍ ശ്രമം: സരസ്വതീദേവിയെ നഗ്നയാക്കി ചിത്രീകരിച്ച് ഫൈന്‍ ആര്‍ട്‌സ് കോളജ് മതിലില്‍ പോസ്റ്റര്‍

Kerala

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കുത്തിയിരിപ്പ് സമരം.
India

മുന്‍കൂട്ടി ആസൂത്രണം ചെയ്ത സമരം: അമേരിക്കന്‍ എംബസിയുടെ മുന്നറിയിപ്പ് ,കര്‍ഷക സംഘടനകളുടെ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍: വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍

ഭാരതത്തിന്റെ വിപ്ലവസൂര്യന്‍; ധീരദേശാഭിമാനി ചന്ദ്രശേഖര്‍ ആസാദിന്റെ 120-ാം ജന്മദിനം നാളെ

സിജെപിയുടെ അക്രമത്തിനിടയില്‍ തകര്‍ത്ത പോലീസ് വാഹനം

രാഷ്‌ട്രീയ പാറ്റകളുടെ തനിനിറം പുറത്ത്

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.