
മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ (വലത്ത്)
ന്യൂദല്‍ഹി: ഇന്ത്യയുടെ 2026-27 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ത്രൈമാസമായ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യ 7.8 ശതമാനം ജിഡിപി വളര്‍ച്ച നേടിയെന്നതിനെ പിന്തുണച്ച് കോണ്ഗ്രസിന്റെ സാമ്പത്തിക വിദഗ്ധനായി അറിയപ്പെടുന്ന മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ. ഇക്കാലയളവിലെ ഇന്ത്യയുടെ യഥാർത്ഥ ജിഡിപി വളർച്ച 2.6% മാത്രമെന്ന മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗിന്റെ കണ്ടെത്തല്‍ മോണ്ടെക് സിംഗ് അലുവാലിയ തള്ളി.
ഇതോടെ മോദി സര്‍ക്കാരിന്റെ സാമ്പത്തിക നേട്ടത്തിന്റെ ശോഭ കെടുത്താനുള്ള കോണ്‍ഗ്രസ് ഗൂഢാലോചന പാളി. കോണ്‍ഗ്രസ് ക്യാമ്പിലെ സാമ്പത്തിക വിദഗ്ധരില്‍ അറിയപ്പെടുന്ന ആളാണ് മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ.
കഴിഞ്ഞ വർഷത്തെ ജിഡിപി പുതുക്കി നിശ്ചയിച്ചതുകൊണ്ടാണ് ആദ്യ പാദത്തില്‍ 7.8% വളർച്ച സർക്കാരിന് കാണിക്കാനായതെന്നായിരുന്നു മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗിന്റെ ആരോപണം. എന്നാല്‍ ഇതിനെ തള്ളിക്കളഞ്ഞുകൊണ്ട് മൊണ്ടേക് സിങ് അഹ്ലുവാലിയ പറഞ്ഞത് .ജിഡിപി വളർച്ച കണക്കു കൂട്ടുന്ന രീതിയിലെ മാറ്റം കണക്കിലെടുക്കണമെന്നായിരുന്നു. ജിഡിപി കണക്കുകൂട്ടാൻ ഇപ്പോഴത്തെ കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്ന രീതി മെച്ചപ്പെട്ടതാണെന്ന് ലോക ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടർ നീല്‍കണ്ഠ ശർമ്മയും പറഞ്ഞു.
അടിസ്ഥാന വർഷം മാറ്റിയ ശേഷമുള്ള പുതിയ രീതിയും പഴയ രീതിയും തമ്മില്‍ താരതമ്യം ചെയ്യുന്നത് ഉചിതമല്ലെന്നും നീല്‍കണ്ഠ ശർമ്മ വ്യക്തമാക്കി.
ആരാണ് മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ?
ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരുകളുടെ പ്രധാന സാമ്പത്തിക ശില്പിയും നയ ഉപദേഷ്ടാവുമായി സേവനമനുഷ്ഠിച്ച പ്രമുഖ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനാണ് മോണ്ടെക് സിംഗ് അലുവാലിയ, പ്രത്യേകിച്ച് 2004 മുതൽ 2014 വരെ ഇന്ത്യ ഭരിച്ച ആസൂത്രണ കമ്മീഷന്റെ ഡെപ്യൂട്ടി ചെയർമാനായിരുന്നു ഇദ്ദേഹം. അതുകൊണ്ട് തന്നെ 2026-27 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ത്രൈമാസ സാമ്പത്തിക കണക്കുകളില്‍ ജിഡിപി 7.8 ശതമാനം വളര്‍ച്ച നേടിയെന്നത് മോദി സര്‍ക്കാരിന്റെ നേട്ടമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇതിന് എതിരായ നിലപാടെടുക്കേണ്ട മൊണ്ടേക് സിങ്ങ് അഹ്ലുവാലിയ തന്നെ ഇന്ത്യയുടെ ജിഡിപിയെ ഉയര്‍ത്തിപ്പിടിച്ചത് കോണ്‍ഗ്രസ് ക്യാമ്പില്‍ വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ഇന്ത്യാ ടുഡേയുടെ സീനിയര്‍മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെപ്പോലുള്ളവരും പത്തിമടക്കിയിരിക്കുകയാണ്. .