തിരുവനന്തപുരം: പിണറായി വിജയനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്‌ന സുരേഷ്. പിണറായി വിജയന്റെ ഭരണകാലത്തെ അഴിമതികൾ പുറത്തുകൊണ്ടുവരുന്നതുവരെ താൻ പോരാട്ടം തുടരുമെന്നും വിശ്രമിക്കില്ലെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.
പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങൾ മാത്രമാണെന്നും അവരുടെ ‘യഥാർഥ നിറം’ പുറത്തുകൊണ്ടുവരുമെന്നും സ്വപ്‌ന ആരോപിച്ചു. പിണറായി വിജയൻ എത്രത്തോളം ക്രൂരത നിറഞ്ഞ വ്യക്തിയാണെന്ന് പുറത്തുകൊണ്ടുവരുന്നതുവരെ താൻ പിന്നോട്ടുപോകില്ലെന്നും അവർ പറഞ്ഞു.
പിണറായി വിജയൻ അധികാരത്തിലിരിക്കെ നടന്നതായി താൻ ആരോപിക്കുന്ന അഴിമതികളെക്കുറിച്ച് ലോകത്തോട് ആദ്യം വിളിച്ചുപറഞ്ഞത് താനാണെന്ന് സ്വപ്‌ന പറഞ്ഞു. ഇതിന്റെ പേരിൽ തനിക്കെതിരെ വിവിധ സ്ഥലങ്ങളിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തെങ്കിലും സത്യസന്ധമായ അന്വേഷണം നടത്താനോ വിചാരണ ആരംഭിക്കാനോ അനുവദിച്ചില്ലെന്നാണ് അവരുടെ ആരോപണം. ജീവനോടെ ഇരിക്കുന്ന കാലത്തോളം സത്യം പുറത്തുകൊണ്ടുവരാൻ പോരാടുമെന്നും സ്വപ്‌ന വ്യക്തമാക്കി.
സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിൽ സ്വീകരിച്ച അതേ തന്ത്രമാണ് മാസപ്പടി കേസിലും നടപ്പാക്കുന്നതെന്നാണ് സ്വപ്‌നയുടെ ആരോപണം. ഇ.ഡി. കസ്റ്റഡിയിലായിരുന്ന സമയത്ത് ഒരു പൊലീസുകാരന്റെ കൈവശം ഫോൺ കൊടുത്തയച്ച് പിണറായി വിജയന്റെയും മുഖ്യമന്ത്രിയുടെയും പേര് പറയാൻ ഇ.ഡി. ഭീഷണിപ്പെടുത്തുന്നുവെന്ന് പറയാൻ ആവശ്യപ്പെട്ടതായും സ്വപ്‌ന ആരോപിച്ചു.
തുടർന്ന് തന്റെ രഹസ്യമൊഴി ഇല്ലാതാക്കുന്നതിനായി കോൺസുലേറ്റ് പി.ആർ.ഒ ആയിരുന്ന സരിത്തിനെ തട്ടിക്കൊണ്ടുപോയെന്നും അവർ ആരോപിച്ചു. തന്റെ അഭിഭാഷകനെ മാറ്റി തങ്ങൾ നിർദേശിക്കുന്ന അഭിഭാഷകനെ നിയമിക്കണമെന്നും പുതിയ മൊഴി നൽകണമെന്നും ആവശ്യപ്പെട്ടതായും സ്വപ്‌ന പറഞ്ഞു.
സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിൽ സ്വീകരിച്ച അതേ തന്ത്രമാണ് മാസപ്പടി കേസിലും നടപ്പാക്കുന്നതെന്നാണ് സ്വപ്‌നയുടെ ആരോപണം. ഇ.ഡി. കസ്റ്റഡിയിലായിരുന്ന സമയത്ത് ഒരു പൊലീസുകാരന്റെ കൈവശം ഫോൺ കൊടുത്തയച്ച് പിണറായി വിജയന്റെയും മുഖ്യമന്ത്രിയുടെയും പേര് പറയാൻ ഇ.ഡി. ഭീഷണിപ്പെടുത്തുന്നുവെന്ന് പറയാൻ ആവശ്യപ്പെട്ടതായും സ്വപ്‌ന ആരോപിച്ചു.
തുടർന്ന് തന്റെ രഹസ്യമൊഴി ഇല്ലാതാക്കുന്നതിനായി കോൺസുലേറ്റ് പി.ആർ.ഒ ആയിരുന്ന സരിത്തിനെ തട്ടിക്കൊണ്ടുപോയെന്നും അവർ ആരോപിച്ചു. തന്റെ അഭിഭാഷകനെ മാറ്റി തങ്ങൾ നിർദേശിക്കുന്ന അഭിഭാഷകനെ നിയമിക്കണമെന്നും പുതിയ മൊഴി നൽകണമെന്നും ആവശ്യപ്പെട്ടതായും സ്വപ്‌ന പറഞ്ഞു.
മകളെ ജയിലിലാക്കുമെന്ന് ഭീഷണിപ്പെടുത്തി ഇ.ഡി. നിർബന്ധിച്ച് മൊഴിയെടുപ്പിച്ചുവെന്ന ആരോപണവും സ്വപ്‌ന ഉന്നയിച്ചു. ഒരാളെ മാത്രം ചോദ്യം ചെയ്താൽ അഴിമതി പുറത്തുവരില്ലെന്നും പിന്നിൽ ഒരു സിന്‍ഡിക്കറ്റാണെന്നും അവർ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട എല്ലാവരെയും ചോദ്യം ചെയ്യണമെന്നും സ്വപ്‌ന ആവശ്യപ്പെട്ടു.
സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിൽ എന്തെങ്കിലും തടസ്സം നേരിട്ടാൽ എം. ശിവശങ്കർ തനിക്ക് കൈമാറിയതായി പറയുന്ന രേഖകളും തെളിവുകളും പുറത്തുവിടുമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. വിഷയം ഇപ്പോൾ കോടതിയുടെ പരിഗണനയിലായതിനാലാണ് രേഖകൾ പുറത്തുവിടാത്തതെന്നും അവർ വ്യക്തമാക്കി. കേരളത്തിലെ ജനങ്ങളുടെ ഡേറ്റ സ്പ്രിങ്ക്‌ളറിന് കൈമാറിയവരുടെ യഥാർഥ മുഖം പുറത്തുകൊണ്ടുവരുമെന്നും സ്വപ്‌ന ആരോപിച്ചു.
തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ സത്യസന്ധമായി അന്വേഷിച്ച് നിയമനടപടികൾ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകിയിട്ടുണ്ടെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.
















