കൊച്ചി ; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ ചർച്ചയെ അടിസ്ഥാനമാക്കി ചർച്ച നടത്തിയ ബിഗ് ടിവി മാധ്യമപ്രവർത്തക അപർണ്ണക്കുറുപ്പിനെതിരെ ജിഹാദികൾ ഭീഷണി മുഴക്കിയിരുന്നു. അതിനു പിന്നാലെ വീഡിയോ ചാനൽ പിൻവലിക്കുകയും അപർണ്ണ മാപ്പ് പറയും ചെയ്തു. എന്നാൽ അതിനു ശേഷവും അപർണ്ണയ്‌ക്കെതിരെ ഭീഷണികൾ വരുന്നുണ്ടെന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മാധ്യമപ്രവർത്തക സുജയ പാർവ്വതി.
‘ ഇന്ത്യ എന്റെ രാജ്യമാണ്. ഭരണഘടനയെ മാനിച്ച് ജീവിക്കുന്ന മതേതര ജനാധിപത്യ രാജ്യത്ത് എന്റെ വിശ്വാസവും മറ്റുള്ളവരുടെ വിശ്വാസവും ബഹുമാനിക്കുന്നു. ബിഗ് ഡയലോഗ് ചർച്ചയിൽ ആമുഖമായി പറഞ്ഞ വാചകത്തിൽ അപർണ ഖേദമറിയിച്ചിട്ടും അതിൽ തൃപ്‌തരാകാതെ അവരെ പിന്തുടർന്ന് ആക്രമിക്കുന്ന സമീപനത്തോട് ഞാനും എന്റെ സ്ഥാപനമായ ബിഗ് ടിവിയും യോജിക്കുന്നില്ല. വേട്ടയാടാൻ അപർണ കുറുപ്പിനെ ഞങ്ങൾ വിട്ടുതരില്ല.‘ എന്നാണ് സുജയയുടെ വാക്കുകൾ.
എന്നാൽ സുജയയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് ജിഹാദികളെ ഭയന്ന് പറഞ്ഞ വാക്കുകൾ വിഴുങ്ങിയവർക്കെതിരെ രംഗത്തെത്തിയിരിക്കുന്നത് . പറയുന്ന വാക്കിൽ ഉറച്ചു നിൽക്കാൻ കഴിവില്ലെങ്കിൽ അതിനെക്കുറിച്ച് സംസാരിക്കാൻ പോകരുത്. ഇത് അവതാരികയും ചാനലും എല്ലാം കിടന്ന് മാപ്പ് പറഞ്ഞ് കരഞ്ഞത് നിങ്ങളുടെ തന്നെ ക്രെഡിബിലിറ്റി തന്നെ ഇല്ലാതായെന്നാണ് ചിലർ പറയുന്നത്.
















