India

ജില്ലാ കോടതി പരിസരത്ത് മസ്ജിദ് കെട്ടിപ്പൊക്കി : പൊളിക്കാൻ ഉത്തരവിട്ട് മജ്സിട്രേട്ട് ; ബുൾഡോസറുകളുമായെത്തി പൊളിച്ചടുക്കി യുപി പൊലീസ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ലക്നൗ : ഉത്തർപ്രദേശിലെ സഹാറൻപൂരിൽ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസ് പരിസരത്ത് നിർമ്മിച്ച മസ്ജിദ് പൊളിച്ചുമാറ്റി. സർക്കാർ ഭൂമിയിലെ നിർമ്മാണം നിയമവിരുദ്ധമാണെന്ന് സിറ്റി മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പള്ളി കമ്മിറ്റിയുടെ അപ്പീലും കോടതി തള്ളിയിരുന്നു. പോലീസിനെയും സിആർപിഎഫ് ഉദ്യോഗസ്ഥരെയും വിന്യസിച്ച ശേഷമാണ് മസ്ജിദ് പൊളിച്ചത് . വിഷയത്തിൽ ഇടപെടാൻ സഹാറൻപൂരിലേക്ക് പോകാൻ ശ്രമിച്ച കൈരാന എംപി ഇഖ്റ ഹസനെ വീട്ടുതടങ്കലിലാക്കിയെന്നും സൂചനയുണ്ട്.

ശനിയാഴ്ച പുലർച്ചെ 4 മണിയോടെയാണ് കളക്ടറേറ്റ് സമുച്ചയത്തിൽ സ്ഥിതി ചെയ്യുന്ന പള്ളി പൊളിക്കാൻ ആരംഭിച്ചത് . നാല് ബുൾഡോസറുകളാണ് ഇതിനായി എത്തിയത്. കളക്ടറേറ്റിലേക്കുള്ള എല്ലാ പ്രധാന ഗേറ്റുകളും അടച്ചിട്ട് പുറത്തുനിന്നുള്ളവരുടെ പ്രവേശനം നിയന്ത്രിച്ചു. ബുൾഡോസറുകൾ ഉപയോഗിച്ച് പള്ളിയുടെ മതിലുകൾ പൊളിച്ചുമാറ്റുകയും മുനിസിപ്പൽ വാഹനങ്ങളിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും ചെയ്യുന്നുണ്ട്. സ്ഥലത്ത് കനത്ത പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്, കൂടാതെ പ്രദേശത്തുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്

പള്ളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച്, നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് പൊളിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ കിംവദന്തികൾ പ്രചരിപ്പിക്കുന്നവരെ പോലീസ് നിരീക്ഷിക്കുന്നുണ്ട്.

 

Recent Posts